ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Travel and Tourism And also sharing various social issues . www.vlcommunications.in
ഫീച്ചര്‍ ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മൂന്ന് ലക്ഷത്തിന് കച്ചവടം ചെയ്ത പള്ളിപ്പുറം കോട്ട.
ചരിത്ര സ്മാരകങ്ങളുടെ കാഴ്ച്ചകളിലൂടെ കടന്നുപോകുമ്പോൾ, എല്ലാ അധിനിവേശങ്ങളുടേയും ആത്യന്തികമായ ലക്ഷ്യങ്ങൾ ഏതോചില പഴയകാല സിനിമകളുടെ രസക്കൂട്ടുകൾ പോലെ ആ പ്രദേശത്തെ കീഴടക്കി കൊള്ളയടിക്കുക എന്നത് രസകരമായ വസ്തുതയാണ്.
പണ്ട് ഏതൊരുയുദ്ധവും, നേരിട്ടുള്ള പോർക്കളങ്ങളിലൂടെ ആയിരുന്നെങ്കിൽ, ഇന്ന് യഥാർത്ഥ ശത്രു അദൃശ്യനായി യുദ്ധം ചെയ്തുകൊണ്ടാണ് കൊള്ളമുതലുമായി തിരിച്ചുപോകുന്നത്. അത് രാജ്യങ്ങൾക്കത്തായാലും, പുറത്തായാലും.! അതുകൊണ്ട് സംഭവിക്കുന്നതോ, ഒരു രാജ്യം അതി ദാരിദ്ര്യത്തിലേയ്ക്കും, പട്ടിണിയിലേയ്ക്കും കൂപ്പുകുത്തുകയും, യുദ്ധങ്ങളിൽ പിടഞ്ഞുവീണ് മരിക്കുന്നതിനുപകരം, ഇഞ്ചിഞ്ചായി വളരെ പതിയെ അവർപോലുമറിയാതെ സ്വയം മരണ വക്രതയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന കാഴ്ചകളാണ് ബാക്കിയാക്കപ്പെടുന്നത്..
ഇവിടെ ഇൻഡ്യ ചരിത്രത്തിൻറെ കോളനി വാഴ്ച്ചകളുടെ ആദ്യഘട്ടങ്ങളിൽ,വിദേശികൾ. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ കേരളത്തിലേക്ക് കച്ചവടത്തിനെന്ന പേരിൽ എത്തിച്ചേർന്ന്, പിന്നീട് ആ പ്രദേശത്തിൻ്റെ തന്നെ അധീശത്വം സ്ഥാപിക്കുകയും കൊള്ളയും, കൊലയും നടത്തി അവിടെ അധികാരസ്ഥാപനം നടത്താനും ആവശ്യമായ രീതിയിൽ ആ ഭൂത്തെ പാകപ്പെടുത്തിയ, ചെറുതും വലുതുമായ അനേകം കഥകളും, ഉപകഥകളുമെല്ലാം,നമുക്ക് ചരിത്രത്തിലെവിടേയും വായിച്ചെടുക്കാം.!
ഒന്നുകിൽ ഏതെങ്കിലും ഒരു നാട്ടുരാജാവിനെ പ്രീതിപ്പെടുത്തിക്കൊണ്ടോ, അതല്ലങ്കിൽ മറ്റൊരു നാട്ടുരാജ്യത്തെ രാജാവിനോട് ചേർന്ന് നിന്ന് ആക്രമണം നടത്തി ഭൂസമ്പത്ത് കൈക്കലാക്കുകയോ ഒക്കെ ചെയ്തുകൊണ്ടാണ്, ആദ്യകാലത്ത് വിദേശികൾ സ്വീകരിച്ച തന്ത്രപരമായ നിലപാടുകളാണെങ്കിൽ, പിൽക്കാലത്ത് രാജ്യത്തെ മുഴുവൻ ജനങ്ങളെയും അടിമകളാക്കിവെച്ച് രാജ്യം ഏറ്റെടുക്കുന്ന കാഴ്ചകളാണ് ഇന്ത്യ കണ്ടത്.
ഇന്ന് അത്, വിദേശീയരിൽനിന്നും തദ്ദേശീയരിലേയ്ക്ക് മാറ്റപ്പെട്ടു എന്നതൊഴിച്ചാൽ ഇൻഡ്യ മഹാരാജ്യത്തിൻറെ അടിസ്ഥാനപരമായ എന്തെങ്കിലും മാറ്റം സംഭവിച്ചതായി, പറയാൻ കഴിയില്ല. കാരണം ഇന്നും, സ്വന്തമായി ഒരുതുണ്ടു ഭൂമിയോ, കിടപ്പാടമോ, അക്ഷരാഭ്യാസമോ, നിത്യമായ ജീവിതവൃത്തിക്കോ പോലും വകയില്ലാത്ത അനേകകോടി ദരിദ്രജനങ്ങളാൽ ശ്വാസം മുട്ടുന്ന ഇൻഡ്യയെയാണ് നമുക്ക് ഉൾഗ്രാമങ്ങളിൽ എവിടെയും കാണുവാൻ കഴിയുക. സമ്പന്നൻ അതി സമ്പന്നനാവുകയും, ദരിദ്രൻ അതി ദരിദ്രനുമായി മാറുകയും ചെയ്തു എന്നതൊഴിച്ചാൽ സ്വാതന്ത്ര്യാനന്തര ഇൻഡ്യയുടെ സാമൂഹ്യ ജീവിതത്തിൽ എന്തെങ്കിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞപ്പോൾ ഭരണാധികാരികൾപോലും സമ്മതിക്കുമെന്ന് തോന്നുന്നില്ല.
അങ്ങിനെ കടന്നുപോയ ഒരുപാട് നാള് വഴികളുടെ ചരിത്രവും പേറിയാണ് എറണാകുളം ജില്ലയിലെ പുരാതന ചരിത്ര സ്മാരകമായ പള്ളിപ്പുറം കോട്ട ഇപ്പോഴും തലയുയർത്തി നിൽക്കുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടത്തിനായി കൊച്ചിയിലേക്കെത്തിയ പോർച്ചുഗീസുകാരാണ് വൈപ്പിൻ ദ്വീപിന് വടക്കുവശം കായലിന് അഭിമുഖമായി ഈ വലിയകോട്ട 1503 ൽ നിർമ്മിച്ചത്.
ചരിത്രം പരിശോധിച്ചാൽ ഇവിടെയും, തകർക്കപ്പെട്ട, ഓരോ കോട്ടകളും, അധീശത്വം , സ്ഥാപിച്ചതിൻ്റെയും , ആട്ടിപ്പായിക്കപ്പെട്ടതിൻ്റെയും ഓരോ കഥകൾ തന്നയാണ്.
ഒരു രാജ്യം ഒന്നാകെ ആക്രമിച്ചുകീഴ് പ്പെടുത്തുന്നതിന് പകരം , കോട്ടകൾ കൈവശപ്പെടുത്തിയോ, തകർത്തുകളഞ്ഞുകൊണ്ടോ ആണ് ഓരോ പ്രബല ശക്തികളും, അതത് പ്രദേശങ്ങളിൽ തങ്ങളുടെ അധികാര ചിഹ്നങ്ങൾ സ്ഥാപിച്ചിരുന്നത്. അങ്ങിനെ അക്കാലത്ത് കച്ചവട സൗകര്യങ്ങൾക്കുവേണ്ടിയെന്ന അർത്ഥത്തിൽ കൊച്ചിരാജാവിൻറെ താത്പര്യത്തോടെ പോർച്ചുഗീസുകാർ പണികഴിപ്പിച്ച പള്ളിപ്പുറംകോട്ട ആയുധ സംഭരണശാലയും, പിന്നീട് പുറമേ നിന്നുള്ള ശത്രുക്കളുടെ ആക്രമണത്തെ നേരിടാനും നിരീക്ഷിക്കുവാനുമാണ് ഉപയോഗിച്ചത്.
പള്ളിപ്പുറം കോട്ടയുടെ മുകൾ നിലയും, ഗ്രില്ലുകൾ ഉപയോഗിച്ച് മൂടിയ ആഴമേറിയ കിണറും |
മൂന്നു നിലകളിലാണ്, ഇതിൻ്റെ നിർമ്മാണം. കനത്ത പീരങ്കി ആക്രമണങ്ങളെ പോലുംചെറുക്കുവാൻ കഴിയുന്ന വിധത്തിൽ, ഏഴ് അടി കനത്തിൽ കരിങ്കല്ലുകൾ ഉപയോഗിച്ചാണ് കോട്ടയുടെ പുറംഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്. അക്കാലങ്ങളിൽ കുമ്മായവും, ശർക്കരയും, കുന്നിക്കുരുവുമെല്ലാം അരച്ചുചേർത്ത സുർക്കിമിശ്രിതമാണ് പ്ളാസ്റ്ററിംഗിനായി ഉപയോഗിച്ചിരുന്നത്. കോട്ടയ്ക്കുചുറ്റും വലിയ ജനാലകൾ കാണാം. ഇത് നിരീക്ഷണത്തിനും പീരങ്കി ആക്രമണങ്ങൾക്കുവേണ്ടിയും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
കൽപ്പടവുകൾ കയറി മുകൾ നിലയിലെത്തുമ്പോൾ കാണാവുന്ന ഒരിക്കലും വെള്ളം വറ്റാത്ത വലിയൊരു കിണറാണ് കോട്ടയുടെ മുഖൃ ആകർഷണം. കൂടാതെ കോട്ടക്കുള്ളിൽ പ്രവേശിച്ച് വലതുവശത്തേക്ക് നീങ്ങി കോട്ടയുടെ ഭൂഗർഭത്തിലേയ്ക്കു നീണ്ടു പോകുന്ന വലിയൊരു ഗുഹയും കാണാം. ഇത് സമുദ്രത്തിനടിയിലൂടെ തൊട്ടപ്പുറത്തുള്ള കൊടുങ്ങല്ലൂർ കോട്ടയിലേയ്ക്കുള്ള രഹസ്യമായ തുരങ്കപ്പാതയാണന്ന് പറയുന്നു, എങ്കിലും, അതിനു തക്കതായ സ്ഥിതീകരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് വസ്തുത. ഏതായാലും അക്കാലത്ത് നിരവധി കാവൽ ഭടൻമാരാലും,ശത്രു സൈന്യത്തിനെതിരെയുള്ള നിരീക്ഷണ കവാടമായും, ആയുധ സംഭരണശാലയായും ഈ അക്കാലത്തെ ഒരു സൈനിക കേന്ദ്രം എന്നതു പോലെതന്നെയാണ് പ്രവർത്തിച്ചിരുന്നതെന്ന് രേഖകൾ പറയുന്നു.
കൊച്ചിയും തിരുവിതാംകൂറും അതിർത്തി പങ്കിടുന്ന ഒരു ഭൂപ്രദേശമെന്ന ഒരുപ്രത്യേകത കൂടി ഇതിനുണ്ട്.
പള്ളിപ്പുറം കോട്ടയുടെ മുൻവശം |
എന്നാൽ കോട്ടകൾ സ്ഥാപിക്കുകവഴി അക്കാലത്തെ ഒരു പ്രധാന വാണിജ്യകേന്ദ്രമായി അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർകൂടി കൈവശപ്പെടുത്തി, തങ്ങളുടെമേൽക്കോയ്മ വിസ്തൃതമാക്കുവാനും, ഉറപ്പിക്കുവാനും, പോർച്ചുഗീസുകാർ ശ്രമിച്ചിരുന്നെങ്കിലും, 1663-ൽ ഡച്ചുകാർ കൊച്ചി ആക്രമിച്ചു കീഴടക്കിയതോടെ, ഈ പള്ളിപ്പുറം കോട്ടയും പിടിച്ചെടുത്തു.
പിന്നീട് കുറേക്കാലം ഡച്ചുകാരുടെ അധീനതയിലായിരുന്നു കൊച്ചി രാജ്യമെങ്കിലും ,ടിപ്പുവിൻ്റെ പടയോട്ടം അക്കാലത്ത് പല നാട്ടുരാജ്യങ്ങളേയും ദുർബലപ്പെടുത്തി. 1788 ൽ ഡച്ചുകാർ നിർമ്മിച്ച ചേറ്റുവ കോട്ട ടിപ്പു പിടിച്ചെടുക്കുകയും, അടുത്ത ലക്ഷ്യം കൊടുങ്ങല്ലൂർ, പള്ളിപ്പുറം കോട്ടയാണന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ, ടിപ്പുവിനെ ഭയന്ന് 1789 ൽ തിരുവിതാം കൂറിന് മൂന്നുലക്ഷം രൂപയ്ക്ക് പള്ളിപ്പുറം കോട്ട ഡച്ചുകാർ ഉണ്ടായത്..
പള്ളിപ്പുറം കോട്ടയുടെ മുകൾ നിലയും,സ്റ്റെപ്പുകളും. |
എന്നാൽ, ഇതിൽ കുപിതനായ ടിപ്പു കൊടുങ്ങല്ലൂർ കോട്ട തകർത്ത്, പള്ളിപ്പുറം കോട്ട ലക്ഷ്യമാക്കി തിരിക്കുകയും ചെയ്തുവെങ്കിലും, വിധിവൈപരീത്യംകൊണ്ട് ടിപ്പുവിൻറെ സൈന്യത്തിൻ്റെ ലക്ഷ്യം കൈവരിക്കാനാകാതെ പിൻതിരിഞ്ഞുപോകേണ്ടതായ് വന്നു. അതുകൊണ്ട് മാത്രമാണ് ഇപ്പോഴും പള്ളിപ്പുറം കോട്ട യാതൊരു വിധ കേടുപാടുകളൊന്നും തന്നെയില്ലാതെ പുരാവസ്തു വകുപ്പിൻറെ സംരക്ഷണസ്മാരകങ്ങളുടെ പട്ടികയിൽ, അതിൻറെ പ്രൗഢമായ ചരിത്രകാലത്തെ ഏവരേയും ഓർമ്മിപ്പിച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്നു.!
ഇത് ഇപ്പോൾ ഇൻഡ്യയിലെ തന്നെ ഏറ്റവും വലിയ ഹെറിറ്റേജ് പദ്ധതിയായ മുസരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതും, വടക്കൻ പറവൂരിൽ നിന്ന് മുസിരിസ് ടൂറിസം ബോട്ടുയാത്രയിൽ ഉൾപ്പെടുത്തേണ്ടതുമായ ഒരു പ്രധാന സ്ഥലമാണ്.
ഇത് കൊച്ചിയിൽ നിന്ന് വരുന്നവർക്ക് ചെറായി മുനമ്പം റൂട്ടിലൂടെയോ, അതല്ലങ്കിൽ തൃശൂരിൽ നിന്നുള്ളവർക്ക് മുനമ്പം ഫെറികടന്നോ, ഇതൊന്നുമല്ലങ്കിൽ വടക്കൻ പറവൂർ ചെറായി റൂട്ടിൽ പ്രവേശിച്ച് വലതുവശം തിരിഞ്ഞ് യാത്ര ചെയ്താലും പള്ളിപ്പുറം കോട്ടയിൽ എത്തിച്ചേരാം.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ജനപ്രിയതയേറുന്ന മുനമ്പം ബീച്ച്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
നിങ്ങൾ സന്തോഷം തിരയുകയാണോ?
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
Privacy Policy
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മതമൈത്രിയുടെ ചേരമാൻ ജൂമാ മസ് ജിദ്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ജൂതചരിത്രം പേറി ചേന്ദമംഗലം സിനഗോഗ്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
പൊളിയല്ലേ മലയാളി...!
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മറവി ഒരു രോഗം തന്നെയാണോ...?
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍