ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

കൊച്ചിയിലേയ്ക്ക് വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.


 കടമക്കുടി ( എറണാകുളം ജില്ല )

   കൊച്ചി എന്നത് നമ്മുടെ സഞ്ചാര ഭൂപടത്തിലെ ഒരു മുഖ്യ വിനോദ കേന്ദ്രം എന്നതുകൊണ്ട് മാത്രമാകാം ചില വിനോദ സഞ്ചാരികൾ, കൊച്ചിയെ മാത്രം ലക്ഷ്യം വെച്ച്, കായലും, കടൽപ്പരപ്പും, ബോൾഗാട്ടിയുമൊക്കെ മാത്രം ആസ്വാദിച്ച് അവരുടെ, സഞ്ചാരപഥം ചുരുക്കുന്നത്.


https://www.vlcommunications.in/2023/10/blog-post_25.html
കടമക്കുടി ( എറണാകുളംജില്ല)


എന്നാൽ യഥാർത്ഥ കൊച്ചിയുടെ സൗന്ദര്യമെന്നത്,. അത് ഉൾപ്പെടുന്ന നിരവധി താലൂക്കുകളുടെ ഹൃദയഭൂമി കൂടി ചേരുന്ന പ്രദേശങ്ങളുടെ സൗന്ദര്യമാണ്. ഓരോ പ്രദേശത്തിൻറയും, ഭാഷാരീതികളും, സംസ്കാരവും, ജീവിത രീതികളും, ഭക്ഷണങ്ങളുടെ രുചിഭേദങ്ങളുമൊക്കെയായി അത് നീണ്ടുപോകുന്നു.

അങ്ങിനെയൊരു മനോഹരമായ സ്ഥലമാണ് എറണാകുളം ജില്ലയിലെ വരാപ്പുഴക്കടുത്തുള്ള കടമക്കുടി എന്ന ഒരു കാർഷിക ഗ്രാമം.

എന്താണ് കടമക്കുടിയുടെ പ്രത്യേകത...?

അത്, വഴിയെ പറയാം.... എങ്കിലും, പലരും പറയുന്നതുപോലെതന്നെ, കടമക്കുടിയിൽ സാധാരണ രീതിയിൽ ബസ്സ് മാർഗ്ഗം എത്തിച്ചേരുക എന്നത് ഇപ്പോഴും വളരെ പ്രയാസകരമായ കാര്യം തന്നെ. 
പലരീതിയിലുള്ള ടൂറിസം പ്രമോഷനുകളൊക്കെ അതുമായി ബന്ധപ്പെട്ട ഭരണാധികാരികളൊക്കെ പലപ്പോഴും, പലവിധത്തിലും നടത്തുന്നുണ്ടങ്കിലും, പൊതുവാഹന ഗതാഗതത്തിൻറെ കാര്യത്തിൽ മാത്രം ഇത്ര അലംഭാവം എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.

 എന്തായാലും, ബസ്സുകൾ അപൂർവ്വമായി മാത്രമേ ആ റൂട്ടിൽ സർവ്വീസ് നടത്തുന്നൊള്ളൂ. ഒന്നുകിൽ,  വരാപ്പുഴ ചെട്ടിഭാഗം കവലയിൽ നിന്നും, ബസ്സ് മാർഗ്ഗം വന്നിറങ്ങി അവിടന്ന് ഓട്ടോ പിടിച്ചോ, അതല്ലങ്കിൽ മൂലമ്പിള്ളിപാലംവഴി സ്വകാര്യ വാഹനങ്ങൾ വഴിയോ, എത്തിച്ചേരാവുന്നതാണ്.
എന്തായാലും ഒരു കാര്യം ,ആദ്യമേ തന്നെ പറയട്ടെ. ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം, വളരെ മനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങൾ പകർത്താനും, രസകരമായ മ്യൂസിക്ക് ആൽബങ്ങൾക്കും പറ്റിയഒരിടമാണന്നകാര്യത്തിൽ കടമക്കുടിയെ സംബന്ധിച്ച് എന്തെങ്കിലും തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല.

ചുറ്റും പുഴകളും, പാടവരമ്പും, നിറഞ്ഞ ഒരു ചിത്രമാണ് ഒറ്റക്കാഴ്ചയിൽ , ചില കഥകളിലെല്ലാം വായിച്ചറിയുന്നതുപോലെ , ഇതിനെല്ലാം നടുവിലൂടെ വളഞ്ഞു തിരിഞ്ഞുപോകുന്ന റോഡുകൾ. പച്ച പിടിച്ച നെൽപ്പാടങ്ങളുമെല്ലാം, പ്രദേശത്തിന് എന്തെന്നില്ലാത്ത ഒരു മനോഹര സൗന്ദര്യം തന്നെ പറയുന്നു.

സത്യത്തിൽ എന്താണ് അവിടെ കാണാനുള്ളത് എന്നുചോദിച്ചാൽ ഒന്നും തന്നെ ഇല്ലന്നായിരിക്കും പെട്ടെന്ന് പറയാവുന്ന ഉത്തരം. 


https://www.vlcommunications.in/2023/10/blog-post_25.html
കടമക്കുടി ( എറണാകുളം ജില്ല )


  അതാണ് വാസ്തവവും. കാരണം എടുത്തുപറയത്തക്ക കാഴ്ച്ചവസ്തുക്കളോ, പൗരാണികമോ, ചരിത്രപരമായ പ്രത്യേകതകളൊന്നും പങ്കിടാനില്ലങ്കിലും, കടമക്കുടി എന്നത് ഒരു അനുഭവമാണ്.

 അതുകൊണ്ട് കൂടിയാകണം ആ പ്രദേശം വീണ്ടും, വീണ്ടും, കാണുവാൻ തോന്നുന്നതും, ദിനംപ്രതി സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതും.

പാടവരമ്പിനിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുവക്കിലെ അനേകം മരത്തണലുകളിൽ ഒന്നിന് താഴെ കുറച്ചു സമയം നിങ്ങൾ പുഴയിലേയ്ക്കു നോക്കി കാറ്റേറ്റ് ഇരുന്നു നോക്കൂ...

 ഓരോ നിമിഷവും മാറി, മാറി വരുന്ന വ്യത്യസ്ഥ വർണ്ണങ്ങളിൽ നിങ്ങൾക്ക് പുഴയേയും, പ്രകൃതിയേയും ആസ്വദിക്കാം. മറ്റൊരുവിധത്തിൽ പുഴയും ആകാശവുമായി ഇത്രയേറെ ചേർന്നു നിൽക്കുന്ന ഒരിടം കാണുവാൻ തന്നെ പ്രയാസമായിരിക്കും,

  മറ്റെല്ലാത്തിലുമുപരി വളരെ തുറസ്സായ ഒരിടമായ , വിവിധ സമയങ്ങളിൽ ആകാശത്തിനുണ്ടാകുന്ന വിവിധ വർണ്ണ വ്യത്യാസങ്ങൾ പുഴയിൽ പ്രതിഫലിക്കുന്നു, അത് ചുറ്റുപാടുകളുടെ ദൃശ്യ ഭംഗികൾക്ക് നിരന്തരം, മാറ്റം വരുത്തിക്കൊണ്ടിരിക്കും. കൃത്യമായും അത് ബോദ്ധ്യപ്പെടണമെങ്കിൽ, പല സമയങ്ങളിലും പലഫോട്ടോകൾ പകർത്തിനോക്കണം.യാതൊരു കളർ ഗ്രേഡിംഗും ആവശ്യമില്ലാത്ത വിധം മനോഹരമായിരിക്കുമത്.


https://www.vlcommunications.in/2023/10/blog-post_25.html
കടമക്കുടി ( എറണാകുളം ജില്ല )


സന്ധ്യാ സമയത്തോടടുത്താൽ അങ്ങിങ്ങായി ചില റാന്തൽ വിളക്കുകളും,വഞ്ചികളും, വീശുവലകൾ പുഴയിലേക്കെറിയുന്ന ചില്ലുപാളികളും പൊട്ടിയമരുന്ന ശബ്ദങ്ങളും പല ദിക്കുകളിൽ നിന്നായി കേൾക്കാൻ തുടങ്ങുന്നതും.

  ചെറിയ കൊച്ചു വഞ്ചികളിൽ മത്സ്യത്തൊഴിലാളികൾ വീശുവല ഉപയോഗിച്ച് മീൻ പിടിക്കുന്നതും അതോടൊപ്പം നാടൻ മീനുകളുടെ വിപണനവും നമുക്കവിടെ കാണാം.

 പുഴയേയും, പാടവരമ്പുകളേയും ബന്ധിപ്പിക്കുന്ന ചില നീർച്ചാലിടങ്ങളിൽ ഇപ്പോഴും പരമ്പരാഗത കൃഷിരീതികളുപയോഗിച്ച് കൃഷി ചെയ്യുന്ന പഴയകാല മത്സ്യ തൊഴിലാളികൾ. വെയിലും, മഴയുമൊന്നും അവർക്ക് ഒരു പ്രശ്നമേയല്ല.അതും അറ്റുപോകുന്ന ചില ഗ്രാമീണ കാഴ്ച്ചകളിൽ ചിലത്. 

 പുഴയിൽ മുങ്ങി കക്കവാരുന്ന സ്ത്രീ തൊഴിലാളികൾ. പച്ചതലപ്പുകൾ നീട്ടിയാടുന്ന പാടവരമ്പ്. അതിനിടയിലൂടെ ഏതോ തെരുവുചിത്രകാരൻ ഭിത്തിയിൽ വരച്ചുചേർത്ത പ്രകൃതി ദൃശ്യം പോലെ വളഞ്ഞു പുളഞ്ഞുപോകുന്ന പാതയും വാഹനങ്ങളും,

 അവിടവിടെയായി ചിലവഴിവാണിഭക്കാരും കച്ചവടക്കാരും, നേരം പുലർന്നാൽ പല ദേശങ്ങളിൽ നിന്ന് വിരുന്നെത്തുന്ന അനേകം പക്ഷിക്കൂട്ടങ്ങളും, അതിൻ്റെ ചിത്രങ്ങൾ പകർത്താൻ മാത്രം കിലോമീറ്ററുകൾ താണ്ടി ഇവിടെയെത്തികാത്തിരിക്കുന്ന ഫോട്ടോഗ്രാഫർമാരും.

വിഷുക്കാലത്ത് അവിടെ പരമ്പരാഗത കൃഷിരീതിയുടെ മനോഹാരിത വിളിച്ചോതുന്ന കെട്ടുകലക്കൽ ഉത്സവവും, ഡിസംബർ മാസത്തിൽ കടമക്കുടി ഫെസ്റ്റും നല്ല ജനപിന്തുണയോടെ ഇപ്പോഴും, എല്ലാവർഷവും നടത്തിവരുന്നു.

ടാറിട്ട പാതയിലൂടെ മുന്നോട്ടു സഞ്ചരിക്കുന്തോറും മനോഹരമായി പന്തലിച്ചുനിൽക്കുന്ന കണ്ടൽ മരങ്ങളുടേയും, പുഴകളുടേയും, കാഴ്ച്ചക്കപ്പുറം മറ്റുള്ള കുറേ വിസ്മയകരമായ നാട്ടുകാഴ്ചകളുമായി മാടി വിളിക്കുന്നു ഉപദ്വീപുകൾ.. 

ആ ദ്വീപുകളിലൂടെയുള്ള യാത്രാ അനുഭവവും രസകരമാണ്. പിഴല, ചാത്തനാട്, മൂലമ്പിള്ളി ( ഈ ദ്വീപുകളിലൂടെയുള്ള യാത്രയുടെ മനോഹരമായ വീഡിയോയും, വിവരണങ്ങളും.VLCommunications എന്ന യൂട്യൂബ് ചാനലിലെ ട്രാവൽ പ്ലെയിസ്റ്റിൽ ആവശ്യമെങ്കിൽ കാണാം.!)

 ഈ ദ്വീപുകളിലൂടെ സഞ്ചരിച്ച് , യാത്ര പിന്നെയും തുടരുമ്പോൾ, നമ്മൾ എത്തിച്ചേരുന്നത്. കേരള ടൂറിസത്തിലെ ഒരു പ്രധാന ഇടമായ ചെറായി ബീച്ചിലേയ്ക്കാണ്. 

ചെറായി ബീച്ചിൽ എത്തിച്ചേർന്ന ശേഷം യാത്രാ മാർഗ്ഗം ഇനി മുന്നോട്ടോ, പിന്നോട്ടോ എന്നത് നിശ്ചയിക്കേണ്ടത്

കാരണം, മുന്നോട്ട് സഞ്ചരിച്ചാൽ ഇനി എത്തിച്ചിരിക്കുക തൃശൂർ ജില്ലയിലാണ്. അവിടെ കടൽ സൗന്ദര്യം ആസ്വദിക്കുന്നവരെ കാത്ത്, അഴീക്കൽ മുനക്കൽ ബീച്ചുണ്ട്.

 മുനയ്ക്കൽ ബീച്ചൻ , മനോഹരമായ വിശേഷങ്ങൾ നമുക്ക് വരും അദ്ധ്യായങ്ങളിൽ പ്രതിപാദിക്കാം, അതല്ല സഞ്ചാരം പിന്നോട്ടാണങ്കിൽ നമുക്കിനി നാട്ടുവഴികളും, ചെറിയ പാതയോരങ്ങളും വിട്ട് കൊച്ചിയുമായി ബന്ധിപ്പിക്കുന്ന വൈപ്പിൻ എറണാകുളം റോഡിലൂടെ സഞ്ചരിച്ച് മറ്റൊരു മനോഹര ബീച്ചായ കുഴുപ്പിള്ളിയിൽ എത്തിച്ചേരാം.

 ഇപ്പോൾ കുഴുപ്പിള്ളിബീച്ചിൽ കൂടുതലായ വത്ക്കരണം നടത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാനുള്ള തയ്യാറെടുപ്പിലും കൂടിയാണ് ടൂറിസം വകുപ്പ്.

കുഴുപ്പിള്ളി ബീച്ചും കടന്ന് വീണ്ടും എറണാകുളം ലക്ഷ്യമാക്കി ഹൈവേയിലൂടെ യാത്ര തുടർന്നാൽ നമുക്ക് താഴെ നാലരയ്ക്ക് മുൻപാണങ്കിൽ പുതുവൈപ്പ് ലൈറ്റ് ഹൗസിൻ്റെ മുകളിൽ കയറി, ഉള്ള വൈപ്പിൻ കരയുടെയും സമീപ പ്രദേശങ്ങളുടെയും ഡ്രോൺ കാഴ്ചകൾ പോലെ മനോഹര ദൃശ്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കാം. എന്തായാലും, ലൈറ്റ് ഹൗസിൻ്റെ മുകളിൽ നിന്നുള്ള കാഴ്ച്ച ഒരു ദൃശ്യ വിസ്മയം തന്നെ.

 ഇങ്ങിനെ വിവിധങ്ങളായ യാത്രാ പാതകൾ ഉപയോഗിച്ച് കൊച്ചിയുടെ, അല്ലങ്കിൽ എറണാകുളം ജില്ലയുടെ പ്രത്യേകതകളിലൂടെയും, ഹൃദയഭൂമിയിലൂടെയും, നമുക്ക് സഞ്ചരിച്ച് അതിൻ്റെ ചരിത്രവും, ഭൂമിശാസ്ത്രത്തേയും തൊട്ടറിഞ്ഞ് യാത്രകളും മനോഹരമാക്കുന്നതോടൊപ്പം ഒരുപാട് അനുഭവങ്ങളും അത് സമ്മാനിക്കുമെന്നുറപ്പ്.!

ഇനി പ്രകൃതിയും, പുഴയും, കായലും, കടലുമൊക്കെ വിട്ട് അൽപ്പം ചരിത്രത്തിലും, സാഹിത്യത്തിലുമൊക്കെ താത്പര്യമുള്ളവരാണങ്കിൽ നിങ്ങൾക്ക് ചെറായിയിൽ നിന്നും കിഴക്കോട്ടുതിരിഞ്ഞ് നേരെ വടക്കൻ പറവൂരിലെത്താം. അത് കേസരി ബാലകൃഷ്ണപിള്ള മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടിൻറേതുവരെയുള്ളവരുടെ നാട്.

പറവൂരിൻറെ ഇനി ഏതാനും ചില വിശേഷങ്ങളുമായി ഇനി അടുത്ത ലക്കം കാണാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...