ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

അട്ടപ്പാടിയും, പ്രിയപ്പെട്ട അപ്പവും സ്റ്റൂ കറിയും


 അട്ടപ്പാടിയുടെ
തണുപ്പുവാരിപ്പുതച്ച ഒരു പ്രഭാതം .

ദൂരേക്ക് നീണ്ടുപോകുന്ന മലനിരകൾ .... അവയ്ക്കുള്ളിൽ നിന്നും സൂര്യരശ്മികൾ എത്തി നോക്കുവാൻ തുടങ്ങുന്നതേയൊള്ളൂ ! 

ചുറ്റും കിളികളുടെയും നനുത്ത കാറ്റിൻറേയുമെല്ലാം മർമ്മരം ! ശാന്തവും നിഗൂഢവുമായ താഴ് വാരങ്ങൾ. കടും നീല വർണ്ണത്തിൽ മലകളോട് ചേർന്നു നിൽക്കുന്ന ആകാശവും മേഘക്കൂട്ടങ്ങളും, 

അട്ടപ്പാടിയുടെ ഏതോ ഒരു കുന്നിൻ ചരിവിൻ്റെ മുകളിലുള്ള ഒരുഹോം സ്റ്റെയാണ്. ചെറുതെങ്കിലും വളരെ മനോഹരമായി കല്ലും , ഇഷ്ടികയുമുപയോഗിച്ചതെല്ലാം പ്രകൃതിയോട് ചേർന്ന് നിൽക്കും വിധംതന്നെ നിർമ്മിച്ചിരിക്കുന്നു.

https://www.vlcommunications.in/2025/05/blog-post.html
അട്ടപ്പാടി


സത്യത്തിൽ ഇന്നലെ രാത്രി ഏറെ വൈകി ഇവിടെ വന്നു കയറുമ്പോൾ ഈ പ്രദേശം ഇത്രയേറെ മനോഹരമാണെന്ന് കരുതിയില്ല. താഴെ അഗാധമായ കൊക്കയാണന്ന മുന്നറിയിപ്പുണ്ടായതിനാൽ അസമയത്ത് പുറത്തിറങ്ങി നോക്കിയതുമില്ല. അട്ടപ്പാടിയിലൂടെ സന്ധ്യാസമയം കഴിഞ്ഞാലുള്ള റോഡുയാത്ര അത്ര സുരക്ഷിതമല്ലാത്തതിനാൽ ഇരുൾ മൂടിത്തുടങ്ങുമ്പോഴേക്കും ഇവിടെ എത്തിച്ചേർന്നിരുന്നു. എങ്കിൽ പോലും കനത്ത തണുപ്പിലും, ചുരവും, തിരിവും, വളവുമുള്ള പാതകളും താണ്ടിയുള്ള യാത്രക്ക് പറഞ്ഞറിയിക്കാനാകാത്തത്ര മനോഹാരിത തന്നെയായിരുന്നു.

കൂടെയുള്ള അമേരിക്കൻ സുഹൃത്ത് ഉറക്കം മതിയാക്കി പുറത്തേക്കിറങ്ങി വന്നു. കുറേക്കാലമായുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹമാണ് അട്ടപ്പാടിയൊന്ന് കാണണമെന്ന് . അല്ലെങ്കിൽ തന്നെ കേരളത്തിലെ ആ പ്രദേശത്തെ ആരാണ് ഇഷ്ടപ്പെടാത്തത്.? കുന്നും, മലയും, കുളിരും, നദിയും, താഴ്വാരങ്ങളും, പച്ചപ്പും ചേർന്ന് ആ പ്രകൃതി സൗന്ദര്യത്തെ അനുഭവിച്ചറിയേണ്ടത് തന്നെ . 

  ലോകമെങ്ങും നിമിഷങ്ങൾ കൊണ്ട്  ഗ്രാമങ്ങളെ കവർന്നെടുക്കുന്ന ആധുനികത ഇന്ന്, കേരളത്തിൻ്റെ സമൃദ്ധമായ പച്ചപ്പുകളും ഇല്ലാതെയാക്കുവാൻ തുടങ്ങിയിരിക്കുന്നു. 

എങ്കിൽ പോലും ഇപ്പോഴും വളരെയേറെ പ്രദേശങ്ങൾ അതിൻ്റെ പഴയ കാല പ്രതാപങ്ങൾ ചോർന്നുപോകാതെ തന്നെ തലയുയർത്തി നിൽക്കുന്നുവെന്നതും ഒരാശ്വാസം തന്നെ..!  

https://www.vlcommunications.in/2025/05/blog-post.html
അട്ടപ്പാടി


  അട്ടപ്പാടിയിലെ മനോഹരമായ കുന്നിൻ ചരിവുകൾ മാത്രമല്ല . അവിടുത്തെ ഗോത്രവർഗ്ഗങ്ങളും, കാടും, പ്രകൃതിയും, വന്യജീവികളും, മനുഷ്യരുമായുള്ള ബന്ധവും, കാലാവസ്ഥയും, മനുഷ്യ ജീവിതവും വളരെ വ്യത്യസ്തമായ ഒരു ലോകത്തേയും, സംസ്ക്കാരത്തേയും, തന്നെയാണ് നമുക്ക്. കാട്ടിത്തരുന്നത്. 

അതിനാൽ തന്നെ അട്ടപ്പാടി ഒരിക്കലും വെറുമൊരു ടൂറിസ്റ്റ് സങ്കേതമാണന്നൊന്നും ഒരിക്കലും പറയുവാൻ കഴിയില്ല. അത് തീർത്തും ഒരു അനുഭവമാണ്. അതുകൊണ്ട് അവിടെ ദിവസങ്ങളോളം ചിലവഴിച്ചാൽ മാത്രമേ യഥാർത്ഥ അട്ടപ്പാടിയുടെ ഗ്രാമസൗന്ദര്യം നമുക്ക് അനുഭവിച്ചറിയൂവാനാകൂ !

സാധാരണ രീതിയിലുള്ള ഒരു സന്ദർശനത്തിൽ അവിടുത്തെ മനോഹരമായ കാലാവസ്ഥയും, ഭൂപ്രകൃതിയുമെല്ലാം ആസ്വദിക്കാം. വനങ്ങളിൽ നിന്ന് ഒഴുകി വരുന്ന കുളിരുള്ള നീർച്ചാലുകളുടെ കൈവഴികളിൽ സുഖകരമായി മുങ്ങിക്കുളിക്കാം. കാടിൻ്റെ വശ്യത അനുഭവിക്കാം. എല്ലാത്തിനും പുറമേ അനേകം ജന്തുജാലങ്ങളും , പക്ഷികളും, മൃഗങ്ങളുമെല്ലാം അധിവസിക്കുന്ന സൈലൻ്റ് വാലി നാഷണൽ പാർക്കിലൂടെ ചുറ്റിക്കറങ്ങി കാടിൻ്റെ സൗന്ദര്യം ക്യാമറകളിൽ ഒപ്പിയെടുക്കാം. ഇങ്ങിനെ വേറെ എവിടെയും കിട്ടാത്ത കാഴ്ചാനുഭവങ്ങളുടെ അനന്തസാദ്ധ്യതകൾതന്നെ കാത്തിരിപ്പുണ്ട്. 

എങ്കിലും, മുൻപ് ചൂണ്ടിക്കാണിച്ചപോലെ ഇന്ന് കേരളത്തിൽ അവശേഷിക്കുന്ന, പച്ചനിറഞ്ഞ ഏതാനും ചില ജില്ലകളിൽ ഒന്നു മാത്രമായ അട്ടപ്പാടിയിലെ ഗ്രാമീണജനതയുടെ ജീവിതങ്ങൾ തന്നെയാണ് ആ പ്രദേശത്തെ ഏറെ മനോഹരമാക്കുന്നത്!

https://www.vlcommunications.in/2025/05/blog-post.html
അട്ടപ്പാടി


ഗ്രാമജീവിതത്തിൻറേതായ കൂട്ടായ്മകളും, സ്ത്രീകളുടെ കാര്യശേഷിയും, കാർഷിക ജീവിതത്തോടുള്ള ഇടയഴുപ്പും, എല്ലാത്തിലുമുപരി പ്രകൃതി ജീവിതത്തോട് ഇത്രയേറെ ചേർന്നുനിൽക്കുന്ന ഒരു ജനവിഭാഗം മറ്റെവിടെയെങ്കിലുമുണ്ടോ എന്നു തന്നെ തോന്നിപ്പോകും. !

ഒരു പക്ഷേ ഇതുകൊണ്ട് തന്നെയാകും, ഈയിടെയായി സഞ്ചാരികളുടെ ഒഴുക്കും, അട്ടപ്പാടിയിലേയ്ക്ക് വളരെയേറെ വർദ്ധിച്ചതായി ഹോം സ്റ്റേയുടെ ജീവനക്കാരനും പറഞ്ഞു..

താഴേക്ക് നീണ്ടുപോകുന്ന കാഴ്ചകളുടെ അടിവാരങ്ങളിലേക്ക് ശ്രദ്ധ പതിയെ തിരിഞ്ഞു പോകുന്നതിനിടെ അമേരിക്കൻ സുഹൃത്ത് പതിയെ മുരടനക്കി. അത് അദ്ദേഹത്തിൻറെ, രാവിലെയുള്ള ഭക്ഷണത്തിൻറെ സമയമായുള്ള മുന്നറിയിപ്പായിരുന്നു. അവൻ പതിയെ കണ്ണിറുക്കി എന്നെ നോക്കി ചിരിച്ചു.

മുറിയിലെ കോളിംഗ് ബെൽ അമർത്തേണ്ടതേ ഉണ്ടായിരുന്നൊള്ളൂ. അധിക സമയമായി അതിന് കാതോർത്ത് നിൽക്കുന്ന ഒരാളെപ്പോലെ അവിടുത്തെ ജീവനക്കാരൻ ആവി പറക്കുന്ന ഭക്ഷണവിഭവങ്ങൾ മേശയിൽ നിരത്തി.

നേരത്തെ പറഞ്ഞിരുന്ന പ്രകാരം സുഹൃത്തിൻ്റെ ഭക്ഷണമായ അപ്പവും, സ്റ്റൂവും . തന്നെയായിരുന്നു മേശമേൽ ആവി പരത്തി നിറഞ്ഞിരുന്നത്.

ഒന്നുകിൽ അപ്പവും, സ്റ്റൂവും, അതല്ലെങ്കിൽ നല്ല ചൂട്, കടലക്കറി, ഉച്ചസമയമാണങ്കിൽ നല്ല കേരളീയ ശൈലിയിലുള്ള വെജിറ്റേറിയൻ ഊണും, കൂടെ ഒരു കരിമീൻ കറിയും, അതല്ലെങ്കിൽ കരിമീൻ വറുത്തത്,

 അതാണ് കൂടെയുള്ള സുഹൃത്തിൻ്റെ ഇഷ്ട വിഭവം!

എന്തായാലും കാലങ്ങളായി കാത്തിരുന്ന ഒരു ഭക്ഷണ വിഭവം ആദ്യമായി കാണുന്ന ഒരു കുഞ്ഞിൻ്റെ ആവേശത്തോടെ സുഹൃത്ത് അത് ആസ്വദിച്ചു തന്നെ കഴിച്ചു.

അത്കണ്ടിട്ടാകണം ഹോം സ്റ്റേ ജീവനക്കാരൻ മറ്റൊരു പളേയ്‌റ്റിലിരുന്ന സ്റ്റൂ കറി കുറച്ചുകൂടി പകർന്നു നൽകുമ്പോൾ സുഹൃത്ത്, അതിൻ്റെ രുചി ചേരുവയുടെ രഹസ്യം കൂടി പറഞ്ഞു തരുവാൻ ആവശ്യപ്പെട്ടു. 

https://www.vlcommunications.in/2025/05/blog-post.html
അട്ടപ്പാടി

മികച്ച സ്റ്റൂ കറി തയ്യാറാക്കാം .


ഉരുളക്കിഴങ്ങ് , ക്യാരറ്റ്, - കഷണങ്ങളാക്കി നുറുക്കിയത് ഒരു കപ്പ്,

ബീൻസ് , കോളിഫ്ലവർ - കാൽ കപ്പ് , തേങ്ങാപ്പാൽ ഒന്നര കപ്പ് .

ആദ്യം ഒരു പാനിൽ നാലോ - അഞ്ചോ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് രണ്ടായി പിളർത്തിയ ഏതാനും ഏലക്കായ്. കരയാമ്പൂ, ഒരു കഷണം കറുവപ്പട്ട എന്നിവ ചേർത്ത് ഇളക്കുക.

ശേഷം ഇഞ്ചി, പച്ചമുളക്, ഒരു വലിയ സവാള മുറിച്ചത്, വേപ്പില എന്നിവ ചേർത്ത് വഴറ്റുക. സവാള പതിയെ നിറം മാറുന്നതിനും മുൻപേ ആദ്യം മുറിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ എല്ലാം പാനിലേയ്ക്കിട്ട് ഒന്നര ഗ്ലാസ് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.

അതിനുശേഷം പാകമായ പച്ചക്കറിയിലേക്ക്, അൽപ്പം കുരുമുളക് ചതച്ചതും, നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലും - അതോടൊപ്പം വെള്ളത്തിലിട്ട് അരച്ചെടുത്ത കശുവണ്ടി പേസ്റ്റു കൂടി നന്നായി ഇളക്കി ചേർത്ത ശേഷം സ്റ്റൂ കറി അടുപ്പിൽ നിന്ന് ഇറക്കി എടുത്ത് ഉപയോഗിക്കാം. 

യാതൊരു കാരണവശാലും തേങ്ങാപ്പാൽ ചേർത്ത ശേഷം തിളക്കുവാനായി അനുവദിക്കരുത്. തിളച്ചാൽ ചിലപ്പോൾ തേങ്ങാപ്പാൽ കേട്ടു വന്ന് കറി മോശമായിപ്പോകുവാനുള്ള സാദ്ധ്യത ഏറെയാണന്നതും ഹോം സ്റ്റേ ജീവനക്കാരൻ പലവട്ടം പറഞ്ഞോർമ്മിപ്പിച്ചു.!

എന്തായാലും, സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളെല്ലാം ആസ്വദിച്ച് കഴിച്ചശേഷം അട്ടപ്പാടിയുടെ കാഴ്ചകളും, ഭക്ഷണ രുചികളും, തണുപ്പുമെല്ലാം ചേർത്തുപിടിച്ച് വീണ്ടും അടുത്ത വ്യൂപോയൻറ് ലക്ഷ്യമാക്കിയുള്ള യാത്രയിലേക്കുതിരിഞ്ഞു.. 






 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...