ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

മുരിങ്ങയില മുട്ട തോരൻ റസിപ്പി | Muringayila Thoran Benefits

മുരിങ്ങയില മുട്ട തോരൻ . നന്നായി കഴുകിയെടുത്ത മുരിങ്ങയില - 3 കപ്പ് മുട്ട - 2 തേങ്ങ - അരകപ്പ് വറ്റൽമുളക് -3  സവാള - 1 പച്ചമുളക് 2 മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾപ്പൊടി - അര ജീരകം - കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക , കടുക്, വേപ്പില, വറ്റൽമുളക് എന്നിവയിട്ട് താളിക്കുക അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും, പച്ചമുളകും, ചേർത്ത് വഴറ്റുക. മുരിങ്ങയില മുട്ട തോരൻ റസിപ്പി വഴറ്റിയ സവാളയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. സ്റ്റൗവിൻ്റെ ഫ്ലയിം കുറച്ചു വെയ്ക്കുക. അതിലേക്ക് തേങ്ങ ചിരകിയതും , മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കിയ ശേഷം , തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയിലയും , ഇട്ട് ഇളക്കി യോജിപ്പിക്കുക. പതിയെ വാടി ചുരുങ്ങാൻ തുടങ്ങുന്ന മുരിങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുരിങ്ങയിലയുടെ പച്ചമണം മാറുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചെറിയ ചൂടിൽത്തന്നെ കഴിക്കാം.  മുരിങ്ങയില മുട്ട തോരൻ റസിപ്പി മഴക്കാലത്ത് മുരിങ്ങയില ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണ...

സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണദോഷങ്ങളും.


https://www.vlcommunications.in/2026/01/blog-post_12.html

പുളിയിഞ്ചി ഉണ്ടാക്കുന്നവിധം.

സാധാരണ സദ്യകളായാലും , ഒരു ഓണസദ്യക്കായാലും വളരെ രുചിയുള്ള ഇഞ്ചിപ്പുളി, അതല്ലെങ്കിൽ പുളിയിഞ്ചി , എന്നെല്ലാം വിളിക്കുന്ന നമ്മുടെ കേരളത്തിൻ്റെ ഒരു പരമ്പരാഗത വിഭവമായ ഇഞ്ചിക്കറി എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ.

ഇഞ്ചി - ഒന്നര കപ്പ് ( ചെറുതായി അരിഞ്ഞത് ,
പുളി - നെല്ലിക്ക വലിപ്പത്തിൽ എടുത്ത് ചൂടുവെള്ളത്തിൽ ലയിപ്പിച്ചത്. 1 കപ്പ്
വെളിച്ചെണ്ണ - ആവശ്യത്തിന്
ചെറിയ ഉള്ളി, -5-6 ചെറുതായി അരിഞ്ഞത്.
പച്ചമുളക് , 2 - അരിഞ്ഞത്.
വേപ്പില,
ഉപ്പ് - ആവശ്യത്തിന്.


ആദ്യം ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ, സ്റ്റൗവിൻ്റെ ഫ്ലയിം അൽപ്പം കുറച്ചു വെച്ച് വഴറ്റിയെടുക്കുക .

പിന്നീട് പാനിൽ നിന്നും അത് കോരി മാറ്റിയ ശേഷം ബാക്കി വരുന്ന വെളിച്ചെണ്ണയിൽ തന്നെ.  അരിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളിയും, പച്ചമുളകും, വേപ്പിലയും ചേർത്ത് വഴറ്റുക.

ചുവന്നുള്ളി ചുവന്ന നിറമാകുമ്പോൾകോരി മാറ്റിയ ശേഷം, നേരത്തേ വഴറ്റി വെച്ചിരിക്കുന്ന ഇഞ്ചിയും, ഇപ്പോൾ വഴറ്റി കോരിയെടുത്ത ചുവന്നുള്ളിയും,  ഒരുമിച്ച് ഒരു മിക്സിയിലിട്ട് പൊടിച്ചെടുക്കുക.

ഇനി പാനിൽ, കടുക് ഇട്ട് അത്പൊട്ടിയ ശേഷം, ഒരു ടീസ്പൂൺ മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾപ്പൊടി - ലേശം ഉലുവ, കായപ്പൊടി,വേപ്പില, എന്നിവഓരോന്നായി   ചേർത്ത് ഇളക്കി മസാലകളുടെ പച്ചമണം മാറിക്കഴിയുമ്പോൾ.

അതിലേക്ക്, നേരത്തേ തയ്യാറാക്കിയ പുളിവെള്ളവും, ഒരു കപ്പ് തിളച്ച വെള്ളവുംകൂടി ഒഴിച്ച്  തിളക്കാൻ വെയ്ക്കുക.

പുളിവെള്ളം പതിയെ തിളച്ചു വരുമ്പോൾ അതിലേക്ക് മിക്സിയിൽ പൊടിച്ചുവെച്ചിരിക്കുന്ന_ ഇഞ്ചി മസാലക്കൂട്ടുകൾ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം.
.
അതിന് ശേഷം, കൂട്ട് കുറുകി വരുമ്പോൾ 4 ടേബിൾ സ്പൂൺ   ചിരകിവെച്ചിരിക്കുന്ന ശർക്കര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.

 ആവശ്യത്തിന് കറി വെള്ളം വറ്റി  പാകമാകുമ്പോൾ വാങ്ങി വെയ്ക്കാം.

( പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇഞ്ചിക്കറിയുടെ പുളി അൽപ്പം മുന്നിൽ നിൽക്കുന്ന വിധമായിരിക്കണം - അതിൽ ആവശ്യത്തിനുള്ള ശർക്കരയും , ഉപ്പും ചേർക്കേണ്ടത്)

പിന്നീട് , ചൂടാറിയതിന് ശേഷം, 
 രുചിക്കൂട്ടുകൾ എല്ലാം ചേർന്ന് പിടിക്കുന്നതിന്, ഒരു ദിവസം സമയം നൽകാം. ഇനി ഇഞ്ചിക്കറി നമുക്ക് പ്രിയപ്പെട്ടവർക്ക് വിളമ്പിനൽകാം. .

https://www.vlcommunications.in/2026/01/blog-post_12.html
ഇഞ്ചിക്കറിക്കുണ്ട് ഇത്രയേറെ ഗുണങ്ങൾ

101 കറികൾക്ക് തുല്യം

മലയാളികളുടെ സദ്യവട്ടങ്ങളിൽ ഒരു പ്രഥമസ്ഥാനമാണ് എപ്പോഴും ഇഞ്ചിക്കറിക്കുള്ളത്. മറ്റേതെല്ലാം വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടുത്തിയില്ലങ്കിലും, ഇഞ്ചിക്കറിയെ മാത്രം ഒഴിച്ചു നിർത്തി ഒരു സദ്യവട്ടം ആലോചിക്കാനാവില്ല.

കാരണം ഇഞ്ചിക്കറിയെന്നാൽ 101 കൂട്ടം കറികൾക്ക് സമാനമാണന്നാണ് പഴമക്കാരുടെ മൊഴി.

 കൂടാതെ, മറ്റേതൊരു കറികളെ അപേക്ഷിച്ചും ഇഞ്ചിക്കറിയുടെ രുചി ഒന്ന് വേറിട്ടതു തന്നെ . 

പ്രത്യേകിച്ച് അതിൻ്റെ പുളിപ്പും, മധുരവും ചേർന്ന ഒരു സൂപ്പർ കോമ്പിനേഷൻ!

ഇഞ്ചിയുടെ ഗുണവും, ദോഷവും.

ഇങ്ങിനെയൊക്കെയാണങ്കിലും, ഇഞ്ചിക്കുമുണ്ട് നിരവധി ഗുണങ്ങളും, ദോഷങ്ങളും.

സദ്യ പോലുള്ള അനേകം വിഭവങ്ങൾ ഉപയോഗിച്ചുള്ള ആഹാരത്തിന് ശേഷം ഇഞ്ചിക്കറി അൽപ്പം കഴിക്കുന്നത് വയറിൽ ഗ്യാസ് പോലുള്ളവ ഉണ്ടാകാതിരിക്കാനും വയറ് വീർത്തു വരാതിരിക്കുവാനും നല്ലതാണ്.

ദഹനപ്രക്രിയ സുഗമമാക്കുന്നു.

കൂടാതെ ഇഞ്ചിയിലടങ്ങിയിട്ടുള്ള ജിഞ്ചറോൾ ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും, ആഹാരം വേഗത്തിൽ ദഹിപ്പിക്കുന്നതിനും മികച്ചതാണ്.


ഇഞ്ചിയിലടങ്ങിയിട്ടുള്ള ആൻറി ഓക്സിഡൻറുകളും, ആൻറി ഇൻഫ്ലമേറ്ററി ഘടകങ്ങളും ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം, ശരീരത്തിലെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യത്തിന്

രക്തപ്രവാഹം സുഗമമാക്കുവാനും , കൊളസ്ട്രോളും, രക്തസമ്മർദ്ദവും കുറക്കുവാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

ഛർദ്ദിക്ക്

ഗർഭകാലത്തെ മോർണിംഗ് സിക്നസ്, അതുപോലെ ബസ്സ് യാത്രക്കിടയിലെ ഛർദ്ദി, ഇവയെല്ലാം ഒഴിവാക്കാൻ ഇഞ്ചിയോ, ഇഞ്ചി ചേർന്ന ഭക്ഷണസാധനങ്ങളോ സഹായിക്കും.

ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ കൊണ്ടുള്ള സന്ധിവേദനയും, വേദനയും കറക്കാൻ ഇഞ്ചി നീര് പോലുള്ളവയുടെ ഉപയോഗം സാദ്ധ്യമാകുന്നു.

എന്നാൽ ഇഞ്ചിയും, ഇഞ്ചിനീരും, ഇഞ്ചിയടങ്ങിയ ഭക്ഷണപദാർഥങ്ങളും ഒരു പ്രത്യേക അളവിൽക്കവിഞ്ഞ് നിത്യേന ഉപയോഗിക്കുന്ന ശീലം നല്ലതല്ല.

 മാത്രമല്ല അത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവെയ്ക്കുകയും ചെയ്യും. ഒരാൾക്ക് നിത്യേന 3 - 4 ഗ്രാം ഇഞ്ചി കഴിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 
എന്നതിനാൽ അതിൽ കൂടുതായുള്ള ഉപയോഗം നിയന്തിക്കുന്നതാകും നല്ലത്.


ഇഞ്ചിക്കറി കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കാം? -വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

https://www.vlcommunications.in/2026/01/blog-post_12.html
ഇഞ്ചി; ഗുണദോഷങ്ങൾ

ഇഞ്ചിയുടെ അമിത ഉപയോഗം

നെഞ്ചെരിച്ചിലിനും, വയർ എരിച്ചിലിനും കാരണമാകാം. കൂടാതെ മൂലക്കുരു, അൾസർ പോലുള്ള അസുഖമുള്ളവരേയും ഇഞ്ചിയുടെ കൂടുതലായുള്ള ഉപയോഗം പ്രതികൂലമായി ബാധിച്ചേക്കാം.

രക്തം കട്ടപിടിക്കുന്നത് തടയാനും, നേർപ്പിക്കുവാനുള്ള കഴിവ് ഇഞ്ചിക്ക് കൂടുതലായി ഉള്ളതിനാൽ , രക്തം നേർപ്പിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ ഇഞ്ചിയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കണം.

ഷുഗർ ലെവൽ നിയന്ത്രിക്കുവാൻ ഇഞ്ചിക്ക് കഴിവുള്ളതിനാൽ , പ്രമേഹത്തിനായി മരുന്ന് കഴിക്കുന്നവർ ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നത് ഷുഗർ ലെവൽ താഴാൻ കാരണമാകും.

ഇഞ്ചിക്കറിയിൽ നല്ല രീതിയിൽ പുളിയും, എരിവും, മധുരവും ചേർന്നതിനാൽ ഇഞ്ചിക്കറിയുടെ അമിത ഉപയോഗം പ്രമേഹ രോഗികൾക്കും, അസിഡിറ്റിയുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.


























Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...