ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

മറവി ഒരു രോഗം തന്നെയാണോ...?

 മറവി രോഗമാണോ...?

വേണമെങ്കിൽ അതെയെന്നും, അല്ലന്നും പറയാം. കാരണം അത് നമ്മുടെ നിത്യജീവിതത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുവാൻ സാദ്ധ്യതയില്ലാത്തിടത്തോളം, ചിലമറവികളെല്ലാം നല്ലതിനുമാണ്.

 പെട്ടെന്ന് ഓർമ്മവന്നത്, സ്വന്തം കുഞ്ഞിനേയും കൂട്ടി സൈക്കിളിൽ സാധനങ്ങൾ വാങ്ങുവാൻ പോയ ഒരു അച്ഛനെയാണ്. സാധനങ്ങൾ വാങ്ങി മറ്റെന്തെക്കെയോ ചില കാര്യങ്ങളെക്കുറിച്ചോർത്ത് സൈക്കിളിൽ വീട്ടിലേയ്ക്കു തിരിച്ച


അയാൾ, വീട്ടിലെത്തിയ ശേഷം ഭാര്യ തിരക്കിയപ്പോൾ മാത്രമാണ് സ്വന്തം കുഞ്ഞിനെ കടയിൽ വെച്ച് മറന്നുപോയ കാര്യം ഓർത്തെടുത്തത്.!


https://www.vlcommunications.in/2024/04/blog-post.html

മറവി ഒരു രോഗം ?



 ഇങ്ങിനെ രസകരവും, അല്ലാത്തതുമായ പല കാര്യങ്ങളുമുണ്ടങ്കിലും, നിത്യ ജീവിതത്തിൽ ചിലപ്പോഴൊക്കെ മറവി ഒരു വില്ലനുമായിത്തീരാറുണ്ട്. ചില മനുഷ്യർക്കിടയിൽ ഇത് വിവാഹമോചനത്തിനുവരെ കാരണമായിട്ടുമുണ്ട്.

എപ്പോഴാണ് ചികിത്സ തേടേണ്ടത്?

 എന്തായാലും ഒരു പരിധിവിട്ട് മറവി എന്നത് ഒരു പ്രശ്നമായിത്തീരുമ്പോൾ ചികിത്സ ആവശ്യമുള്ള ഒരു അസുഖം തന്നെ. 

ഇതിന് നിരവധിയായ കാരണങ്ങളുണ്ട്. ശരീരത്തിൽ അവശ്യമായ തോതിലുള്ളവൈറ്റമിനുകളുടെ അഭാവം കൊണ്ടാകാം. ജീവിതശൈലീ രോഗങ്ങളുടെ ഭാഗമാകാം, തലച്ചോറുമായി ബന്ധപ്പെട്ടതാകാം, ഇങ്ങിനെ പലതും ചൂണ്ടിക്കാണിക്കാമെങ്കിലും, കൂടുതൽ പേരിലും, മനസ്സിൽ നിറയുന്ന അകാരണമായ ഉത്കണ്ഠയും, അതിനോടനുബന്ധിച്ചുള്ള ഭയാശങ്കകളുമാണ്.

 അതല്ലങ്കിൽ വളരെ തിരക്കുപിടിച്ചതെന്ന് നാം സ്വയം വിശ്വസിക്കാൻ ശ്രമിക്കുന്ന ജീവിത ഘട്ടങ്ങളിൽ, ഒരേ സമയം പലകാര്യങ്ങളിലും വ്യാപിക്കുകയോ , ചിന്തിക്കുന്നവരിലോ മറവി രോഗം കൂടുതലായി കണ്ടുവരാറുണ്ട്.

എന്തായാലും, മേൽപ്പറഞ്ഞ കഠിനമായ ജീവിത ശൈലീരോഗങ്ങളോ, ശാരീരിക പ്രശ്നങ്ങളോ ഒന്നും ഇല്ലാത്തവരാണങ്കിൽ നമുക്ക് വളരെ ചെറിയ കാര്യങ്ങൾകൊണ്ട് നമുക്കിതിനെ മറികടക്കുവാൻ സാധിക്കുമോ എന്ന് പരിശോധിക്കാം.

എങ്ങിനെ മറികടക്കാം?

അതിൽ ആദ്യം, നമ്മൾ ഏതുതരം കാര്യങ്ങളെക്കുറിച്ചാണ് മറക്കുന്നതെന്നതാണ് പ്രധാനം.. 

അത് പ്രധാനപ്പെട്ടതോ, അതല്ലങ്കിൽ അപ്രധാനമായതോ..? പ്രധാനകാര്യങ്ങളെക്കുറിച്ചാണങ്കിൽ, ചെറിയ ചില കാര്യങ്ങളെക്കൊണ്ട് അതിനെ ഭംഗിയായി മറികടക്കുവാൻ സാധിക്കും. അതിന് ആദ്യം വേണ്ടത് പഴയ കാലത്ത് ഏവരും ചെയ്തിരുന്നതുപോലെ ഒരു ഡയറിയെഴുത്ത് ശീലമാക്കുക എന്നതാണ്.

 അതിൽ എപ്പോഴെങ്കിലും, വളരെ ഫ്രീയായി ഇരിക്കുന്ന ഒരു സമയം നോക്കി, വരുന്ന ഒരാഴ്ച്ച ചെയ്യേണ്ട പ്രധാനകാര്യങ്ങൾ മുൻകൂറായി, ഓരോ ദിവസവും ചാർട്ട് ചെയ്ത് വ്യത്യസ്ത പേജുകളിലായി കുറിച്ചുവെയ്ക്കുകയും, പിന്നീട് അത്, ആ ദിവസങ്ങളിൽ പരിശോധിക്കുകയും ചെയ്യുക. അത് പണമിടപാട് സംബന്ധിയായ കാര്യങ്ങളോ, തീർത്തും സ്വകാര്യമായവയോ, കുട്ടികളുടെ കാര്യങ്ങളോ, വീട് സംബന്ധമായവയോ അങ്ങിനെയെന്തുമാകാം.

 അതല്ലങ്കിൽ ഓരോ ദിവസത്തെ പ്രധാനകാര്യങ്ങളും,പിറ്റേന്ന്, ചെയ്യേണ്ടതുമായ കാര്യങ്ങൾ, അത് ഓർമ്മിച്ചെടുത്ത് എപ്പോൾ എങ്ങിനെയെന്ന് മുൻകൂർ പ്ലാൻ ചെയ്ത്, അതിനനുസൃതമായി ഓരോരുത്തരും ദിവസങ്ങളിലും, വളരെ അടുക്കും, ചിട്ടയോടും, ഭംഗിയായും ചെയ്തുതീർക്കുവാനും ശ്രമിക്കുക.

 ഇതൊന്നിനും കഴിഞ്ഞില്ലങ്കിൽ രാവിലെ ഉണരുമ്പോൾ തന്നെ, മറ്റുകാര്യങ്ങളിലേയ്ക്ക് കടക്കുന്നതിനും മുൻപേ, അന്നന്ന് ചെയ്യേണ്ടതായ കാര്യങ്ങൾ കൃത്യമായി ഓർമ്മിച്ചെടുത്ത് മനസ്സിൽ ഉറപ്പിക്കുക.

മറ്റൊന്ന്, ഒരേസമയം ഒന്നിലധികം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും, പ്രവർത്തിക്കുകയും, ചെയ്യുക. 

ഒരു ഉദാഹരണത്തിന് ചില വീട്ടമ്മമാർ ഭക്ഷണം അടുപ്പിൽ വേവിയ്ക്കുവാനായി, വെച്ചശേഷം, പുറത്തേയ്ക്കിറങ്ങിവന്ന് ടി. വി. ഓൺചെയ്ത് ടി.വി. പരിപാടികളിൽ ശ്രദ്ധിച്ചു കൊണ്ട്, ഫോണിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ, ഇതിനിടയിൽ ആദ്യം ചെയ്ത പ്രവൃത്തിയായ അടുപ്പിൽ വേവിക്കുവാൻ വെച്ചിരിക്കുന്ന ഭക്ഷണ സാധനത്തെക്കുറിച്ച് തീർച്ചയായും സ്വാഭാവികമായും മറന്നുപോവുകയും ചെയ്യും.

മറ്റുചിലരുടെ വിഷയം, ഓഫീസിലേയോ, വീടുമായോ ബന്ധപ്പെട്ട് അലട്ടുന്ന നൂറുകൂട്ടംപ്രശ്നങ്ങളാകും, 

അത്തരക്കാർ നേരത്തെ പറഞ്ഞതുപോലെ ഡയറി എഴുത്ത് ശീലമാക്കുകയും, ഒപ്പം എന്തെല്ലാം തിരക്കുകളുണ്ടങ്കിലും അതെല്ലാം തത്ക്കാലത്തേയ്ക്ക് മാറ്റിവെച്ച്, ആഴ്ച്ചയിൽ ഒരുദിവസമെങ്കിലും, മനസ്സിനെ സ്വതന്ത്രമാക്കി, വിനോദങ്ങളിലേയ്‌ക്കോ, കുടുംബം ഒന്നിച്ചുള്ള ചെറിയ യാത്രകളുമൊക്കെ പ്ലാൻ ചെയ്യുന്നതുമെല്ലാം, മനസ്സിനെ വളരെ സ്വതന്ത്രമാക്കുവാനും, അതുവഴി പുതിയ ഒരു ഊർജ്ജം നൽകുവാനുമെല്ലാം സഹായിക്കും.

മറ്റൊന്ന് ധ്യാനം, യോഗ, വ്യായാമം എന്നിവ പരിശീലിക്കുക എന്നതാണ്. 

ഏതായാലും ഇതിനൊന്നിനും കഴിയാത്തവർക്ക് ഇഷ്ടമുള്ള ദൈവരൂപത്തേയോ, സ്ഥലങ്ങളേയോ, ക്ഷേത്രങ്ങളേയോ, മനസ്സിൽ ഏകാഗ്രതയോടെ ദർശിക്കുകയും, അതിനെ ഒരു ധ്യാനരൂപമാക്കി മാറ്റി മനസ്സിനെ സ്വയം നിയന്ത്രിക്കുകയും  ചെയ്യാം, 

എല്ലാത്തിലുമുപരി, മദ്യം, മയക്കുമരുന്ന്, പുകവലി ഇതെല്ലാം പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്.

 ഇങ്ങിനെ വളരെ ചിട്ടയോടെയും, സാവധാനത്തിലും , ആദ്യം ചെയ്തു തീർക്കേണ്ട കാര്യങ്ങൾക്ക് മുഖ്യപരിഗണന നൽകുകയും, അത് കൃത്യമായി ചെയ്ത് തീർത്തതിനു ശേഷം അടുത്തതിനുള്ള പ്രയോറിറ്റിയെക്കുറിച്ചാലോചിക്കുകയും ചെയ്തു കൊണ്ടും, ചെയ്യുന്ന കാര്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട്  പൂർണ്ണ ബോദ്ധ്യത്തോടെ അത് ചെയ്തു തീർക്കുകയും ചെയ്താൽ വളരെപ്പതിയെ ഓർമ്മക്കുറവ് എന്ന നിസ്സാര കാര്യങ്ങളിൽ നിന്നും പുറത്തുകടക്കാനാകും!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...