ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ രുചിയൂറും ചക്ക അട

ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും,  മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...

വാഗമൺ കേരളത്തിൻറെ കുളിരണിയിക്കുന്ന സൗന്ദര്യം

 വാഗമണിലേക്കുള്ള  യാത്ര

വാഗമൺ വളരെ പെട്ടെന്നാണ് സഞ്ചാരികളുടെ കേരളത്തിലെ, പ്രിയപ്പെട്ട ഹിൽ സ്റ്റേഷനായി മാറിയത്.
 കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തികൾ പങ്കിട്ടാണ് ഈ മനോഹരമായ മലനിരകൾ കടന്നുപോകുന്നത്.

കൊച്ചിയിൽ നിന്നും ഏകദേശം മൂന്നുമണിക്കൂർ (100 കി.മി. ) യാത്രചെയ്താൽ വാഗമണ്ണിലേയ്ക്ക് എത്തിച്ചേരാം. തീർച്ചയായും വളരെ മനോഹരമായ പ്രകൃതി സൗന്ദര്യവും, അൽപ്പം സാഹസികതയും, ആസ്വദിക്കാം എന്നതാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത. 

https://www.vlcommunications.in/2024/04/blog-post_22.html
 വാഗമൺ മൊട്ടക്കുന്നുകൾ

മഴക്കാലയാത്ര ഒഴിവാക്കാം


വാഗമണിയിലേക്ക് എത്തിച്ചേരുന്നതിനും മുൻപേതന്നെ സഞ്ചാരപഥങ്ങളിൽ അവിടവിടെയായി തെളിഞ്ഞുവരുന്ന മലനിരകളും, തേയിലത്തോട്ടങ്ങളുമെല്ലാം നമ്മെ, മറ്റേതോ ഒരുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രതീതിയാണ് അനുഭവവേദ്യമാവുക. 

കഴിയുന്നതും മഴക്കാലയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പല വിനോദ സഞ്ചാരികളും അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, ഇടിയോടുകൂടിയ മഴയോ, മിന്നലോ, ഇതെല്ലാം ഉള്ള അവസരങ്ങളിൽ.


https://www.vlcommunications.in/2024/04/blog-post_22.html
 വാഗമൺ യാത്രയ്ക്ക് കെ.എസ്.ആർ. ടി.സി.യും


വാഗമൺ യാത്രയെ, ശ്രദ്ധേയമാക്കുന്നത് അവിടുത്തെ ഇളം തണുപ്പുള്ള കാലാവസ്ഥയും, നിറയെ പച്ചപിടിച്ച മലനിരകളും ഒക്കെ തന്നെയാണ്. അകലേയ്ക്ക് ആരോ വരച്ചുവെച്ചതുപോലെയുള്ള നിരവധി മൊട്ടക്കുന്നുകളും, തടാകവും, അതിലൂടെയുള്ള ബോട്ടു സവാരിയുമെല്ലാം മികച്ച അനുഭവങ്ങൾ തന്നെ.

 കുട്ടികൾക്കും, യാത്ര ആസ്വാദ്യകരമാക്കുവാൻ പാകത്തിൽ, ചെറിയ ഒരു പാർക്കും കളിസ്ഥലങ്ങളുമൊക്കെ കാണാം.. 

 പാരാഗളൈഡിംഗ്

 സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന ഒരു മനോഹരമായ ഇടം തന്നെയാണ് വാഗമൺ. ഉയർന്ന കുന്നിൻ മുകളിൽ നിന്ന് അഗാധമായ പച്ചപ്പിലൂടെ ഉയർന്നുപറക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക..? നിരവധി യുവതീ യുവാക്കളുടെ നീണ്ട നിര തന്നെ നമുക്കവിടെ കാണാം. പ്രത്യേകിച്ച് വൈകുന്നേരം സമയങ്ങളിൽ.


https://www.vlcommunications.in/2024/04/blog-post_22.html
 വാഗമൺ പാരാഗ്ലൈഡിംഗ്




 അഗാധമായ കൊക്കയും, അതിനോട് ചേർന്ന പുൽമേടുകളും, ദൂരെയ്ക്ക്, വളഞ്ഞുപുളഞ്ഞുപോകുന്ന മനോഹരമായ റോഡുകളുമെല്ലാം കണ്ട് കൂട്ടം കൂടി ചേർന്ന് നടക്കുന്ന നിരവധി യാത്രാ ഗ്രൂപ്പുകളേയും ഇടവിട്ട്, കാണാം. ഇപ്പോൾ പലസ്ഥലത്തുനിന്നും കെ. എസ്. ആർ.ടി. സി ബസ്സുകൾതന്നെ, കുറഞ്ഞ ചിലവിൽ വാഗമണിലേയ്ക്ക് വൺ ഡേ, ട്രിപ്പ് പ്ലാൻ ചെയ്ത് സഞ്ചാരികളുമായി വരുന്നുണ്ട്..

പാരാഗ്ലൈഡിംഗ് റേറ്റുകൾ

 പാരാഗ്ലൈഡിംഗ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഓൺലൈൻവഴിയോ, വിവിധ ടൂർ ഓപ്പറേറ്റർമാർവഴിയോ എല്ലാം ഇതു ചെയ്യാവുന്നതാണ്. 

20 മിനിറ്റ് സമയത്തോളം കാഴ്ചകളുമായി പറന്നുനടക്കുവാൻ ഏകദേശം 2000 മുതൽ 6000 രൂപ വരെ വരുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. പാരാഗളൈഡിംഗ് നടക്കുന്ന ഈ കുന്നുകൾക്ക് അടുത്തുതന്നെ വലിയൊരു വാച്ച് ടവറും കാണാം. അതിൻറെ സ്റ്റെപ്പുകൾ കയറി മുകളിലെത്തിയാൽ അനന്തമായ ആകാശത്തിലേയ്ക്ക് മലനിരകൾ അലിഞ്ഞലിഞ്ഞ് ഇല്ലാതെയായിപ്പോകുന്ന വിദൂരദൃശ്യങ്ങളാണ് കാണുവാൻ സാധിക്കുക.

 വാഗമൺ ഗ്ലാസ്സ് ബ്രിഡ്ജ്

ഈ അടുത്ത സമയത്താണ് കാൻറിലിവർ മാതൃകയിൽ പൂർത്തീകരിച്ച ഇൻഡ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ മനോഹരമായ ചില്ലുപാലം വാഗമണിൽ ഉദ്ഘാടനം ചെയ്തത്. 40 മീറ്റർ നീളത്തിലാണ്,ഈ പാലം നിർമ്മിച്ചിരിക്കുന്നത്. . ഇതിനും മുകളിൽ നിന്നാൽ തൊട്ടടുത്ത ജില്ലയുടെ വിദൂരദൃശ്യങ്ങൾ പോലും കാണാം. 

ചില്ലുപാലത്തിനോട് ചേർന്ന്, പുതിയ ഒരു അഡ്വഞ്ചർ പാർക്കും ആരംഭിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രായഭേദമന്യേ ആർക്കും എന്തുകൊണ്ടും രസമായി സമയം ചിലവഴിക്കാനാകുന്ന ഒരിടമാണ് വാഗമണും, അതിൻറെ പരിസരപ്രദേശങ്ങളും.

 പൈൻമരക്കാടുകൾ

ആദ്യമായി കാണുന്നവർക്ക് വിസ്മയകരമായ ഒരു അനുഭവമാണ് വാഗമണിലെ പൈൻമരത്തോട്ടം. എക്കറുകണക്കിന്, മലഞ്ചരിവുകളിലായി പരന്ന് ആകാശം മുട്ടെ, ഉയർന്നു നിൽക്കുന്ന പൈൻ മരത്തോട്ടം ബ്രിട്ടീഷുകാരുടെ കാലത്ത് നട്ട് വളർത്തിയതാണ്.

 ഇരുപത് വർഷം പ്രായമാകുമ്പോൾ വെട്ടിയെടുക്കുന്ന ഈ പൈൻ മരത്തിൻറെ പൾപ്പിൽ നിന്നുമാണ് കറൻസി അച്ചടിക്കുവാനാവശ്യമായ പൾപ്പ് ഉണ്ടാക്കിയെടുക്കുന്നത്. നിരവധി സിനിമകളും, അതിപ്രശസ്തമായ പല പ്രണയ ഗാനരംഗങ്ങളും മനോഹരമായി ചിത്രീകരിച്ച ഈ പ്രദേശം സഞ്ചാരികളെപ്പോലെതന്നെ ഫോട്ടോഗ്രാഫർമാരുടേയും ഇഷ്ട ലൊക്കേഷൻ തന്നെ.



https://www.vlcommunications.in/2024/04/blog-post_22.html
വാഗമൺ പൈൻ മരക്കാടുകൾ


ഇത്രയും പറഞ്ഞത് ആദ്യമായി ഒരു വൺ ഡേ, ട്രിപ്പ് പ്ലാൻ ചെയ്ത് പെട്ടെന്ന് തിരിച്ചുപോരുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള കാഴ്ചകളാണ്. എന്നാൽ ഇതിലുമേറെ മനോഹരമായ സ്ഥലങ്ങൾ, വെള്ളച്ചാട്ടങ്ങളുള്ള മല നിരകളുമെല്ലാം വാഗമണ്ണിൽ പലയിടങ്ങളിലായി പരന്നുകിടപ്പുണ്ട്. പക്ഷെ ആ കാഴ്ച്ചകളെല്ലാം, മനോഹരമായി ആസ്വദിക്കണമെങ്കിൽ, ഏതെങ്കിലും, നല്ല ഹോം സ്റ്റേകളോ, റിസോർട്ടുകളോ മുൻ കൂട്ടി ബുക്ക് ചെയ്ത്, അവരുടെ വിവിധ രീതിയിലുള്ള, ടൂർപാക്കേജുകളും, തിരഞ്ഞെടുത്താൽ ട്രക്കിംഗും, പാരാഗ്ലൈഡിംഗുമെല്ലാം ആസ്വാദിച്ച് വാഗമണിനെ കൂടുതൽ അടുത്തറിയാവുന്നതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...