ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

ബോച്ചേ ഷാപ്പും, പാൽക്കപ്പയും !


 എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും.

ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും. 

അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നത്. എങ്കിൽപ്പോലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ.!

വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . !

https://www.vlcommunications.in/2025/04/blog-post.html
എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്.


കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല .

കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട് ആളുകൾക്ക് വിശ്വാസ്യത കുറഞ്ഞോ എന്തോ, പഴയ പോലെ അത്ര ജനപ്രിയമല്ലാതാവുകയും ചെയ്തു .

എന്തായാലും വണ്ടി വൈപ്പിൻകരയിലെ നായരമ്പലമെന്ന സ്ഥലത്തെ ' ബോച്ചേ ടോഡി ഷോപ്പി ' ലേയ്ക്ക് തന്നെ അടുത്തു.

വളരെ മനോഹരവും, വിശാലവുമായ കായൽക്കരയിൽ താത്ക്കാലികമെന്ന് തോന്നിപ്പിക്കും വിധം പണിതുയർത്തിയ രസകരമായ ഷോപ്പ് . 

കായലിൽ നിന്നുള്ള കാറ്റും പ്രകൃതി സൗന്ദര്യവും ആസ്വാദിച്ച് നാടൻ രീതിയിലുള്ള ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാം. കൂടാതെ കായലിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് ആവശ്യക്കാർക്ക് അവിടെത്തന്നെ പാകപ്പെടുത്തി കഴിക്കാം. അതല്ലെങ്കിൽ പുഴയിലൂടെ ചെറിയ ബോട്ടു സവാരി നടത്താം , ഇതൊന്നുമല്ലെങ്കിൽ സ്വകാര്യതയ്ക്ക് അൽപ്പം പോലും ഭംഗം വരാതെ അവിടെയെല്ലാം കറങ്ങിനടന്ന് വർത്തമാനം പറഞ്ഞിരിക്കാം.

എന്തായാലും ഒരു ടൂറിസ്റ്റ് സങ്കേതമെന്നൊന്നും പറയുവാൻ കഴിയില്ലെങ്കിലും അവിടെ അനേകം ആളുകൾ വരികയും പോവുകയും, ഭക്ഷണവിഭവങ്ങൾ ആസ്വദിച്ച് കഴിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. 

പാൽക്കപ്പയും , ബീഫും അവിടുത്തെ ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണന്നു തോന്നുന്നു. പലരും ഓർഡർ ചെയ്യുന്നതും വാങ്ങിക്കഴിക്കുവാൻ താത്പര്യമെടുക്കുകയുമെല്ലാം ചെയ്യുന്നതും ആ ഭക്ഷണ വിഭവം തന്നെയാണ് .

എന്തായാലും ഞങ്ങളും അതേ ഭക്ഷണത്തിൻ്റെ രുചി തന്നെ ആസ്വദിക്കുവാൻ തീരുമാനിച്ചു. ഓർഡർ ചെയ്ത് നിമിഷങ്ങൾക്കകം വലിയ ഒരു പരന്ന പാത്രത്തിൽ പാൽ കപ്പയും , ബീഫ് റോസ്റ്റും റെഡി .! മറ്റൊരു ചെറിയ മൺകുടത്തിൽ നുരഞ്ഞ് പൊങ്ങുന്നതെങ്ങിൻ കള്ള് . !

https://www.vlcommunications.in/2025/04/blog-post.html
 എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്.


ആദ്യം ഒരു കഷണം കപ്പയെടുത്ത് വെറുതെ ഒന്നു രുചിച്ചു നോക്കി. സൂപ്പർ .! അങ്ങിനെ ഒരു വിശിഷ്ട വിഭവം അന്നാദ്യമായി പരിചയപ്പെടുകയായിരുന്നു. കൂടെ കുരുമുളകിൻ്റേയും , സവാളയുടേയുമെല്ലാം, രുചിക്കൂട്ടിനിടയിലൂടെ തകർപ്പൻ ബീഫ് റോസ്റ്റും.!

 ആദ്യം കള്ളിനോട് കൃത്യമായ അകലം പാലിച്ചവർ പിന്നീട് ഒരു ഗ്ലാസ് കള്ള് രുചിക്കാമെന്നായി. പിന്നീട് പാൽക്കപ്പയും ബീഫ് റോസ്റ്റും ചേർത്ത് ഒന്നോ രണ്ടോ പ്ളേറ്റുകൾ പലരും അകത്താക്കി.


 കായലിൽ നിന്നു വരുന്ന നനുത്ത കാറ്റിനിടയിലൂടെ അസ്തമയ സൂര്യൻ്റെ ചുവപ്പ് കായലിൽ പടർന്നു. എങ്ങും പലവർണ്ണങ്ങളിലുള്ള ലൈറ്റുകൾ പ്രകാശിച്ചു. ചുറ്റുമുള്ള കായൽപ്പരപ്പിൽ ബഹുവർണ്ണങ്ങളുടെ പ്രകാശങ്ങൾക്കിടയിലൂടെ പലവിധ മത്സ്യങ്ങൾ ഉയർന്നു പൊങ്ങി ചാടിക്കളിച്ചു. കൂടെയുള്ളവർ മനോഹരമായ ഗാനങ്ങളുടെയും നൃത്തച്ചുവടുകളുടെയും ലഹരിയിലേക്ക് മുങ്ങി .

 എങ്കിലും അപ്പോൾ കഴിച്ച പാൽക്കപ്പയുടെ റെസിപ്പി എങ്ങിനെയെന്ന് അറിയണമെന്നെരാഗ്രഹം, വെയിറ്ററെ, വിളിച്ചു കാര്യം പറഞ്ഞു. അയാൾ സന്തോഷത്തോടെ ചെറുപ്പക്കാരനായ പാചകക്കാരനെ പരിചയപ്പെടുത്തി. ഞാൻ പറഞ്ഞു സമയം കിട്ടുമ്പോൾ വീട്ടിൽ വെറുതെയൊരു പരീക്ഷണം.

അയാൾ പൊട്ടിച്ചിരിച്ചു. " അതിനെന്താ ? "

പിന്നീട് രസകരമായി അതിൻ്റെ പാചകക്കൂട്ടുകൾ ഒന്നൊന്നായി വിശദീകരിച്ചു.

- ഒരു കിലോ കപ്പ - തൊണ്ട് കളഞ്ഞത് - ചെറിയ ഉള്ളി ഏകദേശം 7 - 8, വെളുത്തുള്ളി രണ്ട്, പച്ചമുളക് 4 - ഇതെല്ലാം ചേർത്ത് മിക്സിയിൽ ചതച്ചത്.

 തേങ്ങാപ്പാൽ രണ്ട് കപ്പ് .

 ഇത്രയും തയ്യാറാക്കിവെച്ച ശേഷം,,, ഒരു പാത്രത്തിൽ കപ്പയും ആവശ്യത്തിന് വെള്ളവും ചേർത്ത് , നന്നായി കപ്പ വേവിച്ചെടുക്കുക .

  പിന്നീട് വേവിച്ച് വെച്ചിരിക്കുന്ന കപ്പ, വെള്ളം ഊറ്റിക്കളഞ്ഞ്,  നേരത്തെ ചതച്ചു വെച്ചിരിക്കുന്ന, ഉള്ളി പച്ചമുളക് എന്നിവയുമായി ചേർത്തിളക്കുക .

 പിന്നീട്, നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലുമായി കപ്പ നന്നായി ചേർത്ത് ഇളക്കി, അടുപ്പിൽ വെച്ച ശേഷം,  തേങ്ങാപ്പാൽ  വറ്റിവരുമ്പോൾ പാൻ അടുപ്പിൽ നിന്ന് ഇറക്കിവെയ്ക്കാം .

പിന്നീട് മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറക്കുക. അതിലേയ്ക്ക് അൽപ്പം ചുവന്നുള്ളി അരിഞ്ഞതും , രണ്ട് വറ്റൽമുളകും, വേപ്പിലയും ചേർത്ത് വഴറ്റിയെടുത്ത ശേഷം , നേരത്തെ വാങ്ങി വെച്ച പാൽ കപ്പയിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക.! വളരെയേറെ സ്വാദിഷ്ടവും, ലളിതവുമായ പാൽക്കപ്പ റെഡി.!

അങ്ങിനെ ബോച്ചേ ഷാപ്പിൻ്റെ മനോഹാരിതയിൽ ആ ഒരു ദിവസം നന്നായി  ആസ്വദിച്ചുതീർത്തു. ഇനി അതിൻറെ ഒരു വൈബിലാകും അടുത്ത കുറേ ദിവസങ്ങൾ മുന്നോട്ടുപോവുക.! 

വണ്ടി ചുവപ്പുകലരാൻ തുടങ്ങിയ പാടശേഖരങ്ങൾ പിന്നിട്ട് മുന്നോട്ടു പോകുമ്പോൾ അങ്ങകലെയായി ചിരിച്ച് കൈയ്യുയർത്തി നിൽക്കുന്ന ഷെഫിൻ്റെ രൂപവും പതിയെ, പതിയെ അകന്ന് ഇരുളിൽ കലരാൻ തുടങ്ങി .



 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...