google.com, pub-5262033568155071, DIRECT, f08c47fec0942fa0 പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ. ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

എന്താണ് ജീവിതം ?

 രാവിലെ തുടങ്ങിയ ശരീരം വേദനയാണ്. അതുകൊണ്ട് പതിവില്ലാത്തനേരത്ത് ഒന്നുമയങ്ങി.! എന്താണ് ജീവിതം ?  ഉണർന്നെഴുന്നേൽക്കുമ്പോൾ, മുന്നിലുള്ള ഇടവഴിയിൽ വല്ലാത്ത ആൾപ്പെരുമാറ്റം.!  അതെന്താകും...? ആരോടെങ്കിലും ചോദിക്കാമെന്നു കരുതിയാൽ തീർത്തും അപരിചിതരായ മനുഷ്യർ. എങ്കിലും രണ്ടും കല്പ്പിച്ചു തന്നെ,ചോദിച്ചു.  തൊട്ടയൽപ്പക്കത്തുള്ള അൽപ്പം പ്രായം ചെന്ന ഒരുമനുഷ്യൻ മരിച്ചുപോയത്രെ.!  .ചുറ്റുപാടും വെറുതെയൊന്നു കണ്ണോടിച്ചു.  അടുത്തരണ്ടുവീടുകളിലും ടി.വി. ഓൺചെയ്തുവെച്ചിരിക്കുന്ന ശബ്ദം.   കുട്ടികൾ ആർത്തു വിളിക്കുന്നു. ക്രിക്കറ്റ് കളി ലൈവാണ്. പതിയെ അങ്ങോട്ടു നടന്നു. ടി.വി.യുടെ ശബ്ദം കുറച്ച് വീട്ടുകാരൻ പുറത്തേക്കിറങ്ങിവന്നു. "അപ്പുറത്തെ വീട്ടിലെ രാജപ്പൻചേട്ടൻ മരിച്ചുവല്ലേ..?" ഞാൻ ചോദിച്ചു. " അതെ ഞാൻ അൽപ്പംമുൻപ് വാട്സ് ആപ്പിലാ അറിഞ്ഞേ..!  അറിഞ്ഞ സ്ഥിതിക്ക് അവിടം വരെപോയി കണ്ടു, തിരിച്ചുപോന്നു. മരണം രാവിലെയായിരുന്നു... , എല്ലാം കഴിഞ്ഞു."  കുട്ടികൾ ടി.വി.യിൽ നോക്കി വീണ്ടും ആർത്തുവിളിച്ചു -  "ഓ, അടുത്തവിക്കറ്റും വീണു."- അയൽപക്കക്കാരൻ ധൃതിയിൽ അകത്തേക്കുതന്നെ പോയി. - ആലോചിച്ചപ്പോൾ ദേഷ്യവും,

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

 

https://www.vlcommunications.in/2021/09/blog-post.html

സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു.

കാലടി ജനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന വളരെ ചെറിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച... ബോർഡ് കാണുമ്പോൾ പച്ചപിടിച്ച ജാതി മരക്കാടുകളിൽ നിന്നുള്ള നനുത്ത കാറ്റാണ് നമ്മെ സ്വാഗതം ചെയ്യുന്നത്.  

 ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം. "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു

"സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനും പ്രാർത്ഥനയുമായി പോകുന്നു. കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഉണ്ട്." ലൈബ്രറിക്കുള്ളിലെ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള അത്യപൂർവ്വ ഗന്ഥ ശേഖരം അത്ഭുതപ്പെടുത്തുന്നവതന്നെ.!

 താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ടന്ന് ഫാദർ പറഞ്ഞു. തീർച്ചയായും അവിടെ ഒന്നോ രണ്ടോ ദിവസം തങ്ങുക എന്നതു തന്നെ ഗംഭീരമായ ഒരു അനുഭവം തന്നെയാകും, പ്രത്യേകിച്ച് എഴുതുവാനോ വായിക്കുവാനോ... അതുമല്ലങ്കിൽ മനസ്സിന് ശാന്തത പകരുവാനോ ജില്ലയിൽ ഇത്ര അടുത്ത് ഒരു സ്ഥാപനം നമുക്ക് വേറെ കാണുവാനുണ്ടാകില്ല.!

 . തൊട്ടപ്പുറം വിശാലമായി പരന്നൊഴുകുന്ന പെരിയാറിൽ . നിന്ന് കടന്നുവരുന്ന കാറ്റ് ജാതി മരക്കാടുകളിലൂടെ ഒഴുകി മനസ്സിൽ തണുപ്പ് കോരി നിറയ്ക്കുന്നു.! അവിടവിടെയായി ഒഴിച്ചിട്ടിരിക്കുന്ന ചില കോണുകളിൽ സ്ഥാപിച്ചിരിക്കുന്ന സിമന്റ് ബഞ്ചുകൾ.! ലാറി ബേക്കറുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ ചില ചെറിയ ഇഷ്ടിക വീടുകൾ! ചില വീടുകൾക്ക് മുന്നിൽ തുളസിത്തറയും കൽവിളക്കും. ഒരു തൂണിൽ റാന്തൽ വിളക്ക് തൂക്കിയിരിക്കുന്നു. ഭ്രാന്തു പരക്കുന്ന നഗര ജീവിതത്തിനിടയിലൂടെ കടന്നുവരുന്നവർക്ക് ഒരു പക്ഷേ സ്വപ്ന തുല്യമായ ഒരിടം.!അതെ പ്രകൃതിയോട് ചേർന്ന ഒരിടം.!

 അതുകൊണ്ടു തന്നെയാകും ഒരുപക്ഷേ  ഇവിടെ , എത്തിച്ചേർന്നതും, ! എന്നെപ്പോലെതന്നെ സ്വന്തം വീടുവിട്ട് കുറേനേരം ഇവിടെ കഴിച്ചുകൂട്ടാനാഗ്രഹിക്കുന്ന എത്രയോ മനുഷ്യർ... ! സത്യത്തിൽ, മുൻപൊരിക്കൽ ഒരുസുഹൃത്ത് പറഞ്ഞ വാചകമാണ് ഓർമ്മയിൽ വന്നത്...." സ്വന്തം വീട്ടിൽ നിൽക്കുന്ന മരങ്ങളെല്ലാം വെട്ടിമാറ്റിയിട്ടാണ് മനുഷൃർ മറ്റൊരിടത്തെ മരച്ചുവട്ടിൽ പോയിരിക്കുന്നത്".... ! - ആലോചിക്കുമ്പോൾ വളരെ സത്യസന്ധമായ വാക്കുകൾ. എത്ര ഭാവനാശൂന്യമായാണ് മനുഷൃർ ഓരോ നിർമ്മിതികളും ഉണ്ടാക്കുന്നത്... മനസ്സിൽ ചെറിയ ഒരത്ഭുതം തോന്നാതിരുന്നില്ല...കാരണം പലരും പറഞ്ഞുകേട്ടകാര്യങ്ങൾ വെച്ചുനോക്കുമ്പോൾ പലപ്പോഴും ജീവിതാന്ത്യം വരെ കഴിയേണ്ട വീടുകൾ പോലും മറ്റാരുടേയോ താത്പര്യങ്ങൾക്കുവഴങ്ങി നിർമ്മിച്ചു... അവസാനം ഇങ്ങിനെ ഒരുവീടുതന്നെ നിർമ്മിക്കേണ്ടിയിരുന്നില്ല , എന്നുപോലും പറഞ്ഞ എത്രയോ മനുഷ്യർ...!  

 അച്ചൻ , പറഞ്ഞുതുടങ്ങി 1987- ലാണ് ഇത് സ്ഥാപിച്ചത് കൂടെ വർക്കി മാമ്പിള്ളി എന്ന മറ്റൊരു അച്ചനും, കേരളത്തിലെ ജസ്വിറ്റ് പ്രോവിൻസാണ് ഇതിന്റെ നേതൃത്വം വഹിച്ചത്. സമീക്ഷയെന്നാൽ.... എല്ലാവരേയും സമഭാവനയോടെ കാണുന്നത്. ഏതു മതസ്ഥർക്കും കടന്നുവരുവാനും പ്രാർത്ഥിക്കുവാനും, തക്കവിധത്തിലുള്ള ഒരു ആശ്രമത്തിൻറെ മാതൃകയിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്.

 ഹാളും, ധ്യാനമന്ദിരവും നിർമ്മിച്ചത് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണ്.പ്രകൃതിയോട് ചേർന്ന ജീവിതവും, ധ്യാനാത്മകമായ അന്തരീക്ഷവും, മറ്റ് മനുഷ്യരും, മതങ്ങളോടും, സംസ്കാരങ്ങളോടും കൂടിയ തുറവിയാണ് ഈ ലക്ഷ്യം വെയ്ക്കുന്നത്. ഇവിടെ ധ്യാനമന്ദിരത്തിന് നാലു വാതിലുകളാണ് ഉള്ളത്. നാലും നാലും നാലുകെട്ടുകളിലേയ്‌ക്കായി തുറന്നുകിടക്കുകയും അവയ്‌കിടയിൽ, ഒരുവിളക്കിനു ചുറ്റുമായി നാലുമതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്‌ ധർമ്മപദം, ബൈബിൾ, ഗീത, ഖുറാൻ എന്നിവ നിരത്തിവെച്ചിരിക്കുകയുമാണ്‌.ലവലേശം കളങ്കമില്ലാതെ ...മതങ്ങളേയും മനുഷ്യരേയും ഒന്നായിക്കാണുന്ന മനുഷ്യസ്‌നേഹത്തിൻ്റെ കൈത്തിരികൾ ആശ്രമത്തിനു ചുറ്റും പ്രകാശിക്കുന്നതായി തോന്നി.

തൊട്ടപ്പുറുത്തായി മൂവായിരം വർഷം പഴക്കമുള്ള, നടന്നുകൊണ്ടുള്ള ചില ധ്യാനരീതികളുമുണ്ട്. രണ്ടാഴ്ചകൂടുമ്പോൾ ഇവിടെ മതാന്തര സംഗമങ്ങളും, മത സമന്വയ സെമിനാറുകളും നടക്കുന്നു. പ്രകൃതിയോട് ചേർന്നുള്ള ജീവിതരീതികൾക്ക് മുൻ തൂക്കം നൽകുന്നതുകൊണ്ട് അനേകം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും അവയ്ക്കിടയിൽ അവിടവിടെയായി കുറേ വീടുകൾ നിർമ്മിക്കുകയും ചെയ്യുന്നു. അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ശ്രീ. ലാറിബേക്കറെ ചെന്നുകാണുകയും, അദ്ദഹത്തിൻ്റെ അഭിപ്രായപ്രകാരമാണ് ചെറിയ കെട്ടിടങ്ങളെല്ലാം രൂപ കൽപ്പന ചെയ്തതും നിർമ്മിച്ചതും... ഞങ്ങളുടെ സംസാരങ്ങൾക്കിടയിലൂടെ ചെറിയ സംഘങ്ങളായുള്ള പ്രാർത്ഥനാ ഗ്രൂപ്പുകളും, മനുഷ്യരും കടന്നുപോയി...! നിശ്ചയിക്കപ്പെട്ട സമയവും കഴിഞ്ഞ് സംസാരം നീണ്ടുപോയതിനാൽ പൈനേടത്തച്ഛനും പ്രാർത്ഥനാഗ്രൂപ്പിൻറെ അലയൊലികൾക്കുള്ളിലെവിടെയോ മറഞ്ഞു,

 വാകമരച്ചുവട്ടിൽ കൊഴിഞ്ഞുവീണുകിടന്ന ചുവന്നപൂക്കൾക്കുമീതെ സന്ധ്യ പിന്നെയും ചുവന്നുതുടുത്തു. പെരിയാറിലെ തണുത്തകാറ്റിൽ ജാതിമരത്തലപ്പുകൾ തലയാട്ടിക്കൊണ്ടേയിരിക്കുന്നു...!

... ഈ കെട്ടകാലത്തിലും...നന്മയുടെയും, സ്നേഹത്തിൻറേയും ചുവന്നപൂമരങ്ങൾ എത്ര മനോഹാരിതയിലാണ് ഇപ്പോഴും പലകോണുകളിലായി.വിരിഞ്ഞുനിന്ന്...മനുഷ്യഹൃദയങ്ങളിൽ സുഗന്ധം പരത്തുന്നത് .!.

 നാടിൻറെ പലഭാഗങ്ങളിൽ പൂത്തുലയുന്ന ഈ മനോഹരവൃക്ഷങ്ങൾ ഭൂമിക്കും മനുഷ്യനും എന്നും കുളിർമ്മ പകരുന്ന തണലാകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്.സമീക്ഷയുടെ ഇരുൾ പരക്കാൻ തുടങ്ങിയ ചെറുനടപ്പാതയിലൂടെ കടന്ന് പടികളിറങ്ങുമ്പോൾ ധ്യാനകേന്ദ്രത്തിന്റെ ചുവരുകളുടെ ചെറിയ ഇടനാഴികൾക്കുള്ളിൽ വെള്ളിവെളിച്ചങ്ങൾ പ്രകാശിക്കുവാൻ തുടങ്ങിയിരുന്നു.......!




അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
The King Casino | Review of Casino | RTP - Joker
The king casino 예스 벳 review - everything 우리 카지노 총판 you need to know about this popular casino. 카지노 사이트 It's 토토 커뮤니티 all about quality and quantity. 더킹카지노 도메인

ജനപ്രിയ പോസ്റ്റുകള്‍‌