ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട്  പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...

ആരാണ് യുദ്ധം ആഗ്രഹിക്കുന്നത് ?


ആരാണ് 

യുദ്ധം ആഗ്രഹിക്കുന്നത് ? 

 അപ്രതീക്ഷിതമായ ഒരു ചോദ്യമായിരുന്നു അത്.! അതെ പുറത്തുവരുന്ന, ഞെട്ടിപ്പിക്കുന്ന ഓരോ ചിത്രങ്ങളും, നമ്മുടെ ഹൃദയത്തിലേയ്ക്ക് ചൂണ്ടി സ്വയം ചോദിക്കുന്നചോദ്യം.! എരിഞ്ഞടങ്ങുന്നതിലും, പിടഞ്ഞുമരിക്കുന്നതിലും, ആയിരക്കണക്കായ വൃദ്ധരുണ്ട്, കുഞ്ഞുങ്ങളുണ്ട്, സ്ത്രീകളുണ്ട്, ഗർഭിണികളുണ്ട്. അവരെല്ലാം ഈ ലോകത്തോട് ചെയ്ത തെറ്റെന്തായിരുന്നുവെന്നതാണ് ആദ്യത്തെ ചോദ്യം.!


https://www.vlcommunications.in/2023/11/blog-post.html
യുദ്ധം ബാക്കിവെയ്ക്കുന്നത്...?


യുദ്ധം

 യുദ്ധമെന്നാൽ ലക്ഷക്കണക്കായ നിരപരാധികളെ കൊന്നൊടുക്കുകയും, അതിൻറെ അനന്തരഫലങ്ങൾ വരും തലമുറയേയും, ലോകത്തേയും അനുഭവിപ്പിക്കുക എന്നതാണോ.. ?

അതുമല്ലങ്കിൽ ആരാണ് ഈ വലിയ കെടുതികളുടെ ഗുണഭോക്താക്കൾ...?

അതൊന്നുമല്ല. അതിൽ  രാഷ്ട്രീയവും, ഭൂമിശാസ്ത്രപരവുമായ നിരവധി കാര്യങ്ങളുണ്ട്. മാത്രമല്ല,  ചരിത്രപരവും, വർഗ്ഗപരവുമായ നിരവധി സവിശേഷതകളുമുണ്ടന്നും , ശീതീകരണ മുറിയിലിരുന്ന്, ചാനൽ റേറ്റിംഗുകൾക്കുവേണ്ടി ആർക്കോവേണ്ടി, അലറിവിളിക്കുന്ന ചില പുത്തൻ സാമൂഹ്യ നിരീക്ഷകരായ കോമാളികളേയും, നമുക്ക് പലയിടത്തും ഇപ്പോൾ കാണുവാൻ സാധിക്കും...! എങ്കിലും.....

യുദ്ധം ബാക്കിവെയ്ക്കുന്നത്

 അതെ, ലോകത്ത് നന്മ നിറഞ്ഞുകാണണമെന്ന് സ്വന്തം ഹൃദയത്തിൽ കൈവെച്ച്, ആഗ്രഹിച്ചുപോകുന്ന കോടിക്കണക്കായ മനുഷ്യർ ഇപ്പോഴും ഈ ഭൂമിയുടെ പലഭാഗങ്ങളിലും അധിവസിക്കുന്നു.

അവർ ചോദിക്കുന്നു. "യുദ്ധം കൊണ്ട് എന്താണ് നേടിയത്..?" "അതല്ലങ്കിൽ ആരാണ് യുദ്ധം ആഗ്രഹിക്കുന്നത്...? "പ്രത്യേകിച്ചും, ഈ ആധുനിക യുഗത്തിൽ.

 ഇന്നിപ്പോൾ, ലോകം തന്നെ , വേറൊരു രീതിയിൽ ,ഒരു രാജ്യവും, ഒരുകമ്പോളവും ആയിരിക്കേ... , അത് ഒരിക്കലും, ഒരു രാജ്യത്തിൻ്റെയും വളർച്ചക്കോ, അല്ലങ്കിൽ രാജ്യത്തെ സാമ്പത്തിക ഭദ്രതയോ ലക്ഷ്യം വെയ്ക്കുന്നില്ല.

 ഇനി, അങ്ങിനെയെന്ന് മനപ്പൂർവ്വം വിശ്വസിക്കുവാൻ ശ്രമിച്ചാൽ, തന്നെയും, ലക്ഷക്കണക്കായ മനുഷ്യരെ കൊന്നൊടുക്കിയും, പിടിച്ചുപറിച്ചും, മാനഭംഗപ്പെടുത്തിയും പട്ടിണിക്കിട്ടും കൊന്നുകൊണ്ടാണോ മഹത്തായ വിജയങ്ങൾ ഒരു രാജ്യവും, ജനതയും, ആഘോഷിക്കേണ്ടതെന്ന ചോദ്യവും, ഇപ്പോഴും, എപ്പോഴും, ബാക്കിയാകുന്നു.!

 ഒറ്റവാക്കിൽ, രാജ്യംഭരിക്കുന്ന ഭരണാധികാരികൾക്കും, അവരെ ഭരണസാരഥ്യം ഏൽപ്പിച്ച് ,സ്വന്തം താത്പര്യങ്ങൾവിതച്ച് നേട്ടം കൊയ്യുവാൻ, ശ്രമിക്കുന്ന ചില പ്രത്യേക വിഭാഗങ്ങളും അല്ലാതെ, യുദ്ധത്തെ പിന്തുണയ്ക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നത്...? 

 പ്രത്യേകിച്ച്, ഒരുനേരത്തെ   അന്നത്തിന് മറ്റുള്ളവരുടെ ഔദാര്യത്തിനായി കൈനീട്ടി കാത്തിരിക്കേണ്ടിവരുന്ന ദരിദ്ര രാഷ്ട്രങ്ങളിൽ.

 സ്വന്തം തലയിൽ ബോംബുവീണ് മരിക്കാൻ താത്പര്യമുള്ള ഒരു ജനത ലോകത്ത് എവിടെയെങ്കിലുമുണ്ടോ...?

ചുരുക്കത്തിൽ ലോകത്ത് തന്നെ ഉള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചുവരുന്ന ഈ ഒരു പ്രത്യേക കാലത്ത്, ലോക സമ്പദ് വ്യവസ്ഥയിൽ തന്നെ ശക്തമായ മാന്ദ്യം സൃഷ്ടിക്കാൻ കഴിഞ്ഞതല്ലാതെ, ഈ ഒരു യുദ്ധം, മറ്റെന്ത് നേട്ടമാണ് മനുഷ്യരാശിക്ക് സംഭാവന ചെയ്തത്......?

ഒറ്റ വായനയിൽ, ശക്തിയുള്ളവൻ ദുർബലനെ കീഴ്പ്പെടുത്തുന്ന രക്തക്കറപൂണ്ട പാപപങ്കിലവും, ക്രൂരവും,ദയാദാക്ഷിണ്യവുമില്ലാത്ത ഏകപക്ഷീയമായ ഒരു മത്സരോത്സവം എന്നതിലുപരി മറ്റൊരുതരത്തിലും യുദ്ധത്തെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.!!

  

  കൊച്ചി ജൂതത്തെരുവ്

  സത്യത്തിൽ എഴുതാൻ ശ്രമിച്ചത്, കൊച്ചി, മട്ടാഞ്ചേരിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ജൂത തെരുവിനെക്കുറിച്ചായിരുന്നു


https://www.vlcommunications.in/2023/11/blog-post.html
കൊച്ചി ജൂതത്തെരുവ്


,എന്നാൽ, ജൂതരെക്കുറിച്ചും, അവരുടെ കുടിയേറ്റ ചരിത്രത്തെക്കുറിച്ചുമെല്ലാം പറയാൻ ശ്രമിക്കുമ്പോൾ, ഇന്ന് ലോക വാർത്താമാദ്ധ്യമങ്ങളുടെ വലിയ തലക്കെട്ടുകളായി മാറിയ ഇസ്രായേൽ സംഘർഷങ്ങളെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങിനെ..?

കൊച്ചിയിൽ ചുറ്റിക്കറങ്ങുന്നതിനിടെ, നട്ടുച്ച നേരത്തെ തിളച്ച വെയിലിൽ ഒരു നാരങ്ങാ വെള്ളം കുടിക്കുവാൻ വേണ്ടി ഒരു ചെറിയ കടയിലേയ്ക്കു കയറുമ്പോൾ, ലോകത്തെവിടെയുമുള്ള മനുഷ്യരെപ്പോലെതന്നെ ആ ചെറുകിട കച്ചവടക്കാരനും ആശങ്കയിലായിരുന്നു.

അയാളും ആൾതിരക്കൊഴിഞ്ഞകടയിലിരുന്ന്, യുദ്ധത്തെക്കുറിച്ചും, അതിൻറെ കെടുതികളെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചു. കാരണം, ആധുനികതയുടെ വളർച്ചയോടെ, ലോകത്ത് നടക്കുന്ന ഓരോ ചെറിയ സംഭവങ്ങളും അന്യദേശങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തിൽപോലും വലിയ രീതിയിലുള്ള ചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.

ഓരോ വർഷത്തിലും, നവംബർ, ഡിസംബർ മാസങ്ങളിലാണ് കൊച്ചിയിലേയ്ക്ക് ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികളുടെ ഒഴുക്ക്. അതിൽ തന്നെ ഇസ്രായേലിൽനിന്നുള്ളവരാണ് ഭൂരിപക്ഷവും എന്നതാണ് കൗതുകകരവും,

 പ്രത്യേകിച്ച് ജൂതത്തെരുവും അതിലെ മനോഹരമായ കാഴ്ചകളും,കൊച്ചിയുടെ പ്രൗഢി വിളിച്ചോതുന്ന ചരിത്ര-പൗരാണിക സ്മാരകങ്ങളും ദർശിച്ച് തിരിച്ചുപോവുക എന്നതാണ് വദേശ സഞ്ചാരികളുടെ പതിവ് രീതി. അതിനനുസരിച്ച് ആ സീസൺ ലക്ഷ്യമിട്ട് ഉപജീവനം നടത്തുന്നവരും ,സ്ഥാപനങ്ങളുമെല്ലാം സജ്ജമാകും.

എന്നാൽ യുദ്ധം അതിൻറെ എല്ലാ അതിർവരമ്പുകളും, ലംഘിക്കുകയും, ജീവിതം ദുസ്സഹമാവുകയും ചെയ്തതോടെ, ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് നിലയ്ക്കുകയും,. അതിനനുസൃതമായി ഒരു പാട് ഹോംസ്റ്റേകളുടേയും, ഹോട്ടൽ മുറികളുടേയും, ആഭ്യന്തര ടൂറിസ്റ്റ് വാഹനങ്ങളുടേയും റിസർവേഷനുമെല്ലാം ക്യാൻസലായി.

 എന്തായാലും കേരളം, നമ്മുടെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അതിനെ വലിയ രീതിയിൽ പ്രമോട്ടുചെയ്യുകയും, നവീകരിക്കുകയും ചെയ്യുന്നതുകൊണ്ട്, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളും, ആഭ്യന്തര സഞ്ചാരികളും ഇങ്ങോട്ട് ഒഴുകിയെത്തുന്നു എന്നത്, സംസ്ഥാനത്തിനും, ഇവിടുത്തെ ജനങ്ങൾക്കും വലിയൊരു ഉപജീവനത്തിൻറെ സാദ്ധ്യതകൾ തുറന്നിടുന്നത് വളരെ സന്തോഷകരമാണ്.

മറ്റൊരു രസകരമായ കാര്യം. ഇപ്പോൾ, ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്, കേരളത്തെ ഏറ്റവും മികച്ച ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.

  എന്തുകൊണ്ട് ജൂതത്തെരുവ് സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നു...?

ചോദ്യം ഒരു സഞ്ചാരിയോടായിരുന്നു, 
അയാൾ പറയുന്നത് കൊച്ചിയിൽ പലവട്ടമായി താൻ വരുന്നു. കാരണം കൊച്ചിയുടെ ഓരോ ഭാഗങ്ങളും വളരെ വ്യത്യസ്‌തതയും, മനോഹരവുമായ കാഴ്ചകൾകൊണ്ട് സമ്പന്നമാണ്. മാത്രമല്ല ഒരു സഞ്ചാരി ആഗ്രഹിക്കുന്നതെല്ലാം ഇവിടെ കാണുവാനുമാകും.
 കായൽപ്പറപ്പ്, ബോട്ട് യാത്ര, കേരളത്തിന്റെ, തനത് ഭക്ഷണം, കലാരൂപങ്ങൾ, ഇതിലെല്ലാമുപരി വ്യത്യസ്ത ജനവിഭാഗങ്ങളും അവരുടെ ജീവിതരീതികളും, കൂടാതെ, കൊച്ചിയുടെ ചരിത്ര സ്മാരകങ്ങളുടെ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുക എന്നതും വലിയൊരു അനുഭവം തന്നെ.  

പ്രത്യേകിച്ച് ജൂതത്തെരുവ്. 

ഇവിടം കാണുമ്പോൾ പെട്ടെന്ന് വേറെയേതോ ഒരു പൗരാണിക നഗരത്തിലെത്തിയ പ്രതീതിയാണ്. ,


https://www.vlcommunications.in/2023/11/blog-post.html
കൊച്ചി ജൂതത്തെരുവ്


 കരകൗശല ശാലകളും, ഇടതിങ്ങിയ റോഡും, ക്ഷേത്രങ്ങളും, പള്ളിയുമെല്ലാം, വല്ലാത്തൊരാകർഷണമാണ്., അതേപോലെ ചരിത്രത്തോളം പഴക്കമുള്ള ഇവിടുത്തെ കെട്ടിടങ്ങളും, അതിൻറെ തനിമ ഒട്ടും തന്നെ. ചോർന്നുപോകാതെ തന്നെ നിലനിർത്തിയിരിക്കുന്നതും, സന്തോഷമുള്ള കാഴ്ചകൾ തന്നെ.
കൂടാതെ, കേരളത്തിൻറെ സംസ്ക്കാരം വിളിച്ചോതുന്ന ശിൽപ്പങ്ങൾ, ചിത്രങ്ങൾ, രുചിഭേദമേറിയ ഭക്ഷണ വസ്തുക്കൾ. ചുരുക്കിപ്പറഞ്ഞാൽ ചുരുങ്ങിയ വിസ്തൃതിയിലുള്ള ഒരു വലിയ ലോകം എന്നുതന്നെ പറയാം. 
അത്രയും പറഞ്ഞുകൊണ്ട് അയാൾ, വീണ്ടും ആൾക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് ലയിച്ചു.
ശരിയാണ് കൊച്ചിയെക്കുറിച്ചും അതിൻറെ രമണീയതയെക്കുറിച്ചും ഇതിനപ്പുറം നമുക്കും, മറ്റെന്താണ് പറയുവാൻ കഴിയുക...!

 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...