ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

പൊളിയല്ലേ മലയാളി! അബ്ദുൾ റഹിമിനായി 34 കോടി രൂപ പിരിച്ച് കേരളം

  റഹീമിൻറെ മോചനം; 34 കോടിയുടെ ദയാധനം. "Abdul Rahim Kerala Crwdfunding 34 crore Malayali Unity "     അൽപ്പകാലം മുൻപുള്ള ഒരു സംഭവമാണ്.  അതിനാൽ തന്നെ, അത് മനുഷ്യത്വം നിറഞ്ഞതും മാതൃകാപരവും, പുരോഗമനപരവും സംസ്ക്കാരസമ്പന്നവുമായ മനുഷ്യരുടെ  കൂട്ടായ്മ എന്ന നിലയിൽ അതിനെ കാണുവാതിരിക്കുവാനും, പറയാതിരിക്കുവാനും  സാദ്ധ്യമല്ല താനും. കാരണം, പ്രത്യേകിച്ച് കേരളത്തെക്കുറിച്ച് ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന അസത്യപ്രചരണങ്ങൾക്കും, കല്ലുവെച്ച നുണക്കൂമ്പാരങ്ങൾക്കുമിടയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു സ്ഥലമെന്ന രീതിയിലും ഇത്തരം മഹത്തരമായ മനുഷ്യരുടെ  കൂട്ടായ്മകളെക്കുറിച്ച്  ആരും അറിയാതെ പോകുന്നതും ശരിയല്ല.! ചിന്തിച്ചാൽ ആരും മൂക്കത്തു വിരൽവെച്ചുപോകുന്ന പ്രകൃതമാണ് മലയാളികളുടേത്.  വിദേശങ്ങളിൽ മാത്രമല്ല. ചന്ദ്രനിൽചെന്നാൽ പോലും അവിടേയും ഒരു മലയാളിയുണ്ടാകുമെന്ന് പൊതുവിൽ ഹാസ്യരൂപേണ പറയുന്നതാണങ്കിലും, അതിലും അൽപ്പം അതിശയോക്തി കലർന്ന വാസ്‌തവമുണ്ട്.  കാരണം ഏതുമേഖലകളിലും കടന്നുകയറി കഴിവുതെളിയിക്കുവാനുള്ള മലയാളികള...

പ്രമേഹ രോഗികൾക്ക് ഓർഗാനിക്ക് ചിരട്ട പുട്ട്

 


കൂവരക് (രാഗി ) ചിരട്ട പുട്ട്

പ്രമേഹ രോഗം ഉള്ളവർക്കും അല്ലാത്തവർക്കുമായി വളരെയേറെ പോഷകസമ്പുഷ്ടവും അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് .

https://www.vlcommunications.in/2026/01/blog-post_25.html
പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട്



പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്


കാൽസ്യവും, ഇരുമ്പും ധാരാളമായി ഉള്ളതിനാൽ ഇത് വിളർച്ച തടയാനും പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്.

കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ പക്ഷം ഇതിൽ അൽപ്പം ശർക്കരയോ , അവിൽ ശർക്കര ചേർത്തോ , അതല്ലങ്കിൽ അവർക്ക് ഒറ്റയ്ക്കു കഴിക്കാൻ ബുദ്ധിമുട്ടുള്ള ഏതൊരു ഭക്ഷണവും യുക്തിസഹമായി ഇതിനോടൊപ്പം ചേർത്ത് ഉണ്ടാക്കി നൽകാവുന്നതാണ്.

പുട്ട് ഉണ്ടാക്കുന്ന വിധം

ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത്തിലിട്ടുവെയ്ക്കുക.

പിന്നീട് വൈകുന്നേരമാകുമ്പോഴേക്കും വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ധാന്യമണികളെല്ലാം പെറുക്കിക്കളഞ്ഞ ശേഷം, വെള്ളം ഊറ്റിക്കളഞ്ഞ്, വൃത്തിയായ തുണിയിൽ കെട്ടി മുളയ്ക്കാൻ അനുവദിക്കുക . 
അതിന് ശേഷം നല്ല വെയിലത്തിട്ട് ഉണക്കിപ്പൊടിച്ചെടുക്കുകയാണങ്കിൽ ഏറെ പോഷകസമ്പുഷ്ടമായ റാഗിപ്പൊടിയായിരിക്കും ലഭ്യമാവുക.

എന്നാൽ അതിന് കഴിയാത്തവർക്ക്, മാർക്കറ്റിൽ നിന്നും നേരിട്ട് തന്നെ കൂവരക് പൊടി വാങ്ങി ഉപയോഗിക്കാവുന്നതാണ് .

ആവശ്യമായ സാധനങ്ങൾ
കൂവരക് പൊടി ഒരു ഗ്ലാസ്,  
ക്യാരറ്റ് ഗ്രേറ്റ് ചെയ്തതത് - 1 എണ്ണം
ക്യാബേജ് ചിറകിയത് അരഗ്ലാസ് .
തേങ്ങ ചിറകിയത് - ആവശ്യത്തിന്.

ഇത്രയും സാധനങ്ങൾ
സാധാരണ രീതിയിൽ പുട്ടിൻ കുഴയ്ക്കുന്ന രീതിയിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് , അതിൽ ചിരകിയ ക്യാരറ്റും, ക്യാബേജും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ചിരകിയിട്ടിരിക്കുന്ന പച്ചക്കറികൾ നല്ല രീതിയിൽ പുട്ടുപൊട്ടിയുമായി ചേർത്ത് കുഴച്ചതിന് ശേഷം മാത്രമേ ആവശ്യമെങ്കിൽ വെള്ളം തളിച്ച് കൊടുക്കേണ്ടൊള്ളൂ. 
അല്ലാത്ത പക്ഷം അതിൽ ചേർത്തിരിക്കുന്ന പച്ചക്കറിയിലെ വെള്ളം പൊടിയിലേക്ക് ലയിച്ച് വെള്ളം കൂടിപ്പോകാനുള്ള സാദ്ധ്യതയുണ്ട്.

പിന്നീട് നല്ല വൃത്തിയുള്ള ചിരട്ട കഴുകി തുടച്ചെടുത്ത ശേഷം ആവശ്യമെങ്കിൽ അൽപ്പം നെയ്യ് ചിരട്ടക്ക് ചുറ്റും പുരട്ടിക്കൊടുക്കുന്നത് പുട്ടിന് ഒരു പ്രത്യേക രുചിയും, ഗന്ധവും നൽകുന്നതോടൊപ്പം ,ചിരട്ടയിൽ പുട്ടും പറ്റിപ്പിടിച്ചിരിക്കാതെ നല്ല കൃത്യമായ ഷെയ്പ്പിൽ ചിരട്ടയിൽ നിന്ന് അടർത്തി എടുക്കാനും സഹായകരമാകും.

ആദ്യം ചിരട്ടക്ക് അടിയിൽ ആവികയറാൻ പാകത്തിൽ വളരെ ചെറുതായി ഒരു ഹോൾ ഇട്ട് നൽകിയ ശേഷം , പുട്ടു കണയുടെ ഉള്ളിൽ സാധാരണയായി ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ചില്ലുകൾ ഇതിന് ഉപയോഗിക്കാം. പിന്നീട് ചിരട്ടയ്ക്ക് അടിയിൽ അൽപ്പം തേങ്ങ ചിറകിയത് വിതറിയ ശേഷം മുകളിൽ പുട്ടുപൊടി നിറച്ച് , വീണ്ടുംഅതിന് മുകളിൽ തേങ്ങ ഇട്ട ശേഷം അടച്ചു വെച്ച് ആവി കയറുവാൻ അനുവദിക്കുക.

ഏകദേശം അഞ്ചു മുതൽ പത്തുമിനിട്ടാകുമ്പോഴേക്കും ആവി കയറാൻ തുടങ്ങുന്ന ചിരട്ട പുട്ട് അൽപ്പ സമയം കൂടി വേകാൻ അനുവദിച്ച ശേഷം പുട്ട് ചിരട്ട കമിഴ്ത്തി പാത്രത്തിലേക്കിടുക.

സാധാരണഗതിയിൽ ഓർഗാനിക് രീതിയിൽ തയ്യാറാക്കുന്ന ഈ ഭക്ഷണം മറ്റ് കറികളൊന്നും കൂടാതെ തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം.

കൂടാതെ ആവിയിൽ നന്നായി വെന്തു കഴിഞ്ഞ പച്ചക്കറിയുടെ രുചിയും, അതിലുള്ള ജലാംശവുമെല്ലാം മറ്റ് കറികളൊന്നും ആവശ്യമല്ലാതെ തന്നെ, കഴിക്കാൻ രുചികരവുമാണ്.

https://www.vlcommunications.in/2026/01/blog-post_25.html
പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട്



എന്താണ് ഈ ഓർഗാനിക്ക് പുട്ടിൻ്റെ ഗുണവശങ്ങൾ?

ആദ്യമായി, ഗോതമ്പ് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും, അലർജിയുള്ളവർക്കും മികച്ച ഓപ്ഷനാണ് ഈ റാഗി പുട്ട് .
കൂടാതെ നേ രത്തേ പറഞ്ഞതുപോലെ തന്നെ കാൽസ്യം, ഇരുമ്പ് എന്നിവയുടെ കലവറയാണ്.

ക്യാരറ്റ് - ക്യാരറ്റിലുള്ള വൈറ്റമിൻ എ കണ്ണുകളുടെ ആരോഗ്യത്തിനും, കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും, ചർമ്മത്തിൻ്റെ തിളക്കത്തിനും ഗുണപ്രദമാണ്.

ക്യാബേജ് - ഇത് വൈറ്റമിൻ കെ, സി , എന്നിവയാൽ സമ്പന്നമായതുകൊണ്ട് രോഗ പ്രതിരോധ ശേഷി നൽകുവാൻ പര്യാപ്തമാണ്.

കൂവരകിൽ - ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കില്ല, ഇതിൽ നാരുകളടങ്ങിയ പച്ചക്കറികളും അടങ്ങിയിട്ടുള്ളതിനാൽ ഇത് പ്രമേഹ രോഗികൾക്കും ധൈര്യപൂർവ്വം കഴിക്കാവുന്നതാണ്.

എല്ലാത്തിലുമുപരി, ദഹനപ്രക്രിയ സുഗമമാക്കുന്നു.
കൂവരകിലും , പച്ചക്കറികളിലും ധാരാളം നാരിൻ്റെ അംശമുള്ളതിനാൽ ഇത് ദഹനം എളുപ്പമാക്കാനും, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

ചിരട്ടയിൽ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ അൽപ്പം പോലും എണ്ണമയമില്ലാത്തതും, കൂടാതെ പച്ചക്കറികളുടെ പോഷക ഗുണങ്ങൾ അൽപ്പം പോലും ചോർന്നുപോകാതെയും ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്നതും മറ്റൊരു സവിശേഷതയാണ്.






Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...