ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

ജനപ്രിയതയേറുന്ന മുനമ്പം ബീച്ച്

 മുനമ്പം ബീച്ച്

എറണാകുളം ജില്ലയിൽ മനോഹരങ്ങളായ നിരവധി ബീച്ചുകൾ ഉണ്ട്, എന്നിട്ടും എന്തുകൊണ്ടോ നിരവധി ആളുകൾ വന്നുകൂടുന്നതും, താമസിക്കുന്നതും, പണം ചിലവഴിക്കുന്നതുമെല്ലാം ചെറായി ബീച്ചിലാണ്. 
ഒരുപക്ഷേ സുനാമിയ്ക്കും മുൻപേ വളരെ വിശാലമായ കടൽത്തീരമുണ്ടായിരുന്നതും, നവീകരിക്കപ്പെട്ടതും, ടൂറിസം വകുപ്പ് കൂടുതലായി അതിനെ പ്രമോട്ട് ചെയ്തതുകൊണ്ടാകാം അതിന് തൊട്ടടുത്തുള്ള മനോഹരമായ നിരവധി ബീച്ചുകൾക്ക് അത്രയേറെ പ്രശസ്ഥി കൈവരിക്കുവാൻ കഴിയാതെ പോയതും.!

 എന്തായാലും ഇപ്പോൾ പറഞ്ഞുവന്നത് എറണാകുളം ജില്ലയിലെ മറ്റൊരു മനോഹരമായ ബീച്ചായ മുനമ്പം ബീച്ചിനെക്കുറിച്ചാണ്.


https://www.vlcommunications.in/2024/04/blog-post_9.html
മുനമ്പം ബീച്ച്

എന്താണ് മുനമ്പം ബീച്ചിൻറെ പ്രത്യേകത ?

 അതിൻറെ ഏറ്റവും വലിയ ആകർഷണം, വിശാലമായ കടൽത്തീരം തന്നെ.! കൂടാതെ വളരെയേറെ ദൂരത്തോളം കടലിലേയ്ക്കിറങ്ങിച്ചെല്ലുന്ന വിശാലമായ നടപ്പാതയും,  കുട്ടികളുടെ കളിസ്ഥലങ്ങളും, കൂടാതെ അതിനിടയിലൂടെ കടന്നുപോകുന്ന ചെറിയ മൺപാതകളും.!


https://www.vlcommunications.in/2024/04/blog-post_9.html
മുനമ്പം ബീച്ചിലേയ്ക്കുള്ള വിശാലമായ നടപ്പാത.

 അഞ്ചു മണിയ്ക്കുശേഷമാണ് അവിടെ സഞ്ചാരികൾ അധികമായി എത്തിച്ചേരുന്നത്. കാരണം ബീച്ചിലും അതിൻറെ നടപ്പാതകളിലുമെല്ലാം വെയിലും, ചൂടും അത്രയേറെ ശക്തമായാണ് പതിക്കുന്നത്. എന്നാൽ അഞ്ചുമണിയ്ക്കുശേഷം സൂര്യൻ കടലിലേയ്ക്കുതാഴ്ന്നിറങ്ങുന്ന കാഴ്ച്ചയുടെ ദൃശ്യ സൗന്ദര്യം പകർത്തുവാനും, ആസ്വദിക്കുവാനും ഇതിനേക്കാൾ മനോഹരമായ ബീച്ച് ആപരിസരങ്ങളിൽ വേറെയുണ്ടോ? എന്നുചോദിച്ചാൽ ഒരുപക്ഷേ ഇല്ലന്നുതന്നെ പറയേണ്ടിവരും.!

അസ്തമയസൗന്ദര്യം

 മറ്റ് കടൽത്തീരങ്ങളിൽ അസ്തമയത്തിൻറെ സൗന്ദര്യം ഒരുപക്ഷേ ഏതെങ്കിലും ഒരു കോണിൽ നിന്നുമാത്രമാണ് ആസ്വദിക്കുവാൻ കഴിയുന്നതെങ്കിൽ, ഇവിടെ പരന്നുകിടക്കുന്ന കടൽത്തീരത്തിൻറെ ഏതുവശങ്ങളിലും നിന്ന് നോക്കിയാലും  മനോഹരമായ അസ്തമയ ദൃശ്യങ്ങളാണ് നമുക്ക് കാണാനാവുക. ഒരുപക്ഷേ ഒരു മികച്ച ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം അസ്തമയത്തിൻ്റെ മികച്ച ചിത്രങ്ങൾ പകർത്തുവാനുള്ള ഒരിടം കൂടിയാണ് മുനമ്പം ബീച്ച്

അഞ്ചുമണിക്കുശേഷമാണ് ബീച്ചിലെ ഭക്ഷണശാലകളെല്ലാം തുറന്ന് പ്രവർത്തിക്കുന്നതും കടൽത്തീരത്തിന് ഒരു സജീവതകൈവരുന്നതും, കൂടാതെ നിരന്നു കിടക്കുന്ന നിരവധി ചീനവലകളുമെല്ലാം ഈ കടൽക്കാഴ്ച്ചകളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നവ തന്നെയാണ്.

രാത്രിയാകുന്നതോടെ നടപ്പാതയിലെ നിയോൺ വിളക്കുകൾ പതിയെ തെളിഞ്ഞുതുടങ്ങും. കൂടാതെ ദൂരെ ആഴക്കടലിൽ നങ്കൂരമിട്ടിരിക്കുന്ന അനേകം വലുതും ചെറുതുമായ കപ്പലുകളിൽ നിന്ന് പ്രസരിക്കുന്ന വർണ്ണ രശ്മികൾ കടലിൻെറ ഓളപ്പരപ്പുകളിൽ   അനേകം ചിത്രങ്ങൾ രചിക്കും

https://www.vlcommunications.in/2024/04/blog-post_9.html
മുനമ്പം ബീച്ചിലെ വിശാലമായ കടൽത്തീരം.

കുട്ടികളെ സംബന്ധിച്ചും എന്തുകൊണ്ടും ഇഷ്ടപ്പെടാവുന്ന ഒന്നു തന്നെയാണ് ഈ ബീച്ച്. അവർക്ക് കളിക്കാൻ ആവശ്യമായ ചെറിയ പ്ലെ.ഗ്രൗണ്ടുകളും മിനി പാർക്കുമെല്ലാം ഉൾപ്പെടുന്നതാണ് ഈ പ്രദേശം.

 കൂടാതെ വാഹനങ്ങൾക്കുപാർക്കുചെയ്യുവാൻ ആവശ്യമായ സ്ഥലവും, മണൽപ്പരപ്പിലൂടെ കുട്ടികൾക്ക് ഓടിച്ചുകളിയ്ക്കുവാൻ പാകത്തിലുള്ള ചെറിയ മോട്ടോർ കാറുകളുമെല്ലാം നമുക്കിവിടെ കാണാം.

തൊട്ടടുത്തായുള്ള മുനമ്പം ഹാർബറിലേയ്ക്കു നിരനിരയായി കടന്നുപോകുന്ന നിരവധി ഫിഷിംഗ് ബോട്ടുകളും കടലിൻറെ വശങ്ങളിലായി പരന്നുകിടക്കുന്ന വലിയ കരിങ്കല്ലുകളിൽ പതിയിരിക്കുന്ന ഞണ്ടുകളും, വലിയ ചൂണ്ടകളുമായി മത്സ്യം പിടിക്കാൻ വരുന്നവരുമെല്ലാം ഇവിടുത്തെ കൗതുകക്കാഴ്ച്ചകൾ തന്നെ.


https://www.vlcommunications.in/2024/04/blog-post_9.html
മുനമ്പം ബീച്ച് സഞ്ചാരികളെ കാത്ത്.

 കൂടാതെ ആധുനിക രീതിയിലുള്ള സ്പീഡ് ബോട്ടുകളും, ഓരോ ഗ്രൂപ്പുകൾക്കുമായി കടൽ സഞ്ചാരം നടത്താവുന്ന മറ്റനേകം ബോട്ടുകളുമെല്ലാം ഈ ബീച്ചിൽ ലഭ്യമാണ്. 

കടൽത്തീരത്തിനും നടപ്പാതകൾക്കും ഇടയിലായി വെച്ചുപിടിപ്പിച്ച അനേകം മരങ്ങളും, മുളങ്കാടുകളുമെല്ലാം, കാഴ്ചകളിൽ കുളിരണിയിക്കും. 

 കടൽത്തീരത്തെ വെയിലിനേയും, ചൂടിനേയും പ്രതിരോധിക്കുവാൻ കഴിയുന്നതരത്തിലും, അൽപ്പസമയം കടലോരക്കാഴ്ച്ചകൾ കണ്ട് ഏകാന്തമായി ഇരിക്കുവാൻ താത്പ്പര്യപ്പെടുന്നവർക്കും അനുയോജ്യമായ വിധത്തിൽ തന്നെയാണ് മുളങ്കാടുകൾ നട്ടുപിടിപ്പിച്ച് നിലനിർത്തിയിരിക്കുന്നത്.

 എന്തായാലും പ്രകൃതി സൗന്ദര്യം പരമാവധി ആസ്വദിക്കുവാൻ കഴിയും വിധത്തിലാണ് ഈ കടൽത്തീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം.!

ഇത് മുസിരിസ്സ് പൈതൃകപദ്ധതിയുടെ ഭാഗമായി ഇപ്പോൾ കേരള ടൂറിസം വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ഇതിനോട് ചേർന്ന് ഏകദേശം രണ്ടോ, മൂന്നോകിലോമീറ്ററുകൾ മാത്രം മാറിയാണ് മനോഹരമായ ചെറായി, കുഴുപ്പിള്ളി, മുനയ്ക്കൽ ബീച്ചുകൾ.

https://www.vlcommunications.in/2024/04/blog-post_9.html
മുനമ്പം ബീച്ചിലെ കുട്ടികളുടെ പാർക്ക്


 കടൽത്തീരത്തിൻറേയും, മറ്റു സ്ഥലങ്ങളുടേയുമെല്ലാം അടിസ്ഥാനത്തിൽ ഏകദേശം അഴീക്കോട് മുനയ്ക്കൽ ബീച്ചും, മുനമ്പം ബീച്ചും ഒരുമിച്ചു നിൽക്കുമെങ്കിലും, വൈപ്പിൻ കുഴുപ്പിള്ളിബീച്ചും, ചെറായിബീച്ചും വ്യത്യസ്തമായ മറ്റൊരു കടലോരക്കാഴ്ചകളാണ് നമുക്ക് മുന്നിൽ തെളിയുന്നത്.

 മുനമ്പം ബീച്ച് സന്ദർശിക്കുവാൻ വരുന്നവർക്ക്, തൊട്ടടുത്തായി ഇൻഡ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും, പുരാവസ്തു സംരക്ഷണവകുപ്പിൻറെ കീഴിലുള്ളതുമായ 1503- ൽ പോർച്ചുഗീസുകാർ നിർമ്മിച്ച പ്രശസ്തമായ പള്ളിപ്പുറം കോട്ടയും കാണാം. 

കൊച്ചി, എറണാകുളം പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് വൈപ്പിൻ വഴിയും, തൃശ്ശൂർ, ആലുവഭാഗത്തുനിന്ന് വരുന്നവർക്ക് വടക്കൻ പറവൂർ വഴി ചെറായിയിൽ എത്തിച്ചേർന്ന് അവിടെ നിന്നും വലതുഭാഗം തിരിഞ്ഞ് മുനമ്പം ബീച്ചിലേയ്ക്കും, മുനമ്പത്തെ ബോട്ടുനിർമ്മാണശാലകളും, ഹാർബറുമെല്ലാം കാണാവുന്നതുമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...