ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

ചരിത്രമുറങ്ങുന്ന ഡച്ച് കൊട്ടാരം


 മട്ടാഞ്ചേരി ഡച്ച് കൊട്ടാരം.


https://www.vlcommunications.in/2023/10/blog-post_30.html
ഡച്ച് കൊട്ടാരം


 മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം അന്വേഷിച്ച് അതിനുമുൻപിൽ എത്തുന്നവർ ആദ്യമൊന്ന് അമ്പരക്കും, കാരണം, പഴയ ആ പ്രവേശനകവാടത്തിൽ  കൊട്ടാരമെന്ന വാക്കിന് പകരം എഴുതിവെച്ചിരിക്കുന്നത്, അതിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൻ്റെ ഒരു പേരാണ്.

അതുകണ്ടപ്പോഴാണ്  ഡച്ചുകാർ ഇവിടെ, കൊട്ടാരങ്ങളും, കോട്ടകളും കൂടാതെ ക്ഷേത്രങ്ങളും പണികഴിപ്പിച്ചിരുന്നോ എന്ന് ആശങ്കപ്പെട്ടത്.

   കവാടം കടന്ന് അകത്തേയ്ക്കുവരുമ്പോൾ വിശാലമായ മൈതാനത്തെ പുൽത്തകിടിക്കുമപ്പുറത്ത് ഗതകാല സ്മരണകൾ അയവിറക്കി പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന മനോഹരമായ കൊട്ടാരം കാണാം.
 കൊട്ടാരത്തിന് ഇടതുഭാഗത്തും, കൊട്ടാരത്തിന് നടുവിലുമായി രണ്ടു ക്ഷേത്രങ്ങളാണ് അവിടെയുള്ളത്.

ഡച്ച് കൊട്ടാരം ചരിത്രം  

കോഴിക്കോട്ട് പോർച്ചുഗീസുകാരുടെ കച്ചവട താത്പര്യങ്ങളോട്, ഇടഞ്ഞുനിന്ന സാമൂതിരിയോട് തത്ക്കാലം വിലപേശൽ സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ, പിന്നീട് അദ്ദേഹവുമായി അകൽച്ചയിലാവുകയും കൊച്ചിരാജാവുമായി ചില ധാരണകൾ ഉണ്ടാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു, ,.

അതിൽ തൃപ്‌തനായ കൊച്ചി രാജാവ്, ഇത് സാമൂതിരിക്കെതിരെയുള്ള ഒരു നല്ല അവസരമായി കണ്ട്, പോർച്ചുഗീസുകാരെ ക്ഷണിച്ച്, കൊച്ചിയുമായി വ്യാപാരബന്ധങ്ങളിൽ ഏർപ്പെട്ടു.

അങ്ങിനെ, പോർച്ചുഗീസുകാർ , ഇവിടെയെത്തിച്ചേർന്നതിനുശേഷം, വ്യാപാരബന്ധങ്ങളുടെ പേരിൽ, നിരവധി പാണ്ടികശാലകളും, സൈനികത്താവളങ്ങളും , കോട്ടകളും, പുതിയസഞ്ചാരപഥങ്ങളും തുറന്നു.


https://www.vlcommunications.in/2023/10/blog-post_30.html
ഡച്ച് കൊട്ടാരം


 എന്നാൽ, ഒരുനാൾ ഇവിടെയുണ്ടായിരുന്ന ഒരുക്ഷേത്രം അവിചാരിതമായി കൊള്ളയടിയ്ക്കപ്പെട്ടതിനെ തുടർന്ന്. , അതിൽ തീർത്തും ദുഃഖിതനായ കൊച്ചി രാജാവിനെ ആശ്വസിപ്പിക്കുവാനും, പ്രീതി പിടിച്ചുപറ്റുന്നതിനുമായി, 1537 ൽ പോർച്ചുഗീസുകാർ വലിയ ഒരുകൊട്ടാരവും, അതിനോട് ചേർന്ന് ഒരുക്ഷേത്രവും പണികഴിപ്പിച്ച് അന്നത്തെ രാജാവായിരുന്ന വീരകേരള വർമ്മക്കുനൽകി.

എന്നാൽ, ഇതിനിടയിൽ പോർച്ചുഗീസ് അധികാരങ്ങൾക്കിടയിൽ കേരളത്തിൽ സ്ഥാനമുറപ്പിച്ച ഡച്ചുകാർ, പോർച്ചുഗീസുകാരുമായുണ്ടാക്കിയ ചില ഉടമ്പടികൾ പ്രകാരം കൊച്ചിയെ ഡച്ച് അധീനതയിലാക്കി.

തുടർന്ന്, കൊച്ചിരാജാവിനെ പ്രസാദിപ്പിക്കുവാൻ 1663 ൽ ഡച്ചുകാർ നിലവിലുള്ള കൊട്ടാരം കുറച്ചുകൂടെ ആഡംബര പൂർണ്ണമായി പുതുക്കിപ്പണിത് കൊച്ചിരാജാവിന് സമർപ്പിച്ചു.

പിന്നീട് രാജഭരണം തുടർന്നുവന്ന കാലത്തോളം, രാജഭരണത്തിൻറെ മുഖ്യ അധികാരകേന്ദ്രവും, പ്രധാന ചടങ്ങുകളെല്ലാം നടത്തിയിരുന്നതും ഇവിടെ വെച്ചായിരുന്നു.

 പ്രാധാന്യം

 സത്യത്തിൽ വെറുമൊരു സമയം കൊല്ലുവാനുള്ള ഒരു ടൂറിസം, രസക്കാഴ്ചക്കപ്പുറം, ചരിത്ര വിദ്യാർത്ഥികൾക്കും, അതിലുപരി, ആർക്കിടെക്റ്റ്, അല്ലങ്കിൽ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും,ഗവേഷകർക്കുമെല്ലാം ഈ കൊട്ടാരം വലിയൊരു അനുഭവം തന്നെയാകും.

കൊളോണിയൽ ഭരണകാലത്ത് നിർമ്മിച്ചതാണങ്കിലും, പൂർണ്ണമായും കേരളീയ വാസ്തുവിദ്യ ഇതിൽ മനോഹരമായി ഉപയോഗിച്ചിരിക്കുന്നതുകാണാം.
നാലുകെട്ടും, വിശാലമായ ഇടനാഴികളും,മനോഹരമായ ബാൽക്കണികളും, എല്ലാംആരെയുംവിസ്മയിപ്പിക്കും,
പ്രത്യേകിച്ച്,പ്രകാശവും,കാറ്റും,വായുസഞ്ചാരവുമൊക്കെ യഥേഷ്ടം ഉറപ്പാക്കുന്ന ആ നിർമ്മാണ വൈദഗ്ദ്ധ്യം.
കൊട്ടാരത്തിനുള്ളിൽ പല സഥലങ്ങളിലും മനോഹരമായ ചുവർച്ചിത്രങ്ങൾ.

 രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന തലപ്പാവുകൾ, വാളുകൾ, കിരീടങ്ങൾ, പഴയ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന രാജാക്കൻമാരുടെ എണ്ണഛായാചിത്രങ്ങൾ, ചുവർച്ചിത്രങ്ങൾ. എന്നിവയെല്ലാം രസകരമായ കാഴ്ചകളാണ്.

https://www.vlcommunications.in/2023/10/blog-post_30.html
ഡച്ച് കൊട്ടാരം


 കൊട്ടാരത്തിന് താഴെയാണ് ദേവീക്ഷേത്രം..

തീർച്ചയായും കൊച്ചി സന്ദർശിക്കുന്നവർ മട്ടാഞ്ചേരി പാലസും ജ്യൂസ് സ്ട്രീറ്റും കാണാതെ പോകുന്നത് കൊച്ചിയെ തിരിച്ചറിയാതെ പോകുന്നതിന് സമമാണ്.

   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...