ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

എന്താണ് ലിവിംഗ് വിൽ ?


ലിവിംഗ് വിൽ. 

 വിദേശ രാജ്യങ്ങളിൽ നിലവിലുള്ളതും, എന്നാൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ,അധികം പ്രചാരം ലഭിക്കാത്തതുമായ ഒരു ചികിത്സാസംബന്ധിയായ ഒരു ആധികാരിക രേഖ എന്നുവേണമെങ്കിൽ ഒറ്റ വാക്കിൽ ഇതിനെ വിശേഷിപ്പിക്കാം. !

 എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ചു നാളുകളായി ലിവിംഗ് വിൽ എന്ന ഒരു രേഖയെ സംബന്ധിച്ച്, പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് കേരള സമൂഹത്തിൽ തന്നെ വലിയ തോതിൽ ചർച്ചകളും,ക്യാമ്പെയ്നുകളുമൊക്കെ നടക്കുന്നുണ്ട്.!


https://www.vlcommunications.in/2023/10/blog-post_21.html
ലിവിംഗ് വിൽ


എന്താണതിന് കാരണം?

 അതല്ലങ്കിൽ സത്യത്തിൽ എന്താണ് ഈ ലിവിംഗ് വിൽ? എന്താണ് അതുകൊണ്ടുള്ള ഒരു പ്രയോജനം?

ലിവിംഗ് വിൽ എന്തിന്?

ലിവിംഗ് വിൽ എന്നത് അനാവശ്യമായ ആശുപത്രി ചൂഷണങ്ങൾക്കെതിരെ എഴുതി വെയ്ക്കേണ്ട,  വളരെ പ്രധാനപ്പെട്ട ചികിത്സാ സംബന്ധിയായ ഒരു രേഖയാണ് . 

പ്രത്യേകിച്ച് ഇക്കാലത്ത്, രണ്ടറ്റവും കൂട്ടിമുട്ടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ മനുഷ്യൻ പെടാപ്പാടുപെടുന്ന ഈ ഒരു പ്രത്യേക കാലഘട്ടത്തിൽ!

പലയിടങ്ങളിലും, കഴിഞ്ഞ കുറേക്കാലങ്ങളായി, സോഷ്യൽ മീഡിയകളിലും അല്ലാതെയുമൊക്കെയായി ദിനംതോറും പ്രത്യക്ഷപ്പെടുന്ന അനേകം പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. മിക്കവാറും എല്ലാ പരസ്യങ്ങളിലും, ലക്ഷങ്ങളോ, കോടികൾ തന്നെയോ ആശുപത്രി ചികിത്സാ ചിലവിനായി ആവശ്യമുണ്ടന്നുള്ള സഹായ അഭ്യർഥനകളുമായി കടന്നു വരുന്ന പരസ്യങ്ങളുമാണ്.  

എന്നാൽ അൽപ്പം കൂടി കടന്ന്, ചികിത്സാ ചിലവിനായി അനേക ലക്ഷങ്ങൾ വേണമെന്നെ പല രോഗികളുടേയും, രോഗാവസ്ഥകളെക്കുറിച്ച് അന്വേഷിച്ചാൽ , തീർത്തും നിരാശാജനകവും, തൊണ്ണൂറ്റി ഒൻപതുശതമാനവും രോഗി ആരോഗ്യകരമായ  അവസ്ഥയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരു സാദ്ധ്യതയില്ലന്നുമുള്ള മറുപടികളുമാകും  കേൾക്കുവാനും കഴിയുക.!

 അപ്പോൾ. പിന്നെയെന്തിന് ഇത്രയേറെ ലക്ഷങ്ങൾ മുടക്കി ഒരു രോഗിയെ എന്തിന് ചികിത്സിക്കണമെന്ന ഒരു സുപ്രധാന ചോദ്യമാണ് അവിടെ ഉയർന്നുവരുന്നത്.

എന്തായാലും അക്കാര്യങ്ങൾ അവിടെ നിൽക്കട്ടെ. ഇത് ഒരു സാധാരണകുടുംബത്തെ സംബന്ധിക്കുന്ന അവസ്ഥയാണങ്കിലോ? 

സ്വന്തം ജീവിതം തന്നെ നഷ്‌ടപ്പെടുത്തി,  വരും തലമുറകൾക്ക് കൂടി അനുഭവവേദ്യമാകേണ്ട ലക്ഷക്കണക്കായ രൂപയുടെ കുടുംബസ്വത്തുക്കൾ വിറ്റിട്ടാണ് ഇന്ന് പലരും, ആധുനിക ചികിത്സാ സംവിധാനങ്ങൾ തേടി പരക്കം പായുന്നത്. 

എന്നാൽ പലപ്പോഴും സംഭവിക്കുന്നതോ?    കടം മേടിച്ചും, കഷ്ടപ്പെട്ടും ഉണ്ടാക്കിയ പണം തീരുന്ന മുറയ്ക്ക് രോഗിയുടെ അവസ്ഥ പഴയതിലും കൂടുതൽ പരിതാപകരമാവുകയും, അവസാനം രോഗി മരിക്കുകയും, മരണശേഷം ജീവിച്ചിരിക്കുന്നവരുടെ കഥ മരിച്ചവരേക്കാൾ  ദാരുണമാവുകയും ചെയ്യുന്നതായാണ് പലപ്പോഴും കേൾക്കുവാൻ കഴിയുന്നതും.

ജീവിതം തിരിച്ചു കിട്ടില്ലന്ന് ഉറപ്പാകുമ്പോൾ

 എന്നാൽ ഒരിക്കൽ പോലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ യാതൊരു സാദ്ധ്യതയുമില്ലാത്തവരെ ഇത്തരത്തിൽ കിടപ്പാടം വിറ്റുപോലും ചികത്സിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാന ചോദ്യം!

പലപ്പോഴും ഇവിടെ സംഭവിക്കുന്നത് ഒരു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകഴിഞ്ഞാൽ ആരുടേയും അഭിപ്രായങ്ങൾക്ക് പോലും കാത്തുനിൽക്കാതെ ആശുപത്രി അധികൃതരുടെ സ്വന്തം താത്പ്പര്യപ്രകാരം ചികിത്സയ്ക്ക് വിധേയമാക്കുകയാണ് പതിവ്

അവിടെ അവർ എന്തുചെയ്യുന്നുവെന്നോ, എന്തു സംഭവിക്കുന്നുവെന്നോ മറ്റുള്ളവർക്ക് അറിയുവാനുള്ള സാദ്ധ്യതപോലും തീരെയില്ല. എന്നാൽ അവസാനം രോഗിക്ക് എന്തെങ്കിലും സംഭവിക്കുകയോ, കൂടുതൽ സാമ്പത്തികം ആവശ്യമായി വരുമ്പോഴോ മാത്രമാണ് രോഗിയുടെ ബന്ധുക്കളും, വീട്ടുകാരുമെല്ലാം എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്തവിധം പകച്ചുപോകുന്നത്. 

കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു,സാധാരണ മനുഷ്യന് താങ്ങുവാൻ പോലും കഴിയുന്നതിനും, അപ്പുറമുള്ള അത്യന്താധുനിക പരിശോധനകളും, സംവിധാനങ്ങളുമൊക്കെ ഉപയോഗിച്ചതായൊക്കെയാകും  പറയപ്പെടുക.

ഈയിടെ, മദ്ധ്യ കേരളത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ തന്നെ സംഭവിച്ച കാര്യം തന്നെ ഒരു ഉദാഹരണമായെടുക്കാം

ഇൻറൻസീവ് കെയറിന് പുറത്ത് പതിവില്ലാത്ത രീതിയിൽ വലിയൊരാൾക്കൂട്ടവും, ഒരു സ്ത്രീയുടെ ബഹളവും കേട്ടാണ് പലരും ഓടിച്ചെന്നത്.

 കാര്യമെന്തെന്ന് ആർക്കും മനസ്സിലാകാതെ നിൽക്കുമ്പോഴാണ് ആ സ്ത്രീ പറയുന്നത്,  "അകത്ത് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത് തൻറെ, പ്രായമായ അമ്മയാണന്നും,. ഒരാഴ്ചയിലേറെയായി എന്താണ് അമ്മയുടെ അവസ്ഥയെന്നോ, രോഗവിവരങ്ങളോ ഒന്നും തനിക്ക് അറിയുവാൻ കഴിയുന്നില്ലന്നും, എന്നാൽ ആശുപത്രി അധികൃതരോട് ചോദിച്ചാൽ മൗനമാണ് മറുപടിയെന്നുമായിരുന്നു അവരുടെ ആരോപണം.

എന്നാൽ ശബ്ദം കേട്ട് ഓടിവന്ന ആശുപത്രി അധികൃതരാകട്ടെ, ഐ . സി . യു വിൽ കഴിയുന്ന രോഗിയുടെ അവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണന്നും, ഇപ്പോഴൊന്നും പറയുവാൻ കഴിയില്ലെന്നുമാണ് പറയുന്നതും.

 എന്നാൽ, ആ മറുപടിയിലൊന്നും തൃപ്തയാകാതിരുന്ന ആ സ്ത്രീ ഐ. സി.യു. വിൽ കയറി തൻറെ അമ്മയെ കാണുവാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചതോടെ അന്തരീക്ഷം കലുഷമായി. 

എന്നാൽ ആശുപത്രി അധികൃതരാകട്ടെ , അവരെ ഒരു കാരണവശാലും അവരുടെ  അമ്മയായ രോഗിയെ കാണുവാനുള്ള അനുവാദം നൽകാതിരിക്കുകയും, പകരം  അവരെ ആശ്വാസവചനങ്ങളുമായി സമാധാനിപ്പിക്കുവാനും ശ്രമിച്ചെങ്കിലും, അതിനൊന്നും അവർ വഴങ്ങാതെ വന്നതോടെ, ആശുപത്രി അന്തരീക്ഷം   പ്രക്ഷുബ്ദമായി. 

പിന്നീട് ചില ജനപ്രതിനിധികളും, നാട്ടുകാരുമൊക്കെ വിഷയത്തിൽ ഇടപെടാൻ തുടങ്ങിയതോടെ മനസ്സില്ലാമനസ്സോടെ ഐ. സി.യു. വിൽ കയറി അവരെ, തൻ്റെ രോഗിയായ അമ്മയെ കാണുവാൻ  ആശുപത്രി അധികൃതർ അനുവദിച്ചു.  

എന്നാൽ അമ്മയെ ഒരു നോക്കു കാണുവാനും, ആശ്വസിപ്പിക്കുവാനും, ശ്രമിച്ച ആ സ്ത്രീ അവിടെ കണ്ടത് , ഐ.സി.യു. വിനകത്ത് മരിച്ചുകിടക്കുന്ന തൻറെ മാതാവിനെയാണ്.!

ഇങ്ങിനെ  പറഞ്ഞു തുടങ്ങിയാൽ നിരവധി കയ്പ്പേറിയ, ആശുപത്രി അനുഭവങ്ങൾ    പലർക്കായി, പറയുവാനുണ്ടങ്കിൽ തന്നെയും, ഇതെല്ലാം ഒരിക്കലും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാതിരുന്നിട്ടുകൂടി പൊതുസമൂഹമോ, മാദ്ധ്യമങ്ങളോ ഒന്നും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കുകയോ, ചർച്ചചെയ്യുകയോ പോലും ചെയ്യാറില്ലന്നുള്ളതാണ് അത്ഭുതകരം. !

ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യസേവനമേഖലകളിൽ രോഗിയായി ചെല്ലുന്നവരെ സംബന്ധിച്ച് ഒന്നിനും യാതൊരു ഉറപ്പില്ലന്നുമാത്രമല്ല. എന്തു സംഭവിച്ചാലും, രോഗിയും, അവരുൾപ്പെടുന്ന ബന്ധുജനങ്ങൾക്കും മാത്രമാകും എല്ലാകഷ്ടനഷ്ടങ്ങളും.!

ലിവിംഗ് വില്ലിൻ്റെ പ്രസക്തി

ഇത്രയും പറഞ്ഞുവന്നത്, എന്താണ് ഇത്തരം ഒരു സമൂഹത്തിൽ ലിവിംഗ് വില്ലിൻറെ പ്രസക്തി എന്ന് ബോദ്ധ്യപ്പെടുന്നതിനാണ്. 

 ഇവിടെ  ലിവിംഗ് വിൽ എന്നതിൻ്റെ മുഖ്യമായ പ്രസക്തി 

 - ജീവിതത്തിൽ, തീർത്തും, ഇനി ആരോഗ്യകരമായ   ഒരു അന്തരീക്ഷത്തിലേക്ക്   തിരിച്ചുപോക്കില്ലന്ന് ഉറപ്പായ ഘട്ടത്തിൽ, തനിക്ക്, അത്യന്താധുനിക ചികിത്സകളോ, മരണം നീട്ടിവെയ്ക്കാൻ വേണ്ടി മാത്രം പ്രാപ്തമാക്കുന്ന വെൻ്റ് ലേറ്റർ പോലെ ലക്ഷങ്ങൾ ചിലവഴിച്ചുള്ള, മറ്റ് അനാവശ്യ സംവിധാനങ്ങളോ ആവശ്യമില്ലെന്ന് രോഗി സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു ജീവിതരേഖയാണ് ലിവിംഗ് വിൽ. 

ഇത്തരം ഒരു രേഖ ഒരു രോഗി മുൻകൂട്ടി ഔദ്യോഗികമായി തയ്യാറാക്കി വെയ്ക്കുന്ന പക്ഷം അത് , രോഗിക്ക് ഏത് അടിയന്തിര ഘട്ടത്തിലും ഏതു തരം ചികിത്സ നിശ്ചയിക്കണമെന്ന് ഡോക്ടർമാരെ മുൻകൂട്ടി അറിയിക്കുവാൻ പ്രാപ്തമാക്കുന്ന ഒരു ഡോക്യുമെൻ്റു കൂടിയാണ്.

 അതിനാൽ അത്തരം ഒരു ഡോക്യുമെൻ്റ് എഴുതി വെച്ചിരിക്കുന്ന രോഗിയെ സംബന്ധിച്ചിടത്തോളം അയാളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി, താത്ക്കാലിക മരണം നീട്ടിവെയ്ക്കലിനായുള്ള  ചികിത്സ ആശുപത്രി നൽകേണ്ടതില്ലന്നാണ് ആ എഴുതി വെച്ചിരിക്കുന്ന ഡോക്യുമെൻ്റിലൂടെ അയാൾ വ്യക്തമാക്കുന്നത്.

മരണാസന്നനായ ഒരു രോഗിക്ക് ആശുപത്രി നിശ്ചയിക്കുന്ന തരത്തിൽ, താത്ക്കാലികമായി മരണം നീട്ടിവെയ്ക്കാൻ മാത്രം ഉപകരിക്കുന്ന തരത്തിലുള്ള കൃത്രിമ ശ്വാസോച്ഛ്വാസത്തിനുള്ള വലിയ വെൻലേറ്റർ സൗകര്യങ്ങളോ ,  വായിലൂടെയും, മൂക്കിലൂടെയുമെല്ലാം കുഴൽ കയറ്റി ഭക്ഷണവും, വെള്ളവും, നൽകുന്ന ചികിത്സാ വിധികളോ ,  ഒന്നും തനിക്ക് ആവശ്യമില്ലെന്നും രോഗി സ്വയം പ്രഖ്യാപിക്കുന്നതു കൂടിയാണ് ലിവിംഗ് വിൽ.

ചുരുക്കത്തിൽ തൻറെ ജീവിതാന്ത്യം തനിക്ക് ഏതുതരം ചികിത്സയാണ് വേണ്ടത് അല്ലങ്കിൽ, വേണ്ടാത്തത് എന്ന്, രോഗി മുൻകൂട്ടി നിശ്ചയിക്കുകയും, സ്വന്തം വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന് ഒപ്പു വെയ്ക്കുകയും, രണ്ട് ഗസറ്റഡ് ഓഫീസർമാർ സാക്ഷികളാവുകയും ചെയ്തുകഴിഞ്ഞാൽ ഈരേഖ പൂർണമാകും.!

 ഇപ്പോൾ എറണാകുളം, കൊടുങ്ങല്ലൂർ, പറവൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിവിധ പാലിയേറ്റീവ് കെയർ സംവിധാനങ്ങളും ഇത്തരം ഒരു കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്നുണ്ട്. 

ഇതിൽ എടുത്തുപറയേണ്ടത്, സംസ്ഥാനത്തെ പാലിയേറ്റീവ് കെയറുകളുടെ പ്രധാനചുമതലകൾ വഹിക്കുന്നു, ഡോ ബാബു ജോസിൻറെ പ്രയത്നങ്ങളെക്കുറിച്ചാണ്. 

അദ്ദഹത്തിൻറെ നേതൃത്വത്തിൽ ഇപ്പോൾ കേരളത്തിൻറെ പലഭാഗങ്ങളിലും, ലിവിംഗ് വില്ലിനെക്കുറിച്ചുള്ള സജീവ കാമ്പയിനുകൾ നടക്കുന്നു.

ഇതിനായുള്ള അപേക്ഷാ ഫോമുകൾ ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതോ, അതല്ലങ്കിൽ ഏതെങ്കിലും പാലിയേറ്റീവ് കെയർ സെൻ്ററുകൾ വഴിയോ ലഭ്യമാകുന്നതുമാണ്.

 ആദ്യ ഘട്ടത്തിൽ, ലിവിംഗ് വിൽ എഴുതി തയ്യാറാക്കിയ ശേഷം, ഒരു  മെജിസ്ട്രേറ്റ് ഒപ്പുവയ്ക്കുന്ന രേഖകൾക്കേ പ്രസക്തി ഉണ്ടായിരുന്നുവള്ളൂഎങ്കിലും,,പിന്നീട് അതിൻ്റെ പ്രായോഗികത കണക്കിലെടുത്ത് രണ്ട് ഗസറ്റഡ് ഓഫീസർമാർ ഒപ്പിട്ടാൽ ഈ രേഖ നിയമപരമാകുമെന്ന്  കോടതി തന്നെ നിർദ്ദേശിക്കുകയായിരുന്നു.

ദയാവധം

എന്നാൽ, ഇതിനെക്കുറിച്ച് പല കോണുകളിൽ നിന്നും , ഇത് മെഴ്സി കില്ലിംഗ് (ദയാവധം) അല്ലേ എന്ന ചോദ്യങ്ങൾ, ഉയർന്നു വരികയുണ്ടായി.തീർച്ചയായും അത്തരം ചോദ്യങ്ങൾക്കും പ്രസക്തിയുണ്ട്

എന്നാൽ ഇത് ദയാവധത്തിൻറെ നിർവചനം പോലെ ചികിത്സ നിഷേധിക്കുകയോ, മരണത്തിലേക്ക് മനപൂർവ്വം തള്ളിവിടുകയോ ചെയ്യുന്ന ഒരു പ്രക്രിയ അല്ലന്നുള്ളതാണ് വ്യക്തമായും മനസ്സിലാക്കേണ്ടത്.

മറിച്ച്, തീർത്തും മരണം ഉറപ്പായ സാഹചര്യത്തിലും, ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ലന്നും ഉറപ്പായ ഘട്ടത്തിൽ, തനിക്ക് ചിലവേറിയതും, വേദനാപൂർണ്ണവുമായ (ഭക്ഷണമെല്ലാം ട്യൂബ് വഴി നൽകുന്നതു പോലുള്ള അവസ്ഥാരീതികൾ, അതല്ലങ്കിൽ വെൻ്റ് ലേറ്റർ ഉപകരണങ്ങളോടെയുള്ള ചികിത്സകൾ )  തനിക്ക് ആവശ്യമില്ല, എന്ന് പ്രഖ്യാപിക്കുകയാണ് ഈ രേഖ വഴി ചെയ്യുന്നത്.

സത്യത്തിൽ ലിവിംഗ് വിൽ എന്നത്, ആശുപത്രി കിടക്കയിലെ. ഇരുളും, ദുരന്തപൂർണ്ണവുമായ, ജീവിതം വിട്ട്, സ്വവസതിയിൽ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമിടയിൽ, ആശ്വാസപൂർണ്ണവും, ശുദ്ധവായുവും, വെളിച്ചവും കണ്ട്, വളരെ സമാധാനപൂർണ്ണമായും, സന്തോഷത്തോടെതന്നെയും,ഈ ഭൂമി വിട്ട് അകലുവാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ തീവ്ര അഭിലാഷങ്ങളുടെ ഭാഗമായി ഒരു വിശുദ്ധമരണത്തിനായുള്ള  വഴിയൊരുക്കലാണ്   ഈരേഖ എന്ന് നിസ്സംശയം   പറയാം.!





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...