/ എന്താണ് ലിവിംഗ് വിൽ ? ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

Practical Solutions for Disc Bulge:How to Avoid Surgery

A disc bulge is a major health concern affecting people of all ages today. It occurs when a spinal disc displaces or pushes outward. Severe back pain, pain radiating from the buttocks or hips down to the legs (Sciatica), and a feeling of heaviness or numbness in the legs are all common symptoms. Let’s look into the common causes of a disc bulge and its effective remedies. What is a Disc Bulge? Spinal discs are soft, rubbery structures that act as shock absorbers between the vertebrae of our spine. When these discs displace or protrude outward due to various reasons, it is called a disc bulge. Severe pain occurs when this bulging disc presses against the nearby nerves. Root Causes of a Disc Bulge Bad Posture: Sitting hunched in front of a computer for long hours puts immense pressure on the discs of the lower spine. Incorrect Lifting Techniques: Bending the spine to lift heavy objects off the floor can cause the disc to protrude. Age-Related Wear and Tear: As we age, spinal discs natu...

എന്താണ് ലിവിംഗ് വിൽ ?


ലിവിംഗ് വിൽ. 

 വിദേശ രാജ്യങ്ങളിൽ നിലവിലുള്ളതും, എന്നാൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ,അധികം പ്രചാരം ലഭിക്കാത്തതുമായ ഒരു ചികിത്സാസംബന്ധിയായ ഒരു ആധികാരിക രേഖ എന്നുവേണമെങ്കിൽ ഒറ്റ വാക്കിൽ ഇതിനെ വിശേഷിപ്പിക്കാം. !

 എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ചു നാളുകളായി ലിവിംഗ് വിൽ എന്ന ഒരു രേഖയെ സംബന്ധിച്ച്, പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് കേരള സമൂഹത്തിൽ തന്നെ വലിയ തോതിൽ ചർച്ചകളും,ക്യാമ്പെയ്നുകളുമൊക്കെ നടക്കുന്നുണ്ട്.!


https://www.vlcommunications.in/2023/10/blog-post_21.html
ലിവിംഗ് വിൽ


എന്താണതിന് കാരണം?

 അതല്ലങ്കിൽ സത്യത്തിൽ എന്താണ് ഈ ലിവിംഗ് വിൽ? എന്താണ് അതുകൊണ്ടുള്ള ഒരു പ്രയോജനം?

ലിവിംഗ് വിൽ എന്തിന്?

ലിവിംഗ് വിൽ എന്നത് അനാവശ്യമായ ആശുപത്രി ചൂഷണങ്ങൾക്കെതിരെ എഴുതി വെയ്ക്കേണ്ട,  വളരെ പ്രധാനപ്പെട്ട ചികിത്സാ സംബന്ധിയായ ഒരു രേഖയാണ് . 

പ്രത്യേകിച്ച് ഇക്കാലത്ത്, രണ്ടറ്റവും കൂട്ടിമുട്ടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ മനുഷ്യൻ പെടാപ്പാടുപെടുന്ന ഈ ഒരു പ്രത്യേക കാലഘട്ടത്തിൽ!

പലയിടങ്ങളിലും, കഴിഞ്ഞ കുറേക്കാലങ്ങളായി, സോഷ്യൽ മീഡിയകളിലും അല്ലാതെയുമൊക്കെയായി ദിനംതോറും പ്രത്യക്ഷപ്പെടുന്ന അനേകം പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. മിക്കവാറും എല്ലാ പരസ്യങ്ങളിലും, ലക്ഷങ്ങളോ, കോടികൾ തന്നെയോ ആശുപത്രി ചികിത്സാ ചിലവിനായി ആവശ്യമുണ്ടന്നുള്ള സഹായ അഭ്യർഥനകളുമായി കടന്നു വരുന്ന പരസ്യങ്ങളുമാണ്.  

എന്നാൽ അൽപ്പം കൂടി കടന്ന്, ചികിത്സാ ചിലവിനായി അനേക ലക്ഷങ്ങൾ വേണമെന്നെ പല രോഗികളുടേയും, രോഗാവസ്ഥകളെക്കുറിച്ച് അന്വേഷിച്ചാൽ , തീർത്തും നിരാശാജനകവും, തൊണ്ണൂറ്റി ഒൻപതുശതമാനവും രോഗി ആരോഗ്യകരമായ  അവസ്ഥയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരു സാദ്ധ്യതയില്ലന്നുമുള്ള മറുപടികളുമാകും  കേൾക്കുവാനും കഴിയുക.!

 അപ്പോൾ. പിന്നെയെന്തിന് ഇത്രയേറെ ലക്ഷങ്ങൾ മുടക്കി ഒരു രോഗിയെ എന്തിന് ചികിത്സിക്കണമെന്ന ഒരു സുപ്രധാന ചോദ്യമാണ് അവിടെ ഉയർന്നുവരുന്നത്.

എന്തായാലും അക്കാര്യങ്ങൾ അവിടെ നിൽക്കട്ടെ. ഇത് ഒരു സാധാരണകുടുംബത്തെ സംബന്ധിക്കുന്ന അവസ്ഥയാണങ്കിലോ? 

സ്വന്തം ജീവിതം തന്നെ നഷ്‌ടപ്പെടുത്തി,  വരും തലമുറകൾക്ക് കൂടി അനുഭവവേദ്യമാകേണ്ട ലക്ഷക്കണക്കായ രൂപയുടെ കുടുംബസ്വത്തുക്കൾ വിറ്റിട്ടാണ് ഇന്ന് പലരും, ആധുനിക ചികിത്സാ സംവിധാനങ്ങൾ തേടി പരക്കം പായുന്നത്. 

എന്നാൽ പലപ്പോഴും സംഭവിക്കുന്നതോ?    കടം മേടിച്ചും, കഷ്ടപ്പെട്ടും ഉണ്ടാക്കിയ പണം തീരുന്ന മുറയ്ക്ക് രോഗിയുടെ അവസ്ഥ പഴയതിലും കൂടുതൽ പരിതാപകരമാവുകയും, അവസാനം രോഗി മരിക്കുകയും, മരണശേഷം ജീവിച്ചിരിക്കുന്നവരുടെ കഥ മരിച്ചവരേക്കാൾ  ദാരുണമാവുകയും ചെയ്യുന്നതായാണ് പലപ്പോഴും കേൾക്കുവാൻ കഴിയുന്നതും.

ജീവിതം തിരിച്ചു കിട്ടില്ലന്ന് ഉറപ്പാകുമ്പോൾ

 എന്നാൽ ഒരിക്കൽ പോലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ യാതൊരു സാദ്ധ്യതയുമില്ലാത്തവരെ ഇത്തരത്തിൽ കിടപ്പാടം വിറ്റുപോലും ചികത്സിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാന ചോദ്യം!

പലപ്പോഴും ഇവിടെ സംഭവിക്കുന്നത് ഒരു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകഴിഞ്ഞാൽ ആരുടേയും അഭിപ്രായങ്ങൾക്ക് പോലും കാത്തുനിൽക്കാതെ ആശുപത്രി അധികൃതരുടെ സ്വന്തം താത്പ്പര്യപ്രകാരം ചികിത്സയ്ക്ക് വിധേയമാക്കുകയാണ് പതിവ്

അവിടെ അവർ എന്തുചെയ്യുന്നുവെന്നോ, എന്തു സംഭവിക്കുന്നുവെന്നോ മറ്റുള്ളവർക്ക് അറിയുവാനുള്ള സാദ്ധ്യതപോലും തീരെയില്ല. എന്നാൽ അവസാനം രോഗിക്ക് എന്തെങ്കിലും സംഭവിക്കുകയോ, കൂടുതൽ സാമ്പത്തികം ആവശ്യമായി വരുമ്പോഴോ മാത്രമാണ് രോഗിയുടെ ബന്ധുക്കളും, വീട്ടുകാരുമെല്ലാം എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്തവിധം പകച്ചുപോകുന്നത്. 

കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു,സാധാരണ മനുഷ്യന് താങ്ങുവാൻ പോലും കഴിയുന്നതിനും, അപ്പുറമുള്ള അത്യന്താധുനിക പരിശോധനകളും, സംവിധാനങ്ങളുമൊക്കെ ഉപയോഗിച്ചതായൊക്കെയാകും  പറയപ്പെടുക.

ഈയിടെ, മദ്ധ്യ കേരളത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ തന്നെ സംഭവിച്ച കാര്യം തന്നെ ഒരു ഉദാഹരണമായെടുക്കാം

ഇൻറൻസീവ് കെയറിന് പുറത്ത് പതിവില്ലാത്ത രീതിയിൽ വലിയൊരാൾക്കൂട്ടവും, ഒരു സ്ത്രീയുടെ ബഹളവും കേട്ടാണ് പലരും ഓടിച്ചെന്നത്.

 കാര്യമെന്തെന്ന് ആർക്കും മനസ്സിലാകാതെ നിൽക്കുമ്പോഴാണ് ആ സ്ത്രീ പറയുന്നത്,  "അകത്ത് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത് തൻറെ, പ്രായമായ അമ്മയാണന്നും,. ഒരാഴ്ചയിലേറെയായി എന്താണ് അമ്മയുടെ അവസ്ഥയെന്നോ, രോഗവിവരങ്ങളോ ഒന്നും തനിക്ക് അറിയുവാൻ കഴിയുന്നില്ലന്നും, എന്നാൽ ആശുപത്രി അധികൃതരോട് ചോദിച്ചാൽ മൗനമാണ് മറുപടിയെന്നുമായിരുന്നു അവരുടെ ആരോപണം.

എന്നാൽ ശബ്ദം കേട്ട് ഓടിവന്ന ആശുപത്രി അധികൃതരാകട്ടെ, ഐ . സി . യു വിൽ കഴിയുന്ന രോഗിയുടെ അവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണന്നും, ഇപ്പോഴൊന്നും പറയുവാൻ കഴിയില്ലെന്നുമാണ് പറയുന്നതും.

 എന്നാൽ, ആ മറുപടിയിലൊന്നും തൃപ്തയാകാതിരുന്ന ആ സ്ത്രീ ഐ. സി.യു. വിൽ കയറി തൻറെ അമ്മയെ കാണുവാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചതോടെ അന്തരീക്ഷം കലുഷമായി. 

എന്നാൽ ആശുപത്രി അധികൃതരാകട്ടെ , അവരെ ഒരു കാരണവശാലും അവരുടെ  അമ്മയായ രോഗിയെ കാണുവാനുള്ള അനുവാദം നൽകാതിരിക്കുകയും, പകരം  അവരെ ആശ്വാസവചനങ്ങളുമായി സമാധാനിപ്പിക്കുവാനും ശ്രമിച്ചെങ്കിലും, അതിനൊന്നും അവർ വഴങ്ങാതെ വന്നതോടെ, ആശുപത്രി അന്തരീക്ഷം   പ്രക്ഷുബ്ദമായി. 

പിന്നീട് ചില ജനപ്രതിനിധികളും, നാട്ടുകാരുമൊക്കെ വിഷയത്തിൽ ഇടപെടാൻ തുടങ്ങിയതോടെ മനസ്സില്ലാമനസ്സോടെ ഐ. സി.യു. വിൽ കയറി അവരെ, തൻ്റെ രോഗിയായ അമ്മയെ കാണുവാൻ  ആശുപത്രി അധികൃതർ അനുവദിച്ചു.  

എന്നാൽ അമ്മയെ ഒരു നോക്കു കാണുവാനും, ആശ്വസിപ്പിക്കുവാനും, ശ്രമിച്ച ആ സ്ത്രീ അവിടെ കണ്ടത് , ഐ.സി.യു. വിനകത്ത് മരിച്ചുകിടക്കുന്ന തൻറെ മാതാവിനെയാണ്.!

ഇങ്ങിനെ  പറഞ്ഞു തുടങ്ങിയാൽ നിരവധി കയ്പ്പേറിയ, ആശുപത്രി അനുഭവങ്ങൾ    പലർക്കായി, പറയുവാനുണ്ടങ്കിൽ തന്നെയും, ഇതെല്ലാം ഒരിക്കലും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാതിരുന്നിട്ടുകൂടി പൊതുസമൂഹമോ, മാദ്ധ്യമങ്ങളോ ഒന്നും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കുകയോ, ചർച്ചചെയ്യുകയോ പോലും ചെയ്യാറില്ലന്നുള്ളതാണ് അത്ഭുതകരം. !

ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യസേവനമേഖലകളിൽ രോഗിയായി ചെല്ലുന്നവരെ സംബന്ധിച്ച് ഒന്നിനും യാതൊരു ഉറപ്പില്ലന്നുമാത്രമല്ല. എന്തു സംഭവിച്ചാലും, രോഗിയും, അവരുൾപ്പെടുന്ന ബന്ധുജനങ്ങൾക്കും മാത്രമാകും എല്ലാകഷ്ടനഷ്ടങ്ങളും.!

ലിവിംഗ് വില്ലിൻ്റെ പ്രസക്തി

ഇത്രയും പറഞ്ഞുവന്നത്, എന്താണ് ഇത്തരം ഒരു സമൂഹത്തിൽ ലിവിംഗ് വില്ലിൻറെ പ്രസക്തി എന്ന് ബോദ്ധ്യപ്പെടുന്നതിനാണ്. 

 ഇവിടെ  ലിവിംഗ് വിൽ എന്നതിൻ്റെ മുഖ്യമായ പ്രസക്തി 

 - ജീവിതത്തിൽ, തീർത്തും, ഇനി ആരോഗ്യകരമായ   ഒരു അന്തരീക്ഷത്തിലേക്ക്   തിരിച്ചുപോക്കില്ലന്ന് ഉറപ്പായ ഘട്ടത്തിൽ, തനിക്ക്, അത്യന്താധുനിക ചികിത്സകളോ, മരണം നീട്ടിവെയ്ക്കാൻ വേണ്ടി മാത്രം പ്രാപ്തമാക്കുന്ന വെൻ്റ് ലേറ്റർ പോലെ ലക്ഷങ്ങൾ ചിലവഴിച്ചുള്ള, മറ്റ് അനാവശ്യ സംവിധാനങ്ങളോ ആവശ്യമില്ലെന്ന് രോഗി സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു ജീവിതരേഖയാണ് ലിവിംഗ് വിൽ. 

ഇത്തരം ഒരു രേഖ ഒരു രോഗി മുൻകൂട്ടി ഔദ്യോഗികമായി തയ്യാറാക്കി വെയ്ക്കുന്ന പക്ഷം അത് , രോഗിക്ക് ഏത് അടിയന്തിര ഘട്ടത്തിലും ഏതു തരം ചികിത്സ നിശ്ചയിക്കണമെന്ന് ഡോക്ടർമാരെ മുൻകൂട്ടി അറിയിക്കുവാൻ പ്രാപ്തമാക്കുന്ന ഒരു ഡോക്യുമെൻ്റു കൂടിയാണ്.

 അതിനാൽ അത്തരം ഒരു ഡോക്യുമെൻ്റ് എഴുതി വെച്ചിരിക്കുന്ന രോഗിയെ സംബന്ധിച്ചിടത്തോളം അയാളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി, താത്ക്കാലിക മരണം നീട്ടിവെയ്ക്കലിനായുള്ള  ചികിത്സ ആശുപത്രി നൽകേണ്ടതില്ലന്നാണ് ആ എഴുതി വെച്ചിരിക്കുന്ന ഡോക്യുമെൻ്റിലൂടെ അയാൾ വ്യക്തമാക്കുന്നത്.

മരണാസന്നനായ ഒരു രോഗിക്ക് ആശുപത്രി നിശ്ചയിക്കുന്ന തരത്തിൽ, താത്ക്കാലികമായി മരണം നീട്ടിവെയ്ക്കാൻ മാത്രം ഉപകരിക്കുന്ന തരത്തിലുള്ള കൃത്രിമ ശ്വാസോച്ഛ്വാസത്തിനുള്ള വലിയ വെൻലേറ്റർ സൗകര്യങ്ങളോ ,  വായിലൂടെയും, മൂക്കിലൂടെയുമെല്ലാം കുഴൽ കയറ്റി ഭക്ഷണവും, വെള്ളവും, നൽകുന്ന ചികിത്സാ വിധികളോ ,  ഒന്നും തനിക്ക് ആവശ്യമില്ലെന്നും രോഗി സ്വയം പ്രഖ്യാപിക്കുന്നതു കൂടിയാണ് ലിവിംഗ് വിൽ.

ചുരുക്കത്തിൽ തൻറെ ജീവിതാന്ത്യം തനിക്ക് ഏതുതരം ചികിത്സയാണ് വേണ്ടത് അല്ലങ്കിൽ, വേണ്ടാത്തത് എന്ന്, രോഗി മുൻകൂട്ടി നിശ്ചയിക്കുകയും, സ്വന്തം വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന് ഒപ്പു വെയ്ക്കുകയും, രണ്ട് ഗസറ്റഡ് ഓഫീസർമാർ സാക്ഷികളാവുകയും ചെയ്തുകഴിഞ്ഞാൽ ഈരേഖ പൂർണമാകും.!

 ഇപ്പോൾ എറണാകുളം, കൊടുങ്ങല്ലൂർ, പറവൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിവിധ പാലിയേറ്റീവ് കെയർ സംവിധാനങ്ങളും ഇത്തരം ഒരു കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്നുണ്ട്. 

ഇതിൽ എടുത്തുപറയേണ്ടത്, സംസ്ഥാനത്തെ പാലിയേറ്റീവ് കെയറുകളുടെ പ്രധാനചുമതലകൾ വഹിക്കുന്നു, ഡോ ബാബു ജോസിൻറെ പ്രയത്നങ്ങളെക്കുറിച്ചാണ്. 

അദ്ദഹത്തിൻറെ നേതൃത്വത്തിൽ ഇപ്പോൾ കേരളത്തിൻറെ പലഭാഗങ്ങളിലും, ലിവിംഗ് വില്ലിനെക്കുറിച്ചുള്ള സജീവ കാമ്പയിനുകൾ നടക്കുന്നു.

ഇതിനായുള്ള അപേക്ഷാ ഫോമുകൾ ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതോ, അതല്ലങ്കിൽ ഏതെങ്കിലും പാലിയേറ്റീവ് കെയർ സെൻ്ററുകൾ വഴിയോ ലഭ്യമാകുന്നതുമാണ്.

 ആദ്യ ഘട്ടത്തിൽ, ലിവിംഗ് വിൽ എഴുതി തയ്യാറാക്കിയ ശേഷം, ഒരു  മെജിസ്ട്രേറ്റ് ഒപ്പുവയ്ക്കുന്ന രേഖകൾക്കേ പ്രസക്തി ഉണ്ടായിരുന്നുവള്ളൂഎങ്കിലും,,പിന്നീട് അതിൻ്റെ പ്രായോഗികത കണക്കിലെടുത്ത് രണ്ട് ഗസറ്റഡ് ഓഫീസർമാർ ഒപ്പിട്ടാൽ ഈ രേഖ നിയമപരമാകുമെന്ന്  കോടതി തന്നെ നിർദ്ദേശിക്കുകയായിരുന്നു.

ദയാവധം

എന്നാൽ, ഇതിനെക്കുറിച്ച് പല കോണുകളിൽ നിന്നും , ഇത് മെഴ്സി കില്ലിംഗ് (ദയാവധം) അല്ലേ എന്ന ചോദ്യങ്ങൾ, ഉയർന്നു വരികയുണ്ടായി.തീർച്ചയായും അത്തരം ചോദ്യങ്ങൾക്കും പ്രസക്തിയുണ്ട്

എന്നാൽ ഇത് ദയാവധത്തിൻറെ നിർവചനം പോലെ ചികിത്സ നിഷേധിക്കുകയോ, മരണത്തിലേക്ക് മനപൂർവ്വം തള്ളിവിടുകയോ ചെയ്യുന്ന ഒരു പ്രക്രിയ അല്ലന്നുള്ളതാണ് വ്യക്തമായും മനസ്സിലാക്കേണ്ടത്.

മറിച്ച്, തീർത്തും മരണം ഉറപ്പായ സാഹചര്യത്തിലും, ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ലന്നും ഉറപ്പായ ഘട്ടത്തിൽ, തനിക്ക് ചിലവേറിയതും, വേദനാപൂർണ്ണവുമായ (ഭക്ഷണമെല്ലാം ട്യൂബ് വഴി നൽകുന്നതു പോലുള്ള അവസ്ഥാരീതികൾ, അതല്ലങ്കിൽ വെൻ്റ് ലേറ്റർ ഉപകരണങ്ങളോടെയുള്ള ചികിത്സകൾ )  തനിക്ക് ആവശ്യമില്ല, എന്ന് പ്രഖ്യാപിക്കുകയാണ് ഈ രേഖ വഴി ചെയ്യുന്നത്.

സത്യത്തിൽ ലിവിംഗ് വിൽ എന്നത്, ആശുപത്രി കിടക്കയിലെ. ഇരുളും, ദുരന്തപൂർണ്ണവുമായ, ജീവിതം വിട്ട്, സ്വവസതിയിൽ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമിടയിൽ, ആശ്വാസപൂർണ്ണവും, ശുദ്ധവായുവും, വെളിച്ചവും കണ്ട്, വളരെ സമാധാനപൂർണ്ണമായും, സന്തോഷത്തോടെതന്നെയും,ഈ ഭൂമി വിട്ട് അകലുവാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ തീവ്ര അഭിലാഷങ്ങളുടെ ഭാഗമായി ഒരു വിശുദ്ധമരണത്തിനായുള്ള  വഴിയൊരുക്കലാണ്   ഈരേഖ എന്ന് നിസ്സംശയം   പറയാം.!





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌