ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

ഭൂമി ഇനി മുപ്പത്തിയഞ്ച് വർഷമോ?

ലോകം ഇന്ന് , കാലാവസ്ഥാവ്യതിയാനമെന്ന വലിയ പ്രതിസന്ധിയിലൂടെയും, ആപത്ഘട്ടത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഈ നില ലോകത്ത് തുടർന്നുപോയാൽ എറിയാൽ 35 വർഷത്തിനുള്ളിൽ ജീവൻറെ ഒരു കണികപോലും ഈ ഭൂമുഖത്ത് അവശേഷിക്കുവാൻ സാദ്ധ്യതയില്ലെന്നാണ് ശാസ്ത്ര ഗവേഷകരുടെ ഏറ്റവും പുതിയ നിഗമനം. അതിൻറെ ഒരു തുടക്കമെന്ന നിലയിലാണ് സ്വർണ്ണതവളകൾ എന്ന് വിളിച്ചിരുന്ന' ഗോൾഡൻ ടോഡുകൾ 'ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം ഏതാനും വർഷം മുമ്പ് പുറത്തിറങ്ങിയ, ലോക കാലാവസ്ഥാ സംഘടനയുടെ പഠന റിപ്പോർട്ടിൽ എടുത്തുപറയുന്നത്, ആഗോളതാപനത്തിൻ്റെ പശ്ചാത്തലത്തിൽ സമുദ്രത്തിൻ്റെ താപനില,എല്ലാ കാലഗണനകളേയും തെറ്റിച്ചുകൊണ്ട് കുതിച്ചുയരുന്നുവെന്ന് തന്നെയാണ്.!    കൂടാതെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത , ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സമുദ്രാന്തരഭാഗം ചൂടുപിടിക്കുന്നത് അറബിക്കടലാണന്ന, വാർത്തകളും വളരെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു കാര്യം തന്നെ.!  ഫലത്തിൽ സമുദ്രത്തിൻറെ അടിത്തട്ട് ചൂടുപിടിക്കുന്നതോടൊപ്പം ക്രമേണ സമുദ്രനിരപ്പ് ഉയർന്നുവരികയും, അതിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങൾ സമുദ്രത്തിനടിയിലാവുകയും ചെയ്യും. 2022-ൽ യൂറോപ്പ...

കേരളം ഇന്നിൻറെ കാഴ്ച്ചകളിൽ !

കേരളം ആധുനിക സംസ്ക്കാ രത്തിലേക്ക് . അമ്മ! അത് പലപ്പോഴും വിളികൊണ്ട് മാത്രം അർത്ഥം തേഞ്ഞു പോയ ഒരു വെറും വാക്കായി ഇക്കാലങ്ങളിൽ മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  കേരളം ഇന്നിൻറെ കാഴ്ച്ചകളിൽ !   പലപ്പോഴും പിതാവിനേക്കാൾ കൂടുതൽ മക്കളെ ശകാരിച്ചും, സ്നേഹിച്ചും, ഇഷ്ടാനിഷ്ടങ്ങൾ സാധിച്ചുകൊടുത്തും, തേനും, പാലും പോലെ വളർത്തിയിരുന്ന, അനേകം അമ്മമാരുടെ ഇപ്പോഴത്തെ, അവസ്ഥ. അതല്ലങ്കിൽ പൊതുസ്ഥിതിയെന്താണ്...? വിശേഷിച്ച് കേരളത്തിൽ.!    എസ്. എസ്.എൽ.സി. പഠനം വരെയോ, അതല്ലങ്കിൽ ബിരുദ പഠനം വരെയോ, അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അച്ഛൻ അറിഞ്ഞോ, അറിയാതെയോ, കാര്യങ്ങൾ സാധിപ്പിച്ചെടുക്കുകയും പിന്നീട് സ്വന്തമായി ഒരു നിലനിൽപ്പും, സാമ്പത്തികവും ഭദ്രതയുമെല്ലാമായി ജീവിതാവസ്ഥ മാറുകയും, ഒരുപെൺകുട്ടികൂടി ജീവിതത്തിലേക്ക് കടന്നുവരികയും ചെയ്താൽ പിന്നീട്, അമ്മയോ, അച്ഛനോ, സഹോദരങ്ങളോ, എന്തിന് അടുത്ത സുഹൃത്തുക്കൾ പോലും ആവശ്യമില്ലാത്ത പുതുതലമുറയുടെ ജീവിതം ഇന്ന് പലരേയും അത്ഭുതപ്പെടുത്തുന്നു.! തീർച്ചയായും, ഓരോമനുഷ്യർക്കും അതിനെ ന്യായീകരിക്കുവാനും വ്യാഖ്യാനിക്കുവാനും, അനേകം ,വാക്കുകളുണ്ടാകാം.  കാരണം ആധുനിക ത...

സഞ്ചാരികൾക്കായി കോട്ടപ്പുറം കോട്ട.

കോട്ടപ്പുറം കോട്ടയുടെ ആകർഷണം  ഇൻഡ്യയിലെത്തന്നെ ഏറ്റവും വലിയ പൈതൃകപദ്ധതിയായ മുസരിസിൻറെ ഭാഗമായി നവീകരിക്കപ്പെട്ട അനേകം ചരിത്ര സ്മാരകങ്ങളേയും, പ്രദേശങ്ങളേയും പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ച കോട്ടപ്പുറം കോട്ട. കുറേയേറെ വർഷങ്ങൾക്കുമുമ്പ് ആരാലും തിരിഞ്ഞുനോക്കാൻ പോലും മുതിരാതിരുന്ന ഈ പ്രദേശം ഇന്ന് ഒരുപാട് ചരിത്രവിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കുമെല്ലാം അത്ഭുതം കൂറുന്ന കാഴ്ചയാണ്.  കോട്ടപ്പുറം കോട്ട പുഴയും , പുൽത്തകിടികളും കോട്ടയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്ന പുഴയും അതിൻറെ ഓരം ചേർന്ന് കൈവരികൾ കെട്ടി മനോഹരമാക്കിയ, നടപ്പാതകളും, പുൽത്തകിടികളും, ചാരുബഞ്ചും, കാലത്തിൻറെ ഒരുപാടു സ്പന്ദനങ്ങളും കേട്ടുവളർന്ന കൂറ്റൻ മരങ്ങളുമെല്ലാം ഏതൊരാളേയും ആ പുഴയോരത്ത് ഏറെ നേരം പിടിച്ചിരുത്തും. ഇടയ്ക്കിടെ ദൂരേയ്ക്ക് തുഴഞ്ഞുപോകുന്ന ചെറുവഞ്ചികളും, തീരത്തോട് പതിയെ അണഞ്ഞുചേരുന്ന നനുത്തകാറ്റും, അതിനും മുകളിൽ, കുന്നിൻപുറത്തായി ഉയർന്നുനിൽക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങളുമെല്ലാം, കണ്ടുമറന്ന ഏതോ ഒരു പ്രണയ സിനിമയിലെ ദൃശ്യം പോലെ മനോഹരമാണ്.  തീരത്തോട് ചേർന്ന് കാണുന്ന ബോട്ട് ജെട്ടിയിൽ നിന്നും പാസ്സെടുത്താൽ അകത്തുകയറ...