ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ രുചിയൂറും ചക്ക അട

ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും,  മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...

ചരിത്രത്തിലേയ്ക്ക് നടന്നുകയറിയ വാസ്കോഡ് ഗാമ പള്ളി.


  വാസ്കോഡ ഗാമ പള്ളി

ബീച്ചുകഴിഞ്ഞാൽ ആദ്യം മനസ്സിലേക്കോടി യെത്തുക, വാസ്‌കോഡ ഗാമ സെയ്ൻറ് ഫ്രാൻസിസ് പള്ളിയാണ്.


https://www.vlcommunications.in/2023/10/blog-post_28.html
വാസ്കോഡ് ഗാമയെ അടക്കം ചെയ്ത സെയ്ൻറ് ഫ്രാൻസിസ് പള്ളി.

 അതുകൊണ്ട് കൊച്ചിയുടെ ഹൃദയഭൂമിയിലൂടെ സഞ്ചരിക്കുന്നവരാരും, വാസ്‌കോഡ് ഗാമപള്ളി സന്ദർശിക്കാതെ തിരിച്ചുപോകുവാനുമിടയില്ല.

കാരണം അത്രയേറെ കൊച്ചിയുമായി ഇഴചേർന്നതാണ് അതിൻ്റെ ചരിത്രവും, ചരിത്ര സ്മാരകങ്ങളും. അല്ലങ്കിൽ ഇൻഡ്യാ ചരിത്രവും എന്നുതന്നെ പറയേണ്ടിവരും.

 പണ്ടുകാലത്ത്, കുരുമുളകിൻ്റേയും, മറ്റു സുഗന്ധദ്രവ്യങ്ങളുടേയും കച്ചവടത്തിനായി എത്തിച്ചേർന്നവരാണ് , പിൽക്കാലത്ത് ഇൻഡ്യ മഹാരാജ്യം തന്നെ തങ്ങളുടെ മഹത്തായ കോളനിരാജ്യമാക്കി മാറ്റിത്തീർത്ത് ചരിത്രം കുറിച്ചത്.

എന്തായാലും, പല കാലങ്ങളിലായി അനേകം കപ്പൽ സഞ്ചാരികൾ കേരളതീരത്ത് പലവട്ടം, എത്തിച്ചേരുവാൻ ശ്രമിച്ചു വെങ്കിൽപ്പോലും, ഏകദേശം, അഞ്ഞൂറ് വർഷങ്ങൾക്കുമുൻപ് ആദ്യമായി കേരളതീരത്ത് കപ്പലിൽ വന്നിറങ്ങിയ, സഞ്ചാരി എന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് വാസ്‌കോഡ ഗാമയെതന്നെയാണ്.

വാസ്കോഡഗാമ

1498 ൽ കോഴിക്കോട്, കാപ്പാട് തുറമുഖത്ത്  രണ്ടുപ്രാവശ്യം എത്തിച്ചേരുകയും, പിന്നീട് തിരിച്ചുപോവുകയും ചെയ്യേണ്ടി വന്നെങ്കിൽപ്പോലും, പിന്നീട്,  ശക്തരായ നിരവധി പടയാളികളും, കപ്പൽപ്പടയുമായി വീണ്ടും കേരള തീരത്ത് എത്തിച്ചേരുകയും ചെയ്ത ഗാമ, അന്ന് നാട്ടുഭരണം കൈയാളിയിരുന്ന വിവിധ രാജാക്കന്മാരുമായി കരാറുകളുണ്ടാക്കി, വളരെ തന്ത്രപരമായി ഇടപെട്ടു കൊണ്ട് നിരവധി പാണ്ടികശാലകളും, കോട്ടകളുമെല്ലാം ഇവിടെ നിർമ്മിക്കുകയും ചെയ്തു.  


പോർച്ച്‌ഗീസ് കോളനിയുടെ വൈസ്രോയി

എന്നാൽ1524 ൽ പോർച്ചുഗൽ രാജാവ്,  ധീരമായ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രത്യുപകാരമായി, വാസ്‌കോഡ ഗാമയെ ഇൻഡ്യയിലെ പോർച്ചുഗൽ കോളനിയുടെ വൈസ്രോയിയായി നിയമിച്ചു.  പക്ഷെ നിർഭാഗ്യകരമെന്നു പറയട്ടെ, വൈസ്രോയിയായി പ്രഖ്യാപനം നടത്തിയെങ്കിൽപ്പോലും,  അതേവർഷം ഗോവയിൽ നിന്ന് മലേറിയ ബാധിച്ച് കേരളത്തിലേക്ക് എത്തിച്ചേർന്ന  ഗാമ, കൊച്ചിയിൽ വെച്ച് അതേ വർഷം 1524 ഡിസംബർ 24ന് പുലർച്ചെ 3 മണിയ്ക്ക് മരണത്തിന് കീഴടങ്ങുകയാണ്. ഉണ്ടായത്.!  


https://www.vlcommunications.in/2023/10/blog-post_28.html
വാസ്കോഡ് ഗാമ പള്ളി- കൊച്ചി


 

 പിന്നീട്, 1503 ൽ കൊച്ചിയിൽ, സ്ഥാപിച്ച ഇൻഡ്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ പള്ളി എന്ന് വിശേഷിപ്പിക്കുന്ന, സെയ്ൻറ് ഫ്രാൻസിസ് പള്ളിയിൽ ഗാമയെ അടക്കം ചെയ്തു .

1539 ൽ ഗാമയുടെ ഭൗതിക അവശിഷ്ടങ്ങൾ പിന്നീട് പോർച്ചുഗലിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ വലിയ ബഹുമതികളോടെ തന്നെ അടക്കുകയുമാണുണ്ടായത് .

പിന്നീട്, 1923-ൽ ഈ പള്ളിയെ കേന്ദ്രസർക്കാർ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചതിനെ, തുടർന്ന് ഇത് ഇൻഡ്യയിലെ തന്നെ ഏറ്റവും വലിയ ചരിത്ര പ്രാധാന്യമേറിയ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറി.

ചെവിയോർത്താൽ, നൂറ്റാണ്ടുകളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന  ഈ ദേവാലയ പരിസരങ്ങളിലെ നിശബ്ദതയിലൂടെ  കടന്നുപോയാൽ, ഒരു സ്വപ്നത്തിലെന്നവണ്ണം ചരിത്രം മാറ്റിമറിച്ച എണ്ണമറ്റ പോരാട്ടങ്ങളുടേയും, കച്ചവടക്കണ്ണുകളുമായി വന്ന് പിന്നീട് ഒരു ജനതയുടെ മേൽ, അധീശത്വം സ്ഥാപിച്ച് അവരെ അടിമകളാക്കി അടക്കിവാണ , നിരവധി പടയാളികളുടെ കുതിരകുളമ്പടിയൊച്ചകളുമെല്ലാം നമുക്കവിടെ കേൾക്കുവാനാകും.!

 ഡച്ച് സിമിത്തേരി.

വാസ്ഗോഡ് ഗാമ പള്ളി കഴിഞ്ഞാൽ കൊച്ചിയിലെ മറ്റൊരു  ആകർഷണ കേന്ദ്രമാണ് ഡച്ച് സിമിത്തേരി.

നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന ഒരുപാട് സൈനികരേയും, നാവികരേയും അടക്കം ചെയ്ത ഒരുഭൂമിയാണ് ഡച്ചു സിമിത്തേരി .

അവിടെ സിമിത്തേരിയിലെ ഓരോ, ഫലകങ്ങൾക്കിടയിലും  വിദേശീയരായ കപ്പൽ ഛേദത്തിൽ മരണപ്പെട്ട, ഒരുപാട് കപ്പിത്താൻമാരുടേയും, പടയാളികളുടേയുമെല്ലാം പേരുകളും, അവർ മൃതിയടയപ്പെട്ട സാഹചര്യങ്ങളുമെല്ലാം  ആലേഖനം ചെയ്തിരിക്കുന്നതായി കാണാം.

എങ്കിലും, ഇത്രയേറെ വർഷങ്ങൾ പിന്നിട്ടിട്ടും, ആ ശവക്കല്ലറകൾക്കോ, അവിടുത്തെ ശിലാലിഖിതങ്ങൾക്കു പോലുമോ  ഇപ്പോഴും, യാതൊരു കേടുപാടുകളുമില്ലാതെ ഒരു വലിയ ചരിത്ര സ്മൃതിയായ് തന്നെ നിലനിൽക്കുന്നതുകാണുമ്പോൾ വല്ലാത്തൊരത്ഭുതവും, സന്തോഷവും തന്നെ തോന്നിപ്പോകും. 

അതിനാൽത്തന്നെ ഈ ചരിത്ര വസ്തുതകളെയാകെ ആർക്കാണ് തിരുത്തിയെഴുതുവാൻ കഴിയുക? 

ആ സിമിത്തേരിയിലൂടെ കറങ്ങി നടക്കുമ്പോൾ, എത്രയോ കാലം ഒരു ബ്രിട്ടീഷ് കോളനിവാഴ്ചയുടെ നുകം പേറുകയും, അതിനെതിരെ അസാദ്ധ്യമായ പോരാട്ടവീര്യത്തോടെ തന്നെ,  ജനിച്ച മണ്ണിൽ വിദേശീയരുടെ വെടിയുണ്ടകൾ നെഞ്ചേറ്റുവാങ്ങി  വരും തലമുറക്ക് അഭിമാനത്തോടെ യും , സ്വാതന്ത്ര്യത്തോടെയും ഈ ഭൂമിയിൽ ജീവിച്ചു മരിക്കാൻ മണ്ണൊരുക്കിയ ധീര ദേശാഭിമാനികളുടെ ചങ്കുറപ്പിനു മുന്നിൽ നാം ആരും നമിച്ചു പോകും !

കാരണം നൂറ്റാണ്ടുകൾക്കുമുൻപുള്ള ഈ നാടിൻറെ അവസ്ഥയെന്തായിരുന്നുവെന്നും, എത്രയോ കോടിക്കണക്കായ മനുഷ്യരുടെ ചോരയും വിയർപ്പുമാണ്, ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിൻ്റെ വിലയെന്നുമെല്ലാം വല്ലപ്പോഴുമെങ്കിലും ഓർമ്മിക്കാൻ   ആ ശവകുടീരങ്ങളും, മാർബിൾ ഫലകങ്ങളുമെല്ലാം നമ്മെ സഹായിക്കും.

 

 



https://www.vlcommunications.in/2023/10/blog-post_28.html
ഡച്ച് സിമിത്തേരി. ഫോർട്ട്കൊച്ചി.


ഇങ്ങിനെ കൊച്ചിയുടെ തെരുവുകളിലൂടെയുള്ള സഞ്ചാരം തുടരുമ്പോൾ അനേക വർഷങ്ങളുടെ ചരിത്ര പാരമ്പര്യം വിളിച്ചോതുന്ന വൻ മരങ്ങളും യൂറോപ്യൻ മാതൃകയിൽ രാജകീയ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന ബംഗ്ലാവുകളും, കൊച്ചിയിലെ അനേക ജാതി മതസ്ഥരുടെ ഒന്നു ചേർന്ന സംസ്ക്കാരവും, അമ്പലവും, പള്ളിയും, സിനഗോഗും, വ്യത്യസ്ഥ തരം ഭക്ഷണ രുചികളും മനുഷ്യരേയും കണ്ട് നടന്നുനീങ്ങുമ്പോൾ, തലയാട്ടി നിൽക്കുന്ന വൻവൃക്ഷങ്ങൾക്കു താഴെയുള്ള പാതയോരങ്ങൾ തന്നെ നമ്മോട് വളരെ പതിയെ കാതിൽ മന്ത്രിക്കും,

' കടന്നുപോയ കാലവും, ചരിത്രവും ഒരു മനുഷ്യരാശിയും മറക്കരുത്.! '


 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...