google.com, pub-5262033568155071, DIRECT, f08c47fec0942fa0 സിസ്റ്റർ കണ്ടത് ആത്മാവോ ? ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

എന്താണ് ജീവിതം ?

 രാവിലെ തുടങ്ങിയ ശരീരം വേദനയാണ്. അതുകൊണ്ട് പതിവില്ലാത്തനേരത്ത് ഒന്നുമയങ്ങി.! എന്താണ് ജീവിതം ?  ഉണർന്നെഴുന്നേൽക്കുമ്പോൾ, മുന്നിലുള്ള ഇടവഴിയിൽ വല്ലാത്ത ആൾപ്പെരുമാറ്റം.!  അതെന്താകും...? ആരോടെങ്കിലും ചോദിക്കാമെന്നു കരുതിയാൽ തീർത്തും അപരിചിതരായ മനുഷ്യർ. എങ്കിലും രണ്ടും കല്പ്പിച്ചു തന്നെ,ചോദിച്ചു.  തൊട്ടയൽപ്പക്കത്തുള്ള അൽപ്പം പ്രായം ചെന്ന ഒരുമനുഷ്യൻ മരിച്ചുപോയത്രെ.!  .ചുറ്റുപാടും വെറുതെയൊന്നു കണ്ണോടിച്ചു.  അടുത്തരണ്ടുവീടുകളിലും ടി.വി. ഓൺചെയ്തുവെച്ചിരിക്കുന്ന ശബ്ദം.   കുട്ടികൾ ആർത്തു വിളിക്കുന്നു. ക്രിക്കറ്റ് കളി ലൈവാണ്. പതിയെ അങ്ങോട്ടു നടന്നു. ടി.വി.യുടെ ശബ്ദം കുറച്ച് വീട്ടുകാരൻ പുറത്തേക്കിറങ്ങിവന്നു. "അപ്പുറത്തെ വീട്ടിലെ രാജപ്പൻചേട്ടൻ മരിച്ചുവല്ലേ..?" ഞാൻ ചോദിച്ചു. " അതെ ഞാൻ അൽപ്പംമുൻപ് വാട്സ് ആപ്പിലാ അറിഞ്ഞേ..!  അറിഞ്ഞ സ്ഥിതിക്ക് അവിടം വരെപോയി കണ്ടു, തിരിച്ചുപോന്നു. മരണം രാവിലെയായിരുന്നു... , എല്ലാം കഴിഞ്ഞു."  കുട്ടികൾ ടി.വി.യിൽ നോക്കി വീണ്ടും ആർത്തുവിളിച്ചു -  "ഓ, അടുത്തവിക്കറ്റും വീണു."- അയൽപക്കക്കാരൻ ധൃതിയിൽ അകത്തേക്കുതന്നെ പോയി. - ആലോചിച്ചപ്പോൾ ദേഷ്യവും,

സിസ്റ്റർ കണ്ടത് ആത്മാവോ ?

  സഥലം, കേരളത്തിലെ വടക്കൻ ജില്ലയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ. വർഷങ്ങളായി അവിടെ ജോലി നോക്കുന്ന ആ സിസ്റ്റർമാർക്ക് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു.


https://www.vlcommunications.in/2023/11/blog-post_15.html


പതിവുപോലെ അന്നും , എല്ലാ രോഗികളുടെ മുറികളിലും സന്ദർശനം കഴിഞ്ഞ്, മുകൾ നിലയിൽ നിന്നും താഴെക്ക് മടങ്ങിവരുമ്പോൾ, പതിവില്ലാത്തവിധം താഴെ മുറിയിലുള്ള അൽപ്പം മദ്ധ്യവയസ്കനായ ഒരു പേഷ്യൻറ് ഡിസംബറിലെ കനത്ത ശൈത്യത്തെപ്പോലും വകവെക്കാതെ ആശുപത്രി വരാന്തയിൽ തുറന്നുകിടക്കുന്ന ഗ്രില്ലിനപ്പുറം പുറത്തിറങ്ങി നിൽക്കുന്നു.

 കടുത്ത അത് സ്മ രോഗിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ശ്വാസംവിടാൻ തന്നെ പണിപ്പെടുന്ന അവസ്ഥ. എന്നിട്ടും ഈ വൈകിയ രാത്രിയിൽ കനത്ത മഞ്ഞിനെപ്പോലും കൂസാതെ....!!

സിസ്റ്റർമാർ അത്ഭുതം കൂറി..!

" എന്തിനാണ് ഈ അസമയത്ത് ഇങ്ങിനെ പുറത്തിറങ്ങി നിൽക്കുന്നത്...? അതും ഈ കൊടിയ തണുപ്പിൽ..! "- ഒരു സിസ്റ്റർ ചോദിച്ചു.

" വെറുതെ നിങ്ങളെയൊന്നു കാണണമെന്നുതോന്നി..!" - മദ്ധ്യവയസ്കനായ പേഷ്യൻറ് പറഞ്ഞു. " അതുശരി, അതിന് ഇങ്ങിനെ പുറത്തിറങ്ങിനിൽക്കണോ? "വേഗം അകത്തേയ്ക്കുകേറ്..." സിസ്റ്റർ പറഞ്ഞു. അതിനുമറുപടിയായി അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

 വന്നിട്ട് കുറച്ചു ദിവസം മാത്രമേ ആയൊള്ളൂവെങ്കിലും, ആ സിസ്റ്റർമാരോട് അയാൾക്ക് വലിയ സ്നേഹവും, ബഹുമാനവുമൊക്കെയാണ്.അതിൽ ഒരു സിസ്റ്റർക്ക് തന്റെ മകളുടെ ഛായയാണവരെ, അയാൾ എപ്പോഴും പറയുകയും ചെയ്യും. മാത്രമല്ലഅവരുടെ ഡ്യൂട്ടി മാറുന്നതിനനുസരിച്ച് അയാൾ തൻറെ മുറിക്കകത്ത്, അവരെ കാത്തിരിക്കുകയും, സംസാരിക്കാൻ വയ്യാങ്കിലും എന്തങ്കിലുമൊക്കെപ്പറഞ്ഞ് അവരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു.

- സിസ്റ്റർമാരുടെഡ്യൂട്ടി റൂമിൽ എല്ലാവരും ചേർന്നിരുന്നു. പലവിശേഷങ്ങളും പറയുന്നതിനിടയിലാണ്. സിസ്റ്റർ തങ്ങളെക്കാണാൻ ഈ കൊടുംതണുപ്പിൽ പുറത്തിറങ്ങി നിന്നിരുന്ന ആ രോഗിയുടെ കാര്യം സൂചിപ്പിച്ചത്.

ഇതുകേട്ട് ഡ്യൂട്ടി റൂമിലുണ്ടായിരുന്ന മറ്റ് സിസ്റ്റർമാർ മുഖത്തോട് മുഖം നോക്കി. അതിൽ ഒരു സിസ്റ്റർ ചോദിച്ചു. "നീ...ആരുടെ കാര്യമാണ് ഈ പറയുന്നത്...?"

"താഴെ പതിനാറാം നമ്പർ മുറിയിലെ പേഷ്യൻറ്.."

" നിനക്കുവട്ടുണ്ടോ... അയാൾ ഇന്ന് ഉച്ചക്ക് മരിച്ചു . അയാളുടെ ബോഡിയും കൊണ്ടുപോയി.."!

-ആ വാക്കുകൾ കേട്ട് സിസ്റ്റർ അവിശ്വസനീയതയോടെ ഞെട്ടിത്തരിച്ചു.- അൽപ്പസമയത്തിനുശേഷം സമനില വീണ്ടെടുത്ത് കൂടെയുണ്ടായിരുന്ന സിസ്റ്ററോട് ചോദിച്ചു. "നീയും കണ്ടതല്ലേ.."? - അവരും വാക്കുകളില്ലാതെ, മിഴിച്ചിരുന്നു. ആകെ ഭയം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, നിജസ്ഥിതിയറിയാൻ അവരെല്ലാവരും താഴേക്ക് ഇറങ്ങി.

 പക്ഷേ മരിച്ചുകഴിഞ്ഞ അയാളുടെ മുറി പൂട്ടിയിരുന്ന അതേ നിലയിൽ തന്നെ കിടന്നു.

പുറത്തെ മഞ്ഞുമൂടിയ ആ കനത്ത ഇരുളിൽ പരതിയെങ്കിലും, അയാളോട് സാദൃശ്യമുള്ള ഒരാളെപ്പോലും കാണാൻ കഴിഞ്ഞില്ല.എല്ലാവരും ഒരു കരിങ്കൽ പ്രതിമ കണക്കേ മിഴിച്ചുനിന്നു.

- ഇപ്പോൾ ആ സംഭവം കഴിഞ്ഞിട്ട്, എത്രയോ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും, ഇപ്പോഴും ആ ഭയവിഹ്വലതയോടെ സിസ്റ്റർ ചോദിക്കുന്നു- " സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക...?

"ഇനിയും ഒരുപക്ഷേ, ഒരു തോന്നൽ തന്നെ,ആണന്നുവിശ്വസിച്ചാൽപോലും, കൂടെയുള്ള ഒരാളെ എങ്ങിനെ കാണണം, സിസ്റ്റുകയും ചെയ്തു...?"

ഇങ്ങിനെ ഒരിക്കലും നമുക്ക്, വിശ്വസിക്കുവാനോ, ബോധ്യപ്പെടുത്തുവാനോ, കഴിയാത്ത അനേകം കഥകളും, അനുഭവങ്ങളും പലരിലും പങ്കുവെയ്ക്കുമ്പോൾ ചിലപ്പോൾ ഒരു നിമിഷം ആരും ചിന്തിച്ചുപോകും ഭൗതികതയ്ക്കും, ശാസ്ത്രത്തിനും മീതെ ഒരുപക്ഷേ, മറ്റെന്തെങ്കിലും പ്രവർത്തനത്തിൽ നമ്മുടെ കാഴ്ച്ചപ്പാടിനുമപ്പുറം മറഞ്ഞിരിപ്പുണ്ടോ...?

ഉണ്ടങ്കിൽ എന്തുകൊണ്ടാകും, നമുക്കതിനെ തിരിച്ചറിയാൻ കഴിയാത്തത്...? അതുമല്ലങ്കിൽ അതിനെ സ്ഥിതീകരിക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്തവിധത്തിൽ യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ അത് എന്തേ മാഞ്ഞുപോകുന്നത്...?!


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌