ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

ഓൺലൈൻ ചതിക്കുഴികൾ


 ഓൺ ലൈൻ ഇടപാടുകൾ


ഇൻറർനെറ്റും, ടെക്നോളജിയും വികാസം പ്രാപിച്ചതോടെ, ചുറ്റിലും ചതിക്കുഴികളുടെ വലിപ്പവും ദിനവും, കൂടി വരുന്ന അനുഭവമാണ് പലരും പങ്കുവെയ്ക്കുന്നത്. കടകളിൽ പോയി പണം നൽകുവാൻ 'ക്യു ആർ.' കോഡ് സ്കാൻ ചെയ്യുന്നത് മുതൽ ഓൺലൈൻ മീഡിയകളിലും ചില ഫോൺകോളുകളിൽ വരെ പരന്നുകിടക്കുന്ന വിശാലമായ തട്ടിപ്പിൻറേതാണ് ഈ ഇരുണ്ട ലോകം.


https://www.vlcommunications.in/2023/12/blog-post_25.html


 തട്ടിപ്പുകൾ ഇങ്ങിനെ

കൂടുതൽ അദ്ധ്വാനമില്ലാതെ വളരെ പെട്ടെന്ന് പണമുണ്ടാക്കാൻ ശ്രമിക്കുന്നവരാകും കൂടുതലായും ഇതിൻ്റെ മുഖ്യ ഇരകൾ.! വളരെ കുറച്ച് പണംമാത്രം നിക്ഷേപിച്ച് കുറഞ്ഞനാളുകൾക്കുള്ളിൽ അതിൻ്റെ പതിന്മടങ്ങായി സമ്പാദിക്കാവുന്ന പദ്ധതികൾ,കൂടാതെ വീട്ടിലിരുന്ന് യാതൊരു അധ്വാനവുമില്ലാതെ മാസം ലക്ഷങ്ങൾ വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുന്ന തൊഴിലുകൾ. പ്രമുഖ കമ്പനിയുടെ വിദേശത്തെ, ഉന്നത തൊഴിലവസരങ്ങൾ ഇങ്ങിനെയൊക്കെയാകും മുഖ്യമായും പരസ്യങ്ങൾ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നത്.

എന്നാൽ ഒരുനിമിഷം ഒന്നുചിന്തിച്ചാൽ മനസ്സിലാകും, സത്യത്തിൽ അവരുടെ ബുദ്ധി കൂർമ്മതകൊണ്ടാണോ നമ്മൾ പറ്റിക്കപ്പെടുന്നത്? ഒരിക്കലുമല്ല. ഒന്നുകിൽ ഒരു നിമിഷം നമുക്കുസംഭവിച്ചുപോയ ചിന്താവൈകല്യമോ, അതല്ലങ്കിൽ ചിന്തിക്കാൻ ശ്രമിക്കാതിരുന്നതിനാലോ ആകാം. അതോടൊപ്പം മനുഷ്യൻറെ പണം സമ്പാദിക്കാനുള്ള അത്യുത്സാഹവും.!

നൽകരുത് സ്വകാര്യ രേഖകൾ

 പലപ്പോഴും ഇരകളെ വീഴ്ത്തുന്നത്, ഏതെങ്കിലും തൊഴിലിനായി അപേക്ഷിച്ചശേഷം, ഒന്നുകിൽ അതിൻ്റെ വെരിഫിക്കേഷൻ,അതുമല്ലങ്കിൽ പ്രൊസസിംഗ് ചാർജ് എന്നതിൽ എന്തെങ്കിലും കാര്യങ്ങൾക്കായി പണം അടയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ടാകും, ആദ്യ സന്ദേശം. തുടർന്ന് നിങ്ങളുടെ ആധാർ, ബാങ്ക് വിവരങ്ങൾ, പാൻകാർഡ് ഇവയെല്ലാം സമർപ്പിക്കാനും.

 ഇതിനെല്ലാം ശേഷം ഏതെങ്കിലും വെബ്സൈറ്റ് ലിങ്ക് നൽകി അതിൽ പ്രവേശിക്കുവാനോ , അതല്ലങ്കിൽ ഏതെങ്കിലും ഒ. ടി. പി. നമ്പർ അയക്കുവാനോ പറയുന്നതോടെ തട്ടിപ്പു പൂർണമാകും.! 

തട്ടിപ്പുകാരുടെ അടിസ്ഥാനലക്ഷ്യം പണമായിരിക്കേ, അതോടെ അപേക്ഷകൻ്റെ ബാങ്കിൽ ബാക്കി എത്രയാണോ ശേഷിച്ചിരുന്നത് അതുകൂടി പൂർണ്ണമായും അപഹരിച്ച് തട്ടിപ്പുകാർ ലക്ഷ്യം പൂർത്തീകരിച്ചു സ്ഥലം കാലിയാക്കും.

ഓഫറുകൾ

 ഇത്, തൊഴിൽ സംബന്ധിയാണങ്കിൽ വേറെ ചിലത്, നമ്മുടെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്. പ്രത്യേകിച്ച് ഓൺലൈനിൽ നമ്മൾ എന്തെങ്കിലും ആവശ്യമുള്ള വസ്തുക്കൾ തിരയുമ്പോൾ അത്യാകർഷകമായ ഓഫറുകളോടെ പ്രത്യക്ഷപ്പെടുന്ന നിരവധി പരസ്യങ്ങൾ കാണാം.

സൈറ്റിൽ കയറി ആവശ്യമുള്ളവ തിരഞ്ഞെടുക്കാൻ  തുടങ്ങു മ്പോഴേയ്ക്കും പണമടയ്ക്കാനുള്ള ഓപ്ഷനുകളാണ്.

ശേഷം അതുവഴി നമ്മുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകുവാനും, അതോടൊപ്പം ചില എഗ്രിമെൻ്റ് ഫോമുകൾ അംഗീകരിക്കുവാനും നിർദ്ദേശിക്കും.

പിന്നീട് സംഭവിക്കുന്നത് നമ്മുടെ ബാങ്കിൽ എത്ര തുക അവസാനമായി ശേഷിക്കുന്നുണ്ടോ അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ചോർത്തിയെടുത്തിരിക്കും.!

 ഇവിടെ സംഭവിച്ചത് അവർ ആദ്യം നമ്മളെക്കൊണ്ട് അംഗീകരിപ്പിച്ച കുറച്ച് നിയമങ്ങൾ , അതല്ലെങ്കിൽ നിബന്ധനകളാണ്. അത് വായിച്ചു നോക്കുവാൻ പോലും ഇടനൽകാത്ത വിധം എഡിറ്റ് ചെയ്ത് വളരെയധികം പേജുകളാക്കി നമ്മളെക്കൊണ്ട് അംഗീകരിപ്പിച്ച അവരുടെ സാമർഥ്യമാണ് ആദ്യം അംഗീകരിക്കപ്പെടേണ്ടത്, തുടർന്ന് ഡബിറ്റ് കാർഡ് വിവരങ്ങൾ അവർക്ക് കൈമാറിയെന്നതാണ് രണ്ടാമത്തെ അബദ്ധവും ,  പണം പോകുവാൻ ഇടയായ സാഹചര്യവും.

പിന്നീട് പണം ഉടമയെ സംബന്ധിച്ചിടത്തോളം വീണ്ടും പണം  നഷ്‌ടപ്പെടാതിരിക്കുവാൻ ആകെ ചെയ്യാവുന്നത്, ഒന്നുകിൽ പിന്നീട് ബാങ്ക് അക്കൗണിലേക്ക് തുക കൂടുതലായി നിക്ഷേപിക്കാതിരിക്കുകയോ, അതല്ലങ്കിൽ ഉടമകൾ അല്ലെങ്കിൽ അത് ഇല്ലാതാക്കുക എന്നതുമാത്രമാണ്.   

 പക്ഷെ അപ്പോഴും, നഷ്ടപെട്ട പണത്തിനും, സമയത്തിനും, മാനഹാനിക്കും ആര് ഉത്തരം പറയും എന്നചോദ്യം അവിടെത്തന്നെ അവശേഷിക്കുന്നു..!

പറഞ്ഞുവന്നാൽ ഇത് സാധാരണക്കാരായ മനുഷ്യർക്കുമാത്രമല്ല. സമൂഹത്തിലെ ഉന്നതരും, വിദ്യാസമ്പന്നരുമായ പലരും ഇത്തരം കെണിയിൽ പെട്ടിട്ടുണ്ടന്നുകാണാം. അത്രത്തോളം വിശ്വസിനീയവും, ബുദ്ധിപരവുമാണ് തട്ടിപ്പുകാരുടെ എല്ലാ ആസൂത്രണങ്ങളും.

സൈബർ ചതികളെ എങ്ങിനെ പ്രതിരോധിക്കാനാകും.?

 ഒന്നാമതായിലോകത്തിൽ ഒരു മികച്ച കമ്പനികളും തൊഴിലാളികളെത്തേടി വാട്സ് ആപ്പുകളിലോ, ഫേസ്ബുക്കിലോ പൊതുവെ പരസ്യം നൽകാറില്ല.

രണ്ടാമതായി അങ്ങിനെ ഏതെങ്കിലും വിധത്തിൽ പരസ്യം ചെയ്താൽപ്പോലും അതിന് മുൻകൂർ തുക ആവശ്യപ്പെടുകയുമില്ല.

 അടുത്തതായി ഓൺലൈൻ തൊഴിൽ എന്നത് വെറും കരാർ അടിസ്ഥാനത്തിലുള്ള തൊഴിൽമാത്രമാണ്. അവിടെ തൊഴിൽ ചെയ്യുന്നവനും, തൊഴിലെടുക്കുന്നവനും തമ്മിൽ ആയിരക്കണക്കായ കിലോമീറ്റർ ദൂരെയിരുന്നുള്ള താത്ക്കാലിക ബന്ധം മാത്രമേയൊള്ളൂ. അവിടെയെന്തിനാണ് നിങ്ങളുടെ വ്യക്തിപരമായ വിവരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ആധാർ, പാൻകാർഡ്, ബാങ്ക് വിവരങ്ങളെല്ലാം?

ഇവിടെ ഈ തൊഴിൽ രംഗത്ത് സംഭവിക്കുന്നത് ഒന്നേയൊള്ളൂ.അതായത് നിങ്ങൾക്ക് ഏതുതൊഴിലാണോ നൈപുണ്യമുള്ളത്, അത് പറഞ്ഞുറപ്പിച്ച തുകയ്ക്കും, സമയത്തിനും നമ്മൾ ചെയ്തു നൽകുന്നുവെന്ന് മാത്രം. പണമിടപാട് കാര്യങ്ങൾക്കാണങ്കിൽ ഏതെങ്കിലും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുകയുമാകാം.

വേണം കരുതൽ

 ഇനിവരാനിരിക്കുന്ന കാലങ്ങളിലും ഇൻറർനെറ്റും, ഓൺലൈൻ വ്യാപാരങ്ങളും ലോകം കീഴടക്കുന്ന മുറയ്ക്ക് ഒരുപാട് സാധാരണക്കാരായ മനുഷ്യർ അതിൽ ഉൾച്ചേരുവാനും, പറ്റിക്കപ്പെടുവാനും സാദ്ധ്യത ഏറെയുള്ളതിനാൽ, ഓൺ ലൈൻ പണമിടപാടുകാര്യങ്ങളിൽ തീർച്ചയായും ഒരു വലിയ കരുതൽ ഏവരും എടുക്കേണ്ടതുണ്ട്.

അബദ്ധത്തിൽ വിശ്വസ്തമായ കമ്പനികളുടെ പരസ്യങ്ങളിൽ പോലും അത് ഇൻറർനെറ്റിൽ പലവട്ടം തിരഞ്ഞ് അതിൻ്റെ വിശ്വാസ്യത പൂർണ്ണമായും ഉറപ്പുവരുത്തിയശേഷം മാത്രം ഇടപെടുക എന്നതാണ്. അഭികാമ്യം. 

കൂടാതെ ഏതെങ്കിലും വിധത്തിൽ പണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായാൽ എത്രയും പെട്ടെന്ന് പോലീസിൻ്റെ സൈബർവിഭാഗവുമായി ബന്ധപ്പെടുവാനും മടിക്കരുത്.

ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകൾ ഒരു പടി കൂടി കടന്ന് ഡിജിറ്റൽ അറസ്റ്റിൽ വരെ എത്തി നിൽക്കുന്നു.   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...