<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ. ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

ജൂതചരിത്രം പേറി ചേന്ദമംഗലം സിനഗോഗ്

 കേരളത്തിലൂടനീളം കടന്നുപോകുമ്പോൾ അധിനിവേശങ്ങൾക്കപ്പുറം ഒരു പാട് പാശ്ചാത്യ മതവിഭാഗങ്ങളുടെ കുടിയേറ്റത്തിനും, അതത് മതവിഭാഗങ്ങളുടെ വിപുലീകരണത്തിനും കേരളത്തിൻ്റെ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അവരെ സ്വീകരിക്കാനും ഈ പ്രദേശത്തിൻ്റെ ഭാഗമാകാനും അക്കാലങ്ങളിലെ ഏതൊരു, ഭരണാധികാരികളും താത്പര്യമെടുത്തിരുന്നതായും, പല ചരിത്ര രേഖകളിലും നമുക്ക് കാണാം. ചേന്ദമംഗലം സിനഗോഗ്. അത്തരത്തിലുള്ള ഒരുകുടിയേറ്റത്തിൻറെ ചരിത്രം തന്നെയാകണം കേരളത്തിലെ യഹൂദവംശത്തെ സംബന്ധിച്ചും. ഇതിനെക്കുറിച്ച് പലതരത്തിലുള്ള വ്യത്യസ്‌ത തലങ്ങളിലുള്ള വി ലയിരുത്തലുകൾ, നിലവിലുണ്ടങ്കിൽ പോലും, പുരാതനകാലത്ത് അതിപ്രശസ്തമായ മുസിരിസ് തുറമുഖം വഴി വന്ന കച്ചവടക്കാരും, അതിനെ തുടർന്ന് വന്ന കുടിയേറ്റക്കാരുമാകണം യഹൂദർ എന്ന് പലപണ്ഡിതരും അഭിപ്രായപ്പെടുന്നു.  എന്തായാലും അക്കാലത്ത് കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, മാള തുടങ്ങിയ സ്ഥലങ്ങളിൽ, കൂട്ടമായി യഹൂദർ വസിച്ചിരുന്നതായി കാണാം. ചില പഴയകാല സഞ്ചാരികളുടെ കുറിപ്പുകളിൽ കുഞ്ചക്കരി എന്ന പ്രദേശത്തെ ഒരു കുന്നിൻ മുകളിൽ ഒരു ജൂതസമൂഹം കൂടി വസിച്ചിരുന്നതായി പറയപ്പെടുന്നു. ഒരു ജൂത ഗവർണർ അവിടെ ഉണ്ടായിരുന്നതായും, കൊല്ലത്തുള്ള ഭരണ

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

 

https://www.vlcommunications.in/2021/09/blog-post.html
 സമീക്ഷ ആശ്രമം - കാലടി

സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു.

കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളിൽ നിന്നുള്ള നനുത്ത കാറ്റുമാണ്,  അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ നമ്മെ ആദ്യം, സ്വാഗതം ചെയ്യുന്നത്.  

ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം. "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു

"സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകളാണ്, ഇവിടെ ധ്യാനത്തിനും പ്രാർത്ഥനക്കുമായി എത്തിച്ചേരുന്നത്. കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഉണ്ട്."

 താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ടന്ന് ഫാദർ പറഞ്ഞു. തീർച്ചയായും അവിടെ ഒന്നോ രണ്ടോ ദിവസം തങ്ങുക എന്നതു തന്നെ ഗംഭീരമായ ഒരു അനുഭവം തന്നെയാകും, പ്രത്യേകിച്ച് എഴുതുവാനോ വായിക്കുവാനോ... അതുമല്ലങ്കിൽ മനസ്സിന് ശാന്തത പകരുവാനോ  ഇത്ര മനോഹരമായ ഒരു സ്ഥലം ഇവിടെ അടുത്തെങ്ങും വേറെ ഉള്ളതായും, അറിവില്ല. 

 . തൊട്ടപ്പുറം വിശാലമായി പരന്നൊഴുകുന്ന പെരിയാറിൽ . നിന്ന് കടന്നുവരുന്ന കാറ്റ് ജാതി മരക്കാടുകളിലൂടെ ഒഴുകി മനസ്സിൽ തണുപ്പ് കോരി നിറയ്ക്കുന്നു.! 

അവിടവിടെയായി ഒഴിച്ചിട്ടിരിക്കുന്ന ചില കോണുകളിൽ സ്ഥാപിച്ചിരിക്കുന്ന സിമൻറ് ബഞ്ചുകൾ.! ലാറി ബേക്കറുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ ചില ചെറിയ ഇഷ്ടിക വീടുകൾ! 

ചില വീടുകൾക്ക് മുന്നിൽ തുളസിത്തറയും കൽവിളക്കും. ഒരു തൂണിൽ റാന്തൽ വിളക്ക് തൂക്കിയിരിക്കുന്നു.

ഭ്രാന്തു പരക്കുന്ന നഗര ജീവിതത്തിനിടയിലൂടെ കടന്നുവരുന്നവർക്ക് ഒരു പക്ഷേ സ്വപ്ന തുല്യമായ ഒരിടം.!അതെ പ്രകൃതിയോട് ചേർന്ന ഒരിടം.!

 അതുകൊണ്ട് തന്നെയാകും ഇവിടെ , എത്തിച്ചേരാൻ ഇടയായതും, ! എന്നെപ്പോലെതന്നെ സ്വന്തം വീടുവിട്ട് കുറേനേരം ഇവിടെ കഴിച്ചുകൂട്ടാനാഗ്രഹിക്കുന്ന എത്രയോ മനുഷ്യരാണ് ഇവിടെ അവിടവിടെയായി കാണാനാകുന്നത്... ! സത്യത്തിൽ, മുൻപൊരിക്കൽ ഒരുസുഹൃത്ത് പറഞ്ഞ വാചകമാണ് ഓർമ്മയിൽ വന്നത്...." സ്വന്തം വീട്ടിൽ നിൽക്കുന്ന മരങ്ങളെല്ലാം വെട്ടിമാറ്റിയിട്ടാണ് മനുഷൃർ മറ്റൊരിടത്തെ മരച്ചുവട്ടിൽ പോയിരിക്കുന്നത്".... ! - ആലോചിക്കുമ്പോൾ വളരെ സത്യസന്ധമായ വാക്കുകൾ.!

എത്ര ഭാവനാശൂന്യമായാണ് മനുഷൃർ ഓരോ നിർമ്മിതികളും ആസൂത്രണം ചെയ്യുന്നത് ...  അതുകൊണ്ടുതന്നെ ഇവിടെ എത്തിച്ചേർന്നപ്പോൾ  മനസ്സിൽ വല്ലാത്തൊരത്ഭുതമാണ് തോന്നിയത്...കാരണം പലരും പറഞ്ഞുകേട്ട കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ പലപ്പോഴും ജീവിതാന്ത്യം വരെ കഴിയേണ്ട വീടുകൾ പോലും മറ്റാരുടേയോ താത്പര്യങ്ങൾക്കുവഴങ്ങി നിർമ്മിച്ച്... അവസാനം ഇങ്ങിനെ ഒരുവീടുതന്നെ നിർമ്മിക്കേണ്ടതുണ്ടായില്ല , എന്നുവരെ ചിന്തിച്ചുപോയ  എത്രയോ മനുഷ്യർ...!  

ഫാദർ, പറഞ്ഞുതുടങ്ങി 1987-ലാണ്, ഇത് സ്ഥാപിച്ചത് കൂടെ വർക്കി മാമ്പിള്ളി എന്ന മറ്റൊരു അച്ചനും

 കേരളത്തിലെ ജസ്വിറ്റ് പ്രോവിൻസാണ് ഇതിന്, നേതൃത്വം വഹിച്ചത്. സമീക്ഷയെന്നാൽ.... എല്ലാവരേയും സമഭാവനയോടെ കാണുന്നത് എന്നാണ് ഇതിൻറെ അർഥം. അതുകൊണ്ട്, ഏതു മതസ്ഥർക്കും എപ്പോൾ വേണമെങ്കിലും, കടന്നുവരുവാനും പ്രാർത്ഥിക്കുവാനും, തക്കവിധത്തിലുള്ള ഒരു ആശ്രമത്തിൻറെ മാതൃകയിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്.

 ഹാളും, ധ്യാനമന്ദിരവും നിർമ്മിച്ചത് കേരളത്തിലെ, പ്രശസ്ഥ വാസ്തുശാസ്ത്രജ്ഞനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണ്.പ്രകൃതിയോട് ചേർന്ന ജീവിതവും, ധ്യാനാത്മകമായ അന്തരീക്ഷവും, മറ്റ് മനുഷ്യരും, മതങ്ങളോടും, സംസ്കാരങ്ങളോടുമുള്ള, തുറവിയാണ്  ഇവിടെ, ലക്ഷ്യം വെയ്ക്കുന്നത്. 

 ധ്യാനമന്ദിരത്തിന് നാലു വാതിലുകളാണ് ഉള്ളത്. നാലും നാലു ദിശകളിലേക്കുമായി തുറന്നുകിടക്കുകയും അവയ്‌കിടയിൽ, ഒരുവിളക്കിനു ചുറ്റുമായി നാലുമതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്‌ ധർമ്മപദം, ബൈബിൾ, ഗീത, ഖുറാൻ എന്നിവ നിരത്തിവെച്ചിരിക്കുന്നതും കാണാം.

തൊട്ടപ്പുറുത്തായി മൂവായിരം വർഷം പഴക്കമുണ്ടന്ന് പറയപ്പെടുന്ന, നടന്നുകൊണ്ടുള്ള ചില ധ്യാനരീതികളുമുണ്ട്. രണ്ടാഴ്ചകൂടുമ്പോൾ ഇവിടെ മതാന്തര സംഗമങ്ങളും, മത സമന്വയ സെമിനാറുകളും നടക്കുന്നു.

"പ്രകൃതിയോട് ചേർന്നുള്ള ജീവിതരീതികൾക്ക് മുൻ തൂക്കം നൽകുന്നതുകൊണ്ട് ആദ്യം ഇവിടെ  അനേകം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും, അതിനുശേഷം മാത്രമാണ് അവയ്ക്കിടയിൽ അവിടവിടെയായി കുറേ വീടുകൾ നിർമ്മിക്കുകയും  ചെയ്തത്,കൂടാതെ,  ഇങ്ങിനെ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഒരു പ്രാർത്ഥനാലയം എന്ന ആശയമുദിച്ചപ്പോൾ തന്നെ,  അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ശ്രീ. ലാറിബേക്കറെ ചെന്നുകാണുകയും, അദ്ദഹത്തിൻറെ അഭിപ്രായപ്രകാരമാണ് ചെറിയ കെട്ടിടങ്ങളെല്ലാം നിർമ്മിച്ചതും..." - ഫാദർ പറഞ്ഞു നിർത്തി -

 ഞങ്ങളുടെ സംസാരങ്ങൾക്കിടയിലൂടെ ചെറിയ സംഘങ്ങളായുള്ള പ്രാർത്ഥനാ ഗ്രൂപ്പുകളും, ചെറുകുട്ടികൾ അടങ്ങിയ സംഘങ്ങളും, പലപ്പോഴായി  കടന്നുപോയ്ക്കൊണ്ടിരുന്നു...! നിശ്ചയിക്കപ്പെട്ട സമയവും കഴിഞ്ഞ് സംസാരം പിന്നെയും നീണ്ടുപോയതിനാൽ പൈനേടത്തച്ഛനും പ്രാർത്ഥനാഗ്രൂപ്പിൻറെ അലയൊലികൾക്കുള്ളിലെവിടെയോ അലിഞ്ഞുചേർന്നു.,

 വാകമരച്ചുവട്ടിൽ കൊഴിഞ്ഞുവീണുകിടന്ന ചുവന്നപൂക്കൾക്കുമീതെ സന്ധ്യ പിന്നെയും ചുവന്നുതുടുത്തു. പെരിയാറിലെ തണുത്തകാറ്റിൽ ജാതിമരത്തലപ്പുകളുടെ നീണ്ട തലപ്പുകളുടെ താളമേളങ്ങൾ ...!

... ഈ കെട്ടകാലത്തിലും...നന്മയുടെയും, സ്നേഹത്തിൻറേയും ചുവന്നപൂമരങ്ങൾ എത്ര മനോഹരമായാണ്, ഇപ്പോഴും പലകോണുകളിൽ.വിരിഞ്ഞുനിന്ന്...മനുഷ്യഹൃദയങ്ങളിൽ സുഗന്ധം പരത്തുന്നത് .!. അറിയാതെ പറഞ്ഞുപോയി

 നാടിൻറെ പലഭാഗങ്ങളിൽ   നിന്ന് അപ്പോഴും, വന്നുചേർന്നുകൊണ്ടിരുന്ന വ്യത്യസ്ഥരായ അനേകം മനുഷ്യഹൃദയങ്ങളിൽ നിന്നുള്ള ഓരോ പ്രാർത്ഥനകളും അവിടെ സംഗീതമായി  പരന്നു.  ഈ സ്നേഹസംഗീതവും, പ്രാർഥനകളുമെല്ലാം എന്നും ഈ ഭൂമിക്കും മനുഷ്യനും കുളിർമ്മ പകരുന്ന തണലാകട്ടെയെന്ന് പ്രാർത്ഥനയോടെ,സമീക്ഷയുടെ ഇരുൾ പരക്കാൻ തുടങ്ങിയ ചെറുനടപ്പാതയിലൂടെ കടന്ന് പടികളിറങ്ങുമ്പോൾ ധ്യാനകേന്ദ്രത്തിന്റെ ചുവരുകളുടെ ചെറിയ ഇടനാഴികൾക്കുള്ളിൽ വെള്ളിവെളിച്ചങ്ങൾ വീഴാൻ തുടങ്ങിയിരുന്നു.......!




അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
The King Casino | Review of Casino | RTP - Joker
The king casino 예스 벳 review - everything 우리 카지노 총판 you need to know about this popular casino. 카지노 사이트 It's 토토 커뮤니티 all about quality and quantity. 더킹카지노 도메인

ജനപ്രിയ പോസ്റ്റുകള്‍‌