/ ജൂതചരിത്രം പേറി ചേന്ദമംഗലം സിനഗോഗ് ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

More Than Just a Feast: The Surprising Health Benefits Hidden in Kerala’s Onam Sadya

The Science Behind Sadya: How This Traditional Kerala Feast Acts as a Nutritional Powerhouse There is hardly any Malayali in the world who hasn't experienced the sheer joy of sitting before a fresh green banana leaf, enjoying a grand Sadya—especially on the auspicious day of Thiruonam. For every Keralite, Thiruonam and the grand feast accompanying it are not just about food; they are beautiful, nostalgic anchors of lifelong memories. The bond between a Malayali and the traditional flavors of Kerala is that deep. However, beyond the festive joy, the rich variety of dishes, and the strict traditional rituals of serving and eating, few stop to think about the incredible scientific logic behind this ancient dietary practice. Some might wonder: "What science? What tradition? When you're hungry, shouldn't you just sit down and eat? What is the relevance of a banana leaf, a specific order of dishes, and strict serving rules?" At first glance, it seems like a valid questi...

ജൂതചരിത്രം പേറി ചേന്ദമംഗലം സിനഗോഗ്

 യഹൂദരുടെ കുടിയേറ്റം

 കേരളത്തിൻ്റെ ചരിത്രത്തിലൂടനീളം കടന്നുപോകുമ്പോൾ അധിനിവേശങ്ങൾക്കപ്പുറം ഒരു പാട് പാശ്ചാത്യ മതവിഭാഗങ്ങളുടെ കുടിയേറ്റത്തിനും, അത് അനേകം മതവിഭാഗങ്ങളുടെ വിപുലീകരണത്തിനും കേരളത്തിൻ്റെ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതോടൊപ്പം, അവരെ സ്വീകരിക്കാനും ഈ പ്രദേശത്തിൻ്റെ ഭാഗമാകാനും അക്കാലങ്ങളിലെ ഏതൊരു, ഭരണാധികാരികളും താത്പര്യമെടുത്തിരുന്നതായും, പല ചരിത്ര രേഖകളിലും നമുക്ക് കാണാം.


https://www.vlcommunications.in/2024/04/blog-post_17.html
ചേന്ദമംഗലം സിനഗോഗ്.


അത്തരത്തിലുള്ള ഒരുകുടിയേറ്റത്തിൻറെ ചരിത്രം തന്നെയാകണം കേരളത്തിലെ യഹൂദവംശത്തെ സംബന്ധിച്ചും.

മുസിരിസ് തുറമുഖം വഴി വന്നവർ

 ഇതിനെക്കുറിച്ച് പലതരത്തിലുള്ള വ്യത്യസ്‌ത തലങ്ങളിലുള്ള വിലയിരുത്തലുകൾ, നിലവിലുണ്ടങ്കിൽ പോലും, പുരാതനകാലത്ത് അതിപ്രശസ്തമായ മുസിരിസ് തുറമുഖം വഴി വന്ന കച്ചവടക്കാരും, അതിനെ തുടർന്ന് വന്ന കുടിയേറ്റക്കാരുമാകണം യഹൂദർ എന്ന് പലപണ്ഡിതരും അഭിപ്രായപ്പെടുന്നു.

 എന്തായാലും അക്കാലത്ത് കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, മാള തുടങ്ങിയ സ്ഥലങ്ങളിൽ, കൂട്ടമായി യഹൂദർ വസിച്ചിരുന്നതായി കാണാം. 

ചില പഴയകാല സഞ്ചാരികളുടെ കുറിപ്പുകളിൽ കുഞ്ചക്കരി എന്ന പ്രദേശത്തെ ഒരു കുന്നിൻ മുകളിൽ ഒരു ജൂതസമൂഹം കൂട്ടമായി വസിച്ചിരുന്നതായി പറയപ്പെടുന്നു. 

ഒരു ജൂത ഗവർണർ അവിടെ ഉണ്ടായിരുന്നതായും, കൊല്ലത്തുള്ള ഭരണാധികാരികൾക്ക് ഒരു നിശ്ചിത തുക നൽകിക്കൊണ്ട് അവർ ഇവിടെ സ്വയം ഭരണം നടത്തുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കുഞ്ചക്കരി എന്ന പരാമർശത്തിന് വിധേയമായ സ്ഥലം വടക്കൻ പറവൂരിലുള്ള ചേന്ദമംഗലമായിരുന്നെന്നും കണ്ടെത്തി.


https://www.vlcommunications.in/2024/04/blog-post_17.html
ചേന്ദമംഗലം സിനഗോഗിലെ മുകൾ നിലയിലെ മുറി.

ചേന്ദമംഗലം ജൂത സിനഗോഗ് .

 ചേന്ദമംഗലം കോട്ടയിൽ കോവിലകത്ത് സ്ഥാപിതമായ ഈ ജൂത സിനഗോഗിന് കുറച്ചു ദൂരം കിഴക്കോട്ടുമാറി ഒരു ജൂത സമിത്തേരിയും ഉള്ളതായിക്കാണാം.

ഇത് 1420 ൽ നിർമ്മിച്ചതാണന്നാണ് പറയപ്പെടുന്നതെങ്കിലും, 1565 ൽ ആകുമെന്നാണ് ആർക്കിയോളജി വിഭാഗത്തിൻറെ അനുമാനം. മട്ടാഞ്ചേരി ജൂത സിനഗോഗ് കഴിഞ്ഞാൽ വലിപ്പം കൊണ്ട് രണ്ടാം സ്ഥാനമാണ് ചേന്ദമംഗലം സിനഗോഗിന്. ഇതിന് തൊട്ടടുത്തായി 80 കളോടെ ഇസ്രായേലിലേയ്ക്ക് തിരികെ പോയ അവസാന ജൂതൻമാരുടെ ഭവനങ്ങളുമുണ്ട്.

 ജൂത ദേവാലയവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ, പത്ത് ജൂതൻമാരെങ്കിലും പ്രാർത്ഥനാചടങ്ങിൽ പങ്കെടുക്കേണ്ടതാണന്ന, മതവിശ്വാസത്തിൻ്റെ ,അടിസ്ഥാനത്തിൽ ഇപ്പോൾ സിനാഗോഗിൽ അതിന് സാധ്യമല്ലാത്ത അവസ്ഥയിൽ,, അനാഥമായിക്കിടന്ന ഈ സിനാഗോഗ്, പിന്നീട് പുരാവസ്തുവകുപ്പ് ഏറ്റെടുക്കുകയും ഇപ്പോൾ ഇത്, മുസിരിസ്സ് ഹെറിറ്റജ് പദ്ധതിയുടെ ഭാഗമാവുകയും ചെയ്തു...


https://www.vlcommunications.in/2024/04/blog-post_17.html
ചേന്ദമംഗലം സിനഗോഗിലെ പ്രാർത്ഥനാമുറി.


വളരെ മനോഹരമായ രീതിയിൽ, പണികഴിപ്പിച്ചിരിക്കുന്ന ഈ സിനഗോഗിൽ അക്കാലത്തെ പാശ്ചാത്യ സാങ്കേതിക വിദ്യയും, കേരളീയവാസ്തുശൈലിയും സംയോജിപ്പിച്ചിരിക്കുന്നു.

നിരവധി കൊത്തുപണികളാൽ മനോഹരമാണ് ഇതിൻറെ, ആൾത്താര. വലിയ വീതിയേറിയ ചില്ലു ജനാലകളും കനംകൂടിയ ഭിത്തികളുമെല്ലാം പാശ്ചാത്യ നിർമ്മാണ രീതികളെ അനുസ്മരിപ്പിക്കുന്നതുതന്നെ.

മേൽക്കൂരകൾക്കും, വാതിലിനും, ജനാലകൾക്കുമെല്ലാം വളരെ വീതിയേറിയതും, കനംകൂടിയതുമായ ഈട്ടിയും, തേക്കുമെല്ലാമാണ് ഉപയോഗിച്ചിട്ടുള്ളത്. ഭിത്തികളിൽ പലയിടത്തുമായി സ്ഥാപിച്ചിരിക്കുന്ന നിരവധി ചിത്രങ്ങളും, ചരിത്രരേഖകളുമെല്ലാം, സന്ദർശകർക്ക് സിനഗോഗിനെ കൂടുതൽ, അടുത്തറിയുവാൻ സഹായകരമാണ്.


https://www.vlcommunications.in/2024/04/blog-post_17.html
1969 ലെ ബിരുദധാരികളും, ഹിന്ദു, യഹൂദ പഠനങ്ങളും.


 പ്രാർത്ഥനാഹാളിന് മുകളിൽ വിശാലമായ ഒരു ബാൽക്കണി കാണാം. അവിടെയാണ് സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള ഇടം. ബാൽക്കണിയിലേക്ക് സ്ത്രീകൾക്ക് കയറാൻ പാകത്തിൽ പിരിയൻ ഗോവണികളും നിർമ്മിച്ചിട്ടുണ്ട്. സിനഗോഗിൻറെ ഏറ്റവും മുൻവശത്തായി ഹീബ്രു ഭാഷയിൽ ആലേഖനം ചെയ്ത ഒരുശിലാസ്മാരകമുണ്ട്. അതിൽ ' ഇസ്രായേലിൻറെ പുത്രി സാറ ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1269 ൽ നിർമ്മിച്ചതായി പറയപ്പെടുന്ന ഇവിടുത്തെ ശ്മശാനത്തിലെ ഏറ്റവും പഴക്കമുള്ള ശവകുടീരമാണത്.

 അകത്തേക്കുള്ള പ്രവേശനത്തിനും, ഫോട്ടോഗ്രാഫിക്കുമെല്ലാം പ്രത്യേകം പാസ്സുകൾ എടുക്കേണ്ടതായുണ്ട്. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ നിന്നും ഏകദേശം അഞ്ചുകിലോമീറ്റർ യാത്ര ചെയ്താൽ കോട്ടയിൽ കോവിലകത്തെ ജൂത സിനഗോഗും അതിനടുത്തായി സഥിതിചെയ്യുന്ന വൈപ്പിക്കോട്ടയും സെമിത്തേരിയും ചേന്ദമംഗലത്തുള്ള പാലിയം കൊട്ടാരവുമെല്ലാം, സന്ദർശിച്ച് സഞ്ചാരികൾക്ക് മടങ്ങാവുന്നതാണ്.

1344-ൽ കൊച്ചങ്ങാടിയിൽ പണികഴിപ്പിച്ച സിനഗോഗാണ് കേരളത്തിലെ ഏറ്റവും പഴക്കമേറിയ സിനഗോഗായി അറിയപ്പെടുന്നതെങ്കിലും, എറണാകുളം ജില്ലയിലെകൊച്ചിക്കടുത്ത ചെറിയപ്രദേശമായ കൊച്ചങ്ങാടിയിൽ സ്ഥാപിച്ച ഈ സിനഗോഗിൻറെ അടിത്തറ കല്ലുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

പ്രമേഹത്തെ പ്രതിരോധിക്കാൻ ഒരു ലളിതമായ വെജിറ്റബിൾ സലാഡ്

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌