ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

കൗമാരത്തിലെ പെൺകുട്ടികൾ


 
ആ കുട്ടിക്ക് എന്തുസംഭവിച്ചുകാണും...?

ഓരോ പത്രവാർത്തകളിലൂടെയും കണ്ണോടിക്കുമ്പോൾ നാം അനുനിമിഷം ആരോടൊന്നില്ലാതെ ചോദിച്ചുപോകുന്ന വാക്കുകളാണിത്. പ്രത്യേകിച്ച്   ഇക്കാലത്ത്   കൗമാരത്തിലെത്തിയ  ഒരുപെൺകുട്ടികൂടിയാകുമ്പോൾ.!   

 ഇവിടെ പറഞ്ഞുവരുന്നതും അത്തരം ഒരു കുട്ടിയുടെ ജീവിത കഥ തന്നെ.



https://www.vlcommunications.in/2024/01/blog-post_22.html
 കൗമാരം


 അവളുടെ പ്രധാന പ്രശ്നം, ഒന്നിലും ഉറച്ചു നിൽക്കാത്ത ഒരു മനസ്സാണ്.. !   പ്ലസ് ടു പഠനത്തിന് ശേഷം ഇനി എന്ത്? അതാണ് അവളുടെ മുഖ്യ വിഷയം .?

പലരും, പലതും പറയുന്നതുകേട്ട്,     ഓരോ ദിവസവും ഓരോ കോഴ്സിനെക്കുറിച്ച് വീട്ടുകാരോട് പറയുകയും, അവരോട് നിർബന്ധം പിടിച്ച്, ലക്ഷങ്ങൾ മുടക്കി അതിൽ ചേരുകയും ചെയ്യും, എന്നാൽ പിന്നീട് കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും, മറ്റേതെങ്കിലും തൊഴിൽ സാദ്ധ്യതയെക്കുറിച്ച് അറിയാൻ ഇടവരും, അപ്പോൾ, നിലവിലുള്ള പഠനം അവസാനിപ്പിച്ച് അതിൽ ചേരണമെന്ന് വീണ്ടും വീട്ടുകാരോട് വാശിപിടിക്കും.

 ഇത്, ഇങ്ങിനെ പലവട്ടം ആവർത്തിക്കുവാനും, ഒരുപാട് പണവും, സമയവും എല്ലാം നഷ്ടപ്പെടുവാനും തുടങ്ങിയപ്പോൾ മാത്രമാണ് വീട്ടുകാർ ആ കുട്ടിയുടെ മനോനിലയെക്കുറിച്ച് ആശങ്കപ്പെട്ടത്.

ഒരുപാട് സ്നേഹവും, കരുതലും, പ്രതീക്ഷകളുമൊക്കെയായി ഓമനിച്ചു വളർത്തിയ മകളുടെ ഇത്തരം പെരുമാറ്റങ്ങളിൽ മനം നൊന്തുതുടങ്ങിയ അവർ അവളെ കൂടുതൽ കുറ്റപ്പെടുത്തുവാനും, അവൾക്കുനേരെ ഒച്ചവെയ്ക്കുവാനും തുടങ്ങി. !

 എന്നാൽ അവളെ സംബന്ധിച്ചുള്ള ആശങ്കകൾ, ഒരു ഭാവി എങ്ങിനെ കരുപ്പിടിപ്പിക്കാമെന്നായിരുന്നു. 

സമൂഹത്തിൽ തന്നെ എല്ലാവരും തിരിച്ചറിയുകയും, അംഗീകരിക്കുകയും, ഉന്നതമായ സുഖ സൗകര്യങ്ങളോടും, സാമ്പത്തിക അവസ്ഥയോടും കൂടി തിളക്കമാർന്ന ഒരു ജീവിതം. അതാണ് അവളുടെ സ്വപ്നം.

പക്ഷെ അത് എങ്ങിനെയെന്നോ , എവിടെനിന്ന് തുടങ്ങണമെന്നോ അവൾക്കറിയില്ല. അല്ലെങ്കിൽ ആരും അത്തരം ഒരു വഴിചൂണ്ടിക്കാണിക്കുവാൻ ഉണ്ടായിരുന്നില്ല.

 ദിവസങ്ങൾ കടന്നുപോകുന്തോറും,, മകളെക്കുറിച്ചുള്ള കടുത്ത ആശങ്കകളാൽ കുടുംബാന്തരീക്ഷത്തിൽ പലവിധ അസ്വസ്ഥതകൾ പെരുകിത്തുടങ്ങി. ആദ്യമാദ്യം ചെറിയ ഉപദേശങ്ങളും, ശകാരങ്ങളുമായിരുന്നെങ്കിൽ പിന്നീട് അത് വലിയ കുറ്റപ്പെടുത്തലുകളും, വഴക്കുകളുടേയും രൂപത്തിലേക്ക് വഴിമാറി.

ഫലമോ? നിരന്തരം,   അസ്വസ്ഥതയുടെ, ഇരുൾ കൊണ്ടു മൂടപ്പെട്ട ആ വീട്ടിൽ അച്ഛൻ എന്നും രാത്രി വളരെ വൈകി മാത്രം മദ്യപിച്ചെത്തി. വന്നു കഴിഞ്ഞാൽ അയാൾ മകൾക്കു നേരെ കയർ ചെയ്യുകയും ശാപവചനങ്ങൾ കൊണ്ട് പൊതിയുകയും ചെയ്യും!

 ഇതെല്ലാം കേട്ട് ദൈന്യതയോടെ അയാളുടെ ഭാര്യയും വേദന സഹിക്കുവാനാകാതെ ഒരു മുറിയുടെ മൂലയിൽ ഒതുങ്ങിക്കൂടും! അങ്ങിനെ ഇരുളും, വിഷാദവും കൂടിക്കലർന്ന ഏതോ ഒരു ദിവസത്തിൻ്റെ അവസാന നിമിഷത്തിൽ അവളും ഒരു നാൾ,  നിത്യമായ മൗനത്തിൻറെ കയങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങിപ്പോയി.!

എന്നിട്ടും, അവളിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരിക്കൽ പോലും അവളെ, സ്നേഹത്തിൽ പൊതിഞ്ഞ് കൊണ്ടുനടന്ന ആ അച്ഛനമ്മമാർക്ക്  മനസ്സിലായില്ല.  

അവർക്കുമുന്നിൽ ആകെ നിറഞ്ഞുനിന്നത് സമപ്രായക്കാരായ മറ്റുകുട്ടികളുടെ ഉയർച്ചകളും, പൊതുസമൂഹത്തിലെ പൊങ്ങച്ചക്കൂട്ടങ്ങൾക്കിടയിൽ തങ്ങൾക്ക് ഉയർത്തിപ്പിടിക്കാൻ മക്കളില്ലാതെ പോയതിൻറെ വൈഷമ്യവും മാത്രമായിരുന്നു. 

പക്ഷെ ദിവസങ്ങളും, ആഴ്ച്ചകളും, വളരെപ്പെട്ടെന്ന് കൺമുന്നിൽ നിന്ന് മാഞ്ഞു തുടങ്ങിയപ്പോൾ ഒരു കാര്യം അവർക്ക് സംശയലേശമന്യേ  ബോദ്ധ്യപ്പെട്ടു. 

 തങ്ങൾക്കു പ്രിയപ്പെട്ട ആ ഒരേയൊരുമകൾ, അവൾ തങ്ങൾക്കിടയിൽ നിന്നും എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെട്ട് പോകുവാൻ തുടങ്ങിയിരിക്കുന്നു..

 എങ്കിലും, നല്ല ഒരു സൗഹൃദം കൊണ്ടോ, സ്വയം തിരിച്ചറിവിനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടോ, അതുമല്ലങ്കിൽ മികച്ച ഒരുകൗൺസിലിങ്ങുകൊണ്ടോ അവളെ വളരെ സജീവമായ ഒരു മാനസികാവസ്ഥയിലേയ്‌ക്ക് തിരിച്ചെത്തിക്കാമായിരുന്ന എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും.   വീട്ടുകാരുടെ അനാസ്ഥയോ, വിവരക്കേട് മൂലമോ, സംഭവിച്ചത് കടുത്ത  ഡിപ്രഷന് അടിപ്പെട്ട് വീടിൻ്റെ ഇരുൾ വീണ നാലു ചുവരുകൾക്കുള്ളിൽ മരുന്നും, രോഗവുമായി കാലം കഴിക്കുവാനായിരുന്നു.  .

ഇത് വളരെ ചെറിയ ഒരു ഉദാഹരണം മാത്രം. ഇതുപോലെ കൗമാരത്തിൻറെ വിവിധ പ്രത്യേകതകളാലും, എടുത്തുചാട്ടംകൊണ്ടും ഒരു ജീവിതം തന്നെ നഷ്ടപ്പെട്ട എത്രയേറെ കുട്ടികൾ.

അതിൻറെയെല്ലാം ഭീകരത വ്യക്തമാക്കുന്ന എത്രയോ ദുരന്തപൂർണ്ണമായ, ചിത്രങ്ങളാണ് പല പ്രമുഖ സൈക്കോളജിസ്റ്റുകളും പലപ്പോഴായി പങ്കുവെയ്ക്കുന്നതും.!

ഇതിൽ അൽപ്പം കൂടി ഗൗരവതരമായിതോന്നിയത്. കൗമാരത്തിൻറെ ഈ ചപലതകൾ മുതലെടുക്കുവാൻ മാത്രമായി സമൂഹത്തിൻറെ പലയിടങ്ങളിലും പലരും പതിയിരിക്കുന്നുവെന്നതാണ്.

അതിൽ ചിലത് മയക്കുമരുന്ന് മാഫിയകളായോ. അതിൻറെ തന്നെ തുടർച്ചപോലെ സെക്സ് റാക്കറ്റുകളായോ എല്ലാ കലാശാലകളിലും, പൊതുഇടങ്ങളിലുമായൊക്കെ വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. 

ഇത്തരം മോശം സാഹചര്യങ്ങളിലേക്ക് പലപ്പോഴും ആൺ -പെൺ വ്യത്യാസമില്ലാതെ കൗമാരക്കാർ നയിക്കപ്പെടുന്നതാകട്ടെ മിക്കവാറും സ്വന്തം വീടുകളിൽ നിന്ന് രൂപം കൊള്ളുന്ന അസ്വസ്ഥതകളിൽ നിന്നുമാകാം. അതിൽ സ്നേഹരാഹിത്യം,സാമ്പത്തിക സാഹചര്യങ്ങൾ, ഒറ്റപ്പെടലുകൾ ഇങ്ങിനെ പലകാര്യങ്ങളും അടങ്ങിയിരിക്കുന്നു.

 ഇവിടെയെല്ലാം പ്രധാന കാരണമായി കാണുന്നത് കുടുംബത്തിൽ അച്ഛനമ്മമാർക്ക് കൗമാരപ്രായക്കാരായ മക്കളോടുള്ള അമിത വാത്സല്യമോ, വാത്സല്യമില്ലായ്മയോ ഒക്കെയാണ്.

കൂടാതെ മക്കളെക്കുറിച്ചുള്ള അമിത പ്രതീക്ഷകളാൽ അവരുടെ പ്രായത്തിനും, മാനസികാവസ്ഥയ്ക്കും താങ്ങാവുന്നതിലധികം ഭാരം കയറ്റി വെയ്ക്കുകയും .  അവരെ തങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ച് മാത്രം വളർത്തുവാൻ ശ്രമിക്കുമ്പോഴും അവർ ഇത്തരം കെട്ടുപാടുകളിൽ നിന്ന് ഒഴിഞ്ഞു മാറി വളരെ സ്വതന്ത്രമായ ഇടങ്ങളിലേയ്ക്ക്    ചേക്കേറുവാനുള്ള പ്രവണതയും കൂടുതലായി കാണിക്കുന്നത് കാണാം.

 കൂടാതെ അമിതാവേശത്തോടെ നന്മതിന്മകൾ നോക്കാതെ എന്തും സ്വീകരിക്കുവാനും, തിരസ്കരിക്കുവാനും തയ്യാറാകുന്ന ഒരു പ്രായം കൂടിയാണിത്.

 അവിടെ അവർക്ക് ആവശ്യമായ സ്നേഹ വാത്സല്യങ്ങൾ പകരുകയും, അവർക്ക് എന്തും തുറന്നുപറയാൻ കഴിയുന്ന നല്ല സുഹൃത്തുക്കളായി മാതാപിതാക്കൾ മാറേണ്ടതും ആവശ്യമാണ്. 

അവരുടെ പ്രശ്നങ്ങൾ എപ്പോൾ വേണമെങ്കിലും തുറന്നുപറയുവാനും, അവരുടെ സ്വന്തം കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും, ഉള്ള ഒരിടം കൂടിയായി നമ്മുടെ വീടുകൾ മാറണം.

 അങ്ങിനെ മാത്രമേ അവരെ, കൂടുതൽ ആത്മവിശ്വാസവും, ആത്മാഭിമാനവും ഉള്ളവരാക്കി വളർത്തിയെടുക്കുവാനും ഏത് പ്രതിസന്ധികളേയും അതിജീവിച്ച് ജീവിത വിജയം കൊയ്യുവാനും അവരെ പ്രാപ്തരാക്കുവാനും സാധിക്കൂ.!

തീർച്ചയായും, അതിനാൽ സൂക്ഷിക്കണം - കുട്ടികളുടെ കൗമാരത്തെ !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...