ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

ലഹരിയിൽ മയങ്ങുന്ന കൗമാരം

 ലഹരി ഉപയോഗം കേരളത്തിൽ

മദ്ധ്യകേരളത്തിൽ കുറച്ചു നാളുകൾക്ക് മുൻപുണ്ടായ ഒരു സംഭവമാണ്. അതിരാവിലെ കോളിംഗ് ബെൽ അമർത്തുന്ന ശബ്ദംകേട്ടാണ് വീട്ടുകാരൻ വാതിൽ തുറന്നത്. അപരിചിതരായ രണ്ടുപേർ. പോലീസിൽ നിന്നാണന്ന് സ്വയം പരിചയപ്പെടുത്തി. അത്ഭുതം കൂറിനിന്ന വീട്ടുകാരുടെ നേരെ മൊബൈലിൽ സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോ എടുത്ത് കാണിച്ച് ഒരു പോലീസുകാരൻ ചോദിച്ചു "മകളാണോ...?                                                                                                                                        "അതേ...."                                                                                        വീട്ടുകാരൻ അമ്പരപ്പോടെ ആ ഫോട്ടോ നോക്കുന്നതിനിടയിൽ പോലീസുകാരൻ വീണ്ടും ചോദിച്ചു....  " മകൾ ഇപ്പോൾ എവിടെയുണ്ട്...?"               


 
" മുകളിലുണ്ട്. .? "                                                                                                                                "ശരി ഒന്നു വിളിക്കൂ..." പോലീസുകാരൻ പറഞ്ഞു.


https://www.vlcommunications.in/2024/01/blog-post_29.html

ലഹരിയിൽ മയങ്ങുന്ന കൗമാരം


അയാൾ എന്താണ് കാര്യമെന്നു മനസ്സിലാകാതെ മകൾ കിടന്നുറങ്ങിയിരുന്ന വീടിൻ്റെ മുകൾ നില ലക്ഷ്യമാക്കി ധൃതിയിൽ ഗോവണികൾ കയറി.

പക്ഷെ അയാളുടെ പ്രതീക്ഷകൾക്കുവിപരീതമായി മകളുടെ മുറി മലർക്കെ തുറന്നുകിടന്നു .അയാൾ പലവട്ടം മകളെ ഉച്ചത്തിൽ വിളിച്ചുവെങ്കിലും അവൾ അവിടെയെങ്ങുമുണ്ടായില്ല. നിരാശയോടും പരിഭ്രമത്തോടും ഗോവണിയിറങ്ങിവന്ന അയാളോട് പോലീസുകാർ ചോദിച്ചു.                                           "എന്തുപറ്റീ...?" അയാൾ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. - ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങുവാനായി മുകൾ നിലയിലുള്ള മുറിയിലേയ്ക്കു പോയതാണ്, പക്ഷെ... ഇപ്പോൾ..." അയാൾ പറഞ്ഞു മുഴുമിപ്പിക്കന്നതിനുമുൻപേ ഒരു പോലീസുകാരൻ പറഞ്ഞു. "ഭയപ്പെടേണ്ട... മകൾ. ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്...! "

- പോലീസുകാരൻ്റെ അപ്രതീക്ഷിതമായ പ്രതികരണം കേട്ട് അയാൾ ഞെട്ടിത്തരിച്ചു.-

 പുറത്തെ ശബ്ദം കേട്ട് മുറിക്കകത്തുനിന്നും ഇറങ്ങി വന്ന അയാളുടെ ഭാര്യ, പോലീസിനേയും, അവരുടെ സംഭാഷണങ്ങളും കേട്ട് അകത്തെ സോഫയിൽ ബോധമറ്റ് വീണു.

തങ്ങൾ ലാളിച്ചുവളർത്തിയ കൗമാരത്തിലേക്കെത്തിയ ഒരേയൊരുമകൾ ഒരു മയക്കുമരുന്ന് സംഘത്തിലെ അംഗമാണന്നറിഞ്ഞ അവർ പോലീസിൻ്റെ വാക്കുകൾ വിശ്വസിക്കാനാകാതെ ആകെ തകർന്നുപോയി.!

ഇത് നിത്യേനയെന്നോണം നാം കേൾക്കുന്ന കഥകളിൽ ചിലതുമാത്രം, എന്നാൽ ഇതിലും എത്രയോ അവിശ്വസനീയമായി തോന്നിയേക്കാവുന്ന സംഭവങ്ങളാണ്, തങ്ങൾ പലപ്പോഴും,സാക്ഷ്യം വഹിക്കുകയും, കാണുകയും, കേൾക്കുകയും  ചെയ്യുന്നതെന്നാണ്,  ഇത്തരം ലഹരി വിരുദ്ധ സ്ക്വാഡുകളിൽ പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥർ പറയുന്നത്. 

എന്നുവെച്ചാൽ നമ്മുടെ പരിസരങ്ങളെ, ലഹരിമാഫിയ അത്രയേറെ പിടിമുറുക്കിയിരിക്കുന്നു എന്നർത്ഥം.! 

ലഹരിയുടെ വ്യാപനം

കുറച്ചു നാളുകൾ മുൻപ് വരെയുള്ള പല വിശകലനങ്ങളിലും, പലപ്പോഴും കൗമാരക്കാർ ഇത്തരംലഹരിയുമായി ബന്ധപ്പെട്ട കൂട്ടങ്ങളിലേക്കെത്തിച്ചേരുന്നതിനുപിന്നിലെ പ്രധാന വില്ലനായി കണ്ടിരുന്നത് സാഹചര്യങ്ങൾ, കടുത്ത മാനസിക സംഘർഷം, അതല്ലങ്കിൽ ആത്മ വിശ്വാസമില്ലായ്മ, ഇതൊക്കെയായിരുന്നു.

എന്നാൽ ഇന്ന് സോഷ്യൽ മീഡിയയുടെ വ്യാപനവും, അത് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പ്രത്യേക സംസ്ക്കാരവും, പുതിയതരം സൗഹൃദങ്ങളുമെല്ലാം ഇത്, വലിയ തോതിലുള്ള ഉപയോഗത്തിൻ്റെ ആക്കംകൂട്ടുന്നു.അതുകൊണ്ടുതന്നെ ഇത്തരക്കാരെ പെട്ടെന്നു കണ്ടെത്തുവാനോ, നിരീക്ഷിക്കുവാനോ ഒന്നും കഴിഞ്ഞെന്നും വരില്ല. ! .മാത്രമല്ല ഇത് ഏറ്റവും വലിയ മോശപ്പെട്ട സാഹചര്യങ്ങളിലേക്ക് എത്തിച്ചേരുമ്പോൾ മാത്രമേ, വീട്ടുകാരും, അതല്ലങ്കിൽ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുന്നവർ, പോലും ഇത് തിരിച്ചറിയാറുമൊള്ളൂ. . അത്രയേറെ നിഗൂഢവും, രഹസ്യവുമാണ് ഇതിൻ്റെ പ്രവർത്തനങ്ങൾ.!

ലഹരിയിലേയ്ക്ക് എത്തപ്പെടുന്ന സാഹചര്യങ്ങൾ.

 പഴയകാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ പുതിയ തലമുറ ഇത്തരം കാര്യങ്ങളിലേക്ക് ഇപ്പോൾ വളരെ ബോധപൂർവ്വം തന്നെയാണ് ഇറങ്ങിച്ചെല്ലുന്നതെന്നാണ്, .പലപ്പോഴും മനസ്സിലാകുന്നത്.

അതിൻറെ മുഖ്യ കാരണമായി തോന്നുന്നത്, ജീവിതത്തെക്കുറിച്ചുള്ള ശരിയായ ഉൾക്കാഴ്ച്ചയില്ലായ്മയും, വികലമായ വീക്ഷണങ്ങളും, അറിവില്ലായ്മയുമൊക്കെത്തന്നെ.  അതുകൊണ്ട്,.ലഹരിയുടെ വ്യാപനത്തെക്കുറിച്ച് പല സാമൂഹ്യ നിരീക്ഷകരും ഇപ്പോൾ വിരൽ ചൂണ്ടുന്നതും ഈ ഒരു ദിശയിലേയ്ക്കുതന്നെയാണ് .    

പണ്ട് ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകളിൽ പലതിലും മൂല്യബോധം എന്ന വാക്കിന് അറിഞ്ഞോ, അറിയാതെയോ വലിയ പ്രസക്തിയുണ്ടായിരുന്നു. എന്നാൽ ഇന്നോ....? അത്തരം വാക്കുകൾ നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല.. ആധുനിക സംസ്ക്കാരത്തിൻ്റെ ഭാഗമായ 'അടിച്ചുപൊളി' എന്നതാണ് ഇപ്പോൾ പരക്കെ എല്ലാവരും അംഗീകരിച്ചിരിക്കുന്ന ഒരുപ്രയോഗം തന്നെ.

എന്താണ് ഈ അടിച്ചുപൊളി...? കുറഞ്ഞ സമയം കൊണ്ട് ജീവിതം വളരെ കളർഫുള്ളായി ഘോഷിച്ചു തീർക്കുക.!      അതിന് എന്തുവേണം ...? പണം വേണം! . പണമുണ്ടെങ്കിലോ ? എല്ലാ സൗകര്യങ്ങളും തൊട്ടു മുന്നിൽ എപ്പോഴും റെഡി.!!

ഇനി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണമുണ്ടാക്കുവാനാണങ്കിലോ...? അതിനും, യാതൊരു പ്രശ്നവുമില്ല...! ഒരുബൈക്കും, ഒരു മൊബൈൽ ഫോണും മാത്രംമതി. ഇനി ബൈക്ക് സ്വന്തമായി ഇല്ലെങ്കിലും, അത് ഒരു വിഷയമല്ല..! അത് മറ്റെവിടെനിന്നെങ്കിലും മോഷ്ടിച്ച് കൊണ്ടുവന്ന് തരുവാനുള്ള ' ചങ്കുകളും റെഡി ' അപ്പോൾ പിന്നെ അങ്ങ് തുടങ്ങാം...! ചില സിനിമയിലെ നായിക കഥാപാത്രം പറയുന്നതുപോലെ,  കുറച്ച് ആത്മ ധൈര്യവും, ചങ്കുറപ്പും മാത്രംമതി.! 

ലഹരി മാഫിയകൾ

ഇതുപോലെയുള്ള ഒരുപാട് മിഥ്യാധാരണകളും, പ്രായത്തിൻറെ അപക്വമായ എടുത്തുചാട്ടങ്ങളുമായെല്ലാം നടക്കുന്ന യുവാക്കളെയാണ്, ലഹരിമാഫിയ മുഖ്യമായി ഉന്നം വെയ്ക്കുന്നതും, വലയിൽ വീഴുന്നതും.   

 എന്നാൽ ജീവിതത്തിൻ്റെ ഇത്തരം മോഹവലയം കെട്ടാൻ പോയ ചിലർ ആദ്യഘട്ടങ്ങളിൽ, ചിലപ്പോൾ കുറച്ചു വിജയിച്ചെന്നുമെല്ലാമിരിക്കും., എന്നാൽ ആ താത്കാലിക വിജയങ്ങൾക്കപ്പുറത്തേയ്ക്ക് അവരെ കാത്തിരിക്കുന്നതോ... ഒരിക്കലും പുറത്തുചാടാൻ കഴിയാത്തത്ര ആഴവും, പരപ്പുള്ള വലിയ ചതിക്കുഴികളും.. ! ഇതാണ് കുറച്ചു നാളുകളായി ജീവിതം അടിച്ചുപൊളിക്കാൻ തുനിഞ്ഞിറങ്ങിയ പലരുടെയും ജീവിതത്തിൽ കണ്ടുവരുന്നത്!

 ജീവിതത്തിൽ,    ഒന്നിനോടും യാതൊരു ബാദ്ധ്യതയോ, ആശ്രിതത്വമോ ഇല്ലാതെ സ്വന്തം സുഖത്തിൽ മാത്രം മതിമറന്ന് ജീവിതം ഘോഷിക്കുക. അങ്ങിനെ ജീവിതം താത്ക്കാലികമായ ഘോഷത്തിൻറേയും, അമിതാഹ്ളാദത്തിൻറേയും പെരുമ്പറ മുഴക്കങ്ങളിൽ തിമിർത്താടി, എപ്പോഴോ സ്വബോധം വീണ്ടുകിട്ടി തിരിഞ്ഞുനോക്കുമ്പോഴാകും, തനിക്ക് അത്രമേൽ പ്രിയതരമായിരുന്നവ പോലും എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടുകഴിഞ്ഞുവെന്ന് ബോദ്ധ്യത്തിലേക്കെത്തിച്ചേരുക. പക്ഷെ അപ്പോഴേയ്ക്കും ജീവിത്തിൻറെ പച്ചപ്പും, സ്വപ്നങ്ങളും എല്ലാം നഷ്ടപെട്ടിട്ടുണ്ടാകും. ഇത് മദ്യപാനം മുതലുള്ള ഏത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും, വിതരണത്തിലുമെല്ലാം കാണുന്ന കാഴ്ചകൾ തന്നെയാണ്.

ആദ്യഘട്ടങ്ങളിൽ, ജീവിതത്തിൻ്റെ കഠിനമായ അസ്വസ്ഥതകളിൽ നിന്ന് താത്കാലിക മോചനം നേടുവാൻ വേണ്ടി മാത്രം, ആഗ്രഹിച്ചവരും, ഇതിൻറെ അവസ്ഥയെക്കുറിച്ചറിയുവാൻ വേണ്ടി മാത്രം തുടങ്ങിയവരും, കൂട്ടുകാരോടൊപ്പം വെറുതെ ഒരു രസത്തിന് തുടക്കമിട്ടവരുമെല്ലാം, ഇക്കൂട്ടത്തിൽ ഒരുപാട് കാണാം, കൂടാതെ ലഹരിക്കടിമപ്പെട്ട് കൊടും ക്രിമിനലുകളായിത്തീർന്നവരുടേയും, ഗത്യന്തരമില്ലാതെയും, ചതികളിൽപ്പെട്ട് ആത്മഹത്യ ചെയ്തു ചെയ്തവരുടേയുമെല്ലാം ഒരുപാട് കഥകളും ഇതിൽ കെട്ടുപിരിഞ്ഞ് കിടക്കുന്നു. 

 ഇതിനെല്ലാത്തിനുമപ്പുറം ഇന്ന് ഏതുതരം ലഹരിയ്ക്കും സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം അറിഞ്ഞോ, അറിയാതെയോ ആധുനിക സംസ്ക്കാരത്തിൻ്റെ ഭാഗമായി കൽപ്പിച്ചുകൊടുക്കുവാൻ തുടങ്ങിയതും ഇന്ന് ലഹരിയുടെ വ്യാപനത്തിന് വലിയ കാരണമാണ്. കാരണമാണ്. കാരണമായിട്ടുണ്ട്. 

വേണ്ടത് ശരിയായ ബോധവത്ക്കരണം

എന്തായാലും വളരെ ബോധപൂർവ്വം ,പുതുതലമുറകളെ വളരെ ചെറിയ പ്രായത്തിൽ തന്നെ, ഇതിൻറെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് ശരിയായ ബോധവത്ക്കരണം നടത്തുകയും, ഈ വ്യക്തിയേയും, സമൂഹത്തേയും എത്രയേറെ അനാരോഗ്യവും, ഭീദിതവുമായ തലങ്ങളിലേയ്ക്കാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്നുമുള്ള ശരിയായ അറിവ് പകർന്നു നൽകുകയും ചെയ്തില്ലങ്കിൽ ഇതാകും ഒരു പക്ഷേ സമൂഹത്തെ വലിയതോതിൽ അപകടപ്പെടുത്തുവാൻ കഴിഞ്ഞേക്കാവുന്ന വലിയ മൂർച്ചയേറിയ ആയുധം.!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...