/ പൊളിയല്ലേ മലയാളി! അബ്ദുൾ റഹിമിനായി 34 കോടി രൂപ പിരിച്ച് കേരളം ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

ഡിസ്ക്ക് ബൾജ് വേദനക്ക് കോൾഡ് ഹീറ്റ് തെറാപ്പി

ഡിസ്ക് ബൾജ് വേദനയ്ക്ക് പെട്ടെന്നുള്ള  പരിഹാരം നട്ടെല്ലിലെ ഡിസ്ക് ബൾജ് (Disc Bulge) , അതല്ലങ്കിൽ ഡിസ്ക് ഹെർണിയേഷൻ മൂലം കഠിനമായ നടുവേദനയും, കാലുകളിലേക്ക് പടരുന്ന തരിപ്പും അനുഭവിക്കുന്നവർ ഒട്ടനവധിയാണ്. ഇത്തരം അവസരങ്ങളിൽ സ്വന്തം വീടുകളിൽ വെച്ച് , കഠിനമായ വേദനകൾക്കു പരിഹാരമായി ആശ്വാസം കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് കോൾഡ് തെറാപ്പിയും ( Ice Bag) ഹീറ്റ് തെറാപ്പിയും ( Heat Bag) എന്നാൽ ഡിസ്ക് ബൾജ് വേദന വരുമ്പോൾ പലർക്കും എപ്പോഴാണ് ഐസ് ബാഗ് വെയ്ക്കേണ്ടത്, എപ്പോഴാണ് ചൂട് പിടിക്കേണ്ടത് എന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ല.  തെറ്റായ  സമയത്ത് ചൂടോ , തണുപ്പോ പിടിക്കുന്നത് വേദനയും, നീർക്കെട്ടും കൂടുവാനും കാരണമായേക്കാം. അതിനാൽ ഇവ രണ്ടും, എപ്പോൾ എങ്ങിനെ ഉപയോഗിക്കണമെന്നത് കൃത്യമായി മനസ്സിലാക്കാം. ഐസ് ബാഗ് എപ്പോൾ ഉപയോഗിക്കണം? ( Cold Therapy) തീവ്രമായ വേദനയുള്ളപ്പോൾ .  ഡിസ്ക് പ്രശ്നം മൂലം കഠിനമായ വേദന അനുഭവപ്പെടുമ്പോൾ ആദ്യത്തെ മൂന്നുദിവസം (48 മുതൽ 72 മണിക്കൂർ വരെ )ഐസ് ബാഗ് ഉപയോഗിക്കാം .  അതിൽ കൂടുതൽ ദിവസം ഐസ് ബാഗ്  ഉപയോഗിച്ചാൽ ആ ഭാഗത്തേക്കുള്ള രക്തക്കുഴലുകൾ...

പൊളിയല്ലേ മലയാളി! അബ്ദുൾ റഹിമിനായി 34 കോടി രൂപ പിരിച്ച് കേരളം

 റഹീമിൻറെ മോചനം; 34 കോടിയുടെ ദയാധനം.

https://www.vlcommunications.in/2024/04/blog-post_15.html
"Abdul Rahim Kerala Crwdfunding 34 crore Malayali Unity "

 

 

അൽപ്പകാലം മുൻപുള്ള ഒരു സംഭവമാണ്.  അതിനാൽ തന്നെ, അത് മനുഷ്യത്വം നിറഞ്ഞതും മാതൃകാപരവും, പുരോഗമനപരവും സംസ്ക്കാരസമ്പന്നവുമായ മനുഷ്യരുടെ  കൂട്ടായ്മ എന്ന നിലയിൽ അതിനെ കാണുവാതിരിക്കുവാനും, പറയാതിരിക്കുവാനും  സാദ്ധ്യമല്ല താനും. കാരണം, പ്രത്യേകിച്ച് കേരളത്തെക്കുറിച്ച് ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന അസത്യപ്രചരണങ്ങൾക്കും, കല്ലുവെച്ച നുണക്കൂമ്പാരങ്ങൾക്കുമിടയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു സ്ഥലമെന്ന രീതിയിലും ഇത്തരം മഹത്തരമായ മനുഷ്യരുടെ  കൂട്ടായ്മകളെക്കുറിച്ച്  ആരും അറിയാതെ പോകുന്നതും ശരിയല്ല.!

ചിന്തിച്ചാൽ ആരും മൂക്കത്തു വിരൽവെച്ചുപോകുന്ന പ്രകൃതമാണ് മലയാളികളുടേത്.

 വിദേശങ്ങളിൽ മാത്രമല്ല. ചന്ദ്രനിൽചെന്നാൽ പോലും അവിടേയും ഒരു മലയാളിയുണ്ടാകുമെന്ന് പൊതുവിൽ ഹാസ്യരൂപേണ പറയുന്നതാണങ്കിലും, അതിലും അൽപ്പം അതിശയോക്തി കലർന്ന വാസ്‌തവമുണ്ട്. 

കാരണം ഏതുമേഖലകളിലും കടന്നുകയറി കഴിവുതെളിയിക്കുവാനുള്ള മലയാളികളുടെ പ്രത്യേക കഴിവാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ, മലയാളി എന്ന പേരിൽ വലിയരീതിയിൽ കളങ്കം ചാർത്തിക്കൊടുക്കുന്നവരും, കൂടാതെ, കേരളത്തിൽ ജനിച്ചു ജീവിച്ചുകൊണ്ടുതന്നെ അതിനെ ലോകത്തിനുമുന്നിൽ വല്ലാതെ താഴ്ത്തിക്കെട്ടാൻ പണിപ്പെടുന്നവരെല്ലാം ഇക്കൂട്ടത്തിലുണ്ട് എന്നതും ശ്രദ്ധിക്കപെടേണ്ട മറ്റൊരു കാര്യം.!

 സ്വാതന്ത്ര്യവും, മനുഷ്യത്വപരവുമായ കാര്യങ്ങളിലുള്ള മലയാളികളുടെ ഇടപെടലുകളെ, ലോകം എന്നും, അത്യത്ഭുതത്തോടെ തന്നെയാണ് കണ്ടിട്ടുള്ളത്. അതിൻറെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ചിലതുമാത്രമായിരുന്നു. കേരളത്തെ തകർത്ത രണ്ട് വലിയ പ്രളയവും, സുനാമിയും, നിപ്പയും, കോവിഡുമെല്ലാം.

 ഇവരണ്ടും കേരളത്തിൽ ഭീകര താണ്ഡവമാടിയ സമയങ്ങളിൽ നിരവധി വിദേശികളാണ് അന്ന് ഇവിടെ പെട്ടുപോയത്.

 കൂടാതെ ലോകത്തെവിടെയും പ്രതിദിനം പതിനായിരക്കണക്കിനാളുകൾ മരിച്ചുവീഴുകയും, ഭാവിയെക്കുറിച്ച്, വലിയ തോതിലുള്ള ഉത്കണ്ഠകളും ലോകമെങ്ങും പെരുകിയ ഒരു സാഹചര്യം കൂടിയായിരുന്നു അത്.

എങ്കിൽപ്പോലും, ഇവിടെ താമസിച്ച്, ഇവിടുത്തെ ചികിത്സാ സംവിധാനങ്ങളെയും, സൗകര്യങ്ങളേയും ഉപയോഗിച്ചും, രോഗവിമുക്തരായി സന്തോഷത്തോടെ തിരിച്ചുപോയ എല്ലാവരും മറ്റേതൊരു രാജ്യത്തേതിലുപരി,കേരളത്തിലെ ചികിത്സാ സംവിധാനങ്ങളെ, വളരെയധികം പ്രശംസിച്ചുകൊണ്ടു തന്നെയാണ് മടങ്ങിപ്പോയത്. എന്തായാലും, ആ കഥകളെല്ലാം, അവിടെ നിൽക്കട്ടെ. നമ്മൾ പറഞ്ഞു വന്നത് മറ്റൊരു കാര്യത്തെക്കുറിച്ചാണ്.

നന്മകൾ കൈകോർത്ത നിമിഷം

പറഞ്ഞുവന്നത്, റംസാനും, വിഷുവും ചേർന്നുവരുന്ന മലയാളത്തിൻ്റെ ഈ പുണ്യമാസത്തിൽ, ജാതിമതഭേദമന്യേ മലയാളമനസ്സുകളുടെ നന്മ കൈകോർത്ത ഒരു മഹത്തായ ഒരു വലിയ സംഭവത്തെക്കുറിച്ചാണ്..

എത്ര നിസ്സാരവും, കരുതലോടുകളും കൂടിയാണ് മണിക്കൂറുകൾക്കുള്ളിൽ 34 കോടി രൂപ യെന്ന വലിയൊരു ലക്ഷ്യത്തിലേക്ക് ലോക മലയാളികൾക്കൊപ്പം, കൂടിച്ചേർന്ന്, വെറുമൊരു സാധാരണ മനുഷ്യൻ്റെ ജീവൻ രക്ഷാ ദൗത്യത്തിൽ മലയാളികൾ ഒന്നാകെ പങ്കാളികളായിത്തീർന്നത്..!

 സൗദിയിൽ ജോലി ചെയ്യവേ, മനപൂർവ്വമല്ലാതെ സംഭവിച്ച ഒരുകുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന, റഹിം എന്ന ഒരുയുവാവിൻറെ മോചനത്തിനായി വാദിഭാഗം, ദയാധനമെന്ന ഉപാധിയായി ആവശ്യപ്പെട്ടത് 34 കോടി രൂപയായിരുന്നു.!

സാധാരണ രീതിയിൽ ഒരിക്കലും സാദ്ധ്യമല്ലന്നുറപ്പിച്ച ഒരു കാര്യം.!

 ദയാഹർജ്ജികൾ ഒന്നിനുപുറകെ ഒന്നായി മേൽക്കോടതികൾ കയറിയിറങ്ങി. ഉന്നതതല ഇടപെടലുകൾ നടത്തി. പക്ഷെ ഇതെല്ലാം തള്ളിപ്പോവുകയും, വധശിക്ഷയ്ക്ക് രണ്ടുനാൾ മാത്രം ബാക്കിയിരിക്കേ... ലോകത്തിനുമുന്നിൽ ഹൃദയംപൊട്ടി തകർന്നുവീണ അയാളുടെ വൃദ്ധയായ ഉമ്മയുടെയും, കുടുംബത്തിൻ്റെയും, രോദനങ്ങളിലും പങ്കുചേർന്ന് ഉണർന്നെഴുന്നേറ്റ കേരളം എത്ര കുറഞ്ഞ നിമിഷങ്ങൾക്കുള്ളിലാണ് എല്ലാ കൈകളും ചേർത്തുവെച്ച് മാനവികതയെ ഉയർത്തിപ്പിടിച്ചത്!

ഒരു കോടി നൽകി ബോബി ചെമ്മണ്ണൂർ

അതിൽ ലോകമലയാളി സംഘടനകളും, ബഹുജനങ്ങളുമുൾപ്പടെ, കേരളത്തിലെ ഏതാണ്ട് എല്ലാ  സംഘടനകളും ജാതി, വർണ്ണ, വർഗ്ഗ, രാഷ്ട്രീയമൊഴികെ, അണിനിരന്നപ്പോൾ അത്  ആവേശം അലതല്ലുന്ന വലിയൊരു, അലകടലായി തന്നെ ഒഴുകുകയായിരുന്നു. പ്രത്യേകിച്ചും അതിൽ എല്ലാം മറന്ന് ഒന്നിച്ചവരുടെ കൂട്ടത്തിൽ കേരളത്തിലെ പ്രമുഖ ബിസിനസ്സുകാരനായ ശ്രീ. ബോബി ചെമ്മണ്ണൂരും, മുൻ നിരയിൽ തന്നെയുണ്ടായിരുന്നു. അദ്ദേഹം നൽകിയതാകട്ടെ, ഒരുകോടിരൂപയും.!

മാത്രമല്ല  അതിനുവേണ്ടി ദിവസങ്ങൾക്കുള്ളിൽ   നിതാന്ത അദ്ധ്വാനം കൊണ്ട് ഏതാനും ചെറുപ്പക്കാർ ചേർന്ന് നർമ്മിച്ചെടുത്ത ആപ്ലിക്കേഷനും സോഷ്യൽ മീഡിയവഴി യുമെല്ലാം നൽകിയ വലിയ തോതിലുള്ള, പ്രചാരണങ്ങളും എല്ലാം ഒത്തുചേർന്നപ്പോൾ സംഭവിച്ചത് വലിയൊരു മഹാത്ഭുതം തന്നെയായിരുന്നു. അത് ഇന്ത്യയിലെ കേരളമെന്ന ദൈവത്തിൻ്റെ സ്വന്തം നാട്ടിലല്ലാതെ ഇന്ത്യയിലെന്നല്ല, ലോ? കത്ത് തന്നെ മറ്റെവിടെയാണ് സംഭവിക്കുക ? അത്രയേറെ മഹത്തരമാണ് മലയാളികളുടെ മനസ്സും, കരുത്തും !

 എന്നാൽ ഇതിനിടയിലും, ഇപ്പോൾ എന്തിനും, ഏതിനും കുത്തിത്തിരുപ്പും, മതവർഗ്ഗീയവാദവുമായി കടന്നുവന്നവർ ഇക്കാര്യത്തിലും മുന്നിൽ തന്നെയുണ്ടായിരുന്നുവെന്നതാണ് മറ്റൊരു ക്രൂരമായ തമാശ !

പക്ഷേ, അറിഞ്ഞോ, അറിയാതെയോ, ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ വലിയ രീതിയിലുള്ള ഒരു താക്കീതും, മുദ്രാവാക്യവും കൂടി ആയി മാറുകയായിരുന്നു ഈ ക്യാമ്പെയിൻ എന്നതായിരുന്നു മറ്റൊരു അത്ഭുതകരമായ വസ്തുത. !

മാത്രമല്ല,  സത്യത്തിൽ അത്രയും വലിയ തുക സംഘടിപ്പിക്കുക, എന്ന വിഷമകരമായ ഒരു ലക്ഷ്യപൂർത്തീകരണത്തിനുശേഷം മാത്രമാണ്, പലരും യഥാർത്ഥത്തിൽ, അയാൾ ചെയ്ത കുറ്റമെന്തായിരുന്നുവെന്നു   പോലും, അന്വേഷിച്ചിറങ്ങിയത് .!

ചെയ്ത കുറ്റം

 വർഷങ്ങൾക്കു മുൻപ്, ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹിം. തൻറെ സ്പോൺസറുടെ മകനായ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്.

 കഴുത്തിന് താഴേയ്ക്ക് ചലനശേഷി പൂർണ്ണമായും നഷ്‌ടപ്പെട്ടിരുന്ന ഫായിസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ഒരുപ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവുമെല്ലാം  നൽകിയിരുന്നത്.

കൂടാതെ മലമൂത്ര വിസർജ്ജനം ചെയ്യേണ്ടതുമുതൽ, , ഇടയ്ക്കിടെ പുറത്തുകൊണ്ടുപോകുന്നജോലിയും, ചുമതലയുമെല്ലാം റഹീമിനുതന്നെയായിരുന്നു.

എന്നാൽ 2006 ഡിസംബറിൽ ഒരുദിവസം ഫായിസിനെ കാറിൽ കൊണ്ടുപോകുന്നവഴി റഹിമിൻറെ കൈകൾ അബദ്ധവശാൽ ഫായിസിൻറെ കഴുത്തിൽ ഘടിപ്പിച്ച യന്ത്രത്തിൽ തട്ടുകയും തുടർന്ന് ബോധരഹിതനായ ഫായിസ് മരിക്കുകയും ചെയ്തു.!

എന്നാൽ കൊലപാതക കുറ്റം ചുമത്തി സൗദി പോലീസ് അറസ്റ്റ് ചെയ്ത റഹീമിനെ. റിയാദിലെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയാണ് ഉണ്ടായത്. 

ഇപ്പോൾ 16 വർഷത്തെ കഠിനമായ, തടവുശിക്ഷയ്ക്ക് ശേഷം വധശിക്ഷ നടപ്പിലാക്കുവാൻ കേവലം രണ്ട് ദിവസം മാത്രം ബാക്കിനിൽക്കുമ്പോഴാണ്, നിരവധി ഇടപെടലുകൾക്കും, ചർച്ചകൾക്കും ശേ ഷം വാദിക്ക് നഷ്ടപരിഹാര തുകയായ 34 കോടിയെന്ന ഭീമമായ നഷ്ടപരിഹാര തുകയിൽ, തൂക്കുകയറിൽ നിന്നും റഹീമിനെ ഒഴിവാക്കാമെന്ന നിബന്ധന വാദിഭാഗം മുന്നോട്ടു വെയ്ക്കുന്നത്.

 പ്രത്യക്ഷത്തിൽ ആരും കേട്ടാൽത്തന്നെ ഒരിക്കലും നടക്കാത്ത പദ്ധതിയെന്ന് മനസ്സിൽ നിനച്ചവർക്ക് പക്ഷെ തെറ്റി !  

ഏതാനും നിമിഷങ്ങൾക്കുള്ളിൽ സടകുടഞ്ഞെഴുന്നേറ്റ മലയാളിയുടെ മാനവികത ലോകം മുഴുവൻ പ്രകാശം പരത്തുന്നതിലേക്കെത്തിയപ്പോൾ നിമിഷങ്ങൾക്കുള്ളിൽ ബാങ്കിൽ നിറഞ്ഞത് പ്രതീക്ഷിച്ചതിലേറെ പണം !

 ഏതൊരു മലയാളിയ്ക്കും മനസ്സ് നിറഞ്ഞ് ലോകത്തിന് മുന്നിൽ അഭിമാനിക്കാവുന്ന ഈ സംഭവത്തെക്കുറിച്ച്   കേരള മുഖ്യമന്ത്രി ഫെയ് സ് ബുക്കിൽ കുറിച്ച വാചകങ്ങളാകട്ടെ,  "വെറുപ്പിൻറെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ, മാനവികതയുടെയും, മനുഷ്യസ്നേഹത്തിൻ്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ ചെയ്തത്" എന്നാണ്.

 എന്നാൽ, സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി  മലയാളികൾ, ഈ സംരംഭത്തെ  ആഘോഷിച്ചതാകട്ടെ,  ഇതാണ് ഞങ്ങളുടെ യഥാർത്ഥ 'കേരളസ്റ്റോറി' എന്ന തലക്കെട്ടിലും .

എന്തായാലും കേരളത്തിലെന്നല്ല, ലോകത്തുള്ള എല്ലാമലയാളികൾക്കും, പ്രധാനമാണ്, പെരുന്നാൾ, വിഷു തുടങ്ങിയ എല്ലാ ആഘോഷങ്ങളും, ഉത്സവങ്ങളും .

വായിക്കാം, മലയാളി സമൂഹത്തിൻറെ കൂട്ടായ്മകളിൽരൂപപ്പെട്ട മനുഷ്യസംസ്ക്കാരത്തിൻറെ ഉത്സവമായ വിഷുവിനെക്കുറിച്ചുള്ള ബാല്യകാല സ്മരണകൾ. ക്ളിക്ക്ചെയ്യൂ.

മാത്രമല്ല ഇതെല്ലാം മനുഷ്യ ജീവി എന്ന നിലയിലുള്ള സംസ്ക്കാരവും , മൂല്യങ്ങളും, മാനവികതയും ഉയർത്തിപ്പിടിക്കുവാനുള്ളതും, ഒരുമയുടേയും, സ്നേഹത്തിൻ്റേയും സന്ദേശവും കൂടി മനുഷ്യ സമൂഹത്തിൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള വലിയ കൂട്ടായ്മക ളും കൂടിയാണ്.

അതിനാൽ തന്നെ കേരളത്തിൻ്റെയും ലോകത്തിലുള്ള എല്ലാ മലയാളികളുടെയും ഈ ഉത്സവാഘോഷവേളകിൽ ഇത്തരം മഹത്തായ വലിയൊരു ദൗത്യം തന്നെ നിറവേറ്റി ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ വലിയ കൂട്ടായ്മമയിൽ തീർച്ചയായും കേരളത്തിൽ ജനിക്കുകയും കേരളത്തെ ഇപ്പോഴും ഉച്ഛ്വാസവായുവായി കാണുകയും ചെയ്യുന്ന എല്ലാ മലയാളികൾക്കും തീർച്ചയായും വാനോളം അഭിമാനിക്കാവുന്ന ഒരു ഉജ്ജ്വലമുഹൂർത്തത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്.

വായിക്കാം, പഴമയുടെ രുചിഭേദങ്ങളെക്കുറിച്ച്. ' വാഴയിലയുടെ രുചിക്കുമുണ്ട് പഴമയുടെ ഒരുകഥ.'- ക്ളിക്ക്ചെയ്യൂ.


 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌