ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

ഷുഗർ ഫ്രീ പൈനാപ്പിൾ സലാഡ് | സമ്മർ സ്പെഷ്യൽ

ശരീരത്തിന് കുളിർമ്മയും പോഷകവും നൽകുന്ന ഹെൽത്തി സലാഡ്. നല്ല വേനൽക്കാലത്ത് ശരീരം  തണുപ്പിക്കുവാനും , നിർജ്ജലീകരണം തടയുവാനും ഏറ്റവും മികച്ച ഒരു വിഭവമാണ് പൈനാപ്പിൾ ഉപയോഗിച്ചുള്ള സലാഡ്. ( Pineapple Salad Recipe) വൈറ്റമിൻ സി. ഫൈബർ , എന്നിവയാൽ സമ്പുഷ്ടമായ  കേരളത്തിലെ നാടൻ പെനാപ്പിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സൂപ്പർ ഹെൽത്തി സമ്മർ സലാഡ്. ( Super Healthy Summer Salad)  പഞ്ചസാരയോ , മറ്റ് കൃത്രിമ പദാർഥങ്ങളോ ചേർക്കാതെ തീർത്തും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ സമ്മർ സലാഡ് വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും , (Weight Loss) കുട്ടികൾക്കും വളരെ ഉത്തമമാണ്. കൂടാതെ വേനൽക്കാല ഭക്ഷണ മെനുവിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ഒരു വിഭവം കൂടിയാണിത്. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഈ സലാഡിനുണ്ട്. അതിനു മുൻപ് സ്വാദിഷ്ടമായ ഈ പൈനാപ്പിൾ സലാഡ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം സൂപ്പർ ഷുഗർഫ്രീ പൈനാപ്പിൾ സലാഡ് റസിപ്പി ആവശ്യമായ ചേരുവകൾ . 1. നന്നായി പഴുത്ത പെനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ് 2. കക്കരിക്ക (Cucumber) അരക്കപ്പ് . 3. ചുവന്ന ഉള്ളി  (Red Onion) ചെറുതാക്കി അരിഞ്ഞത് കാൽ കപ്പ്. ...

വിഷു പ്രകൃതിയുമായി ഇഴ ചേർന്ന കാർഷികോത്സവം



വിഷു വെറുമൊരു ഓർമ്മ മാത്രമല്ല, അത് പ്രകൃതി സൗന്ദര്യവും , കേരളത്തിൻ്റെ കാർഷിക സംസ്ക്കാരവും, ആഘോഷവും ഒന്നു ചേർന്ന മഹത്തായ ഒരു ഉത്സവം തന്നെയാണ്.

അതിനാൽ വിഷുവെന്ന്, കേട്ടാൽ, എത്രദൂരെയായിരുന്നാലും പ്രിയപ്പെട്ടവരെക്കാണുകയും ഒരുമിച്ചുകൂടാനുള്ള ആഗ്രഹവും മാത്രമല്ല,
കഴിഞ്ഞുപോയ ഏതോവിഷുക്കാലങ്ങളുടെ നട്ടുച്ചകളിൽ കറങ്ങി നടന്നിരുന്ന നാട്ടിടവഴികളും, തലനീട്ടിനിൽക്കുന്ന പറങ്കിമാവിൻചില്ലകളുമൊക്കെയാകും, ഓർമ്മകളിലേക്ക് ആദ്യം ഓടിയെത്തുക.!മോഹിപ്പിക്കുന്ന ആ വിഷുക്കാലം.

https://www.vlcommunications.in/2022/04/blog-post.html

കണിപ്പൂക്കൾ


ഓർമ്മകളുടെ വിഷുക്കാലം

പണ്ട് മദ്ധ്യവേനലവധിക്കായി സ്‌കൂളുകൾ എല്ലാം അടച്ചാൽപ്പിന്നെ...അടുത്തുള്ള വീടുകളിലോ, ക്ഷേത്രക്കുളങ്ങളിലോ ആകും പകൽ നേരം അധികവും കഴിച്ചുകൂട്ടുക.!

നട്ടുച്ചനേരത്ത് വരാലും, ചെറുമീനുകളും തത്തിക്കളിക്കുന്ന വലിയകുളങ്ങളിൽ നീന്തി തിമിർക്കുക എന്നതാകും, മിക്കവാറും ഞങ്ങളുടെ ചെറുപ്രായത്തിലുള്ള എല്ലാകുട്ടികളുടെയും മുഖ്യവിനോദം.

അതിനുമുൻപ് വിഷുവിന് മുന്നോടിയായി, റോഡുവക്കിലും,പെട്ടിക്കടകളിലുമൊക്കെ നിരത്തിവെച്ചിരിക്കുന്ന ബഹുവർണ്ണങ്ങളിൽപൊതിഞ്ഞ കമ്പിത്തിരി, മത്താപ്പ്,തുടങ്ങി എല്ലാത്തരത്തിലുമുള്ള പടക്കങ്ങളുടേയും വിലകൾ അറിഞ്ഞുവെയ്ക്കും,  അതിനുശേഷം, ആളൊഴിഞ്ഞ പറമ്പുകളും, വീടും ലക്ഷ്യമിട്ട് ഒരൊറ്റ പാച്ചിലാണ്.

ആദ്യം താഴെ ചില്ലകളിൽ മഞ്ഞയും, ചുവപ്പും, നിറത്തിൽ കൂട്ടംകൂടികിടക്കുന്ന മാങ്ങകൾ തോണ്ടിയിട്ട് അത്യാവശ്യം വേണ്ടത് അകത്താക്കും, പിന്നീട് താഴെ വീണുകിടക്കുന്നതും, കാക്കകൾ കൊത്തിയിടുന്നതുമായ മാങ്ങയുടെ, കശുവണ്ടികൾ ഞെരിച്ചെടുത്ത് ട്രൗസറിലെ വലിയപോക്കറ്റുകളിൽ തിരുകിക്കയറ്റി നേരത്തേ കണ്ടുവെച്ച പടക്കക്കടയെ ലക്ഷ്യമാക്കി ഓടും.!

https://www.vlcommunications.in/2022/04/blog-post.html
വിഷുക്കാലം


പടക്കക്കച്ചവടക്കാരൻ കശുവണ്ടി തൂക്കിനോക്കി ചിലപ്പോൾ അഞ്ചോ,പത്തോ, ഓലപ്പടക്കങ്ങളോ, അതല്ലങ്കിൽ പാമ്പുഗുളികകളോ, മത്താപ്പോ, കമ്പിത്തിരിയോ ഒന്നുമില്ലങ്കിൽ കല്ലുകളിൽ ഇടിച്ചുപൊട്ടിക്കാവുന്നതരം,. പൊട്ടാസുകളോതരും.! ഇതെല്ലാം കൂട്ടിവെച്ച് വിഷുത്തലേന്ന് പൊട്ടിച്ചുതീർക്കുക എന്നതാണ് ഓരോ വർഷത്തെ വിഷുവിനേയും കൂടുതൽ ആഹ്ളാദകരമാക്കുന്നത്.

ഇങ്ങിനെ ആ ദിവസങ്ങളിൽ മിക്കവാറും എല്ലാവീടുകളും വിവിധ വർണ്ണങ്ങളാൽ പ്രകാശമാനവും,ശബ്ദമുഖരിതവുമായിരിക്കും.!

https://www.vlcommunications.in/2022/04/blog-post.html
വിഷുക്കണി


അർദ്ധരാത്രിവരെ തുടരുന്ന ഈ ആഘോഷങ്ങൾ കഴിഞ്ഞാൽ വീട്ടിലെ മുതിർന്നവരുമായി ചേർന്ന് കണിയൊരുക്കുന്ന തിരക്കിലാകും. വലിയ ഒരു ഓട്ടു ഉരുളിയിൽ അരിയും, ഫലവർഗ്ഗങ്ങളും, പച്ചക്കറികളും, നാണയത്തുട്ടുകളും എല്ലാം നിറച്ച് അതിൽ കണിവെള്ളരിയും, കണിക്കൊന്നപ്പൂക്കളുമിട്ട് അതിനുപുറകിലായി മനോഹരമായ ഒരുകൃഷ്ണ വിഗ്രവും വെച്ചാണ് കണിയൊരുക്കുക.

വെളുപ്പിന് മുതിർന്നവരാരെങ്കിലും വന്ന് വിളിച്ചുണർത്തി കണ്ണുകളടച്ച് കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കൊണ്ടുചെന്ന് കണികാണിക്കും!

.ഇരുളിൽ മഞ്ഞനിറത്തിൽ നിറഞ്ഞുനിൽക്കുന്ന നിലവിളക്കിൻറെ വെളിച്ചത്തിൽ, കൃഷ്ണവിഗ്രഹം കണികണ്ട്, വീട്ടിലെ മുതിർന്നവരുടെ കൈയ്യിൽ നിന്ന് വിഷുക്കൈനീട്ടവും വാങ്ങിയാൽപ്പിന്നെ എന്തെന്നില്ലാത്ത, പറഞ്ഞറിയിക്കാൻ കഴിയാത്ത വലിയൊരു ആഹ്ളാദമാണ്.

https://www.vlcommunications.in/2022/04/blog-post.html
വിഷുസദ്യ


സാധാരണ രീതിയിൽ ഞങ്ങളുടെ സമപ്രായക്കാരായ, ആ ചുറ്റുവട്ടത്തുള്ള കുട്ടികൾ, സ്വന്തം വീട്ടിൽ കണികാണുന്നതും വളരെ അപൂർവ്വമായിരുന്നു. കാരണം , പലരും, ആ സമയങ്ങളിൽ വിഷുക്കണിയൊരുക്കി ഓരോവീടുകളും കയറിയിറങ്ങി മറ്റുള്ളവരെ കണികാണിക്കുന്നതിരക്കിലായിരിക്കും ! അങ്ങിനെ മറ്റുള്ളവരെ കാണിക്കുക എന്ന താത്പര്യത്തിന് പുറകിൽ മറ്റുചില ഗൂഢോദ്ദേശങ്ങളുമുണ്ടായിരുന്നു....!

അതിൽ പ്രധാനപ്പെട്ട കാര്യം, വെക്കേഷൻ സമയം പലരും വന്നു കൂടുന്നത് പല അഭിരുചികളുമായിട്ടാകും.

 ചിലരുടെ കമ്പം ഫുട്ബോളിനോടാകും, മറ്റുചിലർക്ക് വോളിബോൾ ,ചിലർക്ക് കബഡി, ഇതിലൊന്നും പെടാത്ത മറ്റുചിലർക്ക് നാടകം, കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികളോടാകും.!

അങ്ങിനെ എല്ലാവരേയും കൂട്ടിയോജിപ്പിച്ചുകൊണ്ട് നാടിൻറെ പലഭാഗങ്ങളിൽ വ്യത്യസ്തമായ നിരവധി ക്ലബുകൾ ഈ അവധിക്കാലങ്ങളിൽ ഉദയം ചെയ്യും.

ഇതിലേക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾക്കോ, കലാപരമായ കാര്യങ്ങൾക്കോ ​​ആവശ്യമായ പ്രവർത്തന മൂലധനം ലഭിക്കുന്നത് പ്രധാനമായും ഈ വിഷുനാളിലാണ്.

ഇങ്ങിനെ നാടുനീളെ നടന്ന് കണികാണിച്ചുകിട്ടുന്ന ചില്ലിത്തുട്ടുകളൊക്കെയായിരുന്നു അന്നത്തെ കുട്ടികളായ ഞങ്ങളുടെ സംഘടനയുടെ പ്രധാന മൂലധനം.!

അതുകൊണ്ട് കുട്ടിക്കാലത്തുള്ള വിഷു എന്തുകൊണ്ടും മധുരതരമായിരുന്നു. പതിയെ ഓരോ വർഷവും, മനുഷ്യരും, കാലവും മാഞ്ഞുപോകുമ്പോഴും, ഏതു നാട്ടിലാണങ്കിലും ഈ ഓർമ്മകളാണ് ആദ്യം ഓടിയെത്തുക.! 

പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ ഇപ്പോൾ കാലം തെറ്റിപൂക്കുന്ന കണിക്കൊന്നകൾ കാണുമ്പോൾ ....!! 

എങ്കിലും കുട്ടിക്കാലങ്ങളിൽ അനുഭവിച്ച വിഷുവിൻറെ എല്ലാ ആഹ്ളാദങ്ങളും മായാൻതുടങ്ങിയെങ്കിലും, ഇന്നും വിഷുക്കണികാണുക എന്നത് വല്ലാത്തൊരു ഗൃഹാതുരത്വം പേറുന്ന അനുഭവം തന്നെ.!

.എല്ലാമനുഷ്യരേയും ഒന്നുചേർക്കുന്ന ഇത്തരം ആഘോഷങ്ങളും, ഉത്സവങ്ങളുമൊക്കെയാണ് ഒരുപക്ഷേ കേരളത്തിലെ മലയാളിജീവിതത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.

വിഷുആഘോഷങ്ങൾ വരുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളും, കഥകളും കേട്ടിട്ടുണ്ടങ്കിലും, ഏത് ആഘോഷങ്ങളും, ആത്യന്തികമായി മനുഷ്യനെ നവീകരിക്കുവാനും, അവൻറയുള്ളിൽ സ്നേഹത്തിൻ്റെയും, നന്മയുടെയും, സാഹോദര്യത്തിൻ്റെയും, സമഭാവനയുടെയും വെള്ളിവെളിച്ചം നിറയ്ക്കാനുള്ളതുമാണ്.

വിഷു ഒരു കാർഷികോത്സവം.

വിഷു ആഘോഷമെന്നാൽ ഒരു കാർഷികോത്സവം എന്നതിലുപരി, തിൻമയ്ക്കു മേലുള്ള നൻമയുടെ വിജയംകൂടിയാണ്, നമ്മുടെ മനസ്സിലും സമൂഹത്തിലുള്ള എല്ലാതിൻമകൾക്കും മേൽ നൻമയുടെ വെള്ളിവെളിച്ചം പറക്കട്ടെ എന്ന ആശംസകളോടെ എല്ലാ വിഷുക്കാലത്തേയും നമുക്ക് ഹൃദയത്തോട് ചേർത്ത് വരവേൽക്കാം.!

പ്രമേഹരോഗം അസ്വസ്ഥതപ്പെടുത്തുന്നുണ്ടോ? ശീലിക്കാം ചിലവെജിറ്റബിൾ സലാഡുകൾ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...