ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

ഡേറ്റിംഗും ലിവിംഗ് ടുഗദറും പ്രശ്നങ്ങളാണോ?


ലിവിംഗ് ടുഗദർ


 "ജീവിതം ഒരു ഒരാഘോഷമാണ്. വളരെ  കുറഞ്ഞ നാളുകളിൽ ഈ ഭൂമിയെന്ന സ്വർഗ്ഗത്തെ തൊട്ടറിയുവാനുള്ള വളരെ ചെറിയ ഒരവസരം   ! അതിനെ മനോഹരമാക്കിത്തീർക്കുവാൻ കഴിയുന്നില്ലങ്കിൽ പിന്നെ മനുഷ്യൻ വാക്കിനു തന്നെ എന്തർത്ഥം?" - ഒരുപ്രമുഖ സാഹിത്യകാരൻ്റെ വാക്കുകളാണ്.


https://www.vlcommunications.in/2024/02/blog-post_28.html

 ലിവിംഗ് ടുഗദർ



തീർച്ചയായും ആ ചിന്തകളേയും വാക്കിനേയും വേണമെങ്കിൽ നമുക്ക് മുഖവിലക്കെടുക്കാം, എടുക്കാതിരിക്കാം എന്തായാലും, അതെല്ലാം തീർത്തും വ്യക്തിപരമായ കാര്യങ്ങൾ .   എങ്കിലും വളരെ ഹൃസ്വമായ ഈ ജീവിതത്തെ നിറഞ്ഞ സ്നേഹം കൊണ്ടും, സന്തോഷം കൊണ്ടും മനോഹരമായി തീർക്കുക എന്നതു മാത്രമാണ് മനുഷ്യൻ എന്ന രീതിയിൽ നമുക്ക് ചെയ്യുവാൻ കഴിയുക.

പറഞ്ഞു വന്നത് ലിംഗിംഗ് ടുഗദർ എന്ന ഒരു ജീവിതക്രമത്തെക്കുറിച്ചാണ്. മേൽപ്പറഞ്ഞ വരികളുടെ സാക്ഷാത്ക്കാരങ്ങൾക്ക് , ഒരു പക്ഷെ ജീവിതത്തിൽ വളരെ ഭംഗിയായിത്തന്നെ, ചേർത്തു വെയ്ക്കാൻ കഴിയുന്നതും  മനോഹരമായ ആ വാക്കുകൾ കൊണ്ടു തന്നെയാകും!

പക്ഷെ ആ മനോഹാരിതയെന്നത് എത്ര പേരുടെ ജീവിതത്തിൽ നിലനിന്നു കാണും? അല്ലങ്കിൽ ജീവിതത്തിൽ എല്ലാം ശാശ്വതമായി നിലനിൽക്കുമെന്നതിനും എന്താണൊരുറപ്പ്?

യാതൊരുറപ്പുമില്ല. എന്നിട്ടും എത്ര വസ്‌തുനിഷ്‌ഠമായാണ്, മനുഷ്യൻ സ്വന്തംജീവിത ചിത്രങ്ങൾ പോലും മറച്ചുവെച്ച്, മറ്റുള്ളവരെ വ്യാഖ്യാനിക്കുവാനും, വിമർശിക്കുവാനുമായി ഇറങ്ങിപ്പുറപ്പെടുന്നത്.

പറഞ്ഞു വന്നത് വളരെ പെട്ടെന്ന് മാറിമറിയുന്ന ഒരു ലോക ജീവിതത്തേയും, മനുഷ്യ സംസ്ക്കാരത്തേയും കുറിച്ചാണ്.

ലോകത്തിൽ ഏതുതരം മാറ്റങ്ങളുണ്ടായതും, അതല്ലെങ്കിൽ അതിനെ മാറ്റി തീർത്തതും മനുഷ്യജീവിതം കൂടുതൽ സൗകര്യപ്രദമാകുന്നതിനും, അതല്ലങ്കിൽ മനോഹരമാക്കുന്നതിനും വേണ്ടിയാണ്. അതിനാൽത്തന്നെ   അത്തരം സൗകര്യങ്ങളെ കണ്ടെത്തുകയും ഉചിതമായവ സ്വീകരിക്കുകയും, അല്ലാത്തതിനെ നിഷേധിക്കുകയും ചെയ്യുന്നതിൽ മറ്റുള്ളവർക്ക് എന്തിനാണിത്ര വേവലാതിയും, അസഹിഷ്ണുതയും എന്നതാണ് മനസ്സിലാകാത്തതും...!

പ്രത്യേകിച്ച് ഏതൊരു ചിന്തയുടേയും, പ്രവൃത്തിയുടെയും പരിണിതഫലം ആത്യന്തികമായി അനുഭവിക്കേണ്ടത് ആ വ്യക്തി തന്നെയാണന്നിരിക്കേ, മറ്റുള്ളവർക്ക് ആ വക കാര്യങ്ങളിൽ എന്തിനാണിത്ര അസ്വസ്ഥത ? 

 ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ഒരു  അന്യസംസ്ഥാന കീഴ് കോടതി ലിവിംഗ് ടുഗദർ സംബന്ധിച്ച ഒരു തർക്കത്തിൽ വലിയതരത്തിലുള്ള ഉത്കണ്ഠ രേഖപ്പെടുത്തിയതായി കണ്ടത് .

കേരളത്തിലായാലും, ഇൻഡ്യയിലായാലും, ഭരണകൂടവും സമൂഹവും അംഗീകരിച്ചുകഴിഞ്ഞ ലിവിംഗ് ടുഗദറെന്ന തുറന്ന ജീവിത രീതിയെ കോടതി നോക്കിക്കാണുന്നത് ഉത്കണ്ഠാപൂർവ്വമാണ്.!   

എന്തിനാണ് ഉത്കണ്ഠ ?

വീട്ടുകാരും നാട്ടുകാരും സമുദായക്കാരും ചേർന്നുനിന്ന് അത്യാഡംബരങ്ങളോടെ നടത്തിയ എത്രയോ വിവാഹങ്ങളാണ്, പിൽക്കാലത്ത് ആത്മഹത്യയിലും, നിഷ്ഠൂരമായ കൊലപാതകങ്ങളിലും, വേർപിരിയലുമൊക്കെയായി അവസാനിച്ചത്. എന്നിട്ടും ഏതോപഴയകാല ദുരാചാരങ്ങൾപോലെ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടും , കേട്ടിട്ടുപോലുമില്ലാത്ത മനുഷ്യരൊരുമിച്ച് ഒരുജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടണമെന്നവാശി ഈ ആധുനികകാലത്തും വെച്ചുപുലർത്തുന്നതിൻറെ സാംഗത്യവും, അതിനായുള്ള അനാവശ്യ കടുംപിടുത്തങ്ങളും ഈ ആധുനിക കാലഘട്ടത്തിലും എന്തിനാണന്ന് ഇപ്പോഴും എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.!

വേണം സാമ്പത്തിക അടിത്തറ

  ഇന്ന് നിലവിലുള്ള സാമൂഹ്യ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു മനുഷ്യനും വളരെ വ്യക്തമാകുന്ന ഒരു പ്രധാന കാര്യം, എല്ലാറ്റിൻ്റേയും സുപ്രധാനമായ അളവുകോൽ എന്നത് പണം തന്നെയാണ്. ഒരു പക്ഷേ എത്രയൊക്കെ മുഖം മൂടിയണിഞ്ഞ് ആരെല്ലാം അത് അല്ല എന്നുതന്നെ, സ്ഥാപിക്കുവാൻ ശ്രമിച്ചാൽ തന്നെയും.!

 അതുകൊണ്ട് പരസ്പരം ഒരുമിക്കുവാൻ തീരുമാനിക്കുന്ന ഏതൊരു വ്യക്തിയും, പരസ്പരാശ്രിതത്വത്തിൻറെ പോലും ആവശ്യമില്ലാത്തവിധം സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കഴിയുന്ന വിധം ഒരു സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുവാനും, ശ്രമിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വ്യത്യസ്ത   മതവിഭാഗങ്ങളോ, സമുദായങ്ങളോ കൂടി ആണങ്കിൽ.!


https://www.vlcommunications.in/2024/02/blog-post_28.html

 ലിവിംഗ് ടുഗദർ


സാമൂഹ്യ പിൻതുണ

 പ്രധാനമായും ലിവിംഗ് ടുഗദർ, അതല്ലങ്കിൽ വ്യത്യസ്ഥ സമുദായങ്ങളിൽ നിന്നുള്ള പ്രണയ വിവാഹങ്ങളായാലുമെല്ലാം, ഏവരും ചൂണ്ടിക്കാണിക്കുന്നതും, പറഞ്ഞുഭയപ്പെടുത്തുന്ന ഒരു പ്രധാന കാര്യം സമൂഹത്തിൻറേയും, വീട്ടുകാരുടേയും പിന്തുണ കിട്ടില്ലെന്നതാണ്.

യഥാർത്ഥത്തിൽ ഇതുവരെ കണ്ടുപോന്നിട്ടുള്ള വ്യത്യസ്ത സാഹചര്യങ്ങളും , അനുഭവങ്ങളും വെച്ചു പരിശോധിച്ചാൽ ഏതുതരം പിൻ തുണയാണ് ഇവർ അർത്ഥം വെയ്ക്കുന്നതെന്നതാണ് കാതലായ സംശയം. 

അപ്പോഴും മടിയിൽ കനമില്ലാത്തവനാണങ്കിൽ ഏതുതരം ജീവിതമായാലും ഒരുതരത്തിലുള്ള പിൻ തുണയും എവിടെനിന്നും ഒരിക്കലും, കിട്ടിയതായി പറഞ്ഞുകേട്ടിട്ടുമില്ല.

പണ്ടുകാലത്തൊക്കെ ഗർഭധാരണ സമയം, പ്രസവാനന്തര ശിശ്രൂഷ ഇതെല്ലാമായിരുന്നു ബന്ധു സഹകരണത്തിൻ്റെ ആവശ്യങ്ങളിൽ മുഖ്യമായും പറഞ്ഞു നടന്നിരുന്നത് . 

 എന്നാൽ   ഇന്ന് ആരുടെയും കാര്യത്തിൽ തലയിടുവാണോ, നോക്കുവാനോ പോലും സമയമില്ലാത്ത ഒരു കാലഘട്ടത്തിൽ ,അതിനെല്ലാം പ്രാപ്തമായ തരത്തിൽ ആശുപത്രി സംവിധാനങ്ങളും, ചുറ്റുപാടുകളുമെല്ലാം വളർന്നുകഴിഞ്ഞു. 

എന്തായാലും മറ്റുള്ള കാലങ്ങളെ അപേക്ഷിച്ച്, നിത്യേനയെന്നോണം കുതിച്ചുയരുന്ന അനിയന്ത്രിതമായ ജീവിതച്ചെലവുകളുടെ ഇക്കാലത്ത്, സ്ത്രീപുരുഷ സമത്വം പ്രാവർത്തികമാകുന്നതോടൊപ്പം കുടുംബവും അതല്ലങ്കിൽ വ്യക്തിജീവിതച്ചെലവുകളുമെല്ലാം ഷെയർ ചെയ്യേണ്ടതായ ഒരു അണുകുടുംബ വ്യവസ്ഥയാണ് നിലവിലുള്ളത്.

അതിനാൽ തന്നെ വളരെ,  ആരോഗ്യകരമായരീതിയിൽ വ്യക്തിബന്ധങ്ങൾ മുന്നോട്ടുപോകുന്നതിന് രണ്ടുപേർക്കും കൃത്യമായ ഒരു വരുമാന സ്രോതസ്സ് ഉണ്ടാകേണ്ടതുണ്ടന്ന് നേരത്തേ സൂചിപ്പിക്കുവാനുണ്ടായ കാര്യവും അതു തന്നെയാണ്. 

ഇതുവരെയുള്ള ചർച്ചകളിൽ, സ്വതന്ത്രമായ ഒരു ജീവിതരീതി പിൻതുടരുന്ന ലിവിംഗ് ടുഗദർ സംവിധാനത്തിൽ പരമപ്രധാനമായ ഒരുകാര്യം കുട്ടികളെ സംബന്ധിച്ചുള്ളതാണ്.

കരുതൽ വേണം കുട്ടികൾക്ക്

ഒന്നുകിൽ പരസ്പരസ്വാതന്ത്ര്യം പങ്കിട്ടു ജീവിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ കുട്ടികൾ വേണ്ട എന്നൊരു തീരുമാനത്തിലേക്കോ, അതല്ലങ്കിൽ കുട്ടികൾ വേണമെന്നുള്ള അഭിപ്രായമുള്ളവരാണങ്കിൽ ബന്ധം നിയമപരമായി സാധുതയുള്ള രീതിയിൽ രജിസ്ട്രേഷൻ നടത്തി മുന്നോട്ടുപോവുകയുമാണ് അഭികാമ്യം . 

കാരണം, പലപ്പോഴും പല വിധ ബന്ധങ്ങളിലും, കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ആശയ വ്യക്തത ഇല്ലാതെ വരികയും, അവരുടെ കുട്ടികളുടെ ഭാവി ജീവിതം പലപ്പോഴും തുലാസിലാടുന്ന ഒരു പാട് സംഭവ പരമ്പരകൾ അരങ്ങേറുകയും ചെയ്യുന്നുണ്ട്, അതിനാൽത്തന്നെ,   കുട്ടികളുടെ ഭാവി ജീവിതം ശോഭനമാക്കുന്നതിന് ഇത്തരം നിയമവ്യവസ്ഥകളിലൂന്നിയ ഔപചാരികതകൾ വളരെയധികം പ്രാധാന്യമർഹിക്കുന്നവ തന്നെയാണ്.

എങ്കിൽപ്പോലും,  എന്തുതന്നെയായാലും ഒരുവ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ തന്നെയാണ് അയാളുടെ   ജീവിതം മനോഹരവും, കൈപ്പേറിയതുമെല്ലാം ആക്കി തീർക്കുന്നതെന്നിരിക്കെ, അതിൽ ഏതുകാര്യവും ലീഗലാണോ, അൺലീഗലാണോ, സമൂഹം എങ്ങിനെകാണും എന്നിവയിലൊന്നും അമിത പ്രാധാന്യവും ആവ്യക്തികൾ കൽപ്പിക്കേണ്ടതുമില്ല . 

കൂടാതെ ഇത്തരം ആശയങ്ങൾ കൂടുതൽ സ്വതന്ത്രവും, പുരോഗമനപരവുമായി ചിന്തിക്കുന്ന ഒരാൾക്കോ അതല്ലങ്കിൽ ഒരു തലമുറയോ മാത്രമേ കൈക്കൊള്ളാറൊള്ളൂ എന്നതിനാൽ, അതെല്ലാം വ്യക്തിപരവും, മനുഷ്യരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാലും അതിനാൽ തന്നെ അതിനെയെല്ലാം ഒരു നിയമത്തിൻ്റെ അടിസ്ഥാനത്തിൽ വിവക്ഷിക്കുകയും, അതിൽ ലോകത്തെങ്ങുമില്ലാത്ത വിധം ഇൻഡ്യയിലെ നിയമ സംവിധാനങ്ങൾ മാത്രം ഇത്രയേറെ ഉത്കണ്ഠപ്പെടുകയും ചെയ്യുന്നത് എന്തിനാണന്നും എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നുമില്ല.!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...