ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

പൊളിയല്ലേ മലയാളി...!

 മലയാളി

 ലോകത്തുതന്നെ ആരും മൂക്കത്തു വിരൽവെച്ചുപോകുന്ന പ്രകൃതമാണ് മലയാളികളുടേത്. വിദേശങ്ങളിൽ മാത്രമല്ല. ചന്ദ്രനിൽചെന്നാൽ പോലും അവിടേയും ഒരു മലയാളിയുണ്ടാകുമെന്ന് പൊതുവിൽ ഹാസ്യരൂപേണ പറയുന്നതാണങ്കിലും, അതിലും അൽപ്പം അതിശയോക്തി കലർന്ന വാസ്‌തവമുണ്ട്. കാരണം ഏതുമേഖലകളിലും കടന്നുകയറി കഴിവുതെളിയിക്കുവാനുള്ള മലയാളികളുടെ പ്രത്യേക കഴിവാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ, മലയാളി എന്ന പേരിൽ വലിയരീതിയിൽ കളങ്കം ചാർത്തിക്കൊടുക്കുന്നവരും, കൂടാതെ, കേരളത്തിൽ ജനിച്ചു ജീവിച്ചുകൊണ്ടുതന്നെ അതിനെ ലോകത്തിനുമുന്നിൽ വല്ലാതെ താഴ്ത്തിക്കെട്ടാൻ പണിപ്പെടുന്നവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.!

 സ്വാതന്ത്ര്യവും, മനുഷ്യത്വപരവുമായ കാര്യങ്ങളിലുള്ള മലയാളികളുടെ ഇടപെടലുകളെ, ലോകം എന്നും, അത്യത്ഭുതത്തോടെ തന്നെയാണ് കണ്ടിട്ടുള്ളത്. അതിൻറെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ചിലതുമാത്രമായിരുന്നു. കേരളത്തെ തകർത്ത രണ്ട് വലിയ പ്രളയവും, സുനാമിയും, നിപ്പയും, കോവിഡുമെല്ലാം.

 ഒരു ഭീകര താണ്ഡവമാടിയ സമയങ്ങളിൽ നിരവധി വിദേശികളാണ് അന്ന് ഇവിടെ പെട്ടുപോയത്. ലോകത്തെവിടെയും പ്രതിദിനം പതിനായിരക്കണക്കിനാളുകൾ മരിച്ചുവീഴുകയും, ഭാവിയെക്കുറിച്ച്, വലിയ തോതിലുള്ള ഉത്കണ്ഠകളും പെരുകിയ സാഹചര്യം കൂടിയായിരുന്നു അത്. എങ്കിലും ഇവിടെ താമസിച്ച്, ഇവിടുത്തെ ചികിത്സാ സംവിധാനങ്ങളെ ഉപയോഗിച്ചു, രോഗവിമുക്തരായി സന്തോഷത്തോടെ തിരിച്ചുപോയ എല്ലാവിദേശീയരും അക്കാലത്ത്,കേരളത്തിലെ ചികിത്സാ സംവിധാനങ്ങളെ, വളരെയധികം പ്രശംസിച്ചുകൊണ്ടു തന്നെയാണ് മടങ്ങിപ്പോയതും. എന്തായാലും, ആ കഥകളെല്ലാം, അവിടെ നിൽക്കട്ടെ...

https://www.vlcommunications.in/2024/04/blog-post_15.html

 പൊളിയല്ലേ മലയാളി

നന്മകൾ കൈകോർത്ത നിമിഷം


പറഞ്ഞുവന്നത്, റംസാനും, വിഷുവും ചേർന്നുവരുന്ന മലയാളത്തിൻ്റെ ഈ പുണ്യമാസത്തിൽ, ജാതിമതഭേദമന്യേ മലയാളമനസ്സുകളുടെ നന്മ കൈകോർത്ത ഒരു മഹത്തായ ഒരു വലിയ സംഭവത്തെക്കുറിച്ചാണ്..

 എത്ര നിസ്സാരവും, മഹാമനസ്കതയോടും കൂടിയാണ് മണിക്കൂറുകൾക്കുള്ളിൽ 34 കോടി രൂപ യെന്ന വലിയൊരു ലക്ഷ്യത്തിലേക്ക് ലോക മലയാളികൾക്കൊപ്പം, കൂടിച്ചേർന്ന്, വെറുമൊരു സാധാരണ മനുഷ്യൻ്റെ ജീവൻ രക്ഷാ ദൗത്യത്തിൽ മലയാളികൾ പങ്കാളികളായിത്തീർന്നത്..!

 സൗദിയിൽ ജോലി ചെയ്യവേ, മനപൂർവ്വമല്ലാതെ സംഭവിച്ച ഒരുകുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന, റഹിം എന്ന ഒരുയുവാവിൻറെ മോചനത്തിനായി വാദിഭാഗം, ദയാധനമെന്ന ഉപാധിയായി ആവശ്യപ്പെട്ടത് 34 കോടി രൂപയായിരുന്നു.!

സാധാരണ രീതിയിൽ ഒരിക്കലും സാദ്ധ്യമല്ലന്നുറപ്പിച്ച ഒരു കാര്യം.! ദയാഹർജ്ജികൾ ഒന്നിനുപുറകെ ഒന്നായി മേൽക്കോടതികൾ കയറിയിറങ്ങി. ഉന്നതതല ഇടപെടലുകൾ നടത്തി. പക്ഷെ ഇതെല്ലാം തള്ളിപ്പോവുകയും, വധശിക്ഷയ്ക്ക് രണ്ടുനാൾ മാത്രം ബാക്കിയിരിക്കേ... ലോകത്തിനുമുന്നിൽ ഹൃദയംപൊട്ടി തകർന്നുവീണ അയാളുടെ വൃദ്ധയായ ഉമ്മയുടെയും, കുടുംബത്തിൻ്റെയും, രോദനങ്ങളിലും പങ്കുചേർന്ന് ഉണർന്നെഴുന്നേറ്റ കേരളം എത്ര കുറഞ്ഞ നിമിഷങ്ങൾക്കുള്ളിലാണ് എല്ലാ കൈകളും ചേർത്തുവെച്ച് മാനവികതയെ ഉയർത്തിയത്. 

ഒരു കോടി നൽകി ബോബി ചെമ്മണ്ണൂർ

അതിൽ ലോകമലയാളി സംഘടനകളും, ബഹുജനങ്ങളും, കേരളത്തിലെ വിവിധ സംഘടനകളുമെല്ലാം അണിനിരന്നപ്പോൾ അത് ഒരു ആവേശം അലതല്ലുന്ന വലിയൊരു, അലകടലായി ഒഴുകി. അതിൽ എല്ലാം മറന്ന് ഒന്നിച്ചവരുടെ കൂട്ടത്തിൽ കേരളത്തിലെ പ്രമുഖ ബിസിനസ്സുകാരനായ ശ്രീ. ബോബി ചെമ്മണ്ണൂരും, മുൻ നിരയിൽ തന്നെയുണ്ടായിരുന്നു. അദ്ദേഹം നൽകിയതാകട്ടെ, ഒരുകോടിരൂപയും.! കൂടാതെ അതിനുവേണ്ടി ദിവസങ്ങൾക്കുള്ളിൽ ഏതാനും ചെറുപ്പക്കാരുടെ നിതാന്ത അദ്ധ്വാനം ആപ്ലിക്കേഷൻ കൊണ്ട് നർമ്മിക്കുകയും, സോഷ്യൽ മീഡിയവഴി നൽകിയ വലിയ തോതിലുള്ള, പ്രചാരണങ്ങളും എല്ലാം ഒത്തുചേർന്നപ്പോൾ സംഭവിച്ചത് വലിയൊരു അത്ഭുതം തന്നെയായിരുന്നു. അത് ഇന്ത്യയിലെ കേരളമെന്ന ദൈവത്തിൻ്റെ സ്വന്തം നാട്ടിലല്ലാതെ മറ്റൊന്ന് സംഭവിക്കാൻ?

  എന്നാൽ അതിനിടയിലും, ഇപ്പോൾ എന്തിനും, ഏതിനും കുത്തിത്തിരുപ്പും, മതവർഗ്ഗീയവാദവുമായി കടന്നുവന്നവർ ഇതിനും മുന്നിൽ തന്നെയുണ്ടായിരുന്നു. പക്ഷേ, അറിഞ്ഞോ, അറിയാതെയോ, ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ഒരു താക്കീതും, മുദ്രാവാക്യവും കൂടി ആയി മാറുകയായിരുന്നു ഈ ക്യാമ്പെയിൻ എന്നതായിരുന്നു വസ്തുത. !

സത്യത്തിൽ അത്രയും വലിയ തുക സംഘടിപ്പിക്കുക, എന്ന വിഷമകരമായ ഒരു ലക്ഷ്യപൂർത്തീകരണത്തിനുശേഷം മാത്രമാണ്, പലരും യഥാർത്ഥത്തിൽ, അയാൾ ചെയ്ത കുറ്റമെന്തെന്നുപോലും, അന്വേഷിച്ചിറങ്ങിയത്.!

 വർഷങ്ങൾക്കു മുൻപ്, ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹിം. തൻറെ സ്പോൺസറുടെ മകനായ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. കഴുത്തിന് താഴേയ്ക് ചലനശേഷി നഷ്‌ടപ്പെട്ടിരുന്ന ഫായിസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ഒരുപ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവും നൽകിയിരുന്നത്.കൂടാതെ മലമൂത്ര വിസർജ്ജനം ചെയ്യേണ്ടതുമുതൽ, , ഇടയ്ക്കിടെ പുറത്തുകൊണ്ടുപോകുന്നജോലിയും, ചുമതലയുമെല്ലാം റഹീമിനുതന്നെയായിരുന്നു.

എന്നാൽ 2006 ഡിസംബറിൽ ഒരുദിവസം ഫായിസിനെ കാറിൽ കൊണ്ടുപോകുന്നവഴി റഹിമിൻറെ കൈകൾ അബദ്ധവശാൽ ഫായിസിൻറെ കഴുത്തിൽ ഘടിപ്പിച്ച യന്ത്രത്തിൽ തട്ടുകയും തുടർന്ന് ബോധരഹിതനായ ഫായിസ് മരിക്കുകയും ചെയ്തു.

എന്നാൽ കൊലപാതക കുറ്റം ചുമത്തി സൗദി പോലീസ് അറസ്റ്റ് ചെയ്ത റഹീമിനെ. റിയാദിലെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയാണ്.. ഇപ്പോൾ 16 വർഷത്തെ കഠിനമായ, തടവുശിക്ഷയ്ക്ക് ശേഷം വധശിക്ഷ നടപ്പിലാക്കുവാൻ കേവലം രണ്ട് ദിവസം മാത്രം ബാക്കിനിൽക്കുകയാണ്, ഇത്രയും വലിയൊരു തുക പിരിച്ചുനൽകി മാനവികതയുടെയും, പരസ്പരസ്നേഹത്തിൻ്റെയും, ഒരുമയുടെയും ഈ വലിയൊരത്ഭുതം ലോകത്തിന് മുന്നിൽ മലയാളികൾ ഒന്നിച്ചു ചേർന്ന് കാണിച്ചുകൊടുത്തത്..! 

 ഇതിൽ ഇപ്പോൾ ഇതിനെക്കുറിച്ച് കേരള മുഖ്യമന്ത്രി ഫെയ് സ് ബുക്കിൽ കുറിച്ച വാചകങ്ങളാണ് അതിലേറെ ശ്രദ്ധേയമായത്. "വെറുപ്പിൻറെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ, മാനവികതയുടെയും, മനുഷ്യസ്നേഹത്തിൻ്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ ചെയ്തത്" എന്നാൽ, മലയാളികൾ, ഇതാണ് ഞങ്ങളുടെ യഥാർത്ഥ 'കേരളസ്റ്റോറി' എന്ന തലക്കെട്ടിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഈ വാർത്തയെ ദിവസങ്ങളോളം ആഘോഷിച്ചത്.!

എന്തായാലും കേരളത്തിലെന്നല്ല, ലോകത്തുള്ള എല്ലാമലയാളികൾക്കും, പ്രധാനമാണ്, പെരുന്നാൾ, വിഷു എന്നിവയുടെ മാനവികതയിലും, മനുഷ്യ സ്നേഹത്തിലും ഉറച്ച മഹത്തായ ആശയങ്ങളും, മൂല്യവും ലോകത്തിനു തന്നെ. പകർന്നു നൽകിയ വലിയൊരു ദൗത്യം തന്നെയാണ് കേരളം നിറവേറ്റിയതെന്നതിൽ ഏതൊരു മലയാളിയ്ക്കും തീർച്ചയായും എക്കാലവും അഭിമാനിക്കാവുന്നതു തന്നെയാണ്.!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...