<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 സഹോദരൻ അയ്യപ്പനെന്ന ധീര വിപ്ളവകാരി ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

ചരിത്ര കഥകളുടെ സഹോദരൻ അയ്യപ്പൻ മ്യൂസിയം

മുസരിസ് ഹെറിറ്റേജ് പൈതൃക പദ്ധതിയുടെ ഭാഗമായി ഇപ്പോൾ വളരെ മനോഹരമാക്കി തീർത്തിട്ടുള്ള ഒരു ചരിത്ര പ്രാധാന്യമുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് ചെറായിയിലെ സഹോദരൻ അയ്യപ്പൻ മ്യൂസിയം. സഹോദരൻ അയ്യപ്പൻ മ്യൂസിയം തീർച്ചയായും, മലയാളികൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളിൽ ഒന്നു തന്നെയാണ് മുസിരിസ് ഹെറിറ്റേജ് പദ്ധതി പ്രകാരമുള്ള ഇവിടുത്തെ എല്ലാ സംരക്ഷിത സ്മാരകങ്ങളും!    കാരണം, വെറുതെ ഒരു രസത്തിന് കായൽയാത്രയുടെ ഒരു ദിവസത്തെ രസകരമായ അനുഭവങ്ങൾക്കായി മാത്രമാണ് പലരും ഈ ഹെറിറ്റേജ് യാത്രയിൽ ആദ്യമായി പങ്കുചേരുന്നതെങ്കിലും. പിന്നീട്, ആ യാത്ര അവസാനിക്കുമ്പോൾ, എന്തായിരുന്നു നമ്മുടെ യഥാർത്ഥ കേരളമെന്നും, ഇന്ത്യയെന്നുമെല്ലാമുള്ള വലിയൊരു തിരിച്ചറിവിൻ്റെ സമഗ്രമായ ചരിത്രാവബോധത്തിലേയ്ക്കാണ് പലരും എത്തിച്ചേരുന്നത്!. മാത്രമല്ല ഈ യാത്രയ്ക്കു ശേഷം, പലർക്കും ചരിത്രം ഒരു ഇഷ്ടവിഷയമായി മാറുകയും ചെയ്യുന്നു. അത് ഒരു തുടർ പഠനം പോലെ പിന്നീട് അന്വേഷണങ്ങളും, ഗവേഷണവുമായൊക്കെ തുടർന്ന് പോവുകയും ചെയ്യുന്നു!    സഹോദരൻ അയ്യപ്പൻ ഭവനത്തിൻറെ ഉൾവശം ഒറ്റവാക്കിൽ മുസരിസ് പൈതൃക യാത്ര നമ്മുടെ നാടിനേയും, അത്പിന്നിട്ട വഴികളേയും

സഹോദരൻ അയ്യപ്പനെന്ന ധീര വിപ്ളവകാരി

 എറണാകുളം ജില്ലയിലെ ചെറായിയിലുള്ള,  സഹോദരൻ അയ്യപ്പൻ മ്യൂസിയം.!                

 ആരാണ് ഈ സഹോദരൻ അയ്യപ്പൻ...? പുതിയതലമുറയ്ക്ക് ഒരുപക്ഷേ ഒരു പി. എസ്. സി. ടെസ്റ്റിനു വന്നേക്കാവുന്ന ഒരു ചോദ്യത്തിനപ്പുറത്തേയ്ക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതലായൊന്നും അറിയാൻ കഴിഞ്ഞേക്കില്ല. കാരണം ഇന്ന് നാടിൻറെ ചരിത്രമെന്നത് പലർക്കും, അത്ര താത്പര്യമുള്ള വിഷയമൊന്നുമാകാനും തരമില്ല.


https://www.vlcommunications.in/2024/04/blog-post_25.html
 സഹോദരൻ അയ്യപ്പൻ


 എങ്കിലും, നമ്മളെങ്ങിനെ നമ്മളായി എന്ന് ഓരോ കേരളീയനും സ്വയം ചോദിച്ചാൽ അതിനുത്തരം, മൺമറഞ്ഞുപോയ ഇത്തരം മഹാൻമാരായ മനുഷ്യരുടെ , പകരം വെയ്ക്കുവാനില്ലാത്ത നിസ്വാർത്ഥമായ ജീവിതം തന്നെയാണന്ന് പറയേണ്ടിവരും.

 അത്തരം ഒരു കാലത്തായിരുന്നു, രണ്ടു വർഷക്കാലം ഭാരതപര്യടനം നടത്തി കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ ഇവിടുത്തെ മുഴുത്ത ജാതി ഭ്രാന്തു കണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.

അത്രത്തോളം ജാതീയഭ്രാന്തിലും, അപരിഷ് കൃതത്വത്തിലും, അന്ധവിശ്വാസത്തിലും, അനാചാരങ്ങളിലും കഴിഞ്ഞു പോയ ഒരു ഭൂവിഭാഗമാണ് ഇന്ന് ആർക്കും കൈയ്യെത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ ലോകത്ത് അഭിമാനകരമായ നിലയിൽ തലയുയർത്തി നിൽക്കുന്നതെന്നു പറയുമ്പോൾ തീർച്ചയായും ഒന്ന് അമ്പരന്നു പോകും. !

എങ്കിലും, അതിൻ്റെയെല്ലാം ചരിത്ര വസ്തുതകളിലേക്ക് കടന്നാൽ ഒരു പക്ഷേ എത്രയോ ആയിരക്കണക്കായ അദ്ധ്യായങ്ങൾ തന്നെ ഇതുമായി ബന്ധപ്പെട്ട് എഴുതേണ്ടിവരും!

 അത്രയേറെ സമരമുഖങ്ങൾ, രക്തസാക്ഷികൾ, രക്തച്ചൊരിച്ചിൽ, മനുഷ്യർ, ജയിൽ, മർദ്ദനം, ജീവിതാവസ്ഥ, ഇതിനെല്ലാം മേലെയാണ് ഒരു സമൂഹവും, ഒരു രാഷ്ട്രവും, ഒരു സംസ്ക്കാരവും തന്നെ രൂപപ്പെട്ടത്. ഒരു കൊളോണിയൽ വ്യവസ്ഥയിലും, ഒപ്പം നാടുവാഴിത്ത ഭരണത്തിൻ്റെ കെടുതികളും അനുഭവിച്ച്, മൃഗതുല്യമായ മനുഷ്യരുടെ ജീവിതദുരിതങ്ങൾക്കുമേൽ ഒരു നാൾ, അവരുടെ സ്വാതന്ത്ര്യം പൊട്ടിവിരിയുകയായിരുന്നില്ല.

 അതുകൊണ്ട് തന്നെയാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും, നായകരും ഇന്നും ചരിത്രത്തിൽ മായാതെ നിൽക്കുന്നത്. അന്നത്തെ ,  ജാതീയതയുടെ   ഏറ്റവും വലിയ പാപഭാരങ്ങളെല്ലാം നേരിൽ കാണുകയും, അനുഭവിക്കുകയും ചെയ്ത ഒരു തലമുറ ഇന്നും ഈ കൊച്ചുകേരളത്തിൽ ജീവിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെയാണ്. മറ്റു സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന ഭ്രാന്തൻ ജാതീയതയെ, സ്വാർത്ഥലാഭങ്ങൾക്കായി ഇങ്ങോട്ട് വീണ്ടും വലിച്ചിഴക്കുവാൻ ചില ശക്തികൾ വല്ലാതെ പണിപ്പെട്ടിട്ടും അതൊന്നും ഇവിടെ നടക്കാതെ പോകുന്നതും.

അത്തരം ഒരു കാലഘട്ടത്തിലാണ് സഹോദരൻ അയ്യപ്പൻറെജനനം. പുരാതനമായ ഒരു കുടുംബത്തിൽ, എറണാകുളം ജില്ലയിലുള്ള ചെറായിയിൽ, 1889 ഓഗസ്റ്റ് 22 ന് പിറന്ന അയ്യപ്പൻ ഒൻപതുമക്കളിൽ ഇളയവനായിരുന്നു. നന്നേ ചെറുപ്പത്തിലെ അച്ഛൻ മരിച്ച അദ്ദേഹം ജ്യേഷ്ഠൻ്റെ ശിക്ഷണത്തിലാണ് പിന്നീട് വളർന്നത്.

 സ്കൂൾ പഠനകാലത്തുതന്നെ സവർണ്ണ ജാതിക്കാരിൽ നിന്നും അയിത്തത്തിൻ്റെയും, ജാതി മേൽക്കോയ്മയുടെയും, വിവേചനത്തിൻറേയുമെല്ലാം കയ്പ്പേറിയ അനുഭവങ്ങൾ രുചിക്കേണ്ടി വന്ന അയ്യപ്പന്, ബാല്യത്തിലുള്ള പഠനം പോലും പ്രയാസകരമായിരുന്നു. 

പിന്നീട് പറവൂരിൽഹൈസ്‌കൂൾ വിദ്യാഭ്യാസവും, കോഴിക്കോട് കോളേജ് കാലഘട്ടവും കഴിച്ചു കൂട്ടിയ അദ്ദേഹം, ബിരുദ പഠനത്തിനായി മദ്രാസിൽ എത്തിയെങ്കിലും പഠനകാലത്തെ സാമ്പത്തികച്ചിലവിന് നിവൃത്തിയില്ലാത്തതുമൂലം നാട്ടിലേക്ക് തിരിച്ചു പോരേണ്ടതായി വന്നു.

വിദ്യാഭ്യാസകാലത്തു തന്നെ വലിയൊരുവായന ശീലവും, അനുഭവസമ്പത്തും നേടിയ അയ്യപ്പനെ സംബന്ധിച്ച് , മദ്രാസിൽ നിന്നുള്ള ആ തിരിച്ചുവരവ് വലിയൊരു നിമിത്തമായി തീർന്നു. അക്കാലത്ത് ആലുവ അദ്വൈതാശ്രമത്തിലുണ്ടായിരുന്ന ശ്രീനാരായണഗുരുദേവനെ നേരിൽ പരിചയപ്പെടുവാനും, പിന്നീട് നീണ്ട സംഭാഷണങ്ങളിൽ ഏർപ്പെടുവാനുമൊക്കെ സാധിച്ചിരുന്നതും അദ്ദേഹത്തിൻ്റെ ജീവിതത്തെ പാടെ മാറ്റിമറിച്ചു.

 അങ്ങിനെ ഗുരുവിൻ്റെ ഉപദേശ നിർദ്ദേശാനുസരണം തിരുവനന്തപുരത്ത് പഠനത്തിനായി ചേർന്ന് അദ്ദേഹം, അവിടെവെച്ച് കുമാരനാശാനുമായി കണ്ടുമുട്ടുകയും, അത് അദ്ദേഹത്തിൻ്റെ കാവ്യരചനകളുടെ മണ്ഡലത്തിലുമെത്തിക്കുകയും ചെയ്തു.

 പഠനശേഷം പലയിടങ്ങളിലും അദ്ധ്യാപകനായി കുറച്ചുകാലം ജോലിചെയ്തെങ്കിലും, സമൂഹത്തിൽ കനത്തുവരുന്ന , ജാതീയതയുടെ സാമൂഹ്യ അസമത്വങ്ങൾ അദ്ദേഹത്തിന്, കാണുവാതിരിക്കുവാനായില്ല. അങ്ങിനെ "ജാതീയതയെക്കുറിച്ച് പറഞ്ഞതുകൊണ്ടു മാത്രമായില്ല, സ്വന്തം അനുയായികളിൽ പോലും അടിഞ്ഞുകൂടിയിരിക്കുന്ന ജാതീയതയുടെ കറകൾ, തുടച്ചു നീക്കേണ്ടതുണ്ടെന്ന" ശ്രീനാരായണ ഗുരുവിൻ്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അക്കാലത്തെ സവർണ്ണ പ്രമാണിമാരേയും, സ്വജാതിക്കാരെപ്പോലും ഞെട്ടിച്ചുകൊണ്ട് ചെറായിയിൽ ചരിത്ര പ്രസിദ്ധമായ മിശ്രഭോജനം നടത്തി.


https://www.vlcommunications.in/2024/04/blog-post_25.html
സഹോദരൻ അയ്യപ്പൻ ഭവനം


 അക്കാലങ്ങളിൽ കീഴ് ജാതിക്കാരൻ ക്ഷേത്രത്തിൽ പ്രവേശിക്കുവാനോ, വഴിനടക്കുവാനോ, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനോപോലും അനുവാദമില്ലാതിരുന്ന കാലത്താണ് അദ്ദേഹം കീഴാളരെ ഒരുമിച്ചിരുത്തി വിപ്ലവകരമായ പന്തിഭോജനം സംഘടിപ്പിച്ചത്. തുടർന്ന് അത്, നാടിൻറെ പലഭാഗങ്ങളിലും, അയിത്തത്തിനും, അനാചാരങ്ങൾക്കുമെതിരെയുള്ള വളരെ വലിയ ഒരു സമരരൂപമായി വളരുകയും, അദ്ദേഹം പല ദേശങ്ങളിലും പോയി അയിത്തചിന്തകൾക്കെതിരെ പ്രസംഗിക്കുകയും, പല ദേശങ്ങളിലും സഹോദര സംഘം, എന്ന പേരിൽ സംഘടനകൾ ഉണ്ടാക്കുകയും, അങ്ങിനെ ജാതീയതക്കെതിരെ, കനത്ത പോരാട്ടം സംഘടിപ്പിക്കുകയും, രാജ്യത്താകമാനം കനത്ത പ്രക്ഷോഭം ഉയർത്തുകയും ചെയ്തു.

വളരെ വിപുലമായ രീതിയിൽ കേരളത്തിലെ ജാതി, സമൂഹത്തിന് കനത്ത വെല്ലുവിളി സൃഷ്ട്ടിച്ചുകൊണ്ട് അദ്ദേഹം തുടങ്ങിവെച്ച മിശ്രഭോജനവും, മിശ്രവിവാഹവുമെല്ലാം രാജ്യത്താകമാനം പടർന്നുപിടിക്കുവാൻ തുടങ്ങിയതിനെ തുടർന്ന് അയ്യപ്പൻ ക്രമേണ സഹോദരൻ അയ്യപ്പനായി അറിയപ്പെട്ടു..

എന്നാൽ കാര്യങ്ങളെല്ലാം അത്ര ശുഭകരമായ രീതിയിലല്ല മുന്നോട്ടുപോയത് അയ്യപ്പൻറെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ, സ്വജാതിയിൽപ്പെട്ടവരും, സവർണ്ണ ജാതിക്കാരും അവരുടെ ഗുണ്ടകളും ചേർന്ന് ക്രൂരമായ അക്രമണങ്ങൾ അഴിച്ചുവിടുകയും, അദ്ദേഹത്തിനെ, നാടുകടത്തണമെന്ന ആവശ്യം പോലും അന്നത്തെ രാജാവിനുമുന്നിൽ സമർപ്പിക്കപ്പെടുകയുമുണ്ടായി.

 എന്നാൽ ശ്രീനാരായണഗുരുവിൻറെ പൂർണ്ണ പിൻതുണ സഹോദരൻ അയ്യപ്പൻറെ എല്ലാ പ്രവർത്തനങ്ങൾക്കും കിട്ടിയതോടെ പല ജാതി പ്രമാണിമാരും സ്വയം പതിയെ പിൻവലിഞ്ഞു. കേരളത്തിൽ മാത്രമല്ല, ലോകരാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ ചരിത്ര സംഭവങ്ങൾ പോലും അദ്ദേഹത്തിൻ്റെ, പ്രവർത്തനങ്ങളെ , കാര്യമായി സ്വാധീനിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റു ചിന്താഗതിക്കാരനായിരുന്നെങ്കിലും, ഗാന്ധിയെന്ന വ്യക്തി അദ്ദേഹത്തെ വളരെയധികം ആകർഷിക്കുകയും, അദ്ദേഹം ബഹുമാനിക്കുകയും ചെയ്തു.


https://www.vlcommunications.in/2024/04/blog-post_25.html
 മിശ്രഭോജനം ശിൽപ്പം


 ഗാന്ധിസം വിഭാവനം ചെയ്യുന്നതുപോലെ, വ്യക്തി നന്നായാൽ സമൂഹം നന്നാകുമെന്ന സിദ്ധാന്തമല്ല, മറിച്ച് മാറ്റങ്ങൾക്ക് വിധേയമാകേണ്ടത് സമൂഹം ഒന്നാകെയാണന്നും അതിലൂടെമാത്രമേ മനു ഷ്യനും , മനുഷൃരാശിക്കും തന്നെ മോചനമുണ്ടാകുമെന്നുള്ള കമ്മൃണിസ്റ്റ് പ്രത്യയശാസ്ത്രമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്.

പിൽക്കാലത്ത് 1919ൽ അദ്ദേഹം കൊച്ചിയിലെ മട്ടാഞ്ചേരിയിൽ നിന്നും ഒരു പത്ര പ്രസിദ്ധീകരണം ആരംഭിക്കുകയും അതുവഴി കൂടുതൽ ലോകവിവരങ്ങളും, ആശയങ്ങളുമെല്ലാം സമൂഹത്തിലെത്തിക്കുവാനും കഴിഞ്ഞു.വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി അക്കാലത്തെ നിരവധി പേർ എഴുതിയതും സഹോദരൻ അയ്യപ്പൻറെ പത്രത്തിലൂടെയാണ്.

അങ്ങിനെ, കവി, വാഗ്മി, വിപ്ലവകാരി, അദ്ധ്യാപകൻ, പത്രാധിപർ, സാമൂഹ്യപരിഷ്കർത്താവ് തുടങ്ങി വിവിധ നിലകളിൽ അറിയപ്പെട്ടിരുന്ന സഹോദരൻ അയ്യപ്പൻ പിന്നീട് 1928 ലും, 1931 ലും നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചു, മികച്ച നിയമസഭാ സാമാജികൻ എന്ന നിലയിലും, രാജാവിൽ നിന്ന് പട്ടും വളയവും കരസ്ഥമാക്കുകയും, പ്രായപൂർത്തി വോട്ടവകാശം പോലുള്ള  പ്രധാന ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു.

പിന്നീട് ദീർഘകാലം, എഴുത്തും വായനയുമായി കഴിഞ്ഞിരുന്ന ആ കർമ്മയോഗി 1968 മാർച്ച് 6 ന് ഈ ലോകത്തോട് വിടപറഞ്ഞു.










അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌