ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ചരിത്രത്തിലേയ്ക്ക് നടന്നുകയറിയ വാസ്കോഡ് ഗാമ പള്ളി.


  വാസ്കോഡ ഗാമ പള്ളി

ബീച്ചുകഴിഞ്ഞാൽ ആദ്യം മനസ്സിലേക്കോടി യെത്തുക, വാസ്‌കോഡ ഗാമ സെയ്ൻറ് ഫ്രാൻസിസ് പള്ളിയാണ്.


https://www.vlcommunications.in/2023/10/blog-post_28.html
വാസ്കോഡ് ഗാമയെ അടക്കം ചെയ്ത സെയ്ൻറ് ഫ്രാൻസിസ് പള്ളി.

 അതുകൊണ്ട് കൊച്ചിയുടെ ഹൃദയഭൂമിയിലൂടെ സഞ്ചരിക്കുന്നവരാരും, വാസ്‌കോഡ് ഗാമപള്ളി സന്ദർശിക്കാതെ തിരിച്ചുപോകുവാനുമിടയില്ല.

കാരണം അത്രയേറെ കൊച്ചിയുമായി ഇഴചേർന്നതാണ് അതിൻ്റെ ചരിത്രവും, ചരിത്ര സ്മാരകങ്ങളും. അല്ലങ്കിൽ ഇൻഡ്യാ ചരിത്രവും എന്നുതന്നെ പറയേണ്ടിവരും.

 പണ്ടുകാലത്ത്, കുരുമുളകിൻ്റേയും, മറ്റു സുഗന്ധദ്രവ്യങ്ങളുടേയും കച്ചവടത്തിനായി എത്തിച്ചേർന്നവരാണ് , പിൽക്കാലത്ത് ഇൻഡ്യ മഹാരാജ്യം തന്നെ തങ്ങളുടെ മഹത്തായ കോളനിരാജ്യമാക്കി മാറ്റിത്തീർത്ത് ചരിത്രം കുറിച്ചത്.

എന്തായാലും, പല കാലങ്ങളിലായി അനേകം കപ്പൽ സഞ്ചാരികൾ കേരളതീരത്ത് പലവട്ടം, എത്തിച്ചേരുവാൻ ശ്രമിച്ചു വെങ്കിൽപ്പോലും, ഏകദേശം, അഞ്ഞൂറ് വർഷങ്ങൾക്കുമുൻപ് ആദ്യമായി കേരളതീരത്ത് കപ്പലിൽ വന്നിറങ്ങിയ, സഞ്ചാരി എന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് വാസ്‌കോഡ ഗാമയെതന്നെയാണ്.

വാസ്കോഡഗാമ

1498 ൽ കോഴിക്കോട്, കാപ്പാട് തുറമുഖത്ത്  രണ്ടുപ്രാവശ്യം എത്തിച്ചേരുകയും, പിന്നീട് തിരിച്ചുപോവുകയും ചെയ്യേണ്ടി വന്നെങ്കിൽപ്പോലും, പിന്നീട്,  ശക്തരായ നിരവധി പടയാളികളും, കപ്പൽപ്പടയുമായി വീണ്ടും കേരള തീരത്ത് എത്തിച്ചേരുകയും ചെയ്ത ഗാമ, അന്ന് നാട്ടുഭരണം കൈയാളിയിരുന്ന വിവിധ രാജാക്കന്മാരുമായി കരാറുകളുണ്ടാക്കി, വളരെ തന്ത്രപരമായി ഇടപെട്ടു കൊണ്ട് നിരവധി പാണ്ടികശാലകളും, കോട്ടകളുമെല്ലാം ഇവിടെ നിർമ്മിക്കുകയും ചെയ്തു.  


പോർച്ച്‌ഗീസ് കോളനിയുടെ വൈസ്രോയി

എന്നാൽ1524 ൽ പോർച്ചുഗൽ രാജാവ്,  ധീരമായ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രത്യുപകാരമായി, വാസ്‌കോഡ ഗാമയെ ഇൻഡ്യയിലെ പോർച്ചുഗൽ കോളനിയുടെ വൈസ്രോയിയായി നിയമിച്ചു.  പക്ഷെ നിർഭാഗ്യകരമെന്നു പറയട്ടെ, വൈസ്രോയിയായി പ്രഖ്യാപനം നടത്തിയെങ്കിൽപ്പോലും,  അതേവർഷം ഗോവയിൽ നിന്ന് മലേറിയ ബാധിച്ച് കേരളത്തിലേക്ക് എത്തിച്ചേർന്ന  ഗാമ, കൊച്ചിയിൽ വെച്ച് അതേ വർഷം 1524 ഡിസംബർ 24ന് പുലർച്ചെ 3 മണിയ്ക്ക് മരണത്തിന് കീഴടങ്ങുകയാണ്. ഉണ്ടായത്.!  


https://www.vlcommunications.in/2023/10/blog-post_28.html
വാസ്കോഡ് ഗാമ പള്ളി- കൊച്ചി


 

 പിന്നീട്, 1503 ൽ കൊച്ചിയിൽ, സ്ഥാപിച്ച ഇൻഡ്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ പള്ളി എന്ന് വിശേഷിപ്പിക്കുന്ന, സെയ്ൻറ് ഫ്രാൻസിസ് പള്ളിയിൽ ഗാമയെ അടക്കം ചെയ്തു .

1539 ൽ ഗാമയുടെ ഭൗതിക അവശിഷ്ടങ്ങൾ പിന്നീട് പോർച്ചുഗലിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ വലിയ ബഹുമതികളോടെ തന്നെ അടക്കുകയുമാണുണ്ടായത് .

പിന്നീട്, 1923-ൽ ഈ പള്ളിയെ കേന്ദ്രസർക്കാർ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചതിനെ, തുടർന്ന് ഇത് ഇൻഡ്യയിലെ തന്നെ ഏറ്റവും വലിയ ചരിത്ര പ്രാധാന്യമേറിയ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറി.

ചെവിയോർത്താൽ, നൂറ്റാണ്ടുകളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന  ഈ ദേവാലയ പരിസരങ്ങളിലെ നിശബ്ദതയിലൂടെ  കടന്നുപോയാൽ, ഒരു സ്വപ്നത്തിലെന്നവണ്ണം ചരിത്രം മാറ്റിമറിച്ച എണ്ണമറ്റ പോരാട്ടങ്ങളുടേയും, കച്ചവടക്കണ്ണുകളുമായി വന്ന് പിന്നീട് ഒരു ജനതയുടെ മേൽ, അധീശത്വം സ്ഥാപിച്ച് അവരെ അടിമകളാക്കി അടക്കിവാണ , നിരവധി പടയാളികളുടെ കുതിരകുളമ്പടിയൊച്ചകളുമെല്ലാം നമുക്കവിടെ കേൾക്കുവാനാകും.!

 ഡച്ച് സിമിത്തേരി.

വാസ്ഗോഡ് ഗാമ പള്ളി കഴിഞ്ഞാൽ കൊച്ചിയിലെ മറ്റൊരു  ആകർഷണ കേന്ദ്രമാണ് ഡച്ച് സിമിത്തേരി.

നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന ഒരുപാട് സൈനികരേയും, നാവികരേയും അടക്കം ചെയ്ത ഒരുഭൂമിയാണ് ഡച്ചു സിമിത്തേരി .

അവിടെ സിമിത്തേരിയിലെ ഓരോ, ഫലകങ്ങൾക്കിടയിലും  വിദേശീയരായ കപ്പൽ ഛേദത്തിൽ മരണപ്പെട്ട, ഒരുപാട് കപ്പിത്താൻമാരുടേയും, പടയാളികളുടേയുമെല്ലാം പേരുകളും, അവർ മൃതിയടയപ്പെട്ട സാഹചര്യങ്ങളുമെല്ലാം  ആലേഖനം ചെയ്തിരിക്കുന്നതായി കാണാം.

എങ്കിലും, ഇത്രയേറെ വർഷങ്ങൾ പിന്നിട്ടിട്ടും, ആ ശവക്കല്ലറകൾക്കോ, അവിടുത്തെ ശിലാലിഖിതങ്ങൾക്കു പോലുമോ  ഇപ്പോഴും, യാതൊരു കേടുപാടുകളുമില്ലാതെ ഒരു വലിയ ചരിത്ര സ്മൃതിയായ് തന്നെ നിലനിൽക്കുന്നതുകാണുമ്പോൾ വല്ലാത്തൊരത്ഭുതവും, സന്തോഷവും തന്നെ തോന്നിപ്പോകും. 

അതിനാൽത്തന്നെ ഈ ചരിത്ര വസ്തുതകളെയാകെ ആർക്കാണ് തിരുത്തിയെഴുതുവാൻ കഴിയുക? 

ആ സിമിത്തേരിയിലൂടെ കറങ്ങി നടക്കുമ്പോൾ, എത്രയോ കാലം ഒരു ബ്രിട്ടീഷ് കോളനിവാഴ്ചയുടെ നുകം പേറുകയും, അതിനെതിരെ അസാദ്ധ്യമായ പോരാട്ടവീര്യത്തോടെ തന്നെ,  ജനിച്ച മണ്ണിൽ വിദേശീയരുടെ വെടിയുണ്ടകൾ നെഞ്ചേറ്റുവാങ്ങി  വരും തലമുറക്ക് അഭിമാനത്തോടെ യും , സ്വാതന്ത്ര്യത്തോടെയും ഈ ഭൂമിയിൽ ജീവിച്ചു മരിക്കാൻ മണ്ണൊരുക്കിയ ധീര ദേശാഭിമാനികളുടെ ചങ്കുറപ്പിനു മുന്നിൽ നാം ആരും നമിച്ചു പോകും !

കാരണം നൂറ്റാണ്ടുകൾക്കുമുൻപുള്ള ഈ നാടിൻറെ അവസ്ഥയെന്തായിരുന്നുവെന്നും, എത്രയോ കോടിക്കണക്കായ മനുഷ്യരുടെ ചോരയും വിയർപ്പുമാണ്, ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിൻ്റെ വിലയെന്നുമെല്ലാം വല്ലപ്പോഴുമെങ്കിലും ഓർമ്മിക്കാൻ   ആ ശവകുടീരങ്ങളും, മാർബിൾ ഫലകങ്ങളുമെല്ലാം നമ്മെ സഹായിക്കും.

 

 



https://www.vlcommunications.in/2023/10/blog-post_28.html
ഡച്ച് സിമിത്തേരി. ഫോർട്ട്കൊച്ചി.


ഇങ്ങിനെ കൊച്ചിയുടെ തെരുവുകളിലൂടെയുള്ള സഞ്ചാരം തുടരുമ്പോൾ അനേക വർഷങ്ങളുടെ ചരിത്ര പാരമ്പര്യം വിളിച്ചോതുന്ന വൻ മരങ്ങളും യൂറോപ്യൻ മാതൃകയിൽ രാജകീയ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന ബംഗ്ലാവുകളും, കൊച്ചിയിലെ അനേക ജാതി മതസ്ഥരുടെ ഒന്നു ചേർന്ന സംസ്ക്കാരവും, അമ്പലവും, പള്ളിയും, സിനഗോഗും, വ്യത്യസ്ഥ തരം ഭക്ഷണ രുചികളും മനുഷ്യരേയും കണ്ട് നടന്നുനീങ്ങുമ്പോൾ, തലയാട്ടി നിൽക്കുന്ന വൻവൃക്ഷങ്ങൾക്കു താഴെയുള്ള പാതയോരങ്ങൾ തന്നെ നമ്മോട് വളരെ പതിയെ കാതിൽ മന്ത്രിക്കും,

' കടന്നുപോയ കാലവും, ചരിത്രവും ഒരു മനുഷ്യരാശിയും മറക്കരുത്.! '


 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...