ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട്  പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...

ജൂതചരിത്രം പേറി ചേന്ദമംഗലം സിനഗോഗ്

 യഹൂദരുടെ കുടിയേറ്റം

 കേരളത്തിൻ്റെ ചരിത്രത്തിലൂടനീളം കടന്നുപോകുമ്പോൾ അധിനിവേശങ്ങൾക്കപ്പുറം ഒരു പാട് പാശ്ചാത്യ മതവിഭാഗങ്ങളുടെ കുടിയേറ്റത്തിനും, അത് അനേകം മതവിഭാഗങ്ങളുടെ വിപുലീകരണത്തിനും കേരളത്തിൻ്റെ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതോടൊപ്പം, അവരെ സ്വീകരിക്കാനും ഈ പ്രദേശത്തിൻ്റെ ഭാഗമാകാനും അക്കാലങ്ങളിലെ ഏതൊരു, ഭരണാധികാരികളും താത്പര്യമെടുത്തിരുന്നതായും, പല ചരിത്ര രേഖകളിലും നമുക്ക് കാണാം.


https://www.vlcommunications.in/2024/04/blog-post_17.html
ചേന്ദമംഗലം സിനഗോഗ്.


അത്തരത്തിലുള്ള ഒരുകുടിയേറ്റത്തിൻറെ ചരിത്രം തന്നെയാകണം കേരളത്തിലെ യഹൂദവംശത്തെ സംബന്ധിച്ചും.

മുസിരിസ് തുറമുഖം വഴി വന്നവർ

 ഇതിനെക്കുറിച്ച് പലതരത്തിലുള്ള വ്യത്യസ്‌ത തലങ്ങളിലുള്ള വിലയിരുത്തലുകൾ, നിലവിലുണ്ടങ്കിൽ പോലും, പുരാതനകാലത്ത് അതിപ്രശസ്തമായ മുസിരിസ് തുറമുഖം വഴി വന്ന കച്ചവടക്കാരും, അതിനെ തുടർന്ന് വന്ന കുടിയേറ്റക്കാരുമാകണം യഹൂദർ എന്ന് പലപണ്ഡിതരും അഭിപ്രായപ്പെടുന്നു.

 എന്തായാലും അക്കാലത്ത് കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, മാള തുടങ്ങിയ സ്ഥലങ്ങളിൽ, കൂട്ടമായി യഹൂദർ വസിച്ചിരുന്നതായി കാണാം. 

ചില പഴയകാല സഞ്ചാരികളുടെ കുറിപ്പുകളിൽ കുഞ്ചക്കരി എന്ന പ്രദേശത്തെ ഒരു കുന്നിൻ മുകളിൽ ഒരു ജൂതസമൂഹം കൂട്ടമായി വസിച്ചിരുന്നതായി പറയപ്പെടുന്നു. 

ഒരു ജൂത ഗവർണർ അവിടെ ഉണ്ടായിരുന്നതായും, കൊല്ലത്തുള്ള ഭരണാധികാരികൾക്ക് ഒരു നിശ്ചിത തുക നൽകിക്കൊണ്ട് അവർ ഇവിടെ സ്വയം ഭരണം നടത്തുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കുഞ്ചക്കരി എന്ന പരാമർശത്തിന് വിധേയമായ സ്ഥലം വടക്കൻ പറവൂരിലുള്ള ചേന്ദമംഗലമായിരുന്നെന്നും കണ്ടെത്തി.


https://www.vlcommunications.in/2024/04/blog-post_17.html
ചേന്ദമംഗലം സിനഗോഗിലെ മുകൾ നിലയിലെ മുറി.

ചേന്ദമംഗലം ജൂത സിനഗോഗ് .

 ചേന്ദമംഗലം കോട്ടയിൽ കോവിലകത്ത് സ്ഥാപിതമായ ഈ ജൂത സിനഗോഗിന് കുറച്ചു ദൂരം കിഴക്കോട്ടുമാറി ഒരു ജൂത സമിത്തേരിയും ഉള്ളതായിക്കാണാം.

ഇത് 1420 ൽ നിർമ്മിച്ചതാണന്നാണ് പറയപ്പെടുന്നതെങ്കിലും, 1565 ൽ ആകുമെന്നാണ് ആർക്കിയോളജി വിഭാഗത്തിൻറെ അനുമാനം. മട്ടാഞ്ചേരി ജൂത സിനഗോഗ് കഴിഞ്ഞാൽ വലിപ്പം കൊണ്ട് രണ്ടാം സ്ഥാനമാണ് ചേന്ദമംഗലം സിനഗോഗിന്. ഇതിന് തൊട്ടടുത്തായി 80 കളോടെ ഇസ്രായേലിലേയ്ക്ക് തിരികെ പോയ അവസാന ജൂതൻമാരുടെ ഭവനങ്ങളുമുണ്ട്.

 ജൂത ദേവാലയവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ, പത്ത് ജൂതൻമാരെങ്കിലും പ്രാർത്ഥനാചടങ്ങിൽ പങ്കെടുക്കേണ്ടതാണന്ന, മതവിശ്വാസത്തിൻ്റെ ,അടിസ്ഥാനത്തിൽ ഇപ്പോൾ സിനാഗോഗിൽ അതിന് സാധ്യമല്ലാത്ത അവസ്ഥയിൽ,, അനാഥമായിക്കിടന്ന ഈ സിനാഗോഗ്, പിന്നീട് പുരാവസ്തുവകുപ്പ് ഏറ്റെടുക്കുകയും ഇപ്പോൾ ഇത്, മുസിരിസ്സ് ഹെറിറ്റജ് പദ്ധതിയുടെ ഭാഗമാവുകയും ചെയ്തു...


https://www.vlcommunications.in/2024/04/blog-post_17.html
ചേന്ദമംഗലം സിനഗോഗിലെ പ്രാർത്ഥനാമുറി.


വളരെ മനോഹരമായ രീതിയിൽ, പണികഴിപ്പിച്ചിരിക്കുന്ന ഈ സിനഗോഗിൽ അക്കാലത്തെ പാശ്ചാത്യ സാങ്കേതിക വിദ്യയും, കേരളീയവാസ്തുശൈലിയും സംയോജിപ്പിച്ചിരിക്കുന്നു.

നിരവധി കൊത്തുപണികളാൽ മനോഹരമാണ് ഇതിൻറെ, ആൾത്താര. വലിയ വീതിയേറിയ ചില്ലു ജനാലകളും കനംകൂടിയ ഭിത്തികളുമെല്ലാം പാശ്ചാത്യ നിർമ്മാണ രീതികളെ അനുസ്മരിപ്പിക്കുന്നതുതന്നെ.

മേൽക്കൂരകൾക്കും, വാതിലിനും, ജനാലകൾക്കുമെല്ലാം വളരെ വീതിയേറിയതും, കനംകൂടിയതുമായ ഈട്ടിയും, തേക്കുമെല്ലാമാണ് ഉപയോഗിച്ചിട്ടുള്ളത്. ഭിത്തികളിൽ പലയിടത്തുമായി സ്ഥാപിച്ചിരിക്കുന്ന നിരവധി ചിത്രങ്ങളും, ചരിത്രരേഖകളുമെല്ലാം, സന്ദർശകർക്ക് സിനഗോഗിനെ കൂടുതൽ, അടുത്തറിയുവാൻ സഹായകരമാണ്.


https://www.vlcommunications.in/2024/04/blog-post_17.html
1969 ലെ ബിരുദധാരികളും, ഹിന്ദു, യഹൂദ പഠനങ്ങളും.


 പ്രാർത്ഥനാഹാളിന് മുകളിൽ വിശാലമായ ഒരു ബാൽക്കണി കാണാം. അവിടെയാണ് സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള ഇടം. ബാൽക്കണിയിലേക്ക് സ്ത്രീകൾക്ക് കയറാൻ പാകത്തിൽ പിരിയൻ ഗോവണികളും നിർമ്മിച്ചിട്ടുണ്ട്. സിനഗോഗിൻറെ ഏറ്റവും മുൻവശത്തായി ഹീബ്രു ഭാഷയിൽ ആലേഖനം ചെയ്ത ഒരുശിലാസ്മാരകമുണ്ട്. അതിൽ ' ഇസ്രായേലിൻറെ പുത്രി സാറ ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1269 ൽ നിർമ്മിച്ചതായി പറയപ്പെടുന്ന ഇവിടുത്തെ ശ്മശാനത്തിലെ ഏറ്റവും പഴക്കമുള്ള ശവകുടീരമാണത്.

 അകത്തേക്കുള്ള പ്രവേശനത്തിനും, ഫോട്ടോഗ്രാഫിക്കുമെല്ലാം പ്രത്യേകം പാസ്സുകൾ എടുക്കേണ്ടതായുണ്ട്. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ നിന്നും ഏകദേശം അഞ്ചുകിലോമീറ്റർ യാത്ര ചെയ്താൽ കോട്ടയിൽ കോവിലകത്തെ ജൂത സിനഗോഗും അതിനടുത്തായി സഥിതിചെയ്യുന്ന വൈപ്പിക്കോട്ടയും സെമിത്തേരിയും ചേന്ദമംഗലത്തുള്ള പാലിയം കൊട്ടാരവുമെല്ലാം, സന്ദർശിച്ച് സഞ്ചാരികൾക്ക് മടങ്ങാവുന്നതാണ്.

1344-ൽ കൊച്ചങ്ങാടിയിൽ പണികഴിപ്പിച്ച സിനഗോഗാണ് കേരളത്തിലെ ഏറ്റവും പഴക്കമേറിയ സിനഗോഗായി അറിയപ്പെടുന്നതെങ്കിലും, എറണാകുളം ജില്ലയിലെകൊച്ചിക്കടുത്ത ചെറിയപ്രദേശമായ കൊച്ചങ്ങാടിയിൽ സ്ഥാപിച്ച ഈ സിനഗോഗിൻറെ അടിത്തറ കല്ലുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

പ്രമേഹത്തെ പ്രതിരോധിക്കാൻ ഒരു ലളിതമായ വെജിറ്റബിൾ സലാഡ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...