ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി   ...

പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?


 75-80 കാലഘട്ടം ! ഒരു പക്ഷേ അത് ഒരു സ്കൂൾ വിദ്യാഭ്യാസ കാലവും കൂടിയായിരുന്നിരിക്കണം.! 

പൊതുവിൽ അക്കാലത്ത് ആളുകൾ ഓരോ, രീതികൾ അനുസരിച്ച്, പല മാസങ്ങളേയും, പല പേരുകളിലും വിളിച്ചിരുന്നെങ്കിലും, ജൂലായ് മാസത്തെ ഏവരും പഞ്ഞമാസമെന്ന് തന്നെയാണ്. പറഞ്ഞിരുന്നത്.!

 കാരണം അക്കാലത്ത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരെല്ലാം, ഒന്നുകിൽ കൂലിവേലക്കാരോ, കർഷകത്തൊഴിലാളികളോ, അതല്ലങ്കിൽ കൈവേലക്കാരോ എല്ലാം ആയിരിക്കുകയും, കൂടാതെ,  ആ മാസങ്ങളിൽ കാത്തിരിക്കുന്നത് അതി ശക്തമായ കാലവർഷവും ആയതിനാൽ , ആ സമയങ്ങളിൽ   മിക്കവാറും എല്ലാ അത്തരം മനുഷ്യരുടേ യും ജീവിതം കനത്ത ദാരിദ്ര്യത്തിൽ തന്നെയായിരിക്കും.

https://www.vlcommunications.in/2025/06/blog-post.html
പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?


കൂടാതെ, അത്തരക്കാരുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് ഗ്രാമപ്രദേശങ്ങളിൽ, കഴിഞ്ഞു പോകുന്ന ചെറുകിട കച്ചവടക്കാരുടെയും, ബിസിനസ്സുകാരുടെ പോലും, ജീവിതവുമെല്ലാം , ആ സമയങ്ങളിൾ കനത്ത വറുതിയിൽ തന്നെ .

അങ്ങിനെയുള്ള ഒരു കാലത്ത് റേഷൻകട വഴി ലഭിച്ചിരുന്ന അരിയും , ഗോതമ്പും, കൂടാതെ പറമ്പുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന മരച്ചീനി, ചേമ്പ്, ചേന, പയർവർഗ്ഗങ്ങൾ, കപ്പങ്ങ ഇതെല്ലാമായിരുന്നു സാധാരണക്കാരുടെ മുഖ്യ ആശ്രയവും, ഭക്ഷണവും!

ഉച്ചക്കും, രാത്രിയിലുമെല്ലാം മിക്കവാറും കഞ്ഞി തന്നെയാകും സ്ഥിരമായ ഭക്ഷണം, ചിലപ്പോൾ അതോടൊപ്പം അടുപ്പിലെ വിറകു കനലിൽ ചുട്ടടുത്ത കപ്പ, പപ്പടം, ഉണക്കമീൻ ഇങ്ങിനെയെന്തെങ്കിലുമൊക്കെ ചിലപ്പോൾ കഞ്ഞിയോടൊപ്പമുണ്ടാകും.  

എങ്കിലും, രസകരമായ വസ്തുത, ഉച്ചക്കും രാത്രിയിലും അരിഭക്ഷണം തന്നെയാണ് പ്രധാന മെനുവെങ്കിലും പിന്നീട് കിടന്നുറങ്ങി നേരം വെളുത്ത് എഴുന്നേറ്റ് കഴിഞ്ഞാലും, ആ മെനുവിൽ നിന്നും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകില്ല .! 

പിന്നെ ആകെ ഒരു പ്രധാന വ്യത്യാസമെന്നു പറയാവുന്നത്, നേരത്തെ   രണ്ടു നേരങ്ങളിൽ വിളമ്പിയിരുന്ന ഭക്ഷണങ്ങളെല്ലാം, ചൂടാറാതെയാണ് കഴിച്ചിരുന്നതെങ്കിൽ, പ്രാതലിനായി വിളമ്പുന്ന ഭക്ഷണം നന്നായി തണുത്തതാകും.!

 കാരണം തലേന്ന് രാത്രി ബാക്കിയാകുന്ന , ചോറ് പാഴായിപ്പോകാതിരിക്കുവാൻ കുറച്ച് വെള്ളമൊഴിച്ച് ഒരു മൺപാത്രത്തിൽ അടച്ചു വെയ്ക്കും . 

പിന്നീട്അത്, വീണ്ടും ഒന്നുകിൽ അൽപ്പം കൂടി വെള്ളം ചേർത്ത് തിളപ്പിച്ച് വെള്ളമൂറ്റി പിറ്റേന്ന് ഉച്ചഭക്ഷണമായി ഉപയോഗിക്കുകയോ ,  അതല്ലെങ്കിൽ രാവിലെ പ്രഭാത ഭക്ഷണത്തിനായി അതിൽ രണ്ട് പച്ചമുളകും, ഉള്ളിയും അരിഞ്ഞിട്ട് ഉപ്പും ചേർത്ത് കഴിക്കുകയുമൊക്കെയാണ് പതിവ്.

ഇങ്ങിനെ, അക്കാലങ്ങളിൽ, സ്ഥിതിഗതികൾ കനത്ത ദാരിദ്ര്യത്തിൻറേതായതിനാലും, മറ്റു ഭക്ഷണ രീതികളൊന്നും ആർക്കും വലിയ പരിചയമില്ലാത്തതും,കൊണ്ടാകാം, അന്നന്ന് എന്താണോ കിട്ടുന്നത് അത് തന്നെയാണ് എല്ലാവരുടേയും അന്നത്തെ ഭക്ഷണവും.!

ചിലപ്പോൾ ചക്ക, ധാരാളമായി ഉണ്ടാകാൻ തുടങ്ങുന്ന കാലമാണെങ്കിൽ , എല്ലാ വീടുകളിലും ചക്ക വിഭവങ്ങൾ തന്നെയാകും , 

https://www.vlcommunications.in/2025/06/blog-post.html
പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?


 അങ്ങിനെ, ചക്ക അവിയൽ, ചക്കത്തോരൻ, പഴുത്ത ചക്ക, വറുത്ത ചക്ക എന്നു വേണ്ട, എന്നിട്ടും ചക്ക എത്രത്തോളം ബാക്കിയാകുന്നോ പിന്നീട് അതെല്ലാം കൊത്തിനുറുക്കി കഷണങ്ങളാക്കി ശർക്കര ചേർത്ത് വരട്ടി ഭദ്രമായി അടച്ചു. മൂടിക്കെട്ടി ഭരണികളിലാക്കും! 

പിന്നീട് അതെല്ലാം മിക്കവാറും അടുത്ത ഓണക്കാലത്ത് വരട്ടിയ ചക്ക പായസത്തിൻ്റെ ,  രൂപത്തിലെല്ലാമാകും വീണ്ടും പ്രത്യക്ഷപ്പെടുക!

ഇങ്ങിനെ ഒരു വീട്ടിൽ എന്താണോ കൂടുതലായുണ്ടാകുന്നത്, അതെല്ലാം, അടുത്ത വീടുകളിലേക്കും, കൊടുത്തയയ്ക്കും, പകരം അവിടെ ഉണ്ടാകുന്ന മാങ്ങയോ , ചേമ്പോ , മുരിങ്ങക്കായോ , താളോ , ഇടിയൻ ചക്കയോ , ചക്കക്കുരുവോ , എന്നുവേണ്ട എന്തു തന്നെയായാലും അതെല്ലാം,  തിരിച്ചും അതേ വീട്ടിലേക്കും കൊടുത്തയയ്ക്കും ! 

 ഇങ്ങിനെ ഓരോ വീടുകളും മനോഹരമായ ഒരു കൈമാറ്റ ചന്ത പോലെ വർത്തിച്ചിരുന്ന ഒരു ഒരുമയുടേയും, സന്തോഷത്തിൻ്റെയും കാലം കൂടിയായിരുന്നു അത് .

 അതിനാൽ തന്നെ,  എത്ര വലിയ ദാരിദ്ര്യത്തിൻ്റെ കാലമായിരുന്നു അതെല്ലാം എന്നൊക്കെ ,പറഞ്ഞാൽപ്പോലും, അതൊന്നും അക്കാലത്തെ ഒരു ജീവിത പരിതസ്ഥിതിയിൽ  ആരെയും കാര്യമായി ബാധിച്ചിരുന്നില്ല. 

മാത്രമല്ല . ആലോചിച്ചാൽ ഏറ്റവും വലിയ അത്ഭുതകരമായി ഇപ്പോഴും തോന്നുന്നത്.   ഡോക്ടർമാരോ, ആശുപത്രികളോ ഒന്നും കാര്യമായി  ഇല്ലാതിരുന്ന ആ കാലത്ത്, ഇക്കാലത്തേപ്പോലെ ഒരു മഴ പെയ്താൽ ആരംഭിക്കുന്ന വലിയ,മാറാവ്യാധികളോ , ആരോഗ്യപ്രശ്നങ്ങളോ ഒന്നും തന്നെ അക്കാലത്ത് ആർക്കും ഉണ്ടായതായി പ്പോലും അറിവില്ല . അഥവാ ഉണ്ടെങ്കിൽ തന്നെ പറമ്പുകളിൽ നിൽക്കുന്ന ചില ചെടികളുപയോഗിച്ചുള്ള നാട്ടുവൈദ്യത്തിലോ, ചുക്കും, കുരുമുളകും,  തുളസിയിലയും ഉപയോഗിച്ചുണ്ടാക്കുന്ന കാപ്പിയിലോ എല്ലാം മാറാവുന്ന തരം അസുഖങ്ങളേ ഉണ്ടായിരുന്നൊള്ളൂ.!

പറഞ്ഞു വന്നത്, പഴങ്കഞ്ഞിയെക്കുറിച്ചാണങ്കിലും, പക്ഷെ അത് ഏകദേശം ഒരു പത്ത് - നാല്പത് വർഷങ്ങൾക്ക് മുൻപേയുള്ള മനുഷ്യരുടെ ഭക്ഷണ - ജീവിത രീതികളുമായി ബന്ധപ്പെട്ട ഒരു ചരിത്രം കൂടിയാണ്.

അതാകട്ടെ, അന്നന്ന് എന്താണോ കിട്ടുന്നത് അത് തന്നെയാണ് അന്നത്തെ ഭക്ഷണവും .

 പിന്നീട് ഭക്ഷണകാര്യങ്ങളിൽ മറ്റെന്തെങ്കിലും മാറ്റം വരണമെങ്കിൽ, ഓണം, വിഷു, പോലുള്ള ആഘോഷങ്ങളോ, അതല്ലങ്കിൽ മറ്റേതെങ്കിലും  ​​ വിവാഹസത്ക്കാരങ്ങളോ​​ ഉണ്ടാകണം !

എങ്കിലും, ഇത്രയേറെ വർഷങ്ങൾക്ക് ശേഷവും, അനുനിമിഷം ഇറങ്ങുന്ന പുതിയ ഭക്ഷണ കൂട്ടുകളും, രുചികളുമെല്ലാം ഇന്ന് എവിടേയും സുലഭമായിരിക്കേ, പഴയ കാല ഭക്ഷണക്കൂട്ടുകളുടെ രുചി ഇപ്പോഴും ആരുടേയും നാവിൽ നിന്ന് പോയിട്ടില്ലന്നതാണ് രസകരം!

അങ്ങിനെ  അത്തരത്തിൽ ഇപ്പോഴും എവിടേയും കാണുന്നവയിൽ ചിലതാണ്,.... വാഴയിലയിൽ ഊണ്, നാടൻ ഭക്ഷണം, വീട്ടിലെ ഊണ്, അമ്മമ്മയുടെ കട, ഇങ്ങിനെ നീണ്ടുപോകുന്ന ചില ബോർഡുകളും, ടൈറ്റിലുകളുമെല്ലാം !

എങ്കിൽപ്പോലും, ഇതിലെല്ലാം ഇപ്പോഴും മികച്ച സ്ഥാനം അലങ്കരിക്കുന്നത് പഴങ്കഞ്ഞി തന്നെ.

അതുകൊണ്ടു തന്നെ , നേരത്തേ പറഞ്ഞതുപോലെ, എവിടെ നോക്കിയാലും പഴങ്കഞ്ഞിക്കട , കഞ്ഞിയും, കപ്പയും , അതല്ലെങ്കിൽ കഞ്ഞിയും ,മത്തിയും , ഇത്തരം ബോർഡുകൾ നാട് -നഗര ഭേദങ്ങളില്ലാതെ എവിടേയും കാണുകയും ചെയ്യാം!

യഥാർഥത്തിൽ, ഒരു കാലത്ത് ദാരിദ്ര്യത്തിൻ്റെ അടയാളമായി മാറ്റപ്പെട്ടിരുന്ന പല ഭക്ഷണവിഭവങ്ങളുമാണ്, ഇന്ന്  സ്റ്റാർ ഹോട്ടലുകളിൽപ്പോലും കേരളീയ ഭക്ഷണമെന്ന പേരിൽ വലിയ നിരക്കുകൾ ഈടാക്കി ഭക്ഷണ മേശകളിൽ നിരക്കുന്നത്.

എന്തൊക്കെ തന്നെയായാലും,  ഒരു പക്ഷേ അന്ന് കൈയിൽ കിട്ടിയതെല്ലാം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ അധികം ആർഭാടങ്ങളൊന്നുമില്ലാതെ പാചകം ചെയ്തെടുത്ത പല ഭക്ഷണസാധനങ്ങളും മികച്ച പോഷകങ്ങളുടെ കലവറയായിരുന്നു.

നേരത്തെ സൂചിപ്പിച്ച ചക്കക്കുപോലും ഇന്ന്, ക്യാൻസറിനെ പ്രതിരോധിക്കുവാനുള്ള ശക്തിയുണ്ടെന്ന് ആധുനിക ശാസ്ത്രം തിരിച്ചറിയുമ്പോൾ അക്കാലത്തെ മനുഷ്യരുടെ ഒരു ഭക്ഷണസംസ്കാരത്തെത്തന്നെ നമ്മൾ മനസ്സാ നമിച്ചു. പോകും!

 അതിനാൽത്തന്നെ ഇവിടെ പഴങ്കഞ്ഞിയുടെ  ഗുണകണങ്ങൾ എന്താണന്ന് പരിശോധിച്ചു നോക്കാം.

https://www.vlcommunications.in/2025/06/blog-post.html
പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?


പഴങ്കഞ്ഞിയുടെ ആരോഗ്യശാസ്ത്രം.

മുഖ്യമായും, തലേദിവസം വെള്ളത്തിൽ ഇട്ടുവെയ്ക്കുന്ന ചോറിൽ, പിന്നീട് പിറ്റേ, ദിവസമാകുമ്പോഴേക്കും , വയറിനും ശരീരത്തിനും വളരെയേറെ ഗുണകരമായ ലാക്ടോബാസ് ലസ്സ് എന്ന ബാക്ടീരിയകൾ ഉണ്ടാകാൻ തുടങ്ങുന്നുവെന്നതാണ് അതിൻെറ പ്രധാന സവിശേഷത.

തത്ഫലമായി B6, B12, വൈറ്റമിനുകൾ, അയൺ, പൊട്ടാസ്യം എന്നിവയുടെ അളവുകളും ഈ ബാക്ടീരിയകൾ മുഖേന ഉത്പാദിപ്പിക്കപ്പെടുന്നു. 

കൂടാതെ കഞ്ഞിയിൽ ചേർക്കുന്ന, തൈര്, ഉപ്പ്, എന്നിവയിലൂടെ ശരീരത്തിൻ്റെ എനർജി കൂട്ടുവാൻ ആവശ്യമായ പ്രോ ബയോട്ടിക്കുകൾ, സോഡിയം, മെഗ്നേഷ്യം. എന്നിവയും, ശരീരത്തിന് കൂടുതൽ കരുത്തും, ഉൻമേഷവുമെല്ലാം നൽകി ശരീരത്തിൻ്റെ ഊഷ്മാവ് കുറക്കുന്നതിനെല്ലാം സഹായിക്കുന്നു.

 അതുപോലെ തന്നെ സ്ത്രീകളുടെ ആർത്തവ സംബന്ധമായ പല ഹോർമോൺ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ഇതിൽ പല വൈറ്റമിനുകളും പ്രവർത്തിക്കുന്നു.

ഇങ്ങിനെ ഇതെല്ലാം ചേർന്ന് വയറിൻ്റെ ദഹനസംബന്ധമായ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിനും അസിഡിറ്റി പോലുള്ളവ ഒഴിവാക്കുവാനും, ചർമ്മത്തിന് തിളക്കം നൽകുവാനുമൊക്കെ പഴങ്കഞ്ഞി സഹായകരമാണ് .

എങ്കിൽപ്പോലും, ഇത് ചുവന്ന അരി (അതല്ലെങ്കിൽ തവിട് കലർന്ന അരി) യിൽ നിന്നുള്ള കഞ്ഞി ഉപയോഗിച്ച് ഉണ്ടാക്കുന്ന പഴങ്കഞ്ഞിക്ക് മാത്രമേ ഇത്തരം ഗുണകണങ്ങൾ നൽകൂവാനാകൂ എന്നതും പ്രത്യേകം പറയേണ്ടതുണ്ട്.

അതിനാൽ, പഴങ്കഞ്ഞി തയ്യാറാക്കുമ്പോൾ  തിരഞ്ഞെടുക്കുന്ന അരി ചുവന്ന അരി തന്നെയായിരിക്കുകയും, അത് തലേന്ന് ഒരു മൺകലത്തിൽ വെള്ളമൊഴിച്ച് സൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് പൂർണരൂപത്തിലുള്ള, രുചിയും ഗുണവുമെല്ലാം നമുക്ക് ആസ്വദിക്കാനാവുക. മാത്രമല്ല , അത് ശരീരത്തിന് ആരോഗ്യപ്രദമായിത്തീരണമെങ്കിൽ അധികം മസാലക്കൂട്ടുകളും, എരിവും, പുളിയുമെല്ലാമുള്ള കറികൾ കഴിയുന്നതും ഒഴിവാക്കുകയും വേണം.

കൂടാതെ വൃത്തിഹീനമായ ഹോട്ടലുകളിൽ നിന്നും ഇത്തരം ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക എന്നതും, പ്രമേഹ രോഗികളും, അമിതവണ്ണമുള്ളവരും, അതല്ലെങ്കിൽ കൂടുതൽ അദ്ധ്വാനമില്ലാത്ത ജോലികളിൽ ഏർപ്പെടുന്നവരുമെല്ലാം , കാർബോഹൈഡ്രേറ്റിൻ്റെ അളവ് വളരെ കൂടിയ അളവിലുള്ള ഈ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്.







 



 




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...