Skip to main content

Featured

പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ?

 75-80 കാലഘട്ടം ! ഒരു പക്ഷേ അത് ഒരു സ്കൂൾ വിദ്യാഭ്യാസ കാലവും കൂടിയായിരുന്നിരിക്കണം.!  പൊതുവിൽ അക്കാലത്ത് ആളുകൾ ഓരോ, രീതികൾ അനുസരിച്ച്, പല മാസങ്ങളേയും, പല പേരുകളിലും വിളിച്ചിരുന്നെങ്കിലും, ജൂലായ് മാസത്തെ ഏവരും പഞ്ഞമാസമെന്ന് തന്നെയാണ്. പറഞ്ഞിരുന്നത്.!  കാരണം അക്കാലത്ത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരെല്ലാം, ഒന്നുകിൽ കൂലിവേലക്കാരോ, കർഷകത്തൊഴിലാളികളോ, അതല്ലങ്കിൽ കൈവേലക്കാരോ ഒക്കെത്തന്നെയായതുകൊണ്ട്. ശക്തമായ കാലവർഷം തുടങ്ങിയാൽ അത്തരം മനുഷ്യരുടെ ജീവിതമെല്ലാം കനത്ത ദാരിദ്ര്യത്തിൽ തന്നെയായിരിക്കും. പഴങ്കഞ്ഞി സൂപ്പറാണ് ... പക്ഷേ ? മാത്രമല്ല, അത്തരക്കാരുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് ഗ്രാമപ്രദേശങ്ങളിലെ, ചെറുകിട കച്ചവടക്കാരുടെയും, ബിസിനസ്സുകാരുടെയുമെല്ലാം, ജീവിതവും , ആ സമയങ്ങളിലെല്ലാം കനത്ത വറുതിയിൽ തന്നെ . അങ്ങിനെയുള്ള ആ കാലത്ത് റേഷൻകട വഴി ലഭിച്ചിരുന്ന അരിയും , ഗോതമ്പും, കൂടാതെ പറമ്പുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന മരച്ചീനി, ചേമ്പ്, ചേന, പയർവർഗ്ഗങ്ങൾ, കപ്പങ്ങ ഇതെല്ലാമായിരുന്നു സാധാരണക്കാരുടെ മുഖ്യ ആശ്രയവും, ഭക്ഷണവുമെല്ലാം എന്നു തന്നെ പറയാം! ഉച്ചക്കും, രാത്രിയിലുമെല്ലാം മിക്കവാറ...

മുളയും, സ്ക്രാപ്പും കൊണ്ട് റും ഫോർ റിവർ മാതൃകയിൽ ഒരു വീട്.


www.vlcommunications.in


  പ്രകൃതി വീട്

    പഴയ വീടിൻറെ അവശിഷ്ടങ്ങളും , മുളകളും , കൊണ്ട് ഒരു വീടോ ? കേട്ടപ്പോൾ തന്നെ ഒരു കൗതുകം !
 വീട്, എറണാകുളം ജില്ലയിലെ ഏലൂരിൽ. 
 പരിസ്ഥിതി പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും നിരവധി പ്രകൃതി വീടുകൾ നിർമ്മിക്കുകയും ചെയ്യുന്നു ശ്രീ. പുരുഷൻ ഏലൂരിൻറേതാണ് ഈ വീട്.
പ്രളയകാലത്തായിരുന്നു ഈ വീടിന്റെ നിർമ്മാണം, അതുകൊണ്ട് കൂടിയാണ് റൂം ഫോർ റിവർ മാതൃകയിൽവീട് രൂപം കൊണ്ടത്.!
അന്ന് ശക്തമായ പ്രളയത്തിൽ എട്ട് അടിയോളം വെള്ളം ഉയർന്നിരുന്നു. അതുകൊണ്ട് പത്തടി ഉയരത്തിൽ മൂന്നു നിലകളിൽ ഈ വീട് നിർമ്മിച്ചിരിക്കുന്നത്.!
രണ്ടായിരത്തി എണ്ണൂറ് സ്‌ക്വയർ ഫീറ്റു വരുന്ന വീടിന്റെ ഏകദേശം ആയിരം സ്‌ക്വയർ ഫീറ്റു വരുന്ന അടിഭാഗം ഒഴിവാക്കി മുകളിലേക്ക് മാത്രമാണ് നിർമ്മാണം.
വീടിന്റെ സ്റ്റെയർകെയ്‌സു മുതൽ തന്നെ മുളകളുടേയും പാഴ് വസ്തുക്കളുടേയും ഉപയോഗം ധാരാളമായി കാണാം.! സത്യത്തിൽ വീടു നിർമ്മാണങ്ങൾക്കായി മുളകളെ , ഇത്ര മനോഹരമായി ഉപയോഗിക്കുവാൻ കഴിയുമോയെന്ന് അവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടാൽ നാം അത്ഭുതപ്പെട്ടു പോകും.!
ഭിത്തികളിൽ അവിടവിടെയായി പഴയ മൺകുടങ്ങളും , കൂജകളും പതിപ്പിച്ചിരിക്കുന്നു.! 
 പല വർണ്ണത്തിലും , ആകൃതിയിലുള്ള കുപ്പികളിൽ നിരത്തി വെച്ചിരിക്കുന്ന അലങ്കാരച്ചെടികളാണ് നമ്മെ കയറിച്ചെല്ലുമ്പോൾ വരവേൽക്കുന്നത്!

www.vlcommunications.in



കടന്നുവരുമ്പോൾ, കാണുന്ന ആദ്യ നിലയിൽ വലതുവശത്തായി വിശാലമായ ഒരു ഓപ്പൺ കിച്ചണും , അതിനോട്ചേർന്ന് ഒരു ഡൈനിംഗ് ഏരിയയും , തൊട്ടപ്പുറത്തായി ഒരു ബെഡ്റൂമും കാണാം.!
 മഡ്ഡ് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന ഭിത്തികളിൽ പലയിടത്തും ചില പ്രതിമകളും, അലങ്കാരച്ചെടികളും, . മരത്തടികളിൽ ചില ഇലക്ട്രിക്ക് ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നതുമെല്ലാം വീടിൻറെ അകത്തളങ്ങളെ വളരെ മനോഹരമാക്കിയിരിക്കുന്നു.!
 ചില്ലു പോലെ വെട്ടിത്തിളങ്ങുന്ന മുറിക്കകത്തെ ഡൈനിംഗ് ടേബിളും. ഇരിപ്പിടങ്ങളുമെല്ലാം . പാഴ് മരങ്ങളുടെ ഗണത്തിൽ പെടുത്തിയിരിക്കുന്ന, വാക ഉപയോഗിച്ചുകൊണ്ടാണന്നുള്ളത് അത്ഭുതകരമായാണ് തോന്നിയത്.! ഇവിടേയും ഇൻറീരിയർ വർക്കുകൾക്ക് മുളകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.!
തൊട്ടപ്പുറം മുകളിലേക്ക് കയറിപ്പോകുന്ന ഗോവണിയുടെ ഇടതുഭാഗത്തായി ധാരാളം ജനാലകളോട് കൂടിയ ചെറിയ ലിവിംഗ് സ്പെയ്സ് ആണ്
. ഇവിടെ നിന്നും മുകളിലേക്ക് നോക്കിയാൽ സീലിംഗിൽ കാണാവുന്നത് മനോഹരമായി നിരത്തി വെച്ചിരിക്കുന്ന കുറേയധികം മുളകളുടെ കൂട്ടമാണ്.!
 
മുകൾ ഭാഗത്തെ കോൺക്രീറ്റിങ്ങിൻ കമ്പികൾക്ക് പകരം പ്രത്യേക തരത്തിൽ രൂപപ്പെടുത്തിയ മുളകളാണന്നുള്ളത് ആരെയും അത്ഭുതപ്പെടുത്തും! ഒരു പക്ഷേ മുളകൾ ഉപയോഗിച്ച് കോൺ ക്രീറ്റിംഗ് നടത്തിയിട്ടുള്ള കേരളത്തിലെ ആദ്യത്തെവീട് തൻറേതു മാത്രമായിരിക്കാമെന്നും അദ്ദേഹം ഒരു പൊട്ടിച്ചിരിയോടെ പറയുന്നു.!

അതേ പോലെ തന്നെ മുളകൾ നിരത്തിയാണ് ഭിത്തികളുടെ നിർമ്മാണവും. നിശ്ചിത നീളത്തിലും വീതിയിലുമുള്ള മുളകൾ മുറിച്ചെടുത്ത് , ആ കമ്പികൾ ഉപയോഗിച്ച് തലങ്ങും , വിലങ്ങും മുറുക്കി കെട്ടിയ ശേഷം മണ്ണ് അതിനകത്ത് ചെറിയ ഉരുളകളാക്കി അടിച്ചു പിടിപ്പിച്ചതാണ് ഭിത്തിയുടെ നിർമ്മാണം എന്നതിനാൽ വീടിന് വളരെ നന്നായി ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നു.
 
കഴിയുന്നത്ര പ്രകൃതി ചൂഷണം ഒഴിവാക്കിയും , പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മാണം സാദ്ധ്യമാക്കിക്കൊണ്ടും, ചുറ്റുപാടും കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന സാധന സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള മനോഹരമായ ഈ വീടു നിർമ്മാണം സോഷ്യൽ മീഡിയയിൽ തന്നെ വൈറലായിക്കഴിഞ്ഞു.!
 അതുകൊണ്ട് തന്നെ ഇത്തരം വീടിനെക്കുറിച്ച് കൂടുതൽ അറിയുവാനും . നിർമ്മിക്കുവാനും കൂടുതൽ ആളുകൾ മുന്നോട്ടു വരുകയും, പല സ്ഥലങ്ങളിലും റിസോർട്ട് പോലുള്ളവ നിർമ്മിച്ചു കഴിഞ്ഞതായും , ഇനിയും ഇത്തരം നിർമ്മാണങ്ങളുടെ കൂടുതൽ സാദ്ധ്യതകൾ തേടിയുള്ള അന്വേഷണങ്ങളിലാണ് താൻ ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറയുന്നു.!
മൂന്നു നിലകളിലായി മൂന്നുബെഡ്റൂമുകളോടെ പണിതീർത്ത ഈ വീടിന് നാല് ലക്ഷം രൂപയാണ് ചിലവായത്.

Comments