ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി   ...

ആശുപത്രികൾക്കുമുണ്ട് ഒരുകേരള മോഡൽ

ഒരു ആശുപത്രി അനുഭവമാണ്. സ്ഥലം. എറണാകുളത്തെ, മാമംഗലത്തുള്ള പ്രശസ്തമായ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ആദ്യമായാണ് അയാൾ. അവിടം സന്ദർശിക്കുന്നത്. കൂടാതെ പലരുംപറഞ്ഞ് ഭയപ്പെടുത്തിയിട്ടുള്ള ആരോഗ്യരംഗത്തെ ചൂഷണവും, കച്ചവടതാത്പര്യങ്ങളുമെല്ലാം പലവട്ടം അയാളെ അത്യന്താധുനിക ആശുപത്രി പരിചരണങ്ങളിൽ നിന്ന് അകന്നുനിൽക്കുവാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്. എങ്കിലും പൂർണ്ണമായി ശീതീകരിച്ച ആശുപത്രിയുടെ ഒ.പി വിഭാഗത്തിൽ നിൽക്കുമ്പോൾ ഏതോ ഒരു മാളിൽ നിൽക്കുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്. ആശുപത്രികൾ, ചികിത്സാലയങ്ങൾ മാത്രമാകരുത്, അത് കൂടുതൽ മാനസികാരോഗ്യം നൽകും, പ്രകൃതി സൗഹാർദ്ദമാകണം.!  ഒ.പി.യിൽ ഒരു സിനിമാകൊട്ടകയിലെന്നപോലെ നിറഞ്ഞിരിക്കുന്ന നിരവധി ആളുകൾക്കഭിമുഖമായി വളരെ ചെറിയകുട്ടികൾക്ക് കളിക്കുവാനുള്ള പ്ലെ - സ്പെയ്സ് കാണാം. അവിടെ ആളുകൾക്കിടയിൽ, പൊട്ടിച്ചിരിക്കുകയും, ഓടി നടക്കുകയും ചെയ്യുന്ന അനേകം കുട്ടികൾ. !  തൊട്ടപ്പുറത്തായി ഒരുകോഫി ഹൗസ്. അതിനോട് ചേർന്ന് വിശാലമായ സ്ഥലത്ത് നിരത്തിയിട്ടിരിക്കുന്ന അനേകം ചെറിയ വട്ടമേശകളിലും, കസേരകളിലുമൊക്കെയായി ആളുകൾ ഭക്ഷണം കഴിക്കുകയും,, സ്വാകാര്യഭാഷണങ്ങളിലെല്ലാം ഏർപ്പെടുന്നുണ്ട്.. ...

കടബാദ്ധ്യതകൾ തീർത്ത പരിഹാരക്രിയ.

ജ്യോത്സൃനാണ്. പക്ഷേ, ഈ ശാസ്ത്രത്തിൻറെ വിശ്വസനീയത എങ്ങിനെയെന്നു ചോദിച്ചാൽ, ഒരു ചിരി മാത്രമാകും, ചെറുപ്പക്കാരനായ അദ്ദേഹത്തിൻ്റെ മറുപടി. മറ്റെല്ലാവരേയും പോലെ ഡിഗ്രി കഴിഞ്ഞ് തൊഴിലന്വേഷണം പുരോഗമിച്ചപ്പോൾ പിന്നെ അധികമൊന്നും ചിന്തിക്കാൻ നിന്നില്ല അച്ഛൻ്റെ വഴിയേ പുള്ളിക്കാരനും അങ്ങുകൂടി.  ഒരു തൊഴിലായതുകൊണ്ടുതന്നെ അതിൻറെ വിശ്വാസപ്രമാണങ്ങളൊ,...യുക്തി ഭദ്രതയോ ഒന്നും അധികം ചികഞ്ഞുനോക്കാനും, നിന്നില്ല, തന്നെതേടിയെത്തുന്നവർക്കായി അദ്ദേഹം, രാവിലെ പത്തുമുതൽ തന്നെ ഓൺലൈനിൽ സജീവമാകും. ധനാഗമമാർഗ്ഗങ്ങൾ മന്ത്രവാദത്തിലൂടെയും, പൂജയിലൂടെയും സാദ്ധ്യമാക്കാം എന്ന് വിശ്വസിക്കുന്ന ഒരു ജനത ഈ ആധുനിക ശാസ്ത്രയുഗത്തിലും ഇൻഡ്യയിലും ഉണ്ട് എന്നത് വിസ്മയകരംതന്നെ! മറ്റൊരുവിധത്തിൽ, ഇത് ഒരു കച്ചവടം എന്നതിലുപരി മികച്ച സാമൂഹ്യ പ്രവർത്തനം കൂടിയാണന്നാണ് ജ്യോത്സ്യൻ്റെ പക്ഷം. കാരണം ജീവിതം വഴിമുട്ടിയെന്നും, മറ്റുവഴികളൊന്നും തന്നെ ഇനി തൻറെ മുന്നിലില്ലന്നും, തീർത്തും ബോദ്ധ്യപ്പെടുമ്പോഴാകും, പലരും കൂടുതലായും, ഇത്തരം പ്രവചനങ്ങളിലും, ജ്യോതിശാസ്ത്രവുമായും ബന്ധപ്പെടുക.  എങ്കിലും, അതിനു തക്ക പരിഹാരക്രിയകളൊന്നും ഈ ലോകത്ത് ലഭ്യമല്ലന്ന...

ശംഖു വൈറലാണ്.

പലകാര്യങ്ങളും ഒറ്റ ശ്വാസത്തിൽ , ഇരുന്നു കേൾക്കുവാൻ പലപ്പോഴും മനസ്സുവരാറില്ല. പക്ഷെ ഇതെന്തുകൊണ്ടോ ഒരു ന്യൂ ജെൻ സിനിമാക്കഥപോലെ തന്നെ  ആസ്വദിച്ചിരുന്നു. !  സംഭവം നിസ്സാരമാണ്. കേരളത്തിലെ ഒരു, പഴയ തറവാട്ടുവീട്ടിലെ ഏറ്റവും ഇളയതും, ആ വീട്ടിലെ, ഇളയതലമുറയിൽപ്പെട്ട എല്ലാവരുടേയും കണ്ണിലുണ്ണിയുമാണ് ശംഖു. ഒരുപക്ഷേ മറ്റെന്തോ കാരണത്താലും , വാത്സ്യല്യം കൊണ്ടുമാകണം അവനെ വീട്ടുകാരും, കൂട്ടുകാരുമെല്ലാം ശംഖുവെന്ന ഓമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്..   ശംഖു വൈറലാണ്.! എന്തായാലും, അവൻ്റെ നീണ്ടുവളർന്ന മുടിയും, ഫ്രഞ്ചുതാടിയും, ബെർമുഡയും, ടീ ഷർട്ടുമെല്ലാം കാണുമ്പോൾ തറവാട്ടിലെ പ്രായമായ പലർക്കും, പലപ്പോഴും, അതത്ര രുചിക്കാറില്ല. എങ്കിലും, വീട്ടിലെ പ്രായം കൂടിയ ചില സ്ത്രീകൾ, അവൻ്റെ ന്യൂ ജെൻ കോലം കണ്ട്, തീരെ ഇഷ്ടപ്പെടാതെ തന്നെ അവരുടെ അനിഷ്ടങ്ങൾ പങ്കുവെയ്ക്കുമ്പോൾ അവൻ പറയും. " അതൊക്കെ എൻറേതായ ഇഷ്ടങ്ങളല്ലേ....!" -പിന്നീട് അധികമൊന്നും സംസാരിക്കാതെ മുതിർന്നവർ അവനെ ഒന്നുരുത്തിനോക്കിയിട്ട് അകത്തേയ്ക്കുപോകും. അവൻ്റെ സ്വകാര്യ മുറിയിലെ ലാപ്ടോപ്പിലും, പാട്ടിലും, ഫോണിലും, ബൈക്കിലും, ജോലിയിലുമായി ജീവിതത്തിരക്ക...

ചില സോഷ്യൽ മീഡിയാ അനുഭവങ്ങൾ

സോഷ്യൽ മീഡിയാ സ്വാധീനം. അവർ പൊതുവേ ഒരു ടെൻഷൻ ജീവിയാണ്. ! മഴ പെയ്താൽ പ്രശ്നം,! പെയ്തില്ലങ്കിൽ പ്രശ്നം!, എന്ന മട്ടിലാണ് കാര്യങ്ങൾ. അതിനിടയിൽ അൽപ്പം ബി.പി. കൂടി ഉള്ളവരാണങ്കിലോ...? അങ്ങിനെയുള്ള ഒരു സ്ത്രീയുടെ പ്രശ്നമാണ് പറയുന്നത്. വർത്തമാനം പറഞ്ഞ് ചിരിച്ച് കളിച്ച് അൽപ്പം മുൻപേപോയ ഒരു സ്ത്രീയാണ് തീരെ എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, അൽപ്പനിമിഷങ്ങൾക്കും, മുൻപ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്താണ് സംഭവമെന്ന് ഡോക്ടറെ പോലെതന്നെ, സ്ത്രീയായ രോഗിയും, അവരുടെ ഭർത്താവും, കുടുംബവും തന്നെ ഒന്നിച്ചിരുന്ന് ചിന്തിച്ചു. ഇത് കഴിഞ്ഞ വിഷുക്കാലം മുതൽ തുടങ്ങിയതാണത്രേ...!   അമിതമായ സോഷ്യൽമീഡിയ ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തേയും അതുവഴി ശാരീരികാരോഗ്യത്തേയും വിപരീതമായി ബാധിക്കുന്നു.! തലേന്ന് രാത്രി എല്ലാ ജോലികളും കഴിഞ്ഞ്, രാവിലെ കാണുന്നതിന് വിഷുക്കണിയെല്ലാം, ഒരുക്കി കിടന്നതാണ്. പക്ഷെ വളരെ പെട്ടെന്നാണ്, യാതൊരു മുന്നറിയിപ്പുമില്ലാത്തവണ്ണം ബി.പി.കൂടിയതും, കഠിനമായ തളർച്ചയും, തലവേദനയുമനുഭവപ്പെട്ട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതും. എന്നാൽ ഇ. സി.ജി. മുതൽ പല ടെസ്റ്റുകൾ നടത്തിയിട്ടും,, ഡോക്ടറെപ്പോലെ ത...