ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട്  പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...

സിസ്റ്റർ കണ്ടത് ആത്മാവോ ?


  സഥലം, കേരളത്തിലെ വടക്കൻ ജില്ലയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ.
വർഷങ്ങളായി അവിടെ ജോലി നോക്കുന്ന ആ സിസ്റ്റർമാർക്ക് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു.


https://www.vlcommunications.in/2023/11/blog-post_15.html


പതിവുപോലെ അന്നും , എല്ലാ രോഗികളുടെ മുറികളിലും സന്ദർശനം കഴിഞ്ഞ്, മുകൾ നിലയിൽ നിന്നും താഴെക്ക് മടങ്ങിവരുമ്പോൾ, പതിവില്ലാത്തവിധം താഴെ മുറിയിലുള്ള അൽപ്പം മദ്ധ്യവയസ്കനായ ഒരു പേഷ്യൻ്റ് ഡിസംബറിലെ കനത്ത ശൈത്യത്തെപ്പോലും വകവെക്കാതെ ആശുപത്രി വരാന്തയിൽ തുറന്നുകിടക്കുന്ന ഗ്രില്ലിനപ്പുറം പുറത്തിറങ്ങി നിൽക്കുന്നു.

 കടുത്ത ആസ്മ രോഗിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ശ്വാസംവിടാൻ തന്നെ പണിപ്പെടുന്ന അവസ്ഥ. എന്നിട്ടും ഈ വൈകിയ രാത്രിയിൽ കനത്ത മഞ്ഞിനെപ്പോലും കൂസാതെ....!!

സിസ്റ്റർമാർ അത്ഭുതം കൂറി..!

" എന്തിനാണ് ഈ അസമയത്ത് ഇങ്ങിനെ പുറത്തിറങ്ങി നിൽക്കുന്നത്...? അതും ഈ കൊടിയ തണുപ്പിൽ..! "- ഒരു സിസ്റ്റർ ചോദിച്ചു.

" വെറുതെ നിങ്ങളെയൊന്നു കാണണമെന്നുതോന്നി..!" - മദ്ധ്യവയസ്കനായ പേഷ്യൻറ് പറഞ്ഞു. " അതുശരി, അതിന് ഇങ്ങിനെ പുറത്തിറങ്ങിനിൽക്കണോ? "വേഗം അകത്തേയ്ക്കുകേറ്..." സിസ്റ്റർ പറഞ്ഞു. അതിനുമറുപടിയായി അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

 വന്നിട്ട് കുറച്ചു ദിവസം മാത്രമേ ആയൊള്ളൂവെങ്കിലും, ആ സിസ്റ്റർമാരോട് അയാൾക്ക് വലിയ സ്നേഹവും, ബഹുമാനവുമൊക്കെയാണ്.

അതിൽ ഒരു സിസ്റ്റർക്ക് തൻ്റെ മകളുടെ ഛായയാണന്നുവരെ, അയാൾ എപ്പോഴും പറയും . മാത്രമല്ലഅവരുടെ ഡ്യൂട്ടി മാറുന്നതിനനുസരിച്ച് അയാൾ തൻറെ മുറിക്കകത്ത്, അവരെ കാത്തിരിക്കുകയും, സംസാരിക്കാൻ വയ്യായെങ്കിലും എന്തങ്കിലുമൊക്കെപ്പറഞ്ഞ് അവരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യും.

- സിസ്റ്റർമാരുടെഡ്യൂട്ടി റൂമിൽ എല്ലാവരും ചേർന്നിരുന്ന്. പലവിശേഷങ്ങളും പറയുന്നതിനിടയിലാണ്. സിസ്റ്റർ തങ്ങളെക്കാണാൻ ഈ കൊടുംതണുപ്പിൽ പുറത്തിറങ്ങി നിന്നിരുന്ന ആ രോഗിയുടെ കാര്യം സൂചിപ്പിച്ചത്.

ഇതുകേട്ട് ഡ്യൂട്ടി റൂമിലുണ്ടായിരുന്ന മറ്റ് സിസ്റ്റർമാർ മുഖത്തോട് മുഖം നോക്കി. അതിൽ ഒരു സിസ്റ്റർ ചോദിച്ചു. "നീ...ആരുടെ കാര്യമാണ് ഈ പറയുന്നത്...?"

"താഴെ പതിനാറാം നമ്പർ മുറിയിലെ പേഷ്യൻറ്.."

" നിനക്കുവട്ടുണ്ടോ... അയാൾ ഇന്ന് ഉച്ചക്ക് മരിച്ചു . അയാളുടെ ബോഡിയും കൊണ്ടുപോയി.."!

-ആ വാക്കുകൾ കേട്ട് സിസ്റ്റർ അവിശ്വസനീയതയോടെ ഞെട്ടിത്തരിച്ചു.- അൽപ്പസമയത്തിനുശേഷം സമനില വീണ്ടെടുത്ത് കൂടെയുണ്ടായിരുന്ന സിസ്റ്ററോട് ചോദിച്ചു. "നീയും കണ്ടതല്ലേ.."?

- അവരും വാക്കുകളില്ലാതെ, മിഴിച്ചിരുന്നു. ആകെ ഭയം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, നിജസ്ഥിതിയറിയാൻ അവരെല്ലാവരും താഴേക്ക് ഇറങ്ങി.

 പക്ഷേ മരിച്ചുകഴിഞ്ഞ അയാളുടെ മുറി പൂട്ടിയിട്ടിരുന്ന അതേ നിലയിൽ തന്നെ അപ്പോഴും കിടപ്പുണ്ടായിരുന്നു.

പുറത്തെ മഞ്ഞുമൂടിയ ആ കനത്ത ഇരുളിൽ അവർ അയാളെ   പരതിയെങ്കിലും, അയാളോട് സാദൃശ്യമുള്ള ഒരാളെപ്പോലും അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.എല്ലാവരും ഒരു കരിങ്കൽ പ്രതിമ കണക്കേ അത്ഭുതപ്പെട്ട് മിഴിച്ചു നിന്നു.

- ഇപ്പോൾ ആ സംഭവം കഴിഞ്ഞിട്ട്, എത്രയോ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും, ഇപ്പോഴും  ഭയവിഹ്വലതയോടെ തന്നെ ആ സിസ്റ്റർ ചോദിക്കുന്നു- " സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക...?

"ഇനിയും ഒരുപക്ഷേ, ഒരു തോന്നലാണെന്ന് തന്നെ,വിശ്വസിച്ചാൽപോലും, ആ സമയം കൂടെയുണ്ടായ സിസ്റ്ററും അയാളെ എങ്ങിനെ കണ്ടു ?"

ഇങ്ങിനെ ഒരിക്കലും നമുക്ക്, വിശ്വസിക്കുവാനോ, ബോധ്യപ്പെടുത്തുവാനോ, കഴിയാത്ത അനേകം കഥകളും, അനുഭവങ്ങളും പലരും പങ്കുവെയ്ക്കുമ്പോൾ ചിലപ്പോൾ ഒരു നിമിഷം ആരും ചിന്തിച്ചുപോകും ഭൗതികതയ്ക്കും, ശാസ്ത്രത്തിനും മീതെ ഒരുപക്ഷേ, മറ്റെന്തെങ്കിലും നിഗൂഢതകൾ നമ്മുടെ കാഴ്ച്ചപ്പാടിനുമപ്പുറം മറഞ്ഞിരിപ്പുണ്ടോ...?

അങ്ങിനെയെങ്കിൽ എന്തുകൊണ്ടാകും, നമുക്കതിനെ തിരിച്ചറിയാൻ കഴിയാത്തത്...? അതല്ലങ്കിൽ അതിനെ സ്ഥിതീകരിക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്തവിധത്തിൽ യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ അത് എന്തേ മാഞ്ഞുപോകുന്നത്...?!

ഇതിനെക്കുറിച്ച് ഇന്നും ലോകം വളരെയേറെ ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.

 എങ്കിലും പല പഠനങ്ങൾക്കും കൃത്യമായ ശാസ്ത്രീയ തെളിവുകളോടെ അത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് അതിൻ്റെ പരിമിതി  ! കാരണം ഇതെല്ലാം പലപ്പോഴും അതീന്ദ്രിയാനുഭവങ്ങളായി മാറുമ്പോൾ ഇത് ഉപബോധമനസ്സിൻ്റെ  പ്രവർത്തന ഫലങ്ങളാണോ? അതോ ഈ പ്രപഞ്ചത്തിൽ തന്നെ മരണമടഞ്ഞ മനുഷ്യർ അവശേഷിപ്പിച്ചു പോകുന്ന  ഏതെങ്കിലും സൂപ്പർ പവറുകളുടെ സാന്നിദ്ധ്യമാണോ എന്നെല്ലാം ഇപ്പോഴും അനേക വർഷങ്ങളായി തുടരുന്ന ഗവേഷകർക്ക്  കൃത്യമായി ഉത്തരം നൽകുവാനാകാത്ത ചോദ്യങ്ങളായിത്തന്നെ അവശേഷിക്കുന്നു.!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...