<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 ഒരു സിനിമാതാരത്തിൻറെപ്രേതാനുഭവം.! ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സഞ്ചാരികൾക്കായി കോട്ടപ്പുറം കോട്ട.

 ഇൻഡ്യയിലെത്തന്നെ ഏറ്റവും വലിയ പൈതൃകപദ്ധതിയായ മുസരിസിൻറെ ഭാഗമായി നവീകരിക്കപ്പെട്ട അനേകം ചരിത്ര സ്മാരകങ്ങളേയും, പ്രദേശങ്ങളേയും പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ച കോട്ടപ്പുറം കോട്ട. കുറേയേറെ വർഷങ്ങൾക്കുമുമ്പ് ആരാലും തിരിഞ്ഞുനോക്കാൻ പോലും മുതിരാതിരുന്ന ഈ പ്രദേശം ഇന്ന് ഒരുപാട് ചരിത്രവിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കുമെല്ലാം അത്ഭുതം കൂറുന്ന കാഴ്ചയാണ്.  കോട്ടപ്പുറം കോട്ട കോട്ടയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്ന പുഴയും അതിൻറെ ഓരം ചേർന്ന് കൈവരികൾ കെട്ടി മനോഹരമാക്കിയ, നടപ്പാതകളും, പുൽത്തകിടികളും, ചാരുബഞ്ചും, കാലത്തിൻറെ ഒരുപാടു സ്പന്ദനങ്ങളും കേട്ടുവളർന്ന കൂറ്റൻ മരങ്ങളുമെല്ലാം ഏതൊരാളേയും ആ പുഴയോരത്ത് ഏറെ നേരം പിടിച്ചിരുത്തും. ഇടയ്ക്കിടെ ദൂരേയ്ക്ക് തുഴഞ്ഞുപോകുന്ന ചെറുവഞ്ചികളും, തീരത്തോട് പതിയെ അണഞ്ഞുചേരുന്ന നനുത്തകാറ്റും, അതിനും മുകളിൽ, കുന്നിൻപുറത്തായി ഉയർന്നുനിൽക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങളുമെല്ലാം, കണ്ടുമറന്ന ഏതോ ഒരു പ്രണയ സിനിമയിലെ ദൃശ്യം പോലെ മനോഹരമാണ്. തീരത്തോട് ചേർന്ന് കാണുന്ന ബോട്ട് ജെട്ടിയിൽ നിന്നും പാസ്സെടുത്താൽ അകത്തുകയറി ഈ ചരിത്രസ്മാരകം സന്ദർശിക്കാം. ഫോട്ടോഗ്രാഫിപോലുള്ളവയ്ക്ക് ഒരു നിശ്ച

ഒരു സിനിമാതാരത്തിൻറെപ്രേതാനുഭവം.!

 പ്രേതാനുഭവം  

  കഴിഞ്ഞ ലക്കത്തിൽ മനുഷ്യരെക്കുറിച്ചും, സമൂഹത്തെക്കുറിച്ചുമെല്ലാം ചിന്തിച്ചുവന്നപ്പോൾ, മരണത്തെക്കുറിച്ചും, മരണാനന്തര ജീവിതമെന്ന സങ്കൽപ്പത്തെക്കുറിച്ചുമെല്ലാം കുറച്ചുകൂടി അന്വേഷിക്കണമെന്നുതോന്നി.





  പക്ഷെ നിർഭാഗ്യകരമെന്നുപറയാം. ലോകത്തുതന്നെ പാരസൈക്കോളജി എന്ന ഒരു വലിയ മേഖലയും, അതിൻറേതായ രീതികളിലുള്ള പല പഠനങ്ങളും, ഗവേഷണങ്ങളുമെല്ലാം നടക്കുന്നുണ്ട്, പലപ്പോഴും ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ പലതും, പലരുടെയും, അനുഭവങ്ങളുടെയും, മൊഴികളും മാത്രമായി ഇപ്പോഴും നിലനിൽക്കുന്നു.

എങ്കിൽ തന്നെയും, കുറച്ചുകാലം മുൻപ് കേരളത്തിലെ ഒരുപ്രമുഖ നടനുണ്ടായ അനുഭവം പങ്കുവെയ്ക്കുന്നത് രസകരമായിരിക്കുമെന്ന് തോന്നുന്നു.

 അയാളുടെതന്നെ ഭാഷയിൽ..." ഈശ്വരനേയും, ബ്രഹ്മനേയും കൂട്ടാക്കാത്ത തനിക്കുതന്നെ ഇങ്ങിനെ ഒരനുഭവമുണ്ടായതാണ് ആശ്ചര്യകരം."

  സംഭവം ഇങ്ങിനെ, നടൻ വയനാട്ടിലുള്ള തന്റെ ഭാര്യവീട്ടിലേയ്ക്കുള്ള യാത്രയിലാണ്. തൻറെ സ്വന്തം ബുള്ളറ്റിനാണ് ആ യാത്ര. അതിനായി കോഴിക്കോടുള്ള വീട്ടിൽ നിന്നും അർദ്ധരാത്രി കഴിഞ്ഞുള്ള സമയമാണ് തിരഞ്ഞെടുത്തത്.

 കാരണം രാത്രി വൈകിയുള്ള സമയങ്ങളിൽ വാഹനങ്ങൾ ഹൈവേയിൽ കുറവാണന്നതും, വെയിലിൻറേയും, ചൂടിൻറേയും കാഠിന്യവും കൂടും മുമ്പ് ഭാര്യയേയും കൂട്ടിതിരിച്ചെത്താമെന്നും, അതിന്റെ പ്രത്യേകത. മറ്റൊരുകാര്യം, രാത്രിയിലെ കാറ്റേറ്റ് വണ്ടിഓടിക്കുക എന്നതും രസകരം തന്നെ.

എന്തായാലും അർദ്ധരാത്രി പിന്നിട്ട സമയത്ത് വണ്ടി കുറേദൂരം ഹൈവേയിലൂടെ സഞ്ചരിച്ച് ഇടതുവശത്ത് കൂടിയുള്ള ഒരുഷോട്ട് കട്ടിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ് പെട്ടെന്ന് വലതുവശത്തായി കേരളത്തിലെ പ്രശസ്‌തമായ ഒരു എഞ്ചിനീയറിംഗ് കോളേജും, തൊട്ടുമുന്നിൽ വലിയൊരു ഹമ്പും പ്രത്യക്ഷപ്പെട്ടത്. വണ്ടി ഹമ്പ് മുറിച്ചുകടക്കുവാൻ വേഗതകുറയ്ക്കുമ്പോൾ എന്തോ ഒരുവലിയ ഭാരം സീറ്റിൽ കയറ്റിവെയ്ക്കും പോലെയുള്ള ഒരുതോന്നൽ.

 ഒന്നു തിരിഞ്ഞു നോക്കാമെന്നുകരുതിയപ്പോഴാകട്ടെ, ആരോ തൻറെ പിൻ സീറ്റിൽ കയറി തന്നോടു ചേർന്നിരിക്കും പോലുള്ള ഒരനുഭവം !

നേർത്ത ഉച്ഛ്വാസവായുവിൻറെ ഒരു ചെറുചൂടാണ് പിൻ കഴുത്തിൽ അനുഭവപ്പെടുന്നത്. " എന്തുചെയ്യണമെന്നറിയാതെ, വല്ലാതെ ഭയന്നു പോയ ഒരു നിമിഷം ." -അയാൾ പറഞ്ഞു.

" എന്തായാലും ഒട്ടും ധൈര്യം കൈവിടാതെ, തൊട്ടടുത്തായി കാണാവുന്ന മറ്റൊരു ഹമ്പ് കഴിഞ്ഞ് വാഹനം നിർത്തി നോക്കാമെന്നുകരുതി,

 വണ്ടി ഹമ്പു കയറുമ്പോൾ, തുടക്കത്തിൽ എങ്ങിനെയാണോ ആ ഭാരം വണ്ടിയെ ആടിയുലച്ച് കയറിയതായി തോന്നിയത്. അതേപോലെതന്നെ വണ്ടി ഒന്നുകൂടി ആട്ടിയുലച്ചുതന്നെ, ഒഴിഞ്ഞുപോകുന്നു." 

ഇതെല്ലാം ഒരാളോട് വിശദീകരിക്കുവാൻ തന്നെ പ്രയാസമാണ്" - അയാൾ പറഞ്ഞു. എങ്കിലും വണ്ടിയുടെ ഓരം ചേർത്തുനിർത്തി ആകെ ഒന്നു പരിശോധിച്ചു. പക്ഷെ ,പ്രത്യേകിച്ച് അങ്ങിനെ എന്തെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞതുമില്ല.

 അന്ന് ആ യാത്ര അവസാനിക്കും വരെ ചിന്തകൾ അതിനെ ചുറ്റിപ്പറ്റി മാത്രം നിറഞ്ഞുനിന്നു.

 കാരണം അത് വെറുമൊരു തോന്നലല്ലന്ന് അത്രയേറെ ഉറപ്പായിരുന്നു. ഭാര്യവീട്ടിലെത്തിച്ചേർന്നശേഷം അവരോട് ഇതെല്ലാം പറയുമ്പോഴും, അവർക്കും, ഇത്, ഒരു തോന്നലും തമാശയും മാത്രം!

 ഉച്ചവെയിൽ കനക്കും മുൻപേ വീണ്ടും തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ പഴയ ആ എഞ്ചിനീയറിംഗ് കോളേജിനുമുന്നിൽ വലിയൊരു ആൾക്കൂട്ടം. എന്താണ് കാര്യമെന്നറിയാതെ, ഭാര്യയെ വണ്ടിക്കരികിൽ നിർത്തി ഇറങ്ങി നോക്കി. അവിടെ സിനിമാഷൂട്ടിങ്ങാണ്.

എല്ലാം, പരിചയക്കാരായ നടന്മാരും, സാങ്കേതികപ്രവർത്തകരും, അവരുമായി കുശലം പറഞ്ഞ്, പരിചയക്കാരനായ ഒരു നടനുമൊന്ന് അടുത്തുള്ള ഒരുചായക്കടയിൽ ഒരു ചായകുടിക്കാമെന്നുകരുതി കയറി ,അതിനിടയിൽ സുഹൃത്തായ നടനോട് അന്ന് രാത്രിയിൽ, തനിക്ക് അവിടെവെച്ചുണ്ടായ അനുഭവം വിശദീകരിച്ചു. .അയാളും എന്നെ അവിശ്വസിനീയമായി നോക്കി.

 പക്ഷേ ഇതെല്ലാം ശ്രദ്ധിച്ച് ഒരരികിൽ മാറി നിന്നിരുന്ന മദ്ധ്യവയസ്കനായ ചായക്കടക്കാരൻ പറഞ്ഞു "ഇതിവിടെ ഒരു സ്ഥിരം പതിവാ...സാറെ..!"

 "എന്ത്?" - സത്യത്തിൽ ഇപ്രാവശ്യം ഞെട്ടിയത് ഞാൻ തന്നെയായിരുന്നു.

"ങാ... ആ കാണുന്നത് ഒരു എഞ്ചിനീയറിംഗ് കോളേജാ, കുറേയേറെ മാസങ്ങൾക്കുമുമ്പ് അവിടെ പഠിക്കാൻ വന്നിരുന്ന രണ്ടു കുട്ടികൾ ഒരവധിക്കാലത്ത് വീട്ടിലേയ്ക്ക് പോകാൻ വേണ്ടി ബൈക്കെടുത്ത് പുറത്തേക്ക് ഇറങ്ങിയതാ...പെട്ടെന്ന് ഒരു ലോറി പാഞ്ഞുവന്ന് അതിനെ ചതച്ചരച്ചു കളഞ്ഞത്. ! ഓ... അതൊരു കാഴ്ച്ചയായിരുന്നു ..! .!  നാളായി . .. പക്ഷേ രാത്രി ഈ വഴി പോകുന്ന പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുള്ളതായി പറയാറുണ്ട്."

"- ഞാൻ എന്തു പറയുമെന്നറിയാതെ തരിച്ചിരുന്നു, കാരണം ഒന്നാമതായി അവിടെ ഇങ്ങിനെ, ഒരു സംഭവം നടന്നതായി ആ നിമിഷം വരെഎനിക്ക് യാതൊരറിവുമുണ്ടായിരുന്നില്ല.

 രണ്ടാമതായി ഇത്തരം കാര്യങ്ങളിൽ യാതൊരു വിശ്വാസമോ, ഭയമോ ഒന്നും തന്നെ ഇതേവരെ ഇല്ലായിരുന്നു. . എങ്കിലും ഇപ്പോൾ എനിക്കുണ്ടായ ഈ അനുഭവം എങ്ങനെ വിശദീകരിക്കുമെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല."

   "ഇതിനു മുൻപ് ഞാൻ ഇത്തരം കാര്യങ്ങൾ കേട്ടിട്ടുണ്ട്, എൻറെ നാട്ടുകാരനും, എഴുത്തുകാരനുമായ ബഷീറിൽ നിന്നാണ്. അതെല്ലാം അദ്ദേഹത്തിൻറേതായ എന്തെങ്കിലും വൈശിഷ്ടങ്ങളുടെ ഭാഗമാകാം. പക്ഷെ ഇത് ജീവിതത്തിലെ വല്ലാത്തൊരനുഭവം തന്നെ. "  

- അയാൾ പറഞ്ഞവസാനിപ്പിച്ചു.

ആത്മാവ്, ആത്മീയത.

 സത്യത്തിൽ ഒരുപാട് അന്വേഷണങ്ങൾക്കിടയിൽ അവസാനം കണ്ടെത്തിയ ഒരുലേഖനം ഇത്തരം കാര്യങ്ങളുമായി അൽപ്പം ബന്ധമുള്ളതായി തോന്നി. പ്രധാനമായും പറയുന്നത്, മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്‌തമാക്കുന്നത് അതിന്റെ സവിശേഷ ബുദ്ധി എന്നതുതന്നെയാണ്.

 നമ്മുടെ ശരീരത്തിനും, മനസ്സിനും അപ്പുറത്ത് ഓരോ വ്യക്തിയിലും സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്നു., അതിനെ  നമ്മൾ പലപേരുകളിട്ട് വിളിക്കുകയും ചെയ്യുന്നു .

. ചിലർ അതിനെ, ആത്മാവെന്നും, ചിലർ പ്രാണനെന്നും, അങ്ങിനെ വിവിധ നാമധേയങ്ങളിലും, വ്യത്യസ്‌തമായ രീതിയിലും ഓരോ മനുഷ്യനിലും അത് നിറഞ്ഞു നിൽക്കുന്നു

 അക്ഷരത്തിൻറെ പലരീതിയിലുള്ള ശക്തിവിശേഷങ്ങൾക്കനുസൃതമായി, പലരുടേയും, ബുദ്ധി ശക്തിയും, ഭാവനയും, ചിന്താശേഷിയും, ചലനശേഷിയുമെല്ലാം. വ്യത്യസ്ഥമാക്കപ്പെടുമെന്നും. അങ്ങിനെ ഓരോവ്യക്തിയിലുമുള്ള ആ ഒരുപ്രത്യേക എനർജിസ്വന്തം ശരീരത്തെ ത്യജിച്ച് എപ്പോൾ പൂർണ്ണമായും പുറത്തേക്കു പോകുവാൻ തയ്യാറാകുന്നുവോ, ആനിമിഷമാണ് ഒരു മനുഷ്യന്റെ മരണം സംഭവിക്കുന്നതെന്നും പറയുന്നു

 അപ്പോൾപ്പിന്നെ ആ എനർജി ശരീരം വിട്ട് എങ്ങോട്ടുപോകുന്നു..? അതിന് ശരീരംവിട്ട് പ്രപഞ്ചത്തിൽ മറ്റൊരു നിലനിൽപ്പുണ്ടോ? അല്ലങ്കിൽ എൻറെ ശരീരത്തിലുള്ള ആ ശക്തി ഏതാണ്...? എനിക്കതിനെ കണ്ടെത്താൻ കഴിയുമോ..? എന്നിങ്ങിനെയുള്ള ചോദ്യങ്ങൾ ഒരു മനുഷ്യൻ സ്വയം ചോദിക്കാനും അറിയുവാനും ശ്രമിക്കുമ്പോഴാണ് അവൻ ആത്മീയന്വേഷിയാകുന്നതും, അത് സ്വയം കണ്ടെത്തിയ മഹാഗുരുക്കൻ മാരാണ്... ലോകം കണ്ട വലിയ ഋഷീശ്വരൻമാരായി തീർന്നതായിരിക്കുമെന്ന ലേഖനം പറഞ്ഞു..

 എന്തായാലും പലതും അന്ധമായ വിശ്വാസങ്ങൾ എന്നുപറഞ്ഞ് തള്ളുന്നതിനും മുൻപ് ഇക്കാര്യങ്ങളിൽ കുറച്ചുകൂടി സമഗ്രമായ പഠനങ്ങളും ഗവേഷണങ്ങളും നടക്കുകയാണങ്കിൽ , ഒരുപക്ഷേ നമ്മുടെ ഇന്നത്തെ ആധുനിക സംവിധാനങ്ങളായി കടന്നുവരുന്ന പലതിന്റെയും ഭാവിരൂപകൽപ്പനകൾക്കുവരെ ഒരുപക്ഷേ നമ്മുടെ പലപുതിയകണ്റ്റെത്തലുകളും സഹായകരമായി തീർന്നേക്കാം.!


 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌