ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട്  പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.


 

https://www.vlcommunications.in/2021/09/blog-post.html

 സമീക്ഷ ആശ്രമം - കാലടി


സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു.

കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക. 

ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു

"സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു. 

കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.."

 താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ടന്ന് ഫാദർ പറഞ്ഞു.

- ആരെയും അത്ഭുതപ്പെടുത്തും, ഈ മൂഴിക്കുളം ശാല - ആലുവായിലെ മൂഴിക്കുളംശാലയെന്ന ജൈവകാമ്പസിനെക്കുറിച്ചും, കമ്മ്യൂണിറ്റി ലിവിംഗിനെക്കുറിച്ചും വായിക്കുവാൻ ഇവിടെക്ലിക്ക്ചെയ്യൂ.

തീർച്ചയായും അവിടെ ഒന്നോ രണ്ടോ ദിവസം തങ്ങുക എന്നതു തന്നെ ഗംഭീരമായ ഒരു അനുഭവം തന്നെയാകും, പ്രത്യേകിച്ച് എഴുതുവാനോ വായിക്കുവാനോ... അതുമല്ലങ്കിൽ മനസ്സിന് ശാന്തത പകരുവാനോ ഇത്ര മനോഹരമായ സ്ഥലം ഇവിടെ അടുത്തെങ്ങും വേറെ ഉള്ളതായും അറിവില്ല. 

വായിക്കാം മുതലമടആശ്രമത്തിലേയ്ക്കൊരുയാത്ര. - ഇവിടെക്ലിക്ക്ചെയ്യൂ.

  തൊട്ടപ്പുറം വിശാലമായി പരന്നൊഴുകുന്ന പെരിയാറിൽ  നിന്ന് കടന്നുവരുന്ന കാറ്റ് ജാതി മരക്കാടുകളിലൂടെ ഒഴുകി, മനസ്സിൽ വല്ലാത്തൊരു തണുപ്പ് കോരി നിറയ്ക്കുന്നു.! 

അവിടവിടെയായി ഒഴിച്ചിട്ടിരിക്കുന്ന ചില കോണുകളിൽ സ്ഥാപിച്ചിരിക്കുന്ന സിമൻ്റ് ബഞ്ചുകൾ.! ലാറി ബേക്കറുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ ചില ചെറിയ ഇഷ്ടിക വീടുകൾ! 

ചില വീടുകൾക്ക് മുന്നിൽ തുളസിത്തറയും കൽവിളക്കും. ഒരു തൂണിൽ റാന്തൽ വിളക്ക് തൂക്കിയിരിക്കുന്നു.

ഭ്രാന്തു പരക്കുന്ന നഗര ജീവിതത്തിനിടയിലൂടെ കടന്നുവരുന്നവർക്ക് ഒരു പക്ഷേ സ്വപ്ന തുല്യമായ ഒരിടം.!അതെ പ്രകൃതിയോട് ചേർന്ന ഒരിടം.!

ഒരുപക്ഷേ, അതുകൊണ്ട് കൂടിയാണ് ഇവിടെ , എത്തിച്ചേരാൻ ഇടയായതും, ! എന്നെപ്പോലെതന്നെ സ്വന്തം വീടുവിട്ട് കുറേനേരം ഇവിടെ കഴിച്ചുകൂട്ടാനാഗ്രഹിക്കുന്ന എത്രയോ മനുഷ്യരാണ് ഇവിടെ അവിടവിടെയായി കാണാനാകുന്നത്... ! 

സത്യത്തിൽ, മുൻപൊരിക്കൽ ഒരുസുഹൃത്ത് പറഞ്ഞ വാചകമാണ് വളരെ പെട്ടെന്ന് ഓർമ്മകളിലേയ്ക്കോടിയെത്തിയത്..." സ്വന്തം വീട്ടിൽ വിടർന്നു നിൽക്കുന്ന, എത്രയേറെ പച്ചപിടിച്ച മരങ്ങളെല്ലാം വെട്ടിമാറ്റിക്കൊണ്ടാണ്,.. മനുഷൃർ മറ്റൊരിടത്തെ മരച്ചുവട്ടിൽ തണൽ തേടി  ഇരിക്കുന്നത്".... ! 

- ആലോചിച്ചാൽ വളരെ സത്യസന്ധമായ വാക്കുകൾ.! 

ഇവിടെയെത്തുമ്പോഴാണ്, മനുഷ്യർ തൻ്റെ അദ്ധ്വാനവും, സമയവും, പണവും ചിലവാക്കി എത്രയേറെ സിമൻ്റു കൂടാരങ്ങളാണ് തീർത്തും ഭാവനാ ശൂന്യമായി പലയിടങ്ങളിലും പണിതുയർത്തിയിരിക്കുന്നതെന്ന് അറിയാതെ ആലോചിച്ചു പോകും.

അതിൽ ഓരോ മനുഷ്യൻ്റെയും  സ്വന്തം കിടപ്പാടങ്ങൾ മുതൽ, കോടികൾ ചിലവിട്ട രാജ്യ തലസ്ഥാനത്തെ പരമോന്നത നിർമ്മിതികൾ വരെ..!

ഫാദർ, പറഞ്ഞുതുടങ്ങി 1987-ലാണ്, ഇത് സ്ഥാപിച്ചത് കൂടെ വർക്കി മാമ്പിള്ളി എന്ന മറ്റൊരു അച്ഛനും.

 കേരളത്തിലെ ജസ്വിറ്റ് പ്രോവിൻസാണ് ഇതിന് നേതൃത്വം നൽകിയത്. സമീക്ഷയെന്നാൽ.... എല്ലാവരേയും സമഭാവനയോടെ കാണുന്നത് എന്നാണ് ഇതിൻ്റെ അർത്ഥം. 

അതുകൊണ്ട്, ഏതു  മതസ്ഥർക്കും എപ്പോൾ വേണമെങ്കിലും, കടന്നുവരുവാനും പ്രാർത്ഥിക്കുവാനും, തക്കവിധത്തിലുള്ള ഒരു ആശ്രമത്തിൻറെ മാതൃകയിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്.

 ഹാളും, ധ്യാനമന്ദിരവും നിർമ്മിച്ചത് കേരളത്തിലെ, പ്രശസ്ത വാസ്തുശാസ്ത്രജ്ഞനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണ്.

പ്രകൃതിയോട് ചേർന്ന ജീവിതവും, ധ്യാനാത്മകമായ അന്തരീക്ഷവും, മറ്റ് മനുഷ്യരും, മതങ്ങളോടും, സംസ്കാരങ്ങളോടും ഉള്ള തുറവിയാണ് ഇവിടെ, ലക്ഷ്യം വെയ്ക്കുന്നത്. 

 ധ്യാനമന്ദിരത്തിന് നാലു വാതിലുകളാണ് ഉള്ളത്.

നാലും നാലു ദിശകളിലേക്കുമായി തുറന്നുകിടക്കുകയും അവയ്‌കിടയിൽ, സ്ഥാപിച്ചിരിക്കുന്ന ഒരുവിളക്കിനു ചുറ്റുമായി നാലുമതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ധർമ്മപദം, ബൈബിൾ, ഗീത, ഖുറാൻ എന്നിവ നിരത്തിവെച്ചിരിക്കുന്നതും കാണാം.

തൊട്ടപ്പുറുത്തായി മൂവായിരം വർഷം പഴക്കമുണ്ടന്ന് പറയപ്പെടുന്ന, നടന്നുകൊണ്ടുള്ള ചില ധ്യാനരീതികളുമുണ്ട്. രണ്ടാഴ്ചകൂടുമ്പോൾ ഇവിടെ മതാന്തര സംഗമങ്ങളും, മത സമന്വയ സെമിനാറുകളും നടക്കുന്നു.

"പ്രകൃതിയോട് ചേർന്നുള്ള ജീവിതരീതികൾക്ക് മുൻ തൂക്കം നൽകുന്നതുകൊണ്ട് ആദ്യം ഇവിടെ അനേകം വൃക്ഷങ്ങൾ മാത്രമാണ് നട്ടുപിടിപ്പിച്ചത്,

പിന്നീട് അതിനുശേഷം മാത്രമാണ് അവയ്ക്കിടയിൽ അവിടവിടെയായി കുറേശ്ശെയായി. വീടുകൾ നിർമ്മിക്കുകയും ചെയ്തത്. 

തുടർന്ന്, ഇങ്ങിനെ പ്രകൃതിയോട് ചേർന്ന് ഒരു പ്രാർത്ഥനാലയം എന്ന ആശയമുദിച്ചപ്പോൾ തന്നെ,  തിരുവനന്തപുരത്തുണ്ടായിരുന്ന ശ്രീ. ലാറിബേക്കറെ ചെന്നുകാണുകയും,, അദ്ദേഹത്തിൻറ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളുമൊക്കെ സ്വീകരിച്ചതാണ് ഇപ്പോൾ ഈ കാണുന്ന മരക്കൂട്ടങ്ങൾക്കിടയിലുള്ള ചെറിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തത്..." - ഫാദർ പറഞ്ഞു നിർത്തി -

 ഞങ്ങളുടെ സംസാരങ്ങൾക്കിടയിലൂടെ ചെറിയ സംഘങ്ങളായുള്ള പ്രാർത്ഥനാ ഗ്രൂപ്പുകളും, ചെറിയകുട്ടികൾ അടങ്ങിയഅന്യ സംസ്ഥാന സംഘങ്ങളുമെല്ലാം, പലപ്പോഴായി കടന്നുപോയിക്കൊണ്ടിരുന്നു....!

ഫാദറുമായി കൂടുതൽ സമയം സംസാരിക്കണമെന്നൊ ഗ്രഹിച്ചിരുന്നുവെങ്കിലും, അദ്ദേഹം മുൻകൂട്ടി നിശ്ചയിച്ച പല പരിപാടികളും, അദ്ദേഹത്തിൻ്റെ സമയത്തിനായി മണിക്കൂറുകളായി കാത്തു നിൽക്കുന്നവരും അതിന് ഒരു തടസ്സമായി.

എന്നിട്ടും,  നിശ്ചയിക്കപ്പെട്ട സമയവും കഴിഞ്ഞ് സംസാരം പിന്നെയും നീണ്ടുപോയതിനാൽ പൈനേടത്തച്ഛനും, തിരക്കുപിടിച്ച് ദൂരേക്ക് നടന്നുനീങ്ങി പ്രാർത്ഥനാഗ്രൂപ്പിൻറെ അലയൊലികൾക്കുള്ളിലെവിടെയോ അലിഞ്ഞുചേർന്നു.,

സന്ധ്യ കൊഴിഞ്ഞുവീണപോലെ, വാകമരച്ചോട്ടിൽ, പൂക്കൾ നിറഞ്ഞുകിടക്കുന്നു. 

ആകാശം വീണ്ടും ചുവന്നുതുടുത്തു.... !   പെരിയാറിലെ തണുത്തകാറ്റിൽ ജാതിമരത്തിൻ്റെ, നീണ്ട തലപ്പുകളുടെ താളമേളങ്ങൾ ...!

... വല്ലാതെ കെട്ടു പോകുന്ന ഇരുളിൻറെ ഈ ലോകത്തിലും ഒന്നുമറിയാത്തതുപോലെ നന്മയുടെ മരങ്ങൾ എത്ര സമൃദ്ധവും, സുഗന്ധപൂരിതവുമായാണ് വിടർന്നു നിൽക്കുന്നത്...... ! 

 നാടിൻറെ പലഭാഗങ്ങളിലും, ദേശങ്ങളിൽ നിന്നും, അപ്പോഴും അവിടേയ്ക്ക് പലമനുഷ്യരും വന്നുചേർന്നുെകൊണ്ടിരുന്നു

.പ്രാർത്ഥനയുടെ ശബ്ദങ്ങൾ സ്നേഹത്തിൻറെ നനുത്ത സംഗീതമായി  ഇരുളിനുമീതെ പറന്നു ..!

 ധ്യാനകേന്ദ്രത്തിൻറെ ചെറിയ നടപ്പാതയിലൂടെ നടന്നിറങ്ങുമ്പോൾ ലാറിബേക്കറെന്ന വലിയപ്രതിഭാധനനും, പൈനേടത്തച്ചനും വല്ലാത്തൊരത്ഭുതമായ്ത്തന്നെ അപ്പോഴും മനസ്സിൽ നിറഞ്ഞുനിന്നു.

ഇരുൾചാഞ്ഞു തുടങ്ങിയ ആശ്രമത്തിൻ്റെ മൺവഴികൾക്കിടയിൽ തെളിഞ്ഞു നിന്ന മഞ്ഞ വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ തെളിഞ്ഞു നിന്ന ആ പഴയ ബോർഡിൻ്റെ അക്ഷരങ്ങളിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി.

- സമീക്ഷ -  എല്ലാവരേയും സമഭാവനയോടെ കാണുന്നത്.!

ആത്മീയതയിൽ മതത്തിന് എന്താണ് സ്ഥാനം? -സ്വാമി ധർമ്മചൈതന്യ സംസാരിക്കുന്നു. വായിക്കാം ഇവിടെ ക്ലിക്ക് ചെയ്യൂ.





അഭിപ്രായങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു…
The King Casino | Review of Casino | RTP - Joker
The king casino 예스 벳 review - everything 우리 카지노 총판 you need to know about this popular casino. 카지노 사이트 It's 토토 커뮤니티 all about quality and quantity. 더킹카지노 도메인

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...