/ കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

ഡിസ്ക്ക് ബൾജ് വേദനക്ക് കോൾഡ് ഹീറ്റ് തെറാപ്പി

ഡിസ്ക് ബൾജ് വേദനയ്ക്ക് പെട്ടെന്നുള്ള  പരിഹാരം നട്ടെല്ലിലെ ഡിസ്ക് ബൾജ് (Disc Bulge) , അതല്ലങ്കിൽ ഡിസ്ക് ഹെർണിയേഷൻ മൂലം കഠിനമായ നടുവേദനയും, കാലുകളിലേക്ക് പടരുന്ന തരിപ്പും അനുഭവിക്കുന്നവർ ഒട്ടനവധിയാണ്. ഇത്തരം അവസരങ്ങളിൽ സ്വന്തം വീടുകളിൽ വെച്ച് , കഠിനമായ വേദനകൾക്കു പരിഹാരമായി ആശ്വാസം കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് കോൾഡ് തെറാപ്പിയും ( Ice Bag) ഹീറ്റ് തെറാപ്പിയും ( Heat Bag) എന്നാൽ ഡിസ്ക് ബൾജ് വേദന വരുമ്പോൾ പലർക്കും എപ്പോഴാണ് ഐസ് ബാഗ് വെയ്ക്കേണ്ടത്, എപ്പോഴാണ് ചൂട് പിടിക്കേണ്ടത് എന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ല.  തെറ്റായ  സമയത്ത് ചൂടോ , തണുപ്പോ പിടിക്കുന്നത് വേദനയും, നീർക്കെട്ടും കൂടുവാനും കാരണമായേക്കാം. അതിനാൽ ഇവ രണ്ടും, എപ്പോൾ എങ്ങിനെ ഉപയോഗിക്കണമെന്നത് കൃത്യമായി മനസ്സിലാക്കാം. ഐസ് ബാഗ് എപ്പോൾ ഉപയോഗിക്കണം? ( Cold Therapy) തീവ്രമായ വേദനയുള്ളപ്പോൾ .  ഡിസ്ക് പ്രശ്നം മൂലം കഠിനമായ വേദന അനുഭവപ്പെടുമ്പോൾ ആദ്യത്തെ മൂന്നുദിവസം (48 മുതൽ 72 മണിക്കൂർ വരെ )ഐസ് ബാഗ് ഉപയോഗിക്കാം .  അതിൽ കൂടുതൽ ദിവസം ഐസ് ബാഗ്  ഉപയോഗിച്ചാൽ ആ ഭാഗത്തേക്കുള്ള രക്തക്കുഴലുകൾ...

കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ്

 എന്താണ്  മിനമാറ്റ ഡിസീസ്? (മിനമാറ്റ രോഗം)

ഇത് മത്സ്യങ്ങളിൽ നിന്നും, കടൽ വിഭവങ്ങളിൽ നിന്നുമുള്ള മെർക്കുറി (രസം) വിഷബാധയേറ്റ് മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്.

ഇത് പ്രധാനമായും, മലിനമായ മത്സ്യം, കക്കയിറച്ചി. എന്നിവ കഴിക്കുന്നതിൽ നിന്നും ഉണ്ടാകുന്നു.


https://www.vlcommunications.in/2026/01/blog-post_6.html
 കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ്  


കൈകാലുകളുടെ മരവിപ്പ്, പേശികളുടെ ബലക്ഷയം, കാഴ്ച, കേൾവി, സംസാരം എന്നിവയുടെ തകരാറുകൾ, വിറയൽ, ഓർമ്മക്കുറവ്, മാനസികപ്രശ്നങ്ങൾ,എന്നിവയാണ് നിലവിലുള്ള പ്രധാന ലക്ഷണങ്ങൾ.

രോഗത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ചിലപ്പോൾ പക്ഷാഘാതവും, മരണം പോലും സംഭവിക്കാം.

1950 - ജപ്പാനിലെ മിനമാറ്റിലാണ്, ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അവിടുത്തെ സാധാരണക്കാരായ മത്സ്യബന്ധനത്തൊഴിലാളി സമൂഹത്തിനിടയിൽ ഇത് വ്യാപകമായി പിടിപെട്ടതിനെ തുടർന്നാണ് രോഗബാധയുണ്ടായത്.

ഇങ്ങിനെ മത്സ്യങ്ങളിലെ മെർക്കുറി മനുഷ്യ ശരീരത്തിലെത്തിച്ചേർന്ന്, അവ മൂലമുണ്ടാകുന്ന രോഗാവസ്ഥയെ മെർക്കുറി വിഷബാധ (Mercury Poisoning ) എന്നു വിളിക്കുന്നു.

യഥാർത്ഥത്തിൽ ഇത്തരം വിഷാംശം മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോഴുണ്ടാകുന്ന രോഗാവസ്ഥകൾ എന്താണന്ന് പരിശോധിക്കാം.

ന്യൂറോടോക്സിൻ

മെർക്കുറി ഒരു ന്യൂറോടോക്സിൻ ആയതിനാൽ അവയ്ക്ക് നാഡീവ്യൂഹങ്ങളെ തകർക്കുവാൻ കഴിവുണ്ട്.

കൈകാലുകൾക്കും, വായിനുചുറ്റും മരവിപ്പും തരിപ്പും അനുഭവപ്പെടുക.

നടക്കുമ്പോഴും, നിൽക്കുമ്പോഴും ശരീരത്തിൻ്റെ തുലനാവസ്ഥ അതല്ലെങ്കിൽ ബാലൻസ് നഷ്ടപ്പെടുക.

കൈകൾക്ക് വിരയൽ, പേശികൾക്ക് ബലക്കുറവ് .

ഇന്ദ്രിയങ്ങൾക്കുണ്ടാകുന്ന തകരാറുകൾ

കാഴ്ച ശക്തി കുറയുകയോ, ടണൽ വിഷൻ ബാധിക്കുകയോ ചെയ്യുക. (വശങ്ങളിലേയ്ക്കുള്ള കാഴ്ച നഷ്ടപെട്ട് മുൻപിലുള്ള കാഴ്ച മാത്രം അനുഭവപ്പെടുക) 
കേൾവിക്കുറവും, സംസാരിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുക.

കുട്ടികളിലും, ഗർഭിണികളിലും

മെർക്കുറി ഏറ്റവും വേഗത്തിൽ ബാധിക്കുന്നത് തലച്ചോറിനേയും, നാഡീവ്യൂഹങ്ങളേയുമാണ്. ആയതിനാൽ ഗർഭിണികളായ സ്ത്രീകൾ ഇത്തരം മെർക്കുറിയുടെ അളവുകൾ കൂടിയ തോതിലുള്ള മത്സ്യം കഴിക്കുക വഴി പ്ലാസൻ്റയിലൂടെ ഗർഭസ്ഥശിശുവിലേക്കെത്തിച്ചേരുകയും കുഞ്ഞിൻ്റെ തലച്ചോറിൻ്റെ വികാസത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

ഇത് പൊതുവിൽ കുട്ടികളുടെ ബുദ്ധിശക്തി കുറയുന്നതിനും, ഓർമ്മശക്തി കുറയുന്നതിനും, പഠനകാര്യങ്ങളിലും, സംസാരശേഷി കുറയുന്നതിനുമെല്ലാം കാരണമായേക്കാം.

ഹൃദയവും, വൃക്കയും

കുറഞ്ഞ അളവുകളിൽ ദീർഘകാലം മെർക്കുറി ശരീരത്തിലേക്കെത്തിച്ചേരുന്നത്, രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമായേക്കാം. കൂടാതെ വൃക്കകളുടെ പ്രവർത്തനങ്ങളേയും ഇത് ദോഷകരമായി ബാധിക്കാം.

ജാഗ്രത പാലിക്കേണ്ടതുണ്ടോ?

മുകളിൽ പറഞ്ഞതെല്ലാം കൂടിയ അളവുകളിലുള്ള , മെർക്കുറി അടങ്ങിയ മത്സ്യങ്ങൾ സ്ഥിരമായി ഭക്ഷിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ചില ഭവിഷ്യത്തുകളെക്കുറിച്ചുള്ള ചില സൂചനകൾ മാത്രമാണ്.



https://www.vlcommunications.in/2026/01/blog-post_6.html
 കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ്  

 

എന്നാൽ തലച്ചോറിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകൾ പോലുള്ളവയും ശരീരത്തിന് അത്യന്താപേക്ഷിതമായ അനേകം പോഷകമൂല്യങ്ങളുടേയും കലവറയായതിനാൽ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ തന്നെയാണ്. അതിനായി തീരെ ചെറിയ കൊഴുവ , മത്തി പോലുള്ള മത്സ്യങ്ങളെ ഉൾപ്പെടുത്തുകയും, വലിയ ഇനം മത്സ്യങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യാം .
Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌