<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 കറുപ്പിൻറെ സമൂഹശാസ്ത്രം ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സഹോദരൻ അയ്യപ്പനെന്ന ധീര വിപ്ളവകാരി

 എറണാകുളം ജില്ലയിലെ ചെറായിയിലുള്ള,  സഹോദരൻ അയ്യപ്പൻ മ്യൂസിയം.!                  ആരാണ് ഈ സഹോദരൻ അയ്യപ്പൻ...? പുതിയതലമുറയ്ക്ക് ഒരുപക്ഷേ ഒരു പി. എസ്. സി. ടെസ്റ്റിനു വന്നേക്കാവുന്ന ഒരു ചോദ്യത്തിനപ്പുറത്തേയ്ക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതലായൊന്നും അറിയാൻ കഴിഞ്ഞേക്കില്ല. കാരണം ഇന്ന് നാടിൻറെ ചരിത്രമെന്നത് പലർക്കും, അത്ര താത്പര്യമുള്ള വിഷയമൊന്നുമാകാനും തരമില്ല.  സഹോദരൻ അയ്യപ്പൻ  എങ്കിലും, നമ്മളെങ്ങിനെ നമ്മളായി എന്ന് ഓരോ കേരളീയനും സ്വയം ചോദിച്ചാൽ അതിനുത്തരം, മൺമറഞ്ഞുപോയ ഇത്തരം മഹാൻമാരായ മനുഷ്യരുടെ , പകരം വെയ്ക്കുവാനില്ലാത്ത നിസ്വാർത്ഥമായ ജീവിതം തന്നെയാണന്ന് പറയേണ്ടിവരും.  അത്തരം ഒരു കാലത്തായിരുന്നു, രണ്ടു വർഷക്കാലം ഭാരതപര്യടനം നടത്തി കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ ഇവിടുത്തെ മുഴുത്ത ജാതി ഭ്രാന്തു കണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അത്രത്തോളം ജാതീയഭ്രാന്തിലും, അപരിഷ് കൃതത്വത്തിലും, അന്ധവിശ്വാസത്തിലും, അനാചാരങ്ങളിലും കഴിഞ്ഞു പോയ ഒരു ഭൂവിഭാഗമാണ് ഇന്ന് ആർക്കും കൈയ്യെത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ ലോകത്ത് അഭിമാനകരമായ നിലയിൽ തലയുയർത്തി നിൽക്കുന്നതെന്നു പറയുമ്പോൾ തീർച്ചയായും

കറുപ്പിൻറെ സമൂഹശാസ്ത്രം

 ഏതാനും ദിവസങ്ങൾക്കുമുൻപ്, ഏതൊരു മലയാളിയേയും, നോവിക്കുകയും, അപമാനഭാരത്താൽ തലകുനിക്കേണ്ടതായും തോന്നിയ ആ വാർത്ത പല മനസ്സുകളിലും കനത്ത മുറിവുകളാണ് സൃഷ്ടിച്ചത്.


https://www.vlcommunications.in/2024/03/blog-post.html
 കറുപ്പിൻറെ സമൂഹശാസ്ത്രം


 സാംസ്കാരികമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായുമൊക്കെ വളരെ ഉയർന്ന നിലവാരത്തിലാണ് മലയാളിയെന്നും, കേരളമെന്നുമൊക്കെ. വിദേശീയരും, വിദേശമാദ്ധ്യമങ്ങളുമെല്ലാം വാഴ്ത്തിപ്പാടുമ്പോഴും, സത്യത്തിൽ കേരളീയസമൂഹം അതിന് അർഹരാണോ എന്നതാണ് കാതലായ സംശയം.!

എന്തായിരുന്നു ആവാർത്ത...? സ്വന്തം ശരീരത്തിൻറെ കറുപ്പു നിറം സമൂഹത്തിൽ പടർത്തിയ അവഞ്ജയുടെ ഒറ്റപ്പെടലിൽ നിന്നും മോചിതയാകാൻ ഒരു സ്കൂൾ വിദ്യാർത്ഥിനി , തിളച്ചവെള്ളം സ്വന്തം ശരീരത്തിലൊഴിച്ച് പൊള്ളിക്കാൻ ശ്രമിച്ചു. വാർത്ത കേൾക്കുന്ന ആർക്കും ആ കുട്ടിയുടെ മനോനിലയെക്കുറിച്ച് ഒരുപാട് സംശയങ്ങൾ തോന്നിയേക്കാം !

ഇത്രയേറെ, വിവേകമില്ലാത്ത പെൺകുട്ടിയോ?...അല്ലങ്കിൽതന്നെ ശരീരത്തിൻറെ കറുപ്പുനിറം മാറുവാൻ ആരാണ് തിളച്ചവെള്ളം കോരി സ്വന്തം ശരീരത്തിലൊഴിക്കുവാൻ ധൈര്യപ്പെടുന്നത്...? ... ഇങ്ങിനെയെങ്കിൽ കറുത്തനിറമുള്ളവരാരും ഈ ലോകത്ത് ജീവിക്കുന്നില്ലേ...? ഇങ്ങിനെ നീണ്ടുപോകുന്നു ചോദ്യശരങ്ങൾ. പക്ഷേ, ഇതേ ചോദ്യം ചോദിച്ച നാമെല്ലാം ഉൾപ്പെടുന്ന ഒരു വലിയ സമൂഹം തന്നെയായിരുന്നു അതിനുള്ള കാരണവും എന്നതാണ് സത്യം .!

 യഥാർത്ഥത്തിൽ എന്തായിരുന്നു അവളെ അങ്ങിനെ ഒരു കടുംകൈ ചെയ്യുവാൻ പ്രേരിപ്പിച്ച മുഖ്യ ഘടകം...   ?

 സ്വന്തം വീടുമുതൽ അവളുടെ സഞ്ചാരപഥത്തിലെവിടെയും, തൻ്റെ ശരീരത്തിൻറെ കറുപ്പുനിറം പടർത്തുന്ന ആ പുച്ഛവും, നീരസവും അവൾ അനുനിമിഷം അനുഭവിച്ചറിഞ്ഞു. ജനിച്ചുവീണ് ഓർമ്മവെച്ചകാലം മുതൽ നിറത്തിൻറെ പേരിലുള്ള അധിക്ഷേപം കേട്ടുവളർന്ന അവൾക്ക്, അവളോട് തന്നെ, കഠിനമായ വെറുപ്പും, ദേഷ്യവും അമർഷവും തോന്നി.ഒരുപക്ഷേ അത്തരം ഏതോ സഹികെട്ട മുഹൂർത്തത്തിലാകണംഅവളും ചില സാഹസങ്ങൾക്ക് മുതിർന്നത്.

ഇങ്ങിനെ ഒരു വാർത്ത പുറത്തുകൊണ്ടുവന്ന ശ്രീ. സി.ശ്രീകാന്ത് എന്ന പത്രപ്രവർത്തകൻ എഴുതുന്നു. "സ്കൂളിലെ ഒപ്പനയ്ക്ക് മണവാട്ടിയാകുവാൻ കൊതിച്ചുചെന്ന ആ പെൺകുട്ടി. "അതിനു നീ കറുപ്പല്ലേ "എന്ന ഒറ്റ ചോദ്യത്തിന് മുന്നിൽ തലകുനിച്ച് മടങ്ങി. അപകർഷതയുടെ തട്ടം തലവഴി മൂടിപ്പുതച്ച് അവൾ ഒറ്റക്കിരുന്ന് വളരെയേറെ കരഞ്ഞു.

ഒരിക്കൽ കൈയ്യിൽ പൊള്ളലേറ്റ ഒരു ബന്ധുവിനെ കാണാൻ അച്ഛനമ്മമാരോടൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു അവൾ. എന്നാൽ അവളോട് പൊള്ളലേറ്റ് വെളുത്ത ഭാഗം ചൂണ്ടിക്കാട്ടി ഒരു ബന്ധുപറഞ്ഞു. കണ്ടോ പൊള്ളലേറ്റാൽ നന്നായി വെളുക്കും. അവൾ, പൊള്ളലേറ്റ ഭാഗത്തേക്ക് സൂക്ഷിച്ചുനോക്കി.മറ്റുള്ളവർക്ക് അത് നിർദോഷമായ, ഒരു ഫലിതമായിരുന്നു, പക്ഷെ അത്, അവളുടെ ഉള്ളിൽ അത് ഉണർന്നുകിടന്നു.സ്കൂളിലെ ഒപ്പന ടീമിൽ നിന്ന് മാറ്റിനിർത്തിയ ആ സംഭവത്തിൽ തീർത്തും ഒറ്റപ്പെടുകയും, നിരാശയ്ക്ക് അടിമപ്പെടുകയും ചെയ്ത അവൾ, വീട്ടിൽ വന്നപാടെ,  അടുപ്പിൽ തിളച്ചുകിടന്ന വെള്ളമെടുത്ത് അവളുടെ ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിച്ചു. പക്ഷെ ആരുടെയൊക്കെയോ സമയോചിതമായ ഇടപെടൽ മൂലം, വലിയൊരു ദുരന്തത്തിൽ നിന്നും അവൾ എങ്ങിനെയൊക്കെയോ രക്ഷപ്പെടുകയാണുണ്ടായത്.!"

- ഇവിടെ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്...? കറുത്ത നിറത്തോടെ ഈ ഭൂമിയിലേക്ക് പിറന്നുവീഴാൻ വിധിക്കപ്പെട്ട ആ  കുട്ടിയേയോ..? അതോ, എല്ലാം തികഞ്ഞവരെന്ന് സ്വയം അഭിമാനം കൊള്ളുന്ന പൊങ്ങച്ചത്തരങ്ങളുടെ കൂട്ടായ്മയായ സമൂഹത്തേയോ...? -

തീർന്നില്ല, വളരെ നന്നായി ഡാൻസ് ചെയ്യുമായിരുന്ന പെൺകുട്ടിയെ ഒരു മലയാളം ടെലിവിഷൻ ചാനൽ റിയാൽറ്റി ഷോയിൽ നിന്നും നിറം കറുപ്പാണന്നകാരണത്താൽ മാത്രം നീക്കി നിർത്തി. എന്നാൽ അതേകറുപ്പുനിറത്തോടെ, ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിലെ ജിംനാസ്റ്റിക്ക് ഡാൻസ്സിൽ വിജയിയായ അവളെ, തമിഴ് നാട്ടിൽ നടന്ന പൊതുപരിപാടിക്കിടെ അവിടുത്തെ മുഖ്യമന്ത്രി തിരിച്ചറിയുകയും, അവളെ വേദിയിലേയ്ക്ക് ക്ഷണിച്ച് കൂടെ നിർത്തുകയും ചെയ്തു. ഒരുപക്ഷേ ആ ഒരൊറ്റ നിമിഷം മാത്രമാകാം, തന്നെ സൃഷ്ടിച്ച പ്രപഞ്ചശക്തിയെ ഹൃദയത്തോട് ചേർത്തുവെച്ച് അന്നാദ്യമായി അവൾ കരഞ്ഞിട്ടുണ്ടാവുക!

അന്ന് ചവിട്ടിക്കയറിയ ആ ആത്മ വിശ്വാസത്തിൻറെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ നിന്നവൾ , ഇന്ന് ഒരു സിനിമയിലെ നായിക കഥാപാത്രമായി ലോകത്തെ വിസ്മയിപ്പിക്കുവാൻ ഒരുങ്ങുന്നു.എന്നതാണ് ഏറ്റവും സന്തോഷകരമായ വസ്തുത.!

 ഇത്തരം അനുഭവങ്ങൾകൊണ്ട് ജീവിതം പൊള്ളിപിടിച്ച അനേകം സഹജീവികളെ എന്നും നമുക്കുചുറ്റും കാണാം. ഒരുപക്ഷേ ആർക്കും ഒരു നഷ്ടവുമില്ലാത്ത ഒരു ചേർത്തുപിടിയ്ക്കൽ, !ഒരു ആശ്വാസവാക്ക് ഇതെല്ലാം മതിയാകും ചിലപ്പോൾ ഒരു ജീവിതത്തെ തന്നെ, മാറ്റിമറിക്കാൻ. എന്നാൽ എന്തുകൊണ്ടോ അത്തരം ഒരുമനസ്സ് പലരിൽ നിന്നും അന്യമായി പോയിരിക്കുന്നു !

 എന്തായിരുന്നു ഇവിടെ മലയാളികൾക്കിടയിൽ കറുപ്പ് എന്നത് ഇത്രയേറെ മ്ളേച്ഛവും, അപമാനകരവുമായി മാറുവാൻ കാരണം? അല്ലങ്കിൽ എന്തുകൊണ്ടാണ് ഇവിടെ നിന്നും ആ നിറത്തെ, ആട്ടിപ്പായിക്കുവാൻ ശ്രമിക്കുന്നത്? എന്തുകൊണ്ടാണ് മലയാളി വെറുക്കുന്ന കറുപ്പിൻ്റെ വർണ്ണത്തിന് തമിഴ് നാട്ടിൽ ഇത്രയധികം സ്വീകാര്യത ...? 

അധികമൊന്നും ആലോചിക്കേണ്ടതില്ല, വൈറ്റ് കോളർ ജോലിയും, ഉപരിവർഗ്ഗജീവിതവും സ്വപ്നം കണ്ട് അത്ഭുതത്തോടെ പടിഞ്ഞാറേയ്ക്ക് മാത്രം നോക്കിയിരിക്കുന്ന ഇന്നത്തെ മലയാളിക്ക് എങ്ങിനെയാണ്, ഒരുകറുത്തവർണ്ണത്തേയും,അതുമായി ബന്ധപ്പെട്ടതിനേയും തെളിഞ്ഞ മനസ്സോടെ നോക്കുവാൻ കഴിയുക? മനുഷ്യർ  ഓരോ ദിവസവും അത്രയേറെ മാറിപ്പോകുന്ന ഒരു ദുരന്ത പൂർണ്ണമായഒരുകാഴ്ച്ചയാണ് ഇപ്പോൾ നമുക്കുചുറ്റും കാണാനാവുന്നതും.! അല്ലങ്കിൽ അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനങ്ങൾക്കിടയിൽ മരണപ്പെട്ട മധുവെന്ന ആദിവാസി  യുവാവിൻ്റെ കഥകളൊന്നും നമുക്ക് കേൾക്കേണ്ടി വരില്ലായിരുന്നു. 

ഈ അടുത്തകാലത്ത് നടന്ന വളരെ വിപുലമായ ഒരു സാമൂഹ്യ ശാസ്ത്രീയ പഠനത്തിൽ എല്ലാജാതിമതസ്ഥരുടെയും പാരമ്പര്യ ജീനുകൾ ഒന്നായിരിക്കുകയും, പൂർവ്വികർ എന്നു പറയുന്നത് , കറുത്തതും, കുറിയ വരുമായിരുന്ന ആഫ്രിക്കക്കാരുമായിരുന്നെന്ന ശാസ്ത്രീയ പഠനത്തിൻ്റെ വിശകലനങ്ങളിലേക്ക് അർത്ഥശങ്കക്ക് പോലും ഇടയില്ലാത്ത വിധം ഇറങ്ങിച്ചെല്ലുമ്പോൾ. മലയാളികളെപ്പോലെ സാംസ്കാരികപൊങ്ങച്ചങ്ങൾക്ക് കുടപിടിക്കാൻ സമയമില്ലാത്ത, മണ്ണിലും, പൊരിവെയിലിലും പണിയെടുത്ത് കറുപ്പും, അതിൻ്റെ സംസ്ക്കാരവും ഭാഷയും നെഞ്ചേറ്റുന്ന തമിഴ് സമൂഹത്തോട് ആർക്കാണ് മതിപ്പും, ആദരവും തോന്നാതിരിക്കുക.?

 കറുപ്പ് എന്നത് വെറും ഒരു നിറമല്ല. അതിൽ ഒരുപാട് ചരിത്രവും, സംസ്ക്കാരവും, ജീവിത ഘടനകളുമെല്ലാം ഉൾച്ചേർന്നിട്ടുണ്ട്. അതുകാണുമ്പോൾ മുഖം തിരിക്കുന്നവരും, പുച്ഛിച്ചു തള്ളുന്നവരും ഏതോ പൂർവ്വകാല, വരേണ്യ വർഗ്ഗ സങ്കൽപ്പങ്ങളുടെ ശീതളച്ഛായകളിൽ ഇന്നും സ്വപ്നംനെയ്ത് ജീവിതം തള്ളിനീക്കാൻ പണിപ്പെടുന്നവർ എന്നതിനപ്പുറം, നവോഥാനം ഇളക്കിമറിച്ച ഈകൊച്ചു കേരളത്തിൻ്റെ ചരിത്രത്തിൽ നിന്ന് മറ്റൊന്നും പറയാനാവില്ല.!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌