ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

കറുപ്പിൻറെ സമൂഹശാസ്ത്രം


ഏതാനും ദിവസങ്ങൾക്കുമുൻപാണത് . ഏതൊരു മലയാളിയേയും, വളരെയേറെ 'നോവിക്കുകയും, കനത്തഅപമാനഭാരത്താൽ തലകുനിക്കേണ്ടതായും തോന്നിയ ഒരു നിറം കെട്ട വാർത്തയായിരുന്നു അത്. ! 

തീർത്തും നിറത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം അവഗണിക്കുകയും, അധിക്ഷേപിക്കുകയും ചെയ്ത ഒരു അദ്ധ്യാപികയുടെ മോശം  പരാമർശം !


https://www.vlcommunications.in/2024/03/blog-post.html
 കറുപ്പിൻറെ സമൂഹശാസ്ത്രം


 സാംസ്കാരികമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായുമൊക്കെ വളരെ ഉയർന്ന നിലവാരത്തിലാണ് മലയാളിയെന്നും, കേരളമെന്നുമൊക്കെ. വിദേശീയരും, തദ്ദേശീയരും വിദേശമാദ്ധ്യമങ്ങളുമെല്ലാം വാഴ്ത്തിപ്പാടുമ്പോഴും, സത്യത്തിൽ ഇപ്പോഴും നമ്മുടെ കേരളീയസമൂഹം അതിന് അർഹരാണോ എന്ന കാതലായ ഒരു  ചോദ്യമാണ് ആ വാർത്ത സമൂഹത്തിന് മുന്നിൽ ഉയർത്തിയത്.!

വളരെയേറെ സന്തോഷത്തോടെ സ്ക്കൂളിൽ നടക്കുന്ന ഒരു കലാമത്സരത്തിൽ ഒപ്പന വിഭാഗത്തിൽ മത്സരം അരങ്ങേറുമ്പോൾ മണവാട്ടിയാകാൻ കയറി ചെന്നതായിരുന്നു അവൾ.

" എന്നാൽ ... നീയങ്ങ് മാറി നിൽക്ക് , നീ കറുത്തതല്ലേയെന്ന " ടീച്ചറുടെ കനത്ത ചോദ്യത്തിനു മുന്നിൽ അവൾ പകച്ചുപോയി. ഉള്ളിൽ ഉയർന്ന നിരാശയും, ദേഷ്യവും , സങ്കടവുമെല്ലാം ഉള്ളിലൊതുക്കി അവൾ തലകുനിച്ച് അവിടെ നിന്നുമിറങ്ങി ഒറ്റക്കൊരു മൂലയിലിരുന്നു കരഞ്ഞു.

അതിന് മുൻപ് അവളുടെ കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടി ആശുപത്രിയിൽ പൊള്ളലേറ്റ്  കാണുവാൻ ചെല്ലുമ്പോഴും ഇതേ ദുരനുഭവം അന്നുമാവർത്തിച്ചു . 

 വർത്തമാനങ്ങൾക്കിടയിൽ പൊള്ളലേറ്റുകിടന്ന പെൺകുട്ടിയെ നോക്കി സഹതാപത്തോടെ നിന്ന അവളെ നോക്കി കൂട്ടത്തിലൊരു ബന്ധു പറഞ്ഞു.

 " കണ്ടോ പൊള്ളലേറ്റാൽ നീയും  നന്നായി വെളുക്കും " 

 നിർദ്ദോഷമെന്നു തോന്നിയേക്കാവുന്ന ആ ഫലിതവും  അത് തൻ്റെ നേർക്കുള്ള ഒരു അപഹാസത്തിൻ്റെ കൂരമ്പായിരുന്നു വെന്ന് തിരിച്ചറിഞ്ഞ അവളുടെ കുഞ്ഞു മനസ്സ് ആ നിമിഷങ്ങളിലും അറിയാതെ വിതുമ്പി .  എന്നാൽ അവിടേയും തീരുന്നതായിരുന്നില്ല അവളുടെ നിറത്തെ സംബന്ധിക്കുന്ന അധിക്ഷേപങ്ങൾ.

അത് കേരളത്തിലെ ഒരു ടെലിവിഷൻ ചാനലിൻ്റെ സ്റ്റുഡിയോ ഫ്ലോറിലായിരുന്നു.

 നന്നായി ഡാൻസു ചെയ്യുമായിരുന്ന അവളെ  കറുപ്പു നിറമെന്ന കാരണത്താൽ  ടെലിവിഷൻ ചാനലിൻ്റെ റിയാലിറ്റി ഷോയ്ക്കിടയിൽ നിന്നും ഒഴിച്ചു നിർത്തി.

അങ്ങിനെ  ഒപ്പന റിഹേഴ്സലിൻ്റെ മുറിയിൽ നിന്നും കരഞ്ഞു തളർന്ന് ഒറ്റപ്പെട്ട്  ഇറങ്ങിപ്പോന്ന അവൾ കഠിനമായ നിരാശയെ അടക്കിവെയ്ക്കുവാനാകാതെ സ്വന്തം വീട്ടിലെ അടുപ്പിൽ തിളച്ചു കിടന്ന വെള്ളമെടുത്തൊഴിച്ച് ശരീരത്തിലേക്കൊഴിക്കാൻ ശ്രമിച്ചെങ്കിലും , ആരുടെയൊക്കെയോ സമയോചിതമായ ഇടപെടൽ മൂലം അവൾ വീണ്ടും ജീവിതത്തിലേക്കു തന്നെതിരിച്ചെത്തി.

എന്നാൽ ആ സംഭവങ്ങൾക്കും മാസങ്ങൾക്കിപ്പുറം അവൾ വലിയൊരു താരമായി .  അതും താൻ എന്നും സ്വന്തം ശരീരത്തെപ്പോലും വെറുക്കാൻ നിദാനമായ കറുപ്പിനെ ചേർത്തു പിടിച്ച്.

തമിഴ്നാട്ടിലെ ഒരു ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പ്രശസ്ഥമായ  റിയാലിറ്റിഷോവിൽ  ഒരു ജിംനാസ്റ്റിക്ക് ഡാൻസിൽ ഒന്നാമതെത്തിയ അവളെ, ഒരു പൊതുപരിപാടിക്കിടെ തമിഴ്നാട് മുഖ്യമന്ത്രി കാണുകയും അവളെ ചേർത്തുപിടിച്ച് വേദിയിലിരുത്തുകയും ചെയ്തതോടെ ചുറ്റുമുയർന്ന കരഘോഷങ്ങൾക്കിടയിലും, വാരി വിതറുന്ന പ്രകാശവർണ്ണങ്ങൾക്കുമിടയിൽ അവൾ തന്നെ തന്നെ മറന്ന് ഈശ്വരനെ മാറോട് ചേർത്ത് പൊട്ടിക്കരഞ്ഞു പോയി.

അന്ന് തമിഴ് ജനത നൽകിയ സ്നേഹവായ്പ്പിൽ , ആത്മവിശ്വാസത്തിൻ്റെ കൊടുമുടികൾ ചവിട്ടിക്കയറിയ അവൾ ഇന്ന് ലോകത്തെ തന്നെ വിസ്മയിപ്പിച്ച് ഒരു സിനിമയിലെ നായികയാകുവാൻ തയ്യാറെടുക്കുന്നു.

എന്താണ് നമ്മുടെ നാട്ടിൽ  സംഭവിക്കുന്നത്? അതല്ലങ്കിൽ ഇത്തരം അനുഭവങ്ങളാൽ ജീവിതം പൊള്ളിപിടിച്ച അനേകം സഹജീവികളെ എന്നും നമുക്കുചുറ്റും കാണാനുമാകും പക്ഷേ ...

 എന്തുകൊണ്ടാണ്, ഇവിടെ നമ്മൾ മലയാളികൾക്കിടയിൽ കറുപ്പ് എന്നത്  മ്ളേച്ഛവും, അപമാനകരവുമായി മാറുന്നത്?

അതല്ലങ്കിൽ എന്തുകൊണ്ടാണ് ഇവിടെ നിന്നും ആ നിറത്തെ, ആട്ടിപ്പായിക്കുവാൻ നമ്മൾ മലയാളികൾ വല്ലാതെ വെമ്പൽ കൊള്ളുന്നത് ?

 അതല്ലെങ്കിൽ ,മലയാളി വെറുക്കുന്ന  കറുപ്പിൻ്റെ വർണ്ണത്തിന് തമിഴ് നാട്ടിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത് ...? 

അധികമൊന്നും ആലോചിക്കേണ്ടതില്ല, വൈറ്റ് കോളർ ജോലിയും, ഉപരിവർഗ്ഗജീവിതവും സ്വപ്നം കണ്ട് അത്ഭുതത്തോടെ പടിഞ്ഞാറേയ്ക്ക് മാത്രം നോക്കിയിരിക്കുന്ന ഇപ്പോഴത്തെ മലയാളിക്ക് , കറുത്തവർണ്ണത്തേയും,അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളേയും ഇപ്പോൾ അംഗീകരിക്കുവാൻ ലേശം  ബുദ്ധിമുട്ടുണ്ടാകും!

 അതല്ലായിരുന്നുവെങ്കിൽ ഒരു പുരോഗമന സമൂഹമെന്ന് അഹങ്കരിച്ചിരുന്ന ഒരു മലയാളി സമൂഹത്തിനിടയിൽ അട്ടപ്പാടിയിലെ മധുവെന്ന ഒരു ദളിത് യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്തയൊന്നും ഇത്രയേറെ ആഘോഷമാവുകയില്ലായിരുന്നു.!

ഈ അടുത്തകാലത്താണ്, വളരെ വിപുലമായ ഒരു സാമൂഹ്യ ശാസ്ത്രീയ പഠനത്തിൽ എല്ലാജാതിമതസ്ഥരുടെയും പാരമ്പര്യ ജീനുകൾ ഒന്നായിരിക്കുകയും, പൂർവ്വികർ എന്നു പറയുന്നത് , കറുത്തതും, കുറിയ വരുമായിരുന്ന ആഫ്രിക്കക്കാരുമായിരുന്നെന്ന ശാസ്ത്രീയ പഠനത്തിൻ്റെ   വിശദാംശങ്ങളെല്ലാം  ഓരോന്നായി പുറത്തുവരുന്നത്.!

അതിനാൽ തന്നെ കറുപ്പ് വെറുമൊരു നിറം മാത്രമായിരുന്നില്ല.അതിന് ഒരു പാട് മനുഷ്യരാശിയുടെ   ചരിത്രവും, സംസ്ക്കാരവും, ജീവിത ഘടനകളുമെല്ലാം പറയുവാനുണ്ട്. 

ചരിത്രവും , ജീവശാസ്ത്രവും,  മനുഷ്യകുലത്തിൻ്റെ വളർച്ച പോലും എന്തെന്ന് തിരിച്ചറിയാത്ത ഒരു അന്ധമായ വരേണ്യ സംസ്ക്കാരത്തിൻ്റെ  തലമുറയും , അതിനെ പിൻപറ്റി ജീവിക്കുന്നവരുടേയും ഒരു സമൂഹം ഉള്ളിടത്തോളം കറുപ്പുനിറത്തോടും , അതിനോട് ചേർന്ന് നിൽക്കുന്നവരോടും വെറുപ്പും , പുച്ഛവും തോന്നുക സ്വാഭാവികം .

 എന്നാൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒരു ഫ്യൂഡലിസ്റ്റ് വ്യവസ്ഥയുടെ ഭാഗമായ ഇതേ കറുപ്പിനോടുള്ള വിദ്വേഷവും, പകയും , അവജ്ഞയുമെല്ലാം തകർത്തെറിഞ്ഞു കൊണ്ടുതന്നെയാണ് ഈ വിപ്ളവ കേരളം ഇന്നും ലോകത്തിനു മുന്നിൽ അഭിമാനസ്തംഭമായി തലയുയർത്തി നിൽക്കുന്നതും, അതിൻ്റെ അനുസ്യൂതമായ മുന്നോട്ടുള്ള പ്രയാണത്തിനുള്ള തീജ്വാലയായി മാറിത്തീർന്നതുമെന്നതാണ് ഏറെ അഭിമാനകരവും,  അതിലേറെ ലോകം തിരിച്ചറിഞ്ഞ ചരിത്ര സത്യവും!


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...