ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

സ്ത്രീകൾ എന്തിന് സ്വതന്ത്രരാകണം?


 


https://www.vlcommunications.in/2024/01/blog-post_15.html

വേണം ശക്തമായ കുടുംബ ബന്ധങ്ങൾ




 പറഞ്ഞുവരുമ്പോൾ.... ഇപ്പോൾ ഒറ്റപ്പെടൽ എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നത് സ്ത്രീ സമൂഹത്തെക്കുറിച്ചാണ് .  

അതിൽ, പ്രധാന കാരണം, ഇന്ന് സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ അത്രയേറെ സങ്കീർണ്ണവും ഗൗരവതരവുമാണ് എന്നതുകൊണ്ടാണ്.

അത് ഒന്നോ, രണ്ടോ വാക്കുകളിൽ തീരുന്നതുമല്ല. വൃദ്ധ സദനങ്ങൾ കഴിഞ്ഞാൽ, വിവിധ കാരണങ്ങളാൽ വീട്ടിലും, സമൂഹത്തിലും പലവിധ മാനസിക, പ്രശ്നങ്ങളിൽ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകൾക്കായി ഒരു പുനരധിവാസകേന്ദ്രം എന്ന ആവശ്യം തന്നെ, പുതുതായി, ഇന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുവാനും തുടങ്ങിയിരിക്കുന്നു.

വസ്തു നിഷ്ഠമായി പരിശോധിച്ചാൽ എന്താണിതിൻറെ അടിസ്ഥാനം..? ഇതെല്ലാം കുറച്ചധികം സ്ത്രീകളെ പുനരധിവസിപ്പിച്ചതുകൊണ്ടോ, അവർക്ക് കൗൺസിലിംഗ് നൽകിയോ, സൈക്കോ തെറാപ്പി വഴി ആശ്വാസം നൽകി പറയേണ്ട ഒരു പ്രശ്നമാണോ...?  

ഒരു പ്രമുഖ സൈക്കോളജിസ്റ്റിൻറെ ഭാഷയിൽ, "ഒരു സ്ത്രീ ജന്മമെന്നാൽ അവൾ ഓരോ നിമിഷത്തിലും സ്വന്തം സുരക്ഷിതത്വത്തിൽ എപ്പോഴും ശ്രദ്ധാലുവായിരിക്കേണ്ടതാണ്". എന്താണ് ആ വാക്കുകളുടെ അർത്ഥം...?  

  അതായത് അവൾ എപ്പോൾ വേണമെങ്കിലും, എവിടെവെച്ചും വേട്ടയാടപ്പെടാമെന്നതല്ലെ...? 

അതല്ലങ്കിൽ അരക്ഷിതാവസ്ഥയിലാണന്നതാണ്.! അപ്പോൾ പ്രധാന ചോദ്യം, ഈ സമൂഹത്തിൽ സ്ത്രീകൾക്കുമാത്രമെന്താണിത്ര പ്രത്യേകത.. എന്തുകൊണ്ടാണ് അങ്ങിനെ ഒരു അരക്ഷിതാവസ്ഥ..? അതല്ലങ്കിൽ ആരാണതിനെ സൃഷ്ടിക്കുന്നത്...? വ്യക്തിയോ, സമൂഹമോ, അതല്ല ഭരണകൂടമോ..? 

ആലോചിച്ചാൽ എത്രയേറെ ഭീകരമാണത്.!

പിറന്നുവീഴുന്ന ബാല്യം മുതൽ വീട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, ഭർതൃ ഗൃഹങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിങ്ങനെ എല്ലായിടത്തും സ്ത്രീ എന്നതുകൊണ്ട് മാത്രം ഒരു സ്വയം സംരക്ഷണ കവചം അണിയേണ്ടി വരിക.!

 സ്ത്രീ എന്നത് ഒരു വ്യക്തി എന്നതിനപ്പുറത്തേക്ക്, പുരുഷൻമാരുടെ ലൈംഗിക താൽപ്പര്യങ്ങളെ ശമിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു ഉപകരണമായി സ്വയം മാറിത്തീരുക...!

 ഇത്തരം കാര്യങ്ങൾക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ മോശപ്പെട്ടവരായി ചിത്രീകരിക്കുക...! ഇതിനെതിരെ പരാതിപ്പെടാൻ ചെല്ലുന്ന ഇടങ്ങളിൽ പോലും അപമാനഭാരം കൊണ്ട് തലതാഴ്ത്തി ഇറങ്ങിപ്പോരേണ്ടിവരിക.

അത്തരം ഒരു സമൂഹത്തിൻ്റെ പുരപ്പുറത്തു കയറി നിന്നു കൊണ്ടാണ് നമ്മൾ   പുരോഗമനത്തെക്കുറിച്ചും , ജനാധിപത്യത്തെക്കുറിച്ചും , ആധുനിക ലോകത്തെക്കുറിച്ചും , യന്ത്രവത്കൃത റോബോട്ടുകളുടെ അധിനിവേശത്തെക്കുറിച്ചെല്ലാം ഇപ്പോഴും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നുവെന്നതാണ് ഏറെ രസകരം!

അപ്പോൾപ്പിന്നെ , എവിടെ നിന്നാണ് സ്ത്രീകൾക്ക് ഒരു മോചനം ലഭിക്കുക ?  അതല്ലങ്കിൽ നീതി ലഭിക്കുക.?  

സ്ത്രീ സ്വാതന്ത്ര്യമെന്നത് ഒരു ഭരണഘടന വഴിയോ അതല്ലങ്കിൽ ഒരു നിയമം വഴിയോ നടപ്പാക്കേണ്ട ഒന്നാണോ?  അല്ലങ്കിൽ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടോ, പ്ലക്കാർഡുകൾ ഉയർത്തി സമരം ചെയ്തുകൊണ്ടോ നേടാൻ കഴിയുന്ന ഒന്നാണോ സ്ത്രീകൾക്ക് ലഭിക്കേണ്ട വ്യക്തി സ്വാതന്ത്ര്യം? 

ഒരിക്കലും   അങ്ങിനെയൊന്നും ആകില്ല    മാറേണ്ടത് നമ്മുടെ സംസ്ക്കാരവും , കാഴ്ചപ്പാടുകളും തന്നെ...

 അതിന് സ്ത്രീകൾ സ്വയം ശക്തിയാർജ്ജിക്കുക എന്നതു മാത്രമാണ് പരിഹാരം. അതിനായി വിദ്യാഭ്യാസ പരമായും, സാംസ്കാരികവുമായി സ്ത്രീ സമൂഹം മാറി ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കുവാനും, സ്വന്തം കാലിൽ തനിയെ നിൽക്കാനുമുള്ള സാമ്പത്തിക സ്വാതന്ത്ര്യവും കൂടി ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ ഈ സമൂഹത്തിൽ തൻറേതായ ഒരു ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുവാൻ കഴിയൂ  

 എന്നാൽ, ഇത്തരത്തിലുള്ള വലിയൊരു ഗതികേടിലേക്ക് നമ്മുടെ സ്ത്രീ സമൂഹം എങ്ങനെയാണ് എത്തിച്ചേർന്നത്?

കരയുക എന്നത് സ്ത്രീകൾക്കുമാത്രം വിധിക്കപ്പെട്ട ഒരു കാര്യമാണന്നും, സ്ത്രീകൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നതും, നാലുപേർ ഒന്നിച്ചിരിക്കുന്നിടത്തേയ്ക്ക് കയറി വരരുതെന്നും, നാണം കുണുങ്ങിയിരിക്കണമെന്നെല്ലാമുള്ള അലിഖിത നിയമങ്ങൾ ചെറുപ്പം മുതലേ പരിശീലിപ്പിച്ച കുടുബത്തിലെ അടിമവ്യവസ്ഥയിൽ നിന്നുതുടങ്ങുന്നതാണ് ഒരു സ്ത്രീ ജീവിതത്തിൻ്റെ ആ ദുരന്തകഥകൾ.

സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടുന്നതും, ജോലികൾ നേടുന്നതിനും വില കല്പിക്കാത്ത മതശാസനകൾ ആർക്കുവേണ്ടിയാണ് രൂപപ്പെടുത്തിയത്..?

 സ്ത്രീശരീരം യൗവനയുക്തമായെന്ന് വിളിച്ചുപറയുന്ന തീർത്തും ബയോളജിക്കലായ ഒരു ശാരീരിക പ്രക്രിയയെ അശുദ്ധവും, ആർത്തവ ലഹളകളുമായി രൂപാന്തരപ്പെടുത്തുന്നതാരാണ്...?

സ്ത്രീകൾ നൃത്തം, വെയ്ക്കുന്നതും, പാട്ടുപാടുന്നതുമാണ് രാജ്യത്തെ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് ലോകത്തോട് ബഹളം വെയ്ക്കുന്നവർ ആരാണ്..?

ഏതു കാലത്തും സ്വന്തം മേൽക്കൂരക്കുള്ളിൽ ഭർത്താവിൻ്റെയോ, ബന്ധുക്കളായ പുരുഷൻമാരുടേയോ ശാസനകളും, താണ്ഡവങ്ങളും ഏറ്റുവാങ്ങി കഴിയാൻ വിധിക്കപ്പെട്ടവളാണ്, ഉത്തമസ്ത്രീയെന്ന് പല വിശ്വാസസംഹിതകൾ കാട്ടി പലരും ഒരു സമൂഹത്തെ മുഴുവൻ പലപ്പോഴായി വിശ്വസി പ്പിച്ചുപോന്നു. എന്തിന്, ?

 ഉത്തമയായ ഭാര്യയെന്നാൽ, മരിച്ച ഭർത്താവിൻറെ ചിതയിൽ ചാടി ആത്മാഹൂതിചെയ്യണമെന്ന് വരെ എഴുതിവെച്ച ആചാരങ്ങളുടെ നാടാണ് ഇൻഡ്യ.

ഇങ്ങിനെ, ഒരു സമൂഹത്തെ മുഴുവൻ, യാതൊരു യുക്തിക്കും നീതിക്കും നിരക്കാത്തവിധത്തിൽ മലീമസമായ ഒരുപാട് ആചാരങ്ങളും, അനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തി, സ്ത്രീകളെ പുരുഷശാസനകൾക്ക് വഴങ്ങുന്ന ബലിമൃഗമാക്കിതീർക്കുന്നതിൽ ഏതൊരു മതവും, മതപുരോഹിതരും വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.

 അതിനാൽ തന്നെ ഈ പറഞ്ഞതിൻറെയൊക്കെ നേർചിത്രങ്ങളെന്ന പോലെയാണ് ഇപ്പോൾ ചില സന്യാസിനി മഠങ്ങളെക്കുറിച്ചുപോലും പലരും, ഉച്ചത്തിൽ വിളിച്ചുപറയുന്ന അനുഭവക്കുറിപ്പുകൾപോലും.!

എന്നാൽ വാസ്തവമെന്താണ്...? ഒരു സ്ത്രീ അവളുടെ സർവ്വ സ്വാതന്ത്ര്യവും, കരുത്തുമുപയോഗിച്ച് സമൂഹത്തിൽ മുന്നേറുവാൻ തുടങ്ങിയാൽ അവളുടെ കരുത്തിൻ്റെ മുന്നിൽ ഒരു ശക്തിയും പിടിച്ചുനിൽക്കുവാൻ സാദ്ധ്യമല്ല. എന്നത് അനുഭവജ്ഞാനത്തിലൂടെ തിരിച്ചറിഞ്ഞ പുരോഹിത വർഗ്ഗം ബുദ്ധിപരമായി ഉത്പാദിപ്പിച്ച പലതന്ത്രങ്ങളിൽ ഒന്നുമാത്രമാണ് ഇത്തരം സ്ത്രീവിരുദ്ധമായ ആചാരാനുഷ്ഠാനങ്ങൾ.!

" സ്ത്രീ അബലയാണത്രേ...! " - മതസമൂഹം രൂപപ്പെടുത്തിയ, ഒരുപാട് കെട്ടുകഥകൾക്ക് ശേഷമുള്ള നിത്യഹരിതവും, കേൾക്കാൻ സുഖമുള്ളതുമായ മനോഹരമായ മുദ്രാവാക്യം...!   

 പുലർച്ചെ സൂര്യോദയം മുതൽ, ഈ അസ്തമയം വരെ ഇടതടവില്ലാതെ വെയിലുകൊണ്ട്,വിയർപ്പൊലിപ്പിച്ച് പാറമടകളിലും, മണ്ണിലും, പുഴയിലുമായി ജീവിതം തള്ളിനീക്കാൻ പെടാപ്പാടുപെടുന്ന സ്ത്രീ സമൂഹത്തിനുനേരെ കണ്ണടച്ചുകൊണ്ടാണ്, സമകാലിക ആചാര്യന്മാർ, ആചാരങ്ങളുടേയും, ആചാരലംഘനങ്ങളുടേയും ലക്ഷ്മണ രേഖകൾ ഈ ആധുനിക കേരളത്തിൽ കോറിയിടാൻ പണിപ്പെടുന്നതാണ് ഏറ്റവും,വിചിത്രവും, രസകരവും.

എന്നാൽ ഇൻഡ്യൻ സ്ത്രീ സമൂഹത്തിൻറെ ചരിത്രം പരിശോധിച്ചാൽ, അത് ഇൻഡ്യൻ സ്വാതന്ത്ര്യ സമരം മുതൽ സമാരാദ്ധ്യയായിരുന്ന ഇന്ദിരാഗാന്ധിയിലൂടെയും കടന്ന് യുദ്ധമുന്നണിയിലെ സേനാനായകത്വത്തിലൂടെ, ബഹിരാകാശ യാത്രകളും, പർവ്വതാരോഹണവും കഴിഞ്ഞ് നിത്യജീവിതത്തിൻറെ സർവ്വ മേഖലകളിലും വ്യാപിച്ച് ഇപ്പോൾ ഒളിമ്പിക്സ് സ്വർണ്ണത്തിനുടമയായി രാജ്യത്തിൻ്റെ അഭിമാനമായ  വിനേഷ് ഫോഗട്ടിൽ വരെ എത്തിനിൽക്കുന്നു.

 എന്നിട്ടും, സ്ത്രീ ഗുസ്തിതാരമെന്ന നിലയിൽ അവർക്കുണ്ടായ ദുരന്താനുഭവങ്ങൾ എന്തൊക്കെയായിരുന്നു...?

 ഇതെഴുതുമ്പോഴാണ് ബംഗാളിൽ ഒരു യുവതിയായ ഡോക്ടറെ അതിക്രൂരമായി ബലാൽസംഗം ചെയ്തു കൊന്നുവെന്ന വാർത്ത പുറത്തുവരുന്നത്. ശേഷം സംഭവിക്കുന്നതെന്താണ്...?പോലീസ് നോക്കിനിൽക്കേ, ജനക്കൂട്ടം ആശുപത്രിയിൽ കയറി തെളിവുകൾ നശിപ്പിക്കുന്നു. പ്രതികളെ അറസ്റ്റുചെയ്യാൻ മടിക്കുന്നു. കുറേ ദിവസങ്ങൾക്കുശേഷം മറ്റേതൊരു സംഭവവും ഇതും , വാർത്തകളിൽ നിന്നും മറഞ്ഞുപോകുന്നു. 

പറഞ്ഞുവന്നത് സ്തീകൾ ഇന്ന് അനുഭവിക്കുന്ന എല്ലാപ്രശ്നങ്ങളുടേയും മുഖ്യഹേതു തീർത്തും വ്യക്തിപരമായ ഒരു വിഷയമല്ല. അത് കാലാകാലങ്ങായി അനുവർത്തിച്ചുവരുന്ന കുറേയേറെ അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും, കൂട്ടായ്മയുടേതുമായ ഒരു രാഷ്ടീയമാണ്. ( രാഷ്ട്രീയമെന്നാൽ, രാഷ്ട്രത്തെ സംബന്ധിക്കുന്നത്.) ഇതിൽ കൊല്ലുന്നതും തിന്നുന്നതും ഒരേവർഗ്ഗം തന്നെയാണന്നതും അതിലേറെ വിചിത്രവും.!   

ഒരർത്ഥത്തിൽ ഇതിനെ മറികടക്കുക എന്നുപറയുന്നതിലേറെ എളുപ്പം, സ്വന്തം കുട്ടികളേയോ, അതല്ലങ്കിൽ വരും തലമുറയേയോ ആരോഗ്യകരവും, അതോടൊപ്പം ആത്മ വിശ്വാസത്തോടെയും വളർത്തിക്കൊണ്ടുവരികയെന്നതു മാത്രമാണ്. 

ഈ ലോകമെന്തെന്നും, ഈ രാജ്യത്തിൽ ഓരോരുത്തർക്കുമുള്ള സ്പെയ്സ് എന്താണെന്നും, എല്ലാവരും ലിംഗഭേദങ്ങളുടെ അതിർവരമ്പുകളില്ലാത്ത ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരൻമാരാണന്നും ബോദ്ധ്യപ്പെടുത്തി ഉറച്ചബോധവും, സാമൂഹ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലൂടെ മാത്രമേ,  കാലഹരണപ്പെട്ട പഴഞ്ചൻ ആശയങ്ങളുടെ സാംസ്കാരിക തടവറയിൽനിന്ന് ആധുനിക സമൂഹത്തിലേയ്ക്ക് കുട്ടികളെ ശക്തമായി കൈപിടിച്ചുയർത്താനാകൂ.!

എങ്കിലും, ഒരു വ്യക്തി എന്നനിലയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ സ്വന്തം കാലിൽ നിൽക്കുവാൻ കഴിയുമെന്ന് ഉറച്ചവിശ്വാസവും, അതോടൊപ്പം സ്ഥിരമായ ഒരു വരുമാനമാർഗ്ഗവും കൂടി തീർച്ചയായും സ്ത്രീ സമൂഹം നേടിയെടുക്കേണ്ടതായുണ്ട്.

 ഒപ്പം തൻ്റേതായ വ്യക്തിത്വം ഉയർത്തിപ്പിടിച്ചുകൊണ്ട്, അവർ ഇഷ്ടപ്പെടുന്ന ഏതുമേഖലകളിലേയ്ക്കും ധൈര്യപൂർവ്വം കയറിച്ചെല്ലുവാനും, അവിടെ തൻ്റേതായ കൈയ്യൊപ്പുകൾ ചാർത്തി ജീവിതം മനോഹരമായി മുന്നോട്ടു ചലിപ്പിക്കുവാനുമായാൽ ഒരു സ്ത്രീ അവളുടെ പരമമായ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നുവെന്ന് നമുക്ക് ധൈര്യപൂർവ്വം ഈ ലോകത്തോട് വിളിച്ചുപറയാം.!

അതിന് സ്ത്രീകൾ സ്വയം ശക്തിയാർജ്ജിക്കുക എന്നതു മാത്രമാണ് പരിഹാരം.

 അത് വിദ്യാഭ്യാസപരമായും, സാംസ്കാരികമായും സ്ത്രീ സമൂഹം മാറി ചിന്തിക്കേണ്ടതുണ്ട്.

 സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കുവാനും, സ്വന്തം കാലിൽ തനിയെ നിൽക്കാനുമുള്ള സാമ്പത്തിക സ്വാതന്ത്ര്യവും, തൊഴിലും, വിദ്യാഭ്യാസവും ആർജ്ജിക്കുന്ന മുറയ്ക്കു മാത്രമേ ഈ സമൂഹത്തിൽ തൻറേതായ ഒരു ശക്തമായ സാന്നിദ്ധ്യം ഇനി ഈ വൈകിയ വേളയിലെങ്കിലും ഉറപ്പിക്കുവാൻ കഴിയൂ !

  

.




     






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...