ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട്  പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...

പാവങ്ങളുടെ റൈസ് സൂപ്പ്


 എന്തായാലും അങ്ങിനെ ഒരു പേരിൽ ഒരു ഭക്ഷണ വിഭവമേയില്ല! പിന്നെയെന്താണ് പാ
വങ്ങൾക്ക് മാത്രമായി ഒരു റൈസ് സൂപ്പ്?  

സംഗതി ലളിതമാണ്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് .

 കാരണം മലയാളികളുടെ മുഖ്യഭക്ഷണം ചോറ് അതല്ലെങ്കിൽ അരിയാഹാരമായതുകൊണ്ട്, ഏതൊരു പാവപ്പെട്ട മനുഷ്യരുടെ വീട്ടിലും റേഷനരിയെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പ് .

https://www.vlcommunications.in/2025/03/blog-post_20.html
വെജിറ്റേറിയൻ റൈസ് സൂപ്പ്.


 അപ്രകാരം അരി തിളപ്പിച്ചെടുത്ത് നിലവിലുള്ള ഏതുതരം പച്ചക്കറിയും അരിഞ്ഞാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ , ആർക്കും കഴിക്കാവുന്ന വിധമുള്ള ഒരു സ്വാദിഷ്ടമായ ഒരു ഭക്ഷണ വിഭവം തയ്യാറാക്കാം എന്നതു കൊണ്ട് മാത്രമാണ് അത് പാവങ്ങളുടെ റൈസ് സൂപ്പായി മാറിയത്.

എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന പോഷകസമൃദ്ധിയുടെ കാര്യത്തിൽ മേൽപ്പറഞ്ഞ തലവാചകം മാറ്റിയിടേണ്ടതായി വരും. കാരണം അത്രയേറെ ആരോഗ്യദായകവും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും, ദഹന പ്രക്രിയ സുഗമമായി നടക്കുന്നതിനെല്ലാം വളരെ മികച്ച ഒരു വിഭവവും കൂടിയാണ് റൈസ് സൂപ്പ് .

 മാത്രമല്ല, കേരളത്തെ സംബന്ധിച്ചും, മലയാളിയെ സംബന്ധിച്ചും ഈ വിഭവം കൊണ്ട് മറ്റനേകം ഗുണങ്ങളുണ്ട്. അതിലൊന്നാണ് കേരളത്തിലെ വീട്ടമ്മമാരുടെ പതിവു വില പമായ ' നാളെയെന്ത് കറി വെയ്ക്കും' - എന്ന സുപ്രധാന ചോദ്യം!

 അരികൊണ്ടു മാത്രമായില്ല. നാളെയെന്ത് കറിവെയ്ക്കുമെന്ന മുഖ്യ ചോദ്യങ്ങൾക്കുള്ളിൽ വീട്ടമ്മമാരെ സംബന്ധിക്കുന്ന വേറെയും ഒരു പാട് ഘടകങ്ങളുണ്ട്.

 അതിൽ ആദ്യത്തേത് സമയക്കുറവ് തന്നെ. രണ്ടാമത്തേത് ഇപ്പോൾ കേരളത്തിൽ തേങ്ങ പോലുള്ളവയുടെ ലഭ്യതക്കുറവും, വിലക്കയറ്റവും, കൂടാതെ എണ്ണ, വെളിച്ചെണ്ണ, പുളി, എരിവ്, ഉപ്പ് - ഇവയെല്ലാം പലപ്പോഴും പരിധി വിട്ട്  ഉപയോഗിക്കുവാൻ കഴിയാത്തത്ര ആരോഗ്യപ്രശ്നങ്ങളുള്ളവരുടെ വ്യാപ്തിയുമെല്ലാം ഈ ചോദ്യങ്ങൾക്കുപുറകിലുണ്ട്..

 ഇതിലെല്ലാത്തിലുമുപരി വീട്ടിലുള്ള അംഗങ്ങളുടെ വ്യത്യസ്ത അഭിരുചികൾ . ! ഓൺ ലൈൻ ഭക്ഷണശീലങ്ങൾ,.. ഇതെല്ലാം കൂടിക്കുഴഞ്ഞ് ഒരു പരിധികവിയുമ്പോൾ, ഏതൊരു വീട്ടമ്മയുടെയും ഉള്ളിൽ നിന്ന് അറിയാതെ പതഞ്ഞുയരുന്ന ഒരു ചോദ്യമാണ് മേൽവിവരിച്ചത്.. 

 എന്നാൽ ഇത്തരം ഒരു പാട് ചോദ്യങ്ങൾക്കുള്ള ഒരു വലിയ ഉത്തരമായാണ് നമ്മുടെ പാവങ്ങളുടെ റൈസ് സൂപ്പായ ഈ,പോഷകാഹാരം കടന്നുവരുന്നത്. ഇത് വളരെ ചിലവ് കുറച്ചും, എളുപ്പത്തിലും, എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാമെന്നതും . ഏതു കാലാവസ്ഥയിലും, ഏതൊരു രോഗാവസ്ഥയിലുള്ള ആളുകൾക്കുപോലും നൽകാമെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.!

എന്തായാലും ഇനി ഇത് തയ്യാറാക്കുവാൻ എന്തെല്ലാം വേണമെന്നും എങ്ങിനെ തയ്യാറാക്കാമെന്നും നോക്കാം.

ആദ്യമായി വേണ്ടത് / രണ്ട് നെയ്യാണ്.

 നെയ്യ്, ചൂടായ ഒരു പരന്ന പാനിലേയ്ക്ക് ഒഴിക്കുക.

 ശേഷം അതിലേയ്ക്ക് അരിഞ്ഞു വെച്ചിരിക്കുന്ന / ഒരു സവാള / നെടുകെ മുറിച്ച രണ്ട് പച്ചമുളക് / ഒരു ചെറിയ കഷണം ഇഞ്ചി / കറിവേപ്പില - എന്നിവ അൽപ്പം ഉപ്പും ചേർത്ത് വഴറ്റുക.

വഴറ്റിയ ശേഷം, ആവശ്യാനുസരണം തയ്യാറാക്കി വെച്ചിരിക്കുന്ന കഞ്ഞി. അതല്ലങ്കിൽ അരി നന്നായി തിളപ്പിച്ചെടുത്തത് / ഒരു കപ്പ് . ആവശ്യത്തിന് കഞ്ഞിവെള്ള മുൾപ്പടെ വഴറ്റി വെച്ചിരിക്കുന്ന സവാളയുൾപ്പടെയുള്ള പാനിലേയ്ക്ക് ചേർക്കാം

 പിന്നീട് ക്യാരറ്റ് - ഒന്ന് / തക്കാളി - ഒന്ന് / ചീര നന്നായി അരിഞ്ഞത് ഒരു പിടി / എന്നിവ പാനിൽ ഒഴിച്ചു വെച്ചിരിക്കുന്ന കഞ്ഞിയിലേക്കിട്ട് പച്ചക്കറി നന്നായി വെന്തു വരുന്നതുവരെ ആവശ്യമുള്ള ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെയ്ക്കുക.

https://www.vlcommunications.in/2025/03/blog-post_20.html
ഉണ്ടാക്കാം ലളിതമായ വെജിറ്റബിൾ സൂപ്പ്.


 വെന്തു കഴിഞ്ഞ പച്ചക്കറി , പാനിലുള്ള കഞ്ഞിയുമായി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ചൂടാറുന്നതിന് മുമ്പ് മറ്റൊരു പാത്രത്തിലേക്ക് പകർത്തി ആവശ്യാനുസരണം ഉപയോഗിക്കാം.!

 ഇങ്ങിനെ ഇത് ഏറ്റവും ലളിതമായി പാചകം ചെയ്യാമെന്നിരിക്കേ, ഓരോരുത്തരുടെയും താത്പര്യത്തിനനുസരിച്ചുള്ള പച്ചക്കറി വിഭവങ്ങൾ കൂടുതലായി ചേർക്കാവുന്നതോ , ഒഴിവാക്കാവുന്നതോ ആണ്.

ഈ സൂപ്പിൽ നന്നായി പാചകം ചെയ്ത് മാറ്റിവെച്ചിരിക്കുന്ന അൽപ്പം ചെറുപയർ കറി കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് കഴിക്കുന്നതും, ചിലർ അൽപ്പം ചെറുനാരങ്ങാനീരു കൂടി ചേർത്തു കഴിക്കുന്നതുമെല്ലാം ഈ വിഭവത്തെ കൂടുതൽ ആരോഗ്യദായകവും, സ്വാദിഷ്ടവും, പോഷകവും സമ്പൂർണ്ണമാക്കുന്നു.

പണ്ട് കാലത്ത് പൊരിവെയിലിൽ പണിയെടുക്കുന്നവരുടെ മുഖ്യ ദാഹജലമായിരുന്നു ലേശം ഉപ്പ് ചേർത്ത കഞ്ഞിവെള്ളം, ചിലർ അത് മാത്രം കഴിച്ച് പകലന്തിയോളം പണിയെടുക്കുന്നത് അക്കാലങ്ങളിലെ കേരളത്തിൻ്റെ സ്ഥിരം കാഴ്ചകളിൽ ഒന്നു മാത്രമായിരുന്നു.

 അതിൽ നിന്ന് തന്നെ, ഇത് ശരീരത്തിലെ നിർജ്ജലീകരണത്തെ എത്രമാത്രം വലിയതോതിൽ പ്രതിരോധിച്ചിരുന്നു, അതിലേറെ പോഷകസമ്പന്നമായിരുന്നെന്നും മനസ്സിലാക്കാവുന്നതേയൊള്ളൂ.!

 കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ശരീരകലകളുടേയും , മസിലുകളുടെ പ്രവർത്തനങ്ങളിലുമെല്ലാം വളരെ വലിയ പങ്കുവഹിക്കുന്നു, കൂടാതെ, ഇത് ശരീരത്തിൻ്റെ ദഹന പ്രക്രിയയെ സുഗമമാക്കുകയും, , ശാരീരികാരോഗ്യത്തെ വലിയ തോതിൽ മെച്ചപ്പെടുത്തുകയുമെല്ലാം ചെയ്യുന്നു.!

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...