ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

മൂന്ന് സെൻറിലെ 1300 സ്ക്വയർ ഫീറ്റ് വീട്


 

https://www.vlcommunications.in/2022/01/1300.html#more

ഇൻറർ ലോക്ക് ബ്രിക്ക് ഹൗസ് 1300 ചതുരശ്ര അടി 


 എറണാകുളം ജില്ലയിലെ ചേരാനല്ലൂരിലാണ് മൂന്ന് സെൻറിൽ, ഈ വീട് . ആകെയുള്ള സ്ഥലത്ത് ഉണ്ടായിരുന്ന വലിയ ഒരു കിണറും കഴിഞ്ഞ് ബാക്കിയുള്ള രണ്ട് സെൻറിൽ പണികഴിപ്പിച്ച 1300 സ്ക്വയർ ഫീറ്റിലാണ് മനോഹരമായ ഈ ഇൻറർലോക്ക് ഇഷ്ടിക വീട്. 
നാല് മുറികളും ഓപ്പൺ കിച്ചനും, രണ്ടു ടോയ് ലറ്റോടും കൂടിയ ഈവീടിൻ്റെ ചിലവ് 22 ലക്ഷം രൂപ. 
വീടിനോട് ചേർന്ന് തന്നെ, കല്ലുപാകിയ വലിയൊരു കിണർ ഉള്ളതിനാൽ , അത് അവിടെ നിന്നും നീക്കം ചെയ്യാതെ തന്നെ തറ കെട്ടുന്നതിനുവേണ്ടി കുറച്ച് പണം, ഏകദേശം മൂന്ന് ലക്ഷം രൂപയോളം ആ ഇനത്തിൽ ചിലവായി.
റോഡിൽ നിന്ന് വീട് നിർമ്മാണസ്ഥലത്തേക്കുള്ള ദൂരം അൽപ്പം കൂടുതലായതിനാൽ കൂലിച്ചിലവ് ഇനത്തിലും പ്രതീക്ഷിച്ചതിലും ബജറ്റ് അൽപ്പം കൂടുതലാവുകയും, സ്ക്വയർഫീറ്റ് 1500 എന്നലക്ഷ്യത്തിൽ നിന്ന് മാറിപ്പോവുകയും ചെയ്തു.    

 മറ്റ് ഇൻറർലോക് ഇഷ്ടിക വീട്ടിൽ നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നത്, ഏകദേശം ഏഴ് അടി പൊക്കത്തിൽ ഭിത്തിയിൽ നിറയെ ഒട്ടിച്ചിരിക്കുന്ന സിറാമിക് ടൈലുകളാണ്. 

രണ്ട് കാര്യങ്ങളാണ് ടൈലുകൾ ഒട്ടിക്കാൻ പ്രേരണയായതെന്ന് അദ്ദേഹം പറയുന്നു. ഒന്നാമതായി കോവിഡു പോലുള്ള മാറിയ സാഹചര്യങ്ങളിൽ സിറാമിക് മിനുസമുള്ള പ്രതലങ്ങളിൽ രോഗാണുക്കൾ പോലുള്ളവ ഒന്നും പറ്റിപ്പിടിച്ചിരിക്കില്ലന്ന തിരിച്ചറിവും. രണ്ടാമതായി സിമൻറുപോലുള്ള വസ്തുക്കളിൽ നിന്നുള്ള ചൂടിൻറെ  വ്യാപനം  രോഗോണുക്കളെ തടയുവാൻ കഴിയുമെന്നതും,. അതുപോലെ തന്നെ വർഷാവർഷം ചെയ്യേണ്ടിവരുന്ന പെയിൻറിംഗ് ജോലികൾക്കായുള്ള ചിലവും.ഇതിലൂടെ ഒഴിവാക്കാൻ കഴിയുന്നതായും  അദ്ദേഹം പറയുന്നു.

 മാത്രമല്ല ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് ഏകദേശം 40 - 50 രൂപയോളം ഒരു സ്ക്വയർഫീറ്റ് സിമൻ പ്ലാസ്റ്ററിങ്ങിന് വേണ്ടിവരുമ്പോൾ, സിറാമിക് ടൈലുകൾ ഉപയോഗിക്കുമ്പോൾ മിനിമം പത്ത് രൂപയെങ്കിലും ഈ ഇനത്തിൽ ലാഭിക്കുവാൻ കഴിയും .

https://www.vlcommunications.in/2022/01/1300.html#more


രണ്ട് ബെഡ് റൂം, ടോയ് ലറ്റ്, ഓപ്പൺകിച്ചൺ, ഹാൾ, സിറ്റൗട്ട് എന്നിവ ഉൾപ്പെടുന്ന നില 750 ഉം, രണ്ട് ബെഡ് റൂമും, ഒരു ബാത്ത് റൂമും, രണ്ട് ബാൽക്കണിയും കൂടിയ മുകൾ നില 550 സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

ആവശ്യമെങ്കിൽ വീട് വാടകക്ക് നൽകാമെന്ന ലക്ഷ്യത്തോടെ മുകൾ നിലയിൽ ഗോവണിയോട് ചേർന്നുള്ള കുറച്ചു സ്ഥലം ഓപ്പൺ കിച്ചൺ എന്ന സങ്കൽപ്പത്തിൽ സ്ലാബുകൾ വാർത്ത് ഒഴിച്ചിട്ടുണ്ട്

ചൂടിനെ പ്രതിരോധിക്കുന്നതും, ഒപ്പം ചിലവുകുറഞ്ഞതുമായ അന്വേഷണങ്ങൾക്കൊടുവിലാണ് അദ്ദേഹം ഇൻറർലോക്ക് ഇഷ്ടിക വീട് എന്ന സങ്കൽപ്പത്തിലേക്കെത്തിയത്. മുകൾ നിലയിലെ വിശാലമായ രണ്ട് ബാൽക്കണികളാണ് ഈവീടിൻറെ മുഖ്യ ആകർഷണം.വളരെ കുറഞ്ഞ സ്ഥലത്ത് നിർമ്മിച്ച വീടായതിനാൽ മുറിയിൽ നിന്നും പുറത്തിറങ്ങി പുറം കാഴ്ചകളും, നല്ലകാറ്റും, മഴയുമെല്ലാം ആസ്വദിച്ച് ഇരിക്കുവാൻ കഴിയുന്ന രീതിയിൽ കിഴക്കും പടിഞ്ഞാറു ദിശയിലേക്കും അഭിമുഖമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

അതുപോലെ തന്നെയാണ് ഓപ്പൺ കിച്ചൺ നിർമ്മിച്ചിരിക്കുന്ന കാര്യത്തിലും. വീട്ടുകാർ എല്ലാവരും തന്നെ,  ജോലിക്കാരായതിനാൽ, വീട്ടിൽ ഏതെങ്കിലും അതിഥികൾ വന്നാൽ അധികം സമയം പാഴാക്കാതെതന്നെ അത്യാവശ്യം കുശലാന്വേഷണവും, ഒപ്പം പാചകവും നടത്താമെന്നതാണ് ഇതിൻ്റെ ഒരു കാര്യം.

അടുക്കളയോട് ചേരുന്ന ഹാളിൽ, ബാത്ത് റൂമിനോട് ചേർന്ന് മുകളിലേക്കുള്ള ഗോവണിനിർമ്മിച്ചിരിക്കുന്നു. ഗോവണിയുടെ പ്രധാന പ്രത്യേകത അത് സ്റ്റീൽ സ്ക്വയർട്യൂബുകളും, മരവും മാത്രം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു എന്നതാണ്. സ്‌ക്വയർ ട്യൂബ് ഉപയോഗിച്ച് നിർമ്മിച്ച ഫ്രൈമിൽ, മഹാഗണി മരംഉപയോഗിച്ചുള്ള പലകയും കൈവരിയും പിടിപ്പിച്ചിരിക്കുന്നു. മൂന്നു ദിവസം കൊണ്ടു നിർമ്മിച്ച സ്റ്റെയർ കെയ്‌സിന് വെറും പതിനായിരം രൂപ മാത്രമാണ് നിർമ്മാണച്ചിലവ്. 

അതുപോലെ തന്നെ വയറിംഗ്, പ്ലംബിംഗ് ജോലികൾക്കും, മികച്ച നിലവാരമുള്ളതും, എന്നാൽ താരതമ്യേന വിലക്കുറവുള്ളതുമായ പ്ലാസ്റ്റിക് ടാപ്പുകളും, ലൈറ്റ് ഫിറ്റിംഗ്സുകളുമെല്ലാമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഏതായാലും ഈ വീട് സന്ദർശിച്ച് ഇറങ്ങുമ്പോൾ രണ്ട് കാര്യങ്ങളാണ് മനസ്സിൽ ഒന്നു തെളിഞ്ഞത്. ഒന്ന്. അവനവൻ്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ രീതിയിൽ വീടു നിർമ്മിക്കുക.

രണ്ട് നമ്മുടെ താത്പര്യങ്ങൾ, നമ്മുടെ ബജറ്റിലും ഒതുങ്ങുന്നരീതിയിൽ, പൂർണ്ണമായും കോൺട്രാക്ടറുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാതെ, വീട് നമ്മുടേതാണ്, അവിടെ ദീർഘകാലം താമസിക്കേണ്ടത് നമ്മളാണന്നും, പണം നമ്മുടേതാണന്നുമായ ബോദ്ധ്യത്തിൽ വീടു നിർമ്മിക്കുക. 

ഈ രണ്ടുകാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചാൽ നിർമ്മാണത്തിൻ്റെ സാങ്കേതിക വശങ്ങൾ പറഞ്ഞോ.. മറ്റേതെങ്കിലും കാര്യങ്ങളാലോ നമ്മുടെ കീശയിലുള്ള പണം ബുദ്ധിപരമായി തട്ടിയെടുക്കുവാനോ  , നിർമ്മാണത്തിനുശേഷവും, സന്തോഷത്തോടെയും, ബാദ്ധ്യതകളില്ലാതെയും, മനസ്സമാധാനത്തോടെയും കുറേക്കാലം താമസിക്കാം.എന്നതുമൊക്കെ തന്നെയാണ് ഇത്രയും കാലത്തെ  പലരുടേയും വീട് നിർമ്മാണ   അനുഭവങ്ങളിൽ നിന്നും വായിച്ചെടുക്കുവാനും കഴിഞ്ഞിട്ടുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...