ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

മതമൈത്രിയുടെ ചേരമാൻ ജൂമാ മസ് ജിദ്

 ചേരമാൻ ജുമാ മസ്ജിദ്

  ക്രിസ്തുവർഷം 629 - ൽ സ്ഥാപിക്കപ്പെട്ട, ഇൻഡ്യയിലെ ആദ്യത്തെ മുസ്ലീം പള്ളി. അതിലേറെ, ഇന്ന് ലോകത്തെവിടെയും കാണാനാകാത്തവിധത്തിൽ, അത്യന്തം സംഘർഷഭരിതമായ ഈയൊരു കാലയളവിലും മസ് ജിദിൽ നിലനിൽക്കുന്ന മത സാഹോദര്യം തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.!

https://www.vlcommunications.in/2024/04/blog-post_13.html

ചേരമാൻ ജുമാ മസ് ജിദ്, കൊടുങ്ങല്ലൂർ



കനത്ത ജാതി, മത, വിശ്വാസങ്ങളുടെ കറുത്ത മതിൽക്കെട്ടുകൾക്കപ്പുറം, മനുഷ്യരെല്ലാം ഒന്നാണന്നും, ഏതുതരം വിശ്വാസങ്ങളും മനുഷ്യ നന്മയ്ക്ക് മാത്രമാണന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ പള്ളി ലോകത്തിനു തന്നെ. നൽകിക്കൊണ്ടിരിക്കുന്നത് !

മതമൈത്രിയുടെ ചേരമാൻ മസ്ജിദ്

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ, പഴയകാല കേരളീയ, വാസ്തുശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ പള്ളിയിൽ, കയറിച്ചെല്ലുമ്പോൾ വിശാലമായ നിസ്കാര ഹാളിൽ തൂക്കിയിരിക്കുന്ന വലിയൊരു നിലവിളക്കാണ് ആദ്യം തന്നെ ആകർഷിക്കുന്നത്.വളരെചെറുതും അത്യധികം ലാളിത്യത്തോടെ നിർമ്മിച്ചിരിക്കുന്ന ഈ പ്രാർത്ഥനാമുറിയിൽ ചെല്ലുമ്പോൾ തികഞ്ഞ ശാന്തതയും കുളിരും അനുഭവവേദ്യമാകും.!

ഒരുപക്ഷേ ചെറുതെങ്കിലും അക്കാലത്തെ വാസ്തുവിദ്യാ ഗണിതങ്ങളുടെ ചില പ്രത്യേകതകൾ കൂടിയാകാം കനത്ത ചൂടിലും അതിനകത്ത് നിറയുന്ന തണുപ്പ്.

 പള്ളിയുടെ പിറകുവശത്തായി വളരെ വലിയൊരു കുളം മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിന് എതിർവശത്തായി ഒരുപാട് ഖബറിടങ്ങളും, ചെടികളും, പൂക്കളുമെല്ലാം കാണാം. കൂടാതെ അന്യമതസ്ഥർ കൂടുതലായി ഈ പള്ളിയിലേക്ക് കടന്നുവരികയും, റമദാൻ നാളുകളിൽ വലിയരീതിയിലുള്ള ഇഫ് താർ വിരുന്നുകളുമാണ് ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്.!


https://www.vlcommunications.in/2024/04/blog-post_13.html
 മസ് ജിദിൻറെ പ്രാർത്ഥനാഹാളിലെ വലിയവിളക്ക്.

വിദ്യാരംഭം കുറിക്കുന്ന മസ്ജിദ്

ചരിത്രത്തിലെവിടേയും ഒരിക്കൽപോലും കാണുവാനാകാത്തവിധം.വിജയദശമിനാളിൽ പള്ളിക്കകത്ത് വിദ്യാരംഭം കുറിക്കുക, അതിൽ പങ്കെടുക്കുവാൻ വ്യത്യസ്ത ജാതി,മത,വിഭാഗങ്ങൾ കടന്നുവരുന്നതുമെല്ലാം, ചേരമാൻ പള്ളിയിലെ അസാധാരണവും, അതുല്യവുമായ മതമൈത്രിയുടെ കാഴ്ച്ചകൾതന്നെ.!

ചേരമാൻ മസ്ജിദിൻ്റെ ചരിത്രം

പണ്ടുകാലത്ത് അതിപ്രശസ്തമായിരുന്ന കൊടുങ്ങല്ലൂർ, തലസ്ഥാനമാക്കി ചേര സാമ്രാജ്യം ഭരിച്ചിരുന്ന ചേര രാജാവാണ് ഇൻഡ്യയിലെ തന്നെ ആദ്യത്തെ ഈ മുസ്ലീം പള്ളി നിർമ്മിച്ചത്..!

ചില ദിവ്യാനുഭവങ്ങളുടെ പേരിൽ, തൻ്റെ സാമ്രാജ്യം പലതായി വിഭജിച്ചുകൊണ്ട്, മരുമക്കത്തായ സമ്പ്രദായ പ്രകാരം ഭരണസാരഥ്യം വിശ്വസ്തരെ ഏൽപ്പിച്ച് മക്കയിലേക്ക് യാത്രതിരിച്ച അവസാന ചേരരാജാവിനെ ചുറ്റിപ്പറ്റിയാണ് ഈ മസ് ജിദിൻറെ ചരിത്രം നിലനിൽക്കുന്നത്. 

https://www.vlcommunications.in/2024/04/blog-post_13.html
 മസ് ജിദിൻറെ ഉൾവശം


 മക്കയിൽ ഏറെക്കാലം കഴിച്ചുകൂട്ടിയ ചേരരാജാവ്, തൻറെ അന്ത്യനാളുകളിൽ ചില സുഹൃത്തുക്കൾ വശം കൊടുത്തയച്ച കുറിപ്പുകൾ പ്രകാരമാണ് അറേബ്യയിൽ നിന്ന് മാലിക്ക് ബിൻ ദിനാറും സംഘവും കൊടുങ്ങല്ലൂരെത്തിച്ചേർന്നത്, അക്കാലത്തെ, ചേര സാമ്രാജ്യം അധിപരെ, തൻറെ കൈവശമുള്ള രാജാവ് കൊടുത്തയച്ച ലിഖിതം മാലിക് ബിൻ ദിനാർ കാണിക്കുകയും, അതിന് ആവശ്യമായ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഇൻഡ്യയിലെ തന്നെ ആദ്യത്തെ മുസ്ലീം പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിതമാവുകയും,അതിനുശേഷം, മാലിക് ബിൻ ദിനാർ തന്നെ സ്വയം ഖാസിയായി അവരോധിതനാവുകയും ചെയ്തു.

ലോകശ്രദ്ധയാകർഷിച്ച മസ്ജിദ്

ഒരു പക്ഷേ ,മുൻ രാഷ്ട്രപതി ശ്രീ. അബ്ദുൾകലാമിൻറെ സന്ദർശനത്തോടെയാകണം ചേരമാൻ മസ് ജിദ് വലിയ രീതിയിൽ, ദേശീയ ശ്രദ്ധയാകർഷിച്ചത്. ഇത് ഇപ്പോൾ മുസരിസ് പൈതൃക സ്മാരക സംരക്ഷണപദ്ധതിയുടെ കൂടി ഭാഗമാണ്.

കൂടാതെ , കൂടുതൽ നവീകരണം ലക്ഷ്യമിട്ട് 25 കോടി ബജറ്റിൽ രണ്ട് നിലകളിലായി പഴയപള്ളിയോട് ചേർന്ന് ഒരു ഭൂഗർഭ പള്ളികൂടി നിർമ്മിക്കുന്നു.

 അതിൽ ഇരുനിലകളിലുമായി കൂടുതൽ ആധുനികമായ സൗകര്യങ്ങളോടെ 5000 പേർക്ക് ഒരുമിച്ചിരുന്ന് പ്രാർഥിക്കുവാൻ കഴിയുന്ന തരത്തിലാണ് അതിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്.

 അങ്ങിനെയെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുവാൻ കഴിയുന്ന ഇൻഡ്യയിലെ ഏക മുസ്ലീം ദേവാലയമെന്ന ഖ്യാതിയും താമസിക്കാതെ ചേരമാൻ ജുമാമസ് ജിദ് തന്നെ കൈവരികയും ചെയ്യും.

https://www.vlcommunications.in/2024/04/blog-post_13.html
 പുതിയതായി നിർമ്മിക്കുന്ന ഭൂഗർഭപള്ളി




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...