<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 കേരളത്തിൻറെ സർപ്പക്കാവുകൾ. ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

വാഗമൺ കേരളത്തിൻറെ കുളിരണിയിക്കുന്ന സൗന്ദര്യം

വാഗമൺ വളരെ പെട്ടെന്നാണ് സഞ്ചാരികളുടെ കേരളത്തിലെ, പ്രിയപ്പെട്ട ഹിൽ സ്റ്റേഷനായി മാറിയത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തികൾ പങ്കിട്ടാണ് ഈ മനോഹരമായ മലനിരകൾ കടന്നുപോകുന്നത്.കൊച്ചിയിൽ നിന്നും ഏകദേശം മൂന്നുമണിക്കൂർ (100 കി.മി. ) യാത്രചെയ്താൽ വാഗമണ്ണിലേയ്ക്ക് എത്തിച്ചേരാം. തീർച്ചയായും വളരെ മനോഹരമായ പ്രകൃതി സൗന്ദര്യവും, അൽപ്പം സാഹസികതയും, ആസ്വദിക്കാം എന്നതാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത.   വാഗമൺ മൊട്ടക്കുന്നുകൾ വാഗമണിയിലേക്ക് എത്തിച്ചേരുന്നതിനും മുൻപേതന്നെ സഞ്ചാരപഥങ്ങളിൽ അവിടവിടെയായി തെളിഞ്ഞുവരുന്ന മലനിരകളും, തേയിലത്തോട്ടങ്ങളുമെല്ലാം നമ്മെ, മറ്റേതോ ഒരുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രതീതിയാണ് അനുഭവവേദ്യമാവുക. കഴിയുന്നതും മഴക്കാലയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പല വിനോദ സഞ്ചാരികളും അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, ഇടിയോടുകൂടിയ മഴയോ, മിന്നലോ, ഇതെല്ലാം ഉള്ള അവസരങ്ങളിൽ.  വാഗമൺ യാത്രയ്ക്ക് കെ.എസ്.ആർ. ടി.സി.യും വാഗമൺ യാത്രയെ, ശ്രദ്ധേയമാക്കുന്നത് അവിടുത്തെ ഇളം തണുപ്പുള്ള കാലാവസ്ഥയും, നിറയെ പച്ചപിടിച്ച മലനിരകളും ഒക്കെ തന്നെയാണ്. അകലേയ്ക്ക് ആരോ വരച്ചുവെച്ചതുപോലെയുള്ള നിരവധി മൊട്ടക്കുന്നുകള

കേരളത്തിൻറെ സർപ്പക്കാവുകൾ.

തീർച്ചയായും ശരിയാണ്. ഒരു വിശ്വാസത്തിൻറെ ഭാഗമല്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ .ഇന്ന്,കേരളത്തിലെ വിരലിലെണ്ണാവുന്ന ഏതെങ്കിലും, കാവുകളും , കുളങ്ങളുമെല്ലാം ഇപ്പോൾ, ശേഷിക്കുമായിരുന്നോ എന്നുതന്നെ സംശയമാണ്.!

https://www.vlcommunications.in/2022/03/blog-post_27.html
 സർപ്പക്കാവുകൾ.


പറഞ്ഞുവരാൻ കാരണം പഴയ കാവുകളും, പറമ്പുകളുമെല്ലാം വെട്ടിത്തെളിച്ച് വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളുടെ ഭാഗമായി , കൂറ്റൻ ബംഗ്ളാവുകളും, ഫ്ളാറ്റുകളുമെല്ലാം നിർമ്മിക്കുമ്പോഴും ചില വിശ്വാസങ്ങളുടെ ഭാഗമായിട്ടെന്ന വണ്ണം നിലവിലുള്ള ചില വലിയ കുളങ്ങളെ നിലനിർത്തിക്കൊണ്ട് അതിനെ നീന്തൽ കുളങ്ങളായോ, ഫൗണ്ടനുകളോ ഒക്കെയായി രൂപഭാവം മാറ്റുന്ന കാഴ്ച്ചകൾ പലയിടങ്ങളിലും കണ്ടു വന്നിട്ടുണ്ട്.

കാവുകൾ എന്നാൽ, വെറും വിശ്വാസത്തിൻറെ
 ഭാഗം മാത്രമായ സർപ്പങ്ങളെ അല്ലങ്കിൽ പാമ്പുകളെ കുടിയിരുത്തിയിരിക്കുന്നതോ, ആരാധിക്കുന്നതോ,ആയ ഒരിടം മാത്രമായിരുന്നില്ല.
മറിച്ച് അത് , പ്രകൃതിയെ  മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വലിയ ഒരു കണ്ണി കൂടിയായിരുന്നു.

വിശാലമായ പറമ്പുകളുടെ ഏതെങ്കിലും ഒരു പ്രത്യേകസ്ഥാനത്ത് വിവിധയിനം പക്ഷികളും , ഇഴജന്തുക്കളും , സൂക്ഷ്മ ജീവികളുമെല്ലാം ഒത്തുകൂടിയിരുന്ന ഒരിടമെന്നു തന്നെ അതിനെ വിശേഷിപ്പിക്കേണ്ടിവരും.!

മാത്രമോ.. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും . നീരുറവകൾ സംരക്ഷിക്കുന്നതിലും, കാവുകൾ വഹിച്ചിരുന്ന പങ്ക് ഒട്ടും ചെറുതായിരുന്നില്ല.
അനവധി ഔഷധമൂല്യമുള്ളതും, അമൂല്യവും, വ്യത്യസ്ഥവുമായ നിരവധി സസ്യങ്ങളുടേയും, വൃക്ഷങ്ങളുടേയും, മനോഹരമായ ഒരുകലവറതന്നെയായിരുന്നു നമ്മുടെ കാവുകൾ. 

മദ്ധ്യ കേരളത്തിലെ, പെരുമ്പാവൂരിൽ  അതിപ്രശസ്തമായ ഒരു ക്ഷേത്രത്തിനോട് ചേർന്ന് എക്കറുകളോളം പരന്നുകിടക്കുന്ന മനോഹരമായ ഒരു കാവ്, അത് ഇപ്പോഴും ഏതൊരു മനുഷ്യനേയും സത്യത്തിൽ അത്ഭുതപ്പെടുത്തും.! ആ കാവിൻറെ നീണ്ടുപോകുന്ന ഇടവഴിയിലൂടെ കുറച്ചുനേരം ഒന്ന് സഞ്ചരിച്ചുനോക്കണം. എന്തൊരു അനിർവചനീയമായ അനുഭവമാണ്.!    അവിടെ  കുറച്ചുനേരമെങ്കിലും, കഴിച്ചുകൂട്ടുന്ന ആരും അറിയാതെ അൽപ്പ സമയത്തേക്കെങ്കിലും ചിന്തിച്ചുപോകും, നമ്മുടെ എല്ലാപരിസരങ്ങളും ഇത്രയേറെ പച്ചപ്പും, കുളിരും പകരുന്നതായിരുന്നെങ്കിലെന്ന്.!

അവിടെ, ആ കാവിലെത്തുന്ന ഏതൊരാളേയും ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന മറ്റൊരുകാര്യം വൻ വൃക്ഷങ്ങളുൾപ്പെടുന്ന കേരളത്തിലെ തന്നെ ഇത്രയും മനോഹരവും, വലുതുമായ ഈ കാവ് അതിൻറെ മനോഹാരിത അൽപ്പംപോലും ചോർന്നുപോകാതെ എങ്ങിനെ സംരക്ഷിക്കപ്പെടുന്നു എന്നതാണ്. അവിടെയാണ് നമ്മുടെ  ചില വിശ്വാസങ്ങളേയും, സങ്കൽപ്പങ്ങളേയുമൊക്കെ നമ്മൾ അറിയാതെ മനസ്സാ  നമിച്ചു പോകുന്നത്.

 കാരണം, വലിയ ഒരു വിശ്വാസത്തിൻറെ ഭാഗമായിട്ടാണങ്കിൽ പോലും, ആ കാവ് അത്രയേറെ ശുചിത്വത്തോടെയും , മനോഹരമായും സംരക്ഷിക്കപ്പെട്ട് പോരുന്നു എന്നത് മാത്രമല്ല, ഒരു പ്രത്യേക വിശ്വാസത്തിൻറെ പേരിൽ ആരും
 അവിടെ നിന്ന് ഒരു ഇലക്കമ്പ് പോലും  ഒടിച്ചെടുക്കുവാനോ, മറിഞ്ഞു കിടക്കുന്ന വൻ വൃക്ഷ ശിഖിരങ്ങളിൽ ഒന്ന് തൊട്ടുനോക്കുവാനോ പോലും ധൈര്യപ്പെടുകയുമില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.

എന്തായാലും, അത്തരം വിശ്വാസങ്ങളുടെ സത്യാവസ്ഥകൾ തലനാരിഴകീറി ചിന്തകൾക്ക് വിധേയമാകുന്നതിലുപരി, വിശ്വാസങ്ങളിൽ പലതും,  വെറും അന്ധവിശ്വാസങ്ങളായിരുന്നുവെന്ന് ബോദ്ധ്യപ്പെടുമ്പോഴും,
 ഇതെല്ലാം പ്രപഞ്ചത്തിനും, മനുഷ്യകുലത്തിനുംതന്നെ ഗുണകരമായി തീരുന്നുവെങ്കിൽ,
.ഒരുപക്ഷേ അതായിരിക്കും ഏറ്റവും മനോഹരവും, നിഷ്കളങ്കവുമായ ഭക്തിയുടേയും, ആരാധനയുടേയും, ഉന്നതമായ ഒരവസ്ഥ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു !  

എന്തായാലും കേരളത്തിലെ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പറഞ്ഞുവരുമ്പോൾ, തീർച്ചയായും അതിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കേണ്ടത് നമ്മുടെ കാവുകൾക്കു തന്നെയാണന്ന് തോന്നുന്നു. പ്രത്യേകിച്ച്, കേരളത്തിലും, മലയാളിജീവിതത്തിലും ചേർന്നുനിന്നിരുന്ന കാവുകളും, കുളങ്ങളും.
 ഇന്ന് അത്തരം കാര്യങ്ങളെക്കുറിച്ച് പറഞ്ഞുവരുമ്പോൾ പലരുടേയും നെറ്റി ചുളിയുമെങ്കിലും, പഴയകാല തലമുറ അക്കാലങ്ങളിൽ ചെയ്തുവെച്ച പല നന്മകളുടേയും തുടർച്ചമാത്രമാണ് ഇന്നും, പുതിയ തലമുറ അനുഭവിക്കുന്നതെന്നുള്ളതും മറ്റൊരു കാര്യം.!

https://www.vlcommunications.in/2022/03/blog-post_27.html
 കേരളത്തിലെ സർപ്പക്കാവുകൾ



വളരെ പെട്ടന്ന് മനുഷ്യ ജീവിതത്തിൽ നിനച്ചിരിക്കാത്ത മാറ്റങ്ങൾ സംഭവിക്കുമ്പോൾ മാത്രമേ, നമ്മൾ ചുറ്റുപാടുകളെക്കുറിച്ചും, സമൂഹത്തെക്കുറിച്ചും, മനുഷ്യരെക്കുറിച്ചുമെല്ലാം ചിന്തിക്കുവാൻ തുടങ്ങുകയൊള്ളൂ !. പ്രത്യേകിച്ച് രണ്ട് പ്രാവശ്യം കേരളത്തെ ഭയാനകമായ രീതിയിൽ പിടിച്ചുലച്ച പ്രളയം, നിപ്പ, ഇവയെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തേയും, ഭാവിയേയും, എന്തിന് നിലപ്പിനെത്തന്നെ ബാധിക്കുമെന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ മാത്രമാണ് കേരളം പ്രകൃതി സംരക്ഷണത്തെക്കുറിച്ചും, ചൂഷണത്തെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചു തുടങ്ങിയത്.!   എന്നിട്ടെന്തുണ്ടായി ...? എല്ലാദുരന്തങ്ങളും വളരെ പതിയെ മറഞ്ഞുതുടങ്ങിയപ്പോൾ മനുഷ്യർ പഴയതിലുപരി എന്തിനെക്കുറിച്ചെല്ലാമാണോ പറഞ്ഞുകൊണ്ടിരുന്നത്, അതിനെല്ലാം നേർവിപരീതമായി, ചിന്തിക്കുവാനും തുടങ്ങി.
 
അതിൻറെ അവസാനത്തെ ഏറ്റവും വലിയ ഒരു ഉദാഹരണങ്ങളിൽ ഒന്നുമാത്രമായിരുന്നു കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ. ശരിയായ സത്യാവസ്ഥ മറച്ചുവെയ്ക്കാൻ പാടുപെടുന്നതിനുപിറകിലൂടെ ശുദ്ധമായ നുണപ്രചരിപ്പിക്കുകയും,  കുറ്റവാളികളെ വെള്ള പൂശുവാനുള്ള സംഘടിത ശ്രമങ്ങളും കേരളത്തിൽ ഇപ്പോൾ കുറച്ചു നാളുകളായി വ്യാപകമായ തരത്തിൽ നടന്നുവരുന്നു എന്നത്  കാണുവാനോ, പറയാതിരിക്കുവാനോ, നിർവാഹമില്ല.

എന്നിട്ടും നുണകൾ നൂറ്റൊന്നാവർത്തിച്ച് സത്യമാക്കാമെന്നമട്ടിൽ തന്നെയാണ് ഇപ്പോഴും പല പ്രചരണങ്ങളും ബോധപൂർവ്വം അഴിച്ചുവിടുന്നത്. ഇത് ആരെ നന്നാക്കുവാനാണന്നോ, അതിൻറെ ഗുണഫലങ്ങൾ എന്തായിരുന്നുവെന്നോ ഇപ്പോഴും മനസ്സിലാകുന്നുമില്ല.
ഏറ്റവും അവസാനമായി കണ്ട വ്യാപകമായ പ്രചരണം,   പുഴകളിലെ അവസാന അവശേഷിപ്പുമാത്രമായിതീർന്നിരുന്ന മണൽ വാരൽ നിർത്തിയതാണ് കഴിഞ്ഞകാലങ്ങളിൽ ഉണ്ടായ പ്രളയത്തിന് കാരണമെന്നാണ്.! എന്തുതരം പ്രഹസനമാണിത്.  
 എന്താണ് വാസ്തവം..? മനുഷ്യരുടെ പണത്തോടുള്ള ഒടുങ്ങാത്ത അത്യാർത്തിമൂലം, പുഴയുടെ സ്വാഭാവികമായ നീരൊഴുക്കിനെപ്പോലും തടസ്സപ്പെടുത്തും വിധമുള്ള മണൽ വാരൽ നടത്തി, പുഴയുടെ ഇരുവശമുള്ള കരകൾ വലിയ തോതിൽ ഇടിഞ്ഞ് പുഴയോടുചേരുകയും, ആർത്തലച്ച പേമാരിയിലെ നിലയ്ക്കാത്ത ഒഴുക്കിൽ പുഴ വളരെ താഴ്ന്ന പ്രദേശങ്ങളിലൂടെ കരകവിഞ്ഞ് ഒഴുകി കനത്ത നാശനഷ്ടങ്ങൾ  വരുത്തിത്തീർക്കുകയാണ് ഉണ്ടായത്. അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് അനധികൃതമണ്ണെടുപ്പുമൂലം പുഴകളിൽ ഉണ്ടായ നൂറുകണക്കിന് മുങ്ങിമരണങ്ങൾ. 

എന്നാൽ അതിനെയൊക്കെ വിദഗ്ധമായി ഒളിപ്പിച്ചുവെക്കുകയും, പ്രകൃതിചൂഷണത്തെ പരസ്യമായി വെള്ളപൂശുകയും, ചെയ്തുകൊണ്ടുള്ള ഈ കുത്സിത ശ്രമങ്ങളെ നമ്മൾ ന്യായമായും തിരിച്ചറിയേണ്ടതായുണ്ട്.  എന്നാൽ ഇപ്പോൾ പ്രളയശേഷമുള്ള കാലഘട്ടത്തിൽ ഡാമുകളിൽ നിന്നും അടിഞ്ഞുകൂടിയ  എക്കൽ വലിയ തോതിൽ പുഴകളിൽ നിറയുകയും, അത് നിയന്ത്രിതമായ തോതിൽ എടുത്തുമാറ്റി പുഴയുടെ നീരൊഴുക്ക് സുഗമമാക്കേണ്ടതും അത്യാവശ്യം തന്നെയാണ്.

 പണ്ട് സ്വന്തം വീടുകളിലോ,
 അതുമല്ലങ്കിൽ മറ്റെവിടെയെങ്കിലുമുണ്ടായിരുന്ന
 കാവുകളുമായുള്ള ഒരു നിരന്തര ബന്ധമായിരിക്കണം
 ഒരു പക്ഷേ വളരെ ചെറുപ്പം മുതൽ തന്നെ അന്നത്തെ
തലമുറയെ പ്രകൃതിയോട് അടുപ്പിക്കുവാൻ കാരണമായത് !

വലിയ തണൽ മരങ്ങളും , തുമ്പികളും , വിവിധയിനം പക്ഷികളും ,
 പൂക്കളും കൊണ്ട് സമ്പന്നമായിരുന്ന, അത്തരം കാവുകൾ ബാല്യകാലങ്ങളിലെ വലിയ ആകർഷണങ്ങളായിരുന്നു.!

ചെറുപ്പകാലത്തെ വിനോദങ്ങളിൽ പ്രധാനപ്പെട്ട ഒരിനമായിരുന്നു
 കുന്നിക്കുരു . അല്ലങ്കിൽ മഞ്ചാടിക്കുരു എന്നിവ ഉപയോഗിച്ചുള്ള കളികൾ.!
 
അത് ഏറ്റവും കൂടുതലായി ഇത്തരം കാവുകളോട്
 ചേർന്ന ഭാഗങ്ങളിൽ കൂടുതലായി കാണാനുമാകും. എന്നാൽഇന്ന് അന്ന് സുലഭമായികണ്ടിരുന്ന ഈ മഞ്ചാടിക്കുരുവും, ഞാവൽ പ്പഴങ്ങളുമെല്ലാം എന്തെല്ലാമോ അസുഖങ്ങൾക്കുള്ള മറുമരുന്നെന്ന പ്രചാരം നൽകി വലിയ വില കൊടുത്ത് മാർക്കറ്റിൽ നിന്നും വാങ്ങിക്കഴിക്കുന്ന കാഴ്ച്ചകളാണ് കാണുന്നത്.. 


അക്കാലത്ത്, വിഷുവിനോട് അടുത്ത സമയമാകുമ്പോഴേക്കും, മിക്ക സർപ്പക്കാവുകളിലും വിവിധ പൂജാവിധികളോടെ 'നൂറും' 'പാലും' നൽകി സർപ്പങ്ങളെ പ്രീതിപ്പെടുത്തുന്ന ചടങ്ങുകൾ ആരംഭിക്കും..!

മഞ്ഞൾപ്പൊടിയും , അരിപ്പൊടിയും ചുവന്ന പൂക്കൾ കൊണ്ടുള്ള പൂജകളെല്ലാം കഴിയുമ്പോഴേയ്ക്കും... അതുവരെ നിത്യവും കണ്ടിരുന്ന കാവുകൾക്ക് ഒരു പ്രത്യേക ഭാവം കൈവന്ന പോലെ ഒരു തോന്നലാകും.!

 പിന്നീട് പാമ്പുകൾ  എന്നത് ദൈവങ്ങളായും ,  അതിനോട് ചേർന്ന മരങ്ങളും സസ്യങ്ങളും എല്ലാം തന്നെ അത്തരം ദൈവങ്ങൾ കുടിയിരിക്കുന്ന സങ്കേതമായും മനസ്സിൽ രൂപപ്പെടും !

 അതുകൊണ്ട് പിന്നീടുള്ള കാലങ്ങളിൽ ഒന്നുകിൽ പാമ്പുകളെ കാണുമ്പോൾ മാറി നടക്കുകയോ അതിനെ ഉപദവിക്കുന്നതോ , കൊല്ലുന്നതോ മാപ്പ് അർഹിക്കാത്ത വലിയ പാപമാണന്ന തോന്നലുകളും, മനസ്സിൽ ഇടം പിടിക്കും.!

  ആലോചിച്ചാൽ, ഒരു പക്ഷേ അതു തന്നെയാകണം പ്രകൃതിയെക്കുറിച്ചും, സംരക്ഷണത്തെക്കുറിച്ചും ആരും പറഞ്ഞു തരാതെ സ്വയം പഠിച്ച ജീവിതത്തിലെ ആദ്യത്തെ  പാഠം ! 
  
 കാലം പിന്നീട് ഒരു പാട് ദൂരം മുന്നോട്ട് സഞ്ചരിക്കുകയും,
 മനുഷ്യൻറെ, സാമൂഹ്യ, രാഷ്ട്രീയ , സാംസ്കാരിക പരിസരങ്ങളെല്ലാം വളരെയേറെ മാറ്റങ്ങൾക്ക് വിധേയമാവുകയും,
 കൂട്ടുകുടുംബങ്ങൾ എന്നത് അണുകുടുംബങ്ങളായി മാറുകയും ചെയ്തുതുടങ്ങിയപ്പോൾ
അതിൻറെ ഭാഗമായി തറവാട് ഓഹരികളെല്ലാം ഒന്നുകിൽ വിറ്റഴിക്കപ്പെടുകയോ, അതല്ലങ്കിൽ വീതം വെയ്ക്കുകയോ  ഒക്കെ ചെയ്തുപോന്നു.!

  അങ്ങിനെ പല സ്ഥലങ്ങളിലും പച്ചപിടിച്ചു നിന്നിരുന്ന അനേകം കാവുകൾ സ്വാഭാവികമായും അഞ്ചു സെൻറിൻറേയും, പത്തു സെൻറുകളുടേയും പരിമിതികളിലേക്ക് മാറി ,
 പിൽക്കാലങ്ങളിൽ ഇതെല്ലാം വലിയൊരു ബാദ്ധ്യതയായിത്തീരുകയും, പലരുടെയും സ്വന്തം പറമ്പുകളിൽ നിന്ന് ഇത് ഒഴിവാക്കുവാനുമുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.! 

 അങ്ങിനെ വളരെ കുറഞ്ഞ സ്ഥല വിസ്തൃതിയിൽ വീട് നിർമ്മിക്കാൻ ശ്രമിച്ച പലർക്കും കാവുകൾ ഒഴിപ്പിക്കുകയോ നീക്കം ചെയ്യുകയോ അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ല എന്ന അവസ്ഥ വന്നു.

പക്ഷെ ഇതിനെ ഉപയോഗപ്പെടുത്തുവാനറിയാവുന്നവർ, 
ഇത് നല്ല ഒരവസരമായി കണ്ടു കൊണ്ട്,.
തീർത്തും, റിയൽ എസ്റ്റേറ്റ് മാതൃകയിൽ ഇതെല്ലാം ചുരുങ്ങിയ വിലയിൽ വാങ്ങിക്കൂട്ടി
വൻ തോതിൽ മറിച്ചുവിൽക്കുകയോ
 അതല്ലങ്കിൽ കാവുകൾ ഒഴിപ്പിച്ച് അതിലെ അമൂല്യമായ സസ്യങ്ങളടക്കം വെട്ടിവിൽക്കുകയോ ചെയ്തു..

അന്നും,  ഇതെല്ലാം ഇത്തരം കച്ചവടങ്ങൾക്ക് വലിയതോതിൽ പിൻബലമേകുന്ന തരത്തിൽ തന്നെയായിരുന്നു, അക്കാലത്ത് പ്രചരിച്ച സർപ്പങ്ങളെക്കുറിച്ചും, കാവുകളെക്കുറിച്ചുമെല്ലാമുള്ള കഥകളും, വിശ്വാസങ്ങളും.!

'മനുഷ്യ ജീവിതത്തിൻറെ ആകസ്മികമായ മാറ്റങ്ങൾക്കും, ഉയർന്ന താഴ്ച്ചകൾക്കും പിന്നിൽ
 സർപ്പങ്ങളും, കാവുകളുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്നു' എന്ന് വിശ്വസിക്കാൻ തുടങ്ങിയവരിൽ പലരും
 ഒന്നുകിൽ പൂജാദികർമ്മങ്ങൾ നടത്തി.
 കാവ് ഒഴിപ്പിക്കുകയോ, അതുമല്ലങ്കിൽ തുച്ഛവിലയ്ക്ക് ഭൂമികൈയ്യൊഴിഞ്ഞ് അന്യ ദിക്കുകളിലേക്ക് ചേക്കേറുകയോ ചെയ്തു.

ഇതോടെ കേരളത്തിലെ പലവീടുകളിലും തലയുയർത്തി നിന്നിരുന്ന വിവിധ ഇനം പഴയ സസ്യങ്ങളും, മരങ്ങളുമെല്ലാം അപ്രത്യക്ഷമായി

പിന്നെ...പതിയെ വളരെ  പതിയെ
 കുളങ്ങൾക്ക് പുറകേ... തോടുകൾ , നീർച്ചാലുകൾ , പാടശേഖരങ്ങൾ  , പുഴകൾ എന്നിവയും 
,കുന്നുകളും , മലകളും , പ്രകൃതിയിലുള്ള സർവ്വവസ്തുക്കളും മനുഷ്യൻറെ  അനിയന്ത്രിതമായ സുഖഭോഗങ്ങൾക്കായി , ഇടിച്ചുനിരത്തുകയോ, . ചൂഷണംചെയ്യുകയോ ചെയ്തു
 .
പലപ്പോഴും പ്രകൃതി വാദം എന്നതുപോലും ചില നിക്ഷിപ്ത താത്പര്യക്കാരുടെ  ദുഷ്ടലാക്കോടെയുള്ള പ്രചരണംകൊണ്ട് ഒരു പിൻ തിരിപ്പൻ ആശയമെന്ന പേരിൽ വിലയിരുത്തപ്പെടുകയും, അവതരിപ്പിക്കുകയുമാണ് ഉണ്ടായത്.

 പിന്നീട് മുൻപ് സൂചിപ്പിച്ചപോലെ, കാലാവസ്ഥാ വ്യതിയാനവും, പേമാരിയും, വരൾച്ചയുമെല്ലാം ഒരു തുടർകഥയാവുകയും,
കുടിവെള്ള ക്ഷാമവും ,മഴയും . വെള്ളപ്പൊക്കവും. എല്ലാം ചേർന്ന് മനുഷ്യജീവിതംതന്നെ വലിയ പ്രതിസന്ധിയായി രൂപപ്പെടുവാനുംതുടങ്ങിയപ്പോൾ വീണ്ടും ആദ്യം എതിർത്തവർതന്നെ വീണ്ടും പ്രകൃതിവാദവുമായി തിരിച്ചെത്തുന്ന അസാധാരണമായകാഴ്ച്ചകളായിരുന്നു..!    അതായത് മനുഷ്യ ജീവനിലുപരി, നിലനിൽക്കുന്ന ഭരണ സംവിധാനങ്ങളെ തച്ചുതകർക്കുവാനോ, നിലനിർത്തുവാനോ ഉള്ള ഹീന ശ്രമങ്ങളായി മാത്രം   പരിസ്ഥിതിയേയും, പ്രകൃതിവാദത്തേയും,  എന്തിന് മനുഷ്യൻറെ വിശ്വാസങ്ങളേയും,  ജാതിയേയും,   മതത്തേയും, ദൈവത്തേപ്പോലും, ഉപയോഗിക്കപ്പെടുവാൻ തുടങ്ങി എന്നതാണ് ഇന്ന് നാട് അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം.

എങ്കിലും അതിനെല്ലാം പുതിയ വ്യാഖ്യാനങ്ങളും, അർത്ഥങ്ങളും നൽകി പ്രകൃതിചൂഷണമെന്നത്... പ്രകൃതിനശീകരണം എന്നതിലേയ്ക്കുതന്നെയാണ് വീണ്ടും, കുതിച്ചത്.
  ഇപ്പോൾ ലോകത്തുതന്നെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഭൂമിയിൽ, കാർബൺ വികിരണത്തിൻറെ അളവ് എങ്ങനെ കുറച്ചുകൊണ്ടുവരാം എന്നതാണ് മുഖ്യ ചർച്ച, കൂടാതെ വരാനിരിക്കുന്ന ശക്തമായ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും, അത് ഭൂമിയിലും മനുഷ്യജീവിതത്തിലും ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുമെല്ലാം പലകോണുകളിൽ നിന്നും വിവിധ മുന്നറിയിപ്പുകളും ലഭിക്കുന്നു.

 എന്തായാലും, പ്രകൃതിയിൽ നിന്ന് നഷ്‌ടപ്പെട്ടതൊന്നും   മനുഷ്യകുലത്തിന്
 ഒരിക്കലും തിരിച്ചെടുക്കാനാവില്ലെങ്കിലും,
 നിലവിലുള്ള പ്രകൃതിയെ സംരക്ഷിക്കുകയും, പ്രകൃതിയിൽ നിന്നുമുള്ള പാഠങ്ങൾ  ഉൾക്കൊള്ളുകയും,
 കഴിയുന്നത്ര  ഹരിതാഭമായ ഒരു ചുറ്റുപാടുകളിലേയ്ക്ക്, കൈപിടിച്ചുയർത്താൻ 
കഴിയുന്ന വിധത്തിൽ, പ്രകൃതി സംരക്ഷണത്തിന് എല്ലാവരും ഒരു കൈത്താങ്ങായി സ്വയം മാറുക, എന്നതുമാത്രമാകാം..... ഒരുപക്ഷേ, ഇനി നമ്മുടെ മുൻപിലുള്ള ഏക പോംവഴി.! 


 


 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌