ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Nature Life

വിഷു പ്രകൃതിയുമായി ഇഴ ചേർന്ന കാർഷികോത്സവം

ഓർമ്മകളുടെ വിഷുക്കാലം വിഷു വെ റുമൊരു ഓർമ്മ മാത്രമല്ല, അത് പ്രകൃതി സൗന്ദര്യവും , കേരളത്തിൻ്റെ കാർഷിക സംസ്ക്കാരവും, ആഘോഷവും ഒന്നു ചേർന്ന മഹത്തായ ഒരു ഉത്സവം തന്നെയാണ്. അതിനാൽ വിഷുവെന്ന്, കേട്ടാൽ, എത്രദൂരെയായിരുന്നാലും പ്രിയപ്പെട്ടവരെക്കാണുകയും ഒരുമിച്ചുകൂടാനുള്ള ആഗ്രഹവും മാത്രമല്ല, കഴിഞ്ഞുപോയ ഏതോവിഷുക്കാലങ്ങളുടെ നട്ടുച്ചകളിൽ കറങ്ങി നടന്നിരുന്ന നാട്ടിടവഴികളും, തലനീട്ടിനിൽക്കുന്ന പറങ്കിമാവിൻചില്ലകളുമൊക്കെയാകും, ഓർമ്മകളിലേക്ക് ആദ്യം ഓടിയെത്തുക.! മോഹിപ്പിക്കുന്ന ആ വിഷുക്കാലം. കണിപ്പൂക്കൾ പണ്ട് മദ്ധ്യവേനലവധിക്കായി സ്‌കൂളുകൾ എല്ലാം അടച്ചാൽപ്പിന്നെ...അടുത്തുള്ള വീടുകളിലോ, ക്ഷേത്രക്കുളങ്ങളിലോ ആകും പകൽ നേരം അധികവും കഴിച്ചുകൂട്ടുക.! നട്ടുച്ചനേരത്ത് വരാലും, ചെറുമീനുകളും തത്തിക്കളിക്കുന്ന വലിയകുളങ്ങളിൽ നീന്തി തിമിർക്കുക എന്നതാകും, മിക്കവാറും ഞങ്ങളുടെ ചെറുപ്രായത്തിലുള്ള എല്ലാകുട്ടികളുടെയും മുഖ്യവിനോദം. അതിനുമുൻപ് വിഷുവിന് മുന്നോടിയായി, റോഡുവക്കിലും,പെട്ടിക്കടകളിലുമൊക്കെ നിരത്തിവെച്ചിരിക്കുന്ന ബഹുവർണ്ണങ്ങളിൽപൊതിഞ്ഞ കമ്പിത്തിരി, മത്താപ്പ്,തുടങ്ങി എല്ലാത്തരത്തിലുമുള്ള പടക്കങ്ങളുടേയും വിലകൾ അറിഞ്ഞുവെയ്ക്...
ഈയിടെയുള്ള പോസ്റ്റുകൾ

കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ്

  എന്താണ്  മിനമാറ്റ ഡിസീസ്? (മിനമാറ്റ രോഗം) ഇത് മത്സ്യങ്ങളിൽ നിന്നും, കടൽ വിഭവങ്ങളിൽ നിന്നുമുള്ള മെർക്കുറി (രസം) വിഷബാധയേറ്റ് മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഇത് പ്രധാനമായും, മലിനമായ മത്സ്യം, കക്കയിറച്ചി. എന്നിവ കഴിക്കുന്നതിൽ നിന്നും ഉണ്ടാകുന്നു.  കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ്   കൈകാലുകളുടെ മരവിപ്പ്, പേശികളുടെ ബലക്ഷയം, കാഴ്ച, കേൾവി, സംസാരം എന്നിവയുടെ തകരാറുകൾ, വിറയൽ, ഓർമ്മക്കുറവ്, മാനസികപ്രശ്നങ്ങൾ,എന്നിവയാണ് നിലവിലുള്ള പ്രധാന ലക്ഷണങ്ങൾ. രോഗത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ചിലപ്പോൾ പക്ഷാഘാതവും, മരണം പോലും സംഭവിക്കാം. 1950 - ജപ്പാനിലെ മിനമാറ്റിലാണ്, ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അവിടുത്തെ സാധാരണക്കാരായ മത്സ്യബന്ധനത്തൊഴിലാളി സമൂഹത്തിനിടയിൽ ഇത് വ്യാപകമായി പിടിപെട്ടതിനെ തുടർന്നാണ് രോഗബാധയുണ്ടായത്. ഇങ്ങിനെ മത്സ്യങ്ങളിലെ മെർക്കുറി മനുഷ്യ ശരീരത്തിലെത്തിച്ചേർന്ന്, അവ മൂലമുണ്ടാകുന്ന രോഗാവസ്ഥയെ മെർക്കുറി വിഷബാധ (Mercury Poisoning ) എന്നു വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത്തരം വിഷാംശം മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പ...

ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ

ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ ഇക്കിഗായ് ഭക്ഷണവും, വ്യായാമവും, കൊണ്ടു മാത്രം ജീവിതം ആരോഗ്യപൂർണ്ണമാകുമോ? ഇല്ല. അപ്പോൾപ്പിന്നെ മറ്റെന്താണ് വേണ്ടത്? മനസ്സ് ഉല്ലാസപ്രദമായിരിക്കണം.  സാദ്ധ്യമാണോ? പ്രത്യേകിച്ച് ദിനം തോറും ഏറി വരുന്ന അനേകം ജീവിതപ്രശ്നങ്ങൾക്കും, ഉത്കണ്ഠകൾക്കും, സ്ട്രസ്സുകൾക്കുമിടയിൽ ? ശരീരത്തിനും, മനസ്സിനും, ഊർജ്ജവും സന്തോഷവും പകരാൻ  അനേകം വഴികൾ പലരാൽ കേൾക്കുന്നുണ്ടെങ്കിലും ജപ്പാൻകാർ അവരുടെ  ജീവിതത്തിൻ്റെ മുഖമുദ്രയാക്കി മാറ്റിത്തീർത്ത ഇക്കിഗായ് ഫിലോസഫി,  തീർച്ചയായും എവിടേയും ആർക്കും  പരീക്ഷിക്കാവുന്നതാണ്. എന്താണ് ഇക്കിഗായ് ? അത് ഓരോ മനുഷ്യൻ്റേയും ജീവിത ലക്ഷ്യത്തിലേയ്ക്കുള്ള ഉല്ലാസകരമായ ഒരു യാത്രയാണ്. അതല്ലങ്കിൽ താൻ എന്തിന് ഈ ഭൂമിയിൽ ജീവിക്കുന്നുവെന്നും, തൻ്റെ ജീവിത ലക്ഷ്യമെന്തെന്നുമുള്ള ഒരു തിരഞ്ഞെടുപ്പാണ്. അത് ഒരു പക്ഷേ സംഗീതമാകാം, ചിത്രരചനയാകാം, പൂന്തോട്ടപരിപാലനമാകാം, കൃഷിയാകാം , പ്രകൃതിയെക്കുറിച്ചുള്ള പഠനമോ, അങ്ങിനെയെന്തുമാകാം. പക്ഷെ അതെന്താണെന്ന് കണ്ടെത്തുകയും, അതിലേക്കുള്ള യാത്രയാരംഭിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായിട്ടുള്ളത്. ഇതിന് മുൻപ് ഇക്കിഗ...

ആയുസ്സിൻ്റെ രഹസ്യമായ ഇക്കിഗായ്

നൂറിനുമുകളി ൽ പ്രായമായ ഒക്കിനോവ ദേശക്കാർ ഒക്കിനോവ ജപ്പാൻ്റെ തെക്കേ അറ്റത്ത് , ഏകദേശം നൂറ്റി അറുപതോളം ദ്വീപുകൾ നിറഞ്ഞ, മനോഹരമായ കടൽത്തീരവും , പവിഴപ്പുറ്റുകളും നിറഞ്ഞ  പ്രദേശം.  പക്ഷെ അത് ജനശ്രദ്ധയാകർഷിക്കുന്നത് നൂറ് വയസ്സിന് മുകളിൽ ആയുർദൈർഘ്യമുള്ളവർ അവിടെ തിങ്ങിപ്പാർക്കുന്നു എന്നതിനാലാണ്. എന്നാൽ, ഇവിടെ നോക്കൂ, മുകളിൽ   രണ്ട് വ്യത്യസ്ഥതരം ചിത്രങ്ങൾ കാണാം. രണ്ട് വ്യത്യസ്ഥ തരം മനുഷ്യർ, വ്യത്യസ്ഥ നാട്ടുകാർ, വ്യത്യസ്ഥമായ ജീവിതാവസ്ഥകളുമാണ് ആ ചിത്രം മുന്നോട്ടുവെയ്ക്കുന്നത്.  അവ അഭിസംബോധന ചെയ്യുന്നതാകട്ടെ , തീർത്തും  വ്യത്യസ്ഥമായ രണ്ട് മനുഷ്യ ജീവിത പരിസരങ്ങളേയും. ആദ്യത്തേതിൽ,   വാർദ്ധ്യക്യത്തിൻ്റെ യാതൊരു വ്യാകുലതകളും തെല്ലും അലോസരപ്പെടുത്താതെ, പുലരിയുടെ  വെ ള്ളിവെളിച്ചത്തിൽ പച്ചനിറഞ്ഞ തോട്ടത്തിൽ പുഞ്ചിരിയോടെ മണ്ണിൽ പണിയെടുക്കുന്ന ജപ്പാനിലെ, വൃദ്ധനായ ഒരു മനുഷ്യൻ .  എന്നാൽ  രണ്ടാമത്തെ ചിത്രത്തിലോ?, ഇരുളടഞ്ഞ ഒരു മുറിക്കുള്ളിൽ മൊബൈൽ സ്ക്രീനിൻ്റെ നീലവെളിച്ചത്തിൽ ഒരു നിഴൽ രൂപമായി തളർന്നിരിക്കുന്ന കേരളത്തിലെ  പ്രായമേറിയ മറ്റൊരു മനുഷ്യനും. ആദ...

വാഴയിലയിലെ രുചിക്കുമുണ്ട് പഴമയുടെ ഒരു കഥ

പ്രകൃതിയും ഭക്ഷണവും സദ്യ വാഴയിലയിൽ വിളമ്പുന്നതെന്തിന്?   സദ്യ യെന്തിന് വാഴയിലയിൽത്തന്നെ വിളമ്പണം ?   ഇന്ന് നമ്മുടെ ഇഷ്ടാനുസരണവും, ആവശ്യാനുസരണവുമെല്ലാം അനേകതരം പാത്രങ്ങളും പ്ലേയ്റ്റുകളുമൊക്കെ ലഭ്യമാകുന്ന ഇക്കാലത്ത് എന്തിനാണ് ഓണവും, വിഷുവും , പിറന്നാളുമെല്ലാം ആഘോഷിക്കുമ്പോൾ ദൗർലഭ്യമെന്നു തന്നെ പലപ്പോഴും തോന്നിപ്പിക്കുന്ന വാഴയില തന്നെ വേണമെന്ന് ശഠിക്കുന്നത്? പറഞ്ഞു വന്നാൽ,  അത് ഒരു കാലത്തിൻ്റെ കൂടി ചരിത്രമാണ്. മനുഷ്യനും, മണ്ണും, ചളിയും, പ്രകൃതിയും , കൃഷിയുമെല്ലാം കൂടിക്കുഴഞ്ഞ പഴയ ഒരു കാർഷിക സംസ്കാരമുൾക്കൊണ്ട ഒരു തലമുറയുടെ കഥ . എവിടേയും ദാരിദ്ര്യവും , പട്ടിണിയും , കഷ്ടപ്പാടും നിറഞ്ഞ ഒരു പഴയ കാല കേരളീയാന്തരീക്ഷത്തിൽ , അക്കാലത്ത് വീടിനു ചുറ്റുപാടും എന്താണോ സുലഭമായി കിട്ടുന്നത് അതുതന്നെയാകും അന്നത്തെ ഏവരുടേയും ഭക്ഷണം. അതല്ലെങ്കിൽ പാടത്തും, പറമ്പിലുമെല്ലാം രാപകലില്ലാതെ അദ്ധ്വാനിച്ചു വരുന്ന തൊഴിലാളിയാകട്ടെ , അന്നത്തെ അദ്ധ്വാനത്തിന് നാണയത്തിന് പകരം കൂലിയായി കിട്ടിയ ഭക്ഷ്യ വിഭവമെന്താണോ അത് കൂടുതലായുണ്ടങ്കിൽ അടുത്ത വീട്ടുകാരന് നൽകുകയും , അതുപോലെ അയൽക്കാരൻ്റെ കൈവശം എന്താണോ കൂടുത...