ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ജീവിതത്തിൽ ഒറ്റപ്പെടുന്നുവോ


 ഒറ്റപ്പെട്ടുപോയാൽ...https://www.vlcommunications.in/2023/12/blog-post_30.html

സ്ഥിരമായി പലയിടങ്ങളിൽ നിന്നും കേൾക്കുന്ന ഒരു വാക്കാണ് ,ഒറ്റപ്പെട്ടുപോകൽ .

 ആലങ്കാരികമായ ഒരു പദപ്രയോഗത്തിനപ്പുറം ആ വാക്കുകളിൽ യഥാർഥത്തിൽ എന്തെങ്കിലും സത്യം ഒളിച്ചിരുപ്പുണ്ടോ?

ഒരു വട്ടം മനസ്സിരുത്തി ഒന്ന് ചിന്തിച്ചാൽ തോന്നും പുതിയ മാറിയ കാലത്ത് അത്തരം കാര്യങ്ങൾക്കൊന്നും യാതൊരു പ്രസക്തിയുമില്ലന്ന്.

എങ്ങിനെയാണ് ഒറ്റപ്പെടുന്നത്

 കാരണം ഓരോ മനുഷ്യ ജീവിതങ്ങളും, ഇന്ന് ഓരോ അടച്ചു മൂടപ്പെട്ട കൂടുകൾക്കുള്ളിലണ്. അതിൻ്റെ യഥാർഥ കാരണം, സ്വന്തം സുഖങ്ങൾക്കപ്പുറത്തേയ്ക്ക് മനുഷ്യ ജീവിതത്തിൽ മറ്റൊന്നും വേണ്ടന്ന കാഴ്ചപ്പാടുകളായിരിക്കാം. കൂടാതെ പണമുണ്ടെങ്കിൽ എല്ലാം വിരൽത്തുമ്പുകളിൽ ലഭ്യമാകുന്ന ഇക്കാലത്ത് കൂടുതലായി പണമുണ്ടാക്കുക , ജീവിതം അടിച്ചു പൊളിക്കുക എന്ന കാഴ്ച്ചപ്പാടുകളിലുമാണ് പലരും .

അപ്പോൾപ്പിന്നെ എവിടെയാണ് പ്രശ്നം?

പ്രശ്നം തുടങ്ങുന്നത്, നിനച്ചിരിക്കാതെ ജീവിതത്തിൽ സംഭവിക്കുന്ന  പ്രതിസന്ധി ഘട്ടങ്ങളിലാണ്.

 ചിലപ്പോൾ അത് കുടുംബത്തിലെ ഉറ്റവരുടെ പെട്ടെന്നുള്ള വേർപാടുകളിലാകാം, അതല്ലങ്കിൽ സമൂഹത്തിൽ നിനച്ചിരിക്കാതെയുള്ള ആപത്ഘട്ടങ്ങളിലാകാം. അതുമല്ലങ്കിൽ ജീവിതത്തിൻ്റെ വസന്തങ്ങളെല്ലാം കൊഴിഞ്ഞു തീർന്ന് ഇനിയെന്ത്? എന്ന അവസ്ഥാവിശേഷങ്ങളിലാകാം.

ഇങ്ങിനെ മനുഷ്യ ജീവിതം എത്ര തന്നെ സുഖകരമെന്ന് തോന്നുന്ന പരിതസ്ഥിതികളിലൂടെ കടന്നുപോയാൽ തന്നെയും, എപ്പോഴും ഏതൊരാൾക്കും ഒരിക്കലെങ്കിലും പരാശ്രയം കൂടാതെ മുന്നോട്ടു പോകുവാനാകില്ല എന്നതാണ് സത്യം. 

അങ്ങിനെ ഏതോ ഒരു ഘട്ടത്തിൽ ജീവിതത്തിൻ്റെ പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോഴാണ് , താൻ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നുവെന്നും, തനിക്കു പിറകിൽ ആരും തന്നെയില്ലന്ന ബോധ്യത്തിലേക്ക് മനുഷ്യർ എത്തിച്ചേരുന്നതും .  




ഒറ്റപ്പെടൽ ഒരു തിരിച്ചറിവാണ്.

 കഴിഞ്ഞു പോയ ഏതോ ഒരു സിനിമയിലെ മുഖ്യ കഥാപാത്രം ജീവിതത്തിൻ്റെ അന്ത്യനാളുകളിൽ ആരോടെന്നില്ലാതെ  ഒരു ചോദ്യം ചോദിക്കുന്നുണ്ട്.

" തൻ്റെ ഇത്ര കാലത്തെ ജീവിതം വെറും പാഴ് വേലയായിരുന്നോ? " 

അനേകം ഉദ്വേഗ ജനകമായ സംഭവപരമ്പരകളിലൂടെ ആ സിനിമ കടന്നുപോവുകയും  പ്രേക്ഷകരെ ആനന്ദിപ്പിക്കുകയും,  പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത ശേഷം  സിനിമയുടെ അന്ത്യരംഗങ്ങളിലുളള നായകൻ്റെ ആ ചോദ്യം ആരെയും അമ്പരപ്പിക്കുക തന്നെ ചെയ്യും.

യഥാർഥത്തിൽ ഇതേ അമ്പരപ്പ് തന്നെയാണ് നാം ഓരോരുത്തരും ജീവിതത്തിൻ്റെ ഏതോ ഒരു നിർണ്ണായക ഘട്ടത്തിൽ പലപ്പോഴായി അനുഭവിക്കുന്നത്. അപ്പോഴെല്ലാം പലരും സ്വയം അറിയാതെ തന്നെ സ്വയം ചോദിച്ചു പോകും , മേൽ   വിവരിച്ച  കഥാനായകൻ്റെ അതേ ചോദ്യം .

ജീവിതം വെട്ടിപ്പിടിക്കൽ

പലപ്പോഴും കണ്ടുവരുന്നത് ജീവിതം വെട്ടിപ്പിടിക്കാനുള്ള മനുഷ്യരുടെ കഠിനമായ നെട്ടോട്ടങ്ങളാണ്. അതിനിടയിൽ പലപ്പോഴും ആർക്കും , ആരുടേയും കണ്ണുനീരോ, ദൈന്യതയോ ഒന്നും വിഷയമാകാറുമില്ല.

 എന്നാൽ എല്ലാതിരക്കുകളുമവസാനിച്ച് തിരിഞ്ഞു നോക്കുമ്പോഴാകട്ടെ , ആരാണോ നമ്മുടെ സാന്നിദ്ധ്യവും, സഹായവും തേടിയിരുന്നത് അവരെല്ലാം ഈ ഭൂമിയിൽ നിന്നുതന്നെ അപ്രത്യക്ഷമായും കാണും.

 ഒരുപക്ഷേ അതിന് പിറകേ കടന്നു വരുന്ന ഓരോ മനുഷ്യ ജൻമങ്ങളുടേയും ജീവിത സാഹചര്യങ്ങളും അതിൽ നിന്ന് തീർത്തും വ്യത്യസ്ഥമാകുവാനും വഴിയില്ല. കാരണം മനുഷ്യരുടെ ജീവിതാവസ്ഥകൾ എന്നത് ഏത് കാലത്തും, ഏത് രാജ്യത്തും  എപ്പോഴും ഒന്നുതന്നെയാകും , ചിലപ്പോൾ ഭാഷ കൊണ്ടും, സംസ്‌കാരം കൊണ്ടും അൽപ്പം വ്യത്യസ്ഥമായിരിക്കുമെങ്കിൽ പോലും.

ചില നാട്ടുപ്രദേശങ്ങളിൽ ഇത്തരക്കാരായ ഒരു പാട് മനുഷ്യരെ കണ്ടെത്താനാകും . ഒരു ഉദാഹരണത്തിന് വളരെ താഴ്ന്ന സാമൂഹിക, സാമ്പത്തിക അവസ്ഥയിലൂടെ കടന്നുവരികയും, പിന്നീടെപ്പോഴോ ഉയർന്ന സർക്കാർ സർവീസിലോ, തത്തുല്യമായ മറ്റേതെങ്കിലും പദവികളോ കൈവരിച്ചു കഴിഞ്ഞാൽ അതിന് തക്ക സ്റ്റാറ്റസില്ലാത്ത സ്വന്തം അച്ഛനമ്മമാരേയോ, സഹോദരങ്ങളേയോ പോലും ഇവർ കൂടെക്കൂട്ടുകയോ, ചിലപ്പോൾ തിരിച്ചറിഞ്ഞന്ന് പോലുമുണ്ടാവില്ല.

എന്നാൽ കാലം കഴിഞ്ഞു പോകെ, ഉദ്യോഗവും, പദവിയുമെല്ലാം ഒഴിഞ്ഞ് ,തിരികെ തൻ്റെ മുറിക്കുള്ളിലേക്കും , പഴയ ചാരു ബെഞ്ചിലേക്കും തന്നെ ജീവിതം ചുരുങ്ങുമ്പോഴാകട്ടെ ഇവർ പിന്നീട് വലിയൊരു തിരിച്ചറിവിൻ്റെ പാതയിലേക്കിറങ്ങിച്ചെല്ലുവാൻ ആവേശം കാണിക്കുന്നതും കാണാം. എന്നാൽ ആ സമയങ്ങളിൽ ഒരു ആൾക്കൂട്ടങ്ങൾക്കിടയിലും തന്നെ തിരിച്ചറിയുന്ന ഒരാൾ പോലും എവിടേയുമില്ലന്ന് തിരിച്ചറിയുന്നിടത്തു നിന്നാണ് മുൻപ് സൂചിപ്പിച്ച ' ഒറ്റപ്പെടൽ ' എന്ന വാക്കിൻ്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുന്നത്.

ഒറ്റപ്പെടൽ ഒരു സാമൂഹ്യ അവസ്ഥാവിശേഷമല്ല

ഇത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തികൾക്ക് മാത്രമായുള്ള അനുഭവങ്ങളല്ല. തീർച്ചയായും ഒരു സമൂഹം തന്നെ അനുഭവിക്കുന്ന ഒരു പ്രത്യേക അവസ്ഥാവിശേഷമാണ്.

 ഇക്കാര്യത്തിൽ സ്ത്രീയെന്നോ, പുരുഷനെന്നോ  യാതൊരു വ്യത്യാസവുമില്ലാതെ തന്നെ ഇത് ഏത് സാഹചര്യങ്ങളിലും വളരെ പ്രകടവുമാണ്. 

 കാരണം  മുഖ്യമായും, തൻ്റെ മാനസികാവസ്ഥകളും , ചിന്തകളും, അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളുമെല്ലാം ഓരോ മനുഷ്യരും നിത്യേന എവിടെയെങ്കിലുമൊക്കെയായി പങ്കുവെയ്പ്പടാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അത് എവിടെ? ആരോട്? എന്ന   ഈ ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുമ്പോഴാണ് ആ ഒറ്റപ്പെടലുകളുടെ കാഠിന്യമെന്തെന്ന് പലരും മനസ്സിലാക്കുന്നത്.

പറഞ്ഞു വന്നത് ഒറ്റപ്പെടൽ എന്നത് ഒരിക്കലും, ഒരു സമൂഹ സൃഷ്ടിയോ, സാമൂഹ്യ സാഹചര്യമോ ഒന്നുമല്ല. മറിച്ച് അത് ഓരോ   മനുഷ്യരുടേയും ഓരോ കാലത്തേയും തികഞ്ഞ സങ്കുചിത്വങ്ങളും, അതിലുപരി സ്വാർഥതകളും മാത്രമാണ് അതിന് ആധാരമായിട്ടുള്ളതും. 

ഒറ്റവാക്കിൽ സമൂഹജീവിയായ മനുഷ്യനെ ആർക്കും , ഒരിക്കലും ഒറ്റപ്പെടുത്തുവാൻ സാദ്ധ്യമല്ല മറിച്ച് നമ്മൾ തന്നെയാണ് നമ്മിലേക്ക് ചുരുങ്ങുന്നതും, സമൂഹത്തിൽ നിന്നും, സാമൂഹ്യ യാഥാർഥ്യങ്ങളിൽ നിന്നും മാറി നടക്കുന്നതും.

മരുന്നില്ലാതെ മദ്യപാനം നിർത്താം. അനുഭവകഥ- വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യൂ.


   

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...