ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി

 


കരിപ്പെട്ടിയുടെ ഗുണങ്ങൾ

വളരെയേറെ മൂല്യങ്ങളുള്ളതും ഏകദേശം നാലായിരം വർഷത്തെ പാരമ്പര്യമുണ്ടെന്നും പറയപ്പെടുന്ന ഒന്നാണ് കരിപ്പെട്ടി, അതല്ലെങ്കിൽ ചക്കര. ( Palm Jaggery ) - കരിപ്പട്ടി

https://www.vlcommunications.in/2026/02/blog-post_11.html
പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി


തീർച്ചയായും പഞ്ചസാര ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ഷുഗർ ലവൽ കൂടുമെന്ന് ഭയക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കരിപ്പെട്ടി .

കരിപ്പെട്ടി നിർമ്മാണം

കരിമ്പനയിൽ നിന്നുള്ള കള്ള് ചെത്തിയെടുത്ത് ,ശുദ്ധമാക്കി അരിച്ചെടുത്ത ശേഷം വലിയ ഉരുളിയിലാക്കി നന്നായി തിളപ്പിച്ച് കുറുകി വറ്റിച്ച് ഉണ്ടാക്കുന്നതാണ് പനഞ്ചക്കര അതല്ലങ്കിൽ കരിപ്പെട്ടി .
അടുപ്പിൽ നന്നായി തിളച്ച് കുറുകി വരുമ്പോൾ ,തേങ്ങ ചിരട്ടകളിലേക്ക് കോരിയൊഴിച്ച് ചൂടാറുമ്പോൾ എടുത്ത് ഉപയോഗിക്കുന്നതാണ് ഇതിൻ്റെ നിർമ്മാണ രീതി.
വെളുത്ത വിഷമെന്ന് - പഞ്ചസാരയെ അഭിസംബോധന ചെയ്തിരുന്ന മഹാത്മാ ഗാന്ധി മധുര പാനീയങ്ങളിൽ ചേർത്തിരുന്നത് കരിപ്പെട്ടിയായിരുന്നു.
കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം, ഒരു വലിയ കുടിൽ വ്യവസായമായിത്തന്നെ ഇത് നിർമ്മിച്ചു വരുന്നു.

https://www.vlcommunications.in/2026/02/blog-post_11.html
പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി



കരിപ്പെട്ടി ( ചക്കര ) യുടെ ഗുണങ്ങൾ.

ഇരുമ്പ്, മേഘ്നേഷ്യം, പൊട്ടാസ്യം, തുടങ്ങിയ ധാതുക്കളും, ആൻറി ഓക്സിഡറുകളും , കൂടാതെ ദഹനം മെച്ചപ്പെടുത്താനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ശരീരഭാരം കുറയ്ക്കാനും, വിളർച്ച തടയുവാനുമെല്ലാം മികച്ച ഭക്ഷണവസ്തു കൂടിയാണ് ചക്കര.

പനി, ജലദോഷം, കഫക്കെട്ട്

കരിപ്പെട്ടി, തിപ്പലി, കുരുമുളക്, തുളസിയില, നറുന്നണ്ടി , ചുക്ക് എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ സാധാരണ രീതിയിലുള്ള ജലദോഷം, പനി, തൊണ്ടവേദന, തലവേദന,
 ഇവയെല്ലാം ആശ്വാസം കിട്ടും.

ഇസ്നോഫീലിയ, അലർജി , ആസ്മ

എന്നിവക്ക് , കരിപ്പെട്ടി പതിവായി കഴിക്കുന്നത് ഗുണകരമാണ്.

പ്രധാന ഗുണങ്ങൾ.

രക്തക്കുറവ് തടയുന്നു - ഇരുമ്പിൻ്റെ ഉറവിടമായതിനാൽ ഹിമോഗ്ലോബിൻ വർദ്ധിപ്പിക്കുവാനും, വിളർച്ച തടയുവാനും സഹായിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു. - നാരുകൾ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ , ദഹന എൻസൈമുകളെ കൂടുതൽ ഉത്തേജിപ്പിക്കുകയും, ദഹനക്കേട്, മലബന്ധവുമെല്ലാം, തടയുവാനും സഹായിക്കുന്നു.

ഷുഗർ ലെവൽ കൂടുന്നത് തടയുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സിങ്ക്, സെലീനിയം പോലുള്ള ധാതുക്കളും, ആൻറി ഓക്സിഡറുകളും കാരണം അടങ്ങിയ രോഗ പ്രതിരോധ ശേഷിയുണ്ട്.

https://www.vlcommunications.in/2026/02/blog-post_11.html
പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി


വിവിധ പലഹാരങ്ങൾ

കരിപ്പെട്ടി ഉപയോഗിച്ച്, ചായയും, കാപ്പിയുമെല്ലാം ഉണ്ടാക്കുന്നതിന് പുറമേ, പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി കുട്ടികൾക്ക് കൂടി ഇഷ്ടമുള്ള രീതിയിൽ പായസം, ഹൽവ, കുറുക്ക്, തുടങ്ങി നിരവധി മധുരമൂറുന്നു ഭക്ഷണപദാർഥങ്ങൾ ശരീരത്തിന് ഒട്ടും ഹാനികരമല്ലാത്ത വിധത്തിൽ വളരെ നാച്വറലായിത്തന്നെ
 ഉണ്ടാക്കിയെടുക്കാമെന്നതും കരിപ്പെട്ടിയെ വ്യത്യസ്ഥമാക്കുകയും കൂടാതെ ഓൺ ലൈൻ മുഖേന ലോകത്തെവിടേയും ഇത് ഇപ്പോൾ ലഭ്യമാണന്നുള്ളതും ദിനംതോറും ഇതിൻ്റെ ജനപ്രിയത വർദ്ധിപ്പിക്കുന്നു.

Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...