<ലിങ്ക് href='https://www.vlcommunications.in' rel='canonical'> ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

പപ്പായക്കുമുണ്ടൊരു കഥപറയാൻ...!

 രാധാകൃഷ്ണപിള്ളയുടെ ഭാര്യ പതിവുപോലെ അന്നും പപ്പായ തോണ്ടിയിട്ടു, പ്രതീക്ഷക്ക് വിപരീതമല്ലാതെ ഒരെണ്ണം തോണ്ടിയപ്പോൾ ആറേഴെണ്ണം അന്നും നേരേ തലകുത്തിത്തന്നെ, നിലത്തുവീണു.  പഴയകാലമായിരുന്നേൽ, അയൽപക്കക്കാർക്കെല്ലാം കുറച്ച് കൊടുത്ത് അൽപസമയം സൊറപറഞ്ഞെല്ലാം പോരാമായിരുന്നു. ഇതിപ്പോ എന്തുചെയ്യാൻ...., ? പെട്ടെന്നല്ലേ എല്ലാവരും കിട്ടിയതുംകൊണ്ട് ആരോടും, മിണ്ടാതേം, പറയാതേം രക്ഷപെട്ടുകളഞ്ഞത്. !   ആധുനിക വികാസമാണത്രേ... ! രാധാകൃഷ്ണപിള്ളയുടെ ഭാര്യക്ക് ആദ്യം അതുകേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്. പിന്നീടാണ് നാട്ടിലെ പഴയ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡുകളൊക്കെ, നാലുവരിയും, ആറുവരിയുമൊക്കെയായി മാറ്റി വിശാലമാക്കാൻ പോകുന്നെന്ന കഥയറിഞ്ഞത്.  എന്നിട്ടെന്തായി...? റോഡിൻറെ, പുതുക്കൽജോലി, തുടങ്ങാറായപ്പോൾ, അതുവരെ പാതയോരങ്ങളിലെ സൗകര്യം അനുഭവിച്ചു കഴിഞ്ഞവരെല്ലാം പടിക്കുപുറത്ത്.! പിന്നീട്, കേരളമങ്ങുനിന്നു കത്തുന്ന കാഴ്ചകളായിരുന്നില്ലേ, പത്രങ്ങളിലും, ചാനലുകളിലുമെല്ലാം...! അല്ലാതെപിന്നെ, പടിക്കുപുറത്തായ ഈ പാവം മനുഷ്യരെല്ലാം വേറെ, എന്തുചെയ്യാൻ...?!  - പാവപ്പെട്ട മനുഷ്യരെ അന്തിയുറങ്ങാൻ പോലും അനുവദിക്കാത്ത കാട്...

വയനാട് ദുരന്തം പഠിപ്പിക്കുന്നത്.

ആലോചിച്ചാൽ എത്രയോ ദിവസം മുൻപേ, എഴുതാൻ തുനിഞ്ഞ ഒരു കുറിപ്പായിരുന്നു ഇത്. 

പക്ഷേ ഏതൊരു, മനുഷ്യനും, അൽപ്പംപോലും ഹൃദയഭാരം താങ്ങാതെ, അതല്ലെങ്കിൽ ഒരു തുള്ളി കണ്ണീർവാർക്കാതെയോ ഒരു വരിപോലും ഈ കാഴ്ചയെക്കുറിച്ച് എഴുതാൻ കഴിയുമായിരുന്നില്ല.! 

കേരളത്തിൻെറ തന്നെ, സർവ്വ നാഡീഞെരമ്പുകളും ഒരു നിമിഷത്തേയ്ക്കെങ്കിലും നിലച്ചുപോയ നിമിഷം.! അതല്ലങ്കിൽ, കേരളം ഏതാനും വർഷം മുമ്പ് മരണത്തെ നേർക്കുനേർകണ്ട, വലിയൊരു പ്രളയ ദുരന്തത്തിനും ശേഷമുള്ള മറ്റൊരു ഭീദിജനകമായ കാഴ്ച്ച.!


https://www.vlcommunications.in/2024/08/blog-post.html
 വയനാട് ദുരന്തം


'മുണ്ടക്കൈ', 'ചൂരൽമല'... ആ വാക്കുകൾക്കുമുന്നിൽ കേരളം പകച്ചു നിന്ന ദിനരാത്രങ്ങൾ... ! അനേകം സഞ്ചാരികളെ സ്വീകരിക്കുകയും, ഊട്ടിയുറക്കുകയും ചെയ്ത മനോഹരമായ ഗ്രാമം.

 എത്ര പെട്ടെന്നാണ്, അനേകം മനുഷ്യരുടെ തന്നെ ജീവിതസ്വപ്നങ്ങളെയെല്ലാം തച്ചുടച്ച്, ഭൂമിപിളർക്കുമാറുച്ചത്തിൽ തകർന്നുവീണ പാറക്കൂട്ടങ്ങൾക്കും, കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിനുമിടയിലേക്ക് എന്നെന്നേക്കുമായി ഒരു നാടിനെ തള്ളിയിട്ട്, തോരകണ്ണീരിലാഴ്ത്തിയത്.

എത്രയേറെ, സ്വപ്നങ്ങളുടേയും, പ്രതീക്ഷകളുടേയും, ചിതറിത്തെറിച്ച സൂക്ഷിപ്പുകളായിരുന്നു. വികൃതമാക്കപ്പെട്ട ആ മലയിടുക്കുകളുടെ ചെളിക്കൂമ്പാരങ്ങളിൽ.....! 
കല്യാണ ആൽബം മുതൽ കുഞ്ഞുങ്ങളുടെ ഷൂവും, ചെരുപ്പുകളും, കളിപ്പാട്ടങ്ങളും വരെ അക്കൂട്ടത്തിൽ പുതഞ്ഞുകിടന്നു..  

ചെളിക്കൂമ്പാരങ്ങൾക്കും കിലോമീറ്ററുകൾ അപ്പുറംവരെ, ആരെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ചിന്ന ഭിന്നമായ മൃതശരീരങ്ങൾ,! 
ദുർഗന്ധം വമിക്കുന്ന ശരീരരഭാഗങ്ങൾ...! യജമാനനെത്തേടിയലയുന്ന നായ്ക്കുട്ടികൾ...! ഇതിനിടയിൽ വീണ്ടും ശക്തമാകാവുന്ന പേമാരിയും, കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലും.!

https://www.vlcommunications.in/2024/08/blog-post.html
 വയനാട് ദുരന്തം

  ഉറ്റവരേയും, ബന്ധുക്കളേയും തേടിയുള്ള വിലാപങ്ങൾ, ഒരുകൂരയിൽ ഒരുമിച്ച് അന്തിയുറങ്ങിയവരെ തേടിയുള്ള ഒറ്റതിരിഞ്ഞുള്ള യാത്രകൾ...!ചുറ്റും ഇരുൾപരത്തി വിച്ഛേദിക്കപ്പെട്ട, വൈദ്യുതി , ടെലിഫോൺ ബന്ധങ്ങൾ. ഒരുഗ്രാമത്തെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന തകർന്നടിഞ്ഞപാലം.

ഇതിനപ്പുറം മറ്റെന്തു വലിയദുരന്തമാണ് മനുഷ്യർ നേരിൽ കാണേണ്ടത്...?!

താത്ക്കാലികാശ്വാസത്തിനുള്ള, രക്ഷാപ്രവർത്തനം പോലും അസാദ്ധ്യമായ മണിക്കൂറുകൾ...!
 ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും, ആശുപത്രികളിലേയ്ക്കും മാറ്റപ്പെട്ട ഏതാനും മനുഷ്യർ അർത്ഥബോധത്തിൽ പറഞ്ഞ വാക്കുകളും, മനുഷ്യരുടെ ഉറവിടങ്ങളും തേടി ചെങ്കുത്തായ മലകൾ കയറി കൊടും കാടുകളിൽ എത്തിച്ചേർന്ന് സഹായ ഹസ്തം നീട്ടുന്നവനപാലകർ.

 മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി മാത്രം ദൂരെദിക്കിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേർന്ന വീട്ടമ്മമാർ. വസ്ത്രങ്ങളും പാലും റൊട്ടിയുമായി വരുന്ന അനേകം വാഹനങ്ങൾ. രാത്രിയും, പകലും മാറ്റിവെച്ച് യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചേർന്ന സ്പെഷ്യലിസ്റ്റുകളായ ഡോക്ടർമാരുടെ സന്നദ്ധ സംഘം.

 എങ്കിലും, ഈ ദുരിതക്കാഴ്ചകൾക്കും, വിലാപങ്ങൾക്കും, പേമാരിക്കുമിടയിൽ , അനേകരുടെ കണ്ണുനീർ തുടച്ചുമാറ്റിക്കൊണ്ട് ഈ ലോകത്തോട് ഉറക്കെ വിളിച്ചുപറയുവാൻ തോന്നി...... ഇതാണ്,.....ഇതാണ് ഞങ്ങളുടെ കേരളമെന്ന്.! 

 എന്നിട്ടും ഇതിനിടയിലും ഇത്രയും ദാരുണവും, ദൈന്യതയും നിറഞ്ഞ പ്രതിസന്ധി ഘട്ടത്തിലും , യാതൊരു സങ്കോചവുമില്ലാതെ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും, സമൂഹത്തിൽ ഭിന്നിപ്പിൻറേയും, വെറുപ്പിൻ്റേയും, വലിയൊരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്, കേരളം ആർജ്ജിച്ചെടുത്ത സകല നന്മകളേയും പുച്ഛിച്ചുതള്ളി കേരളത്തെ തകർത്തെറിയാൻ മാത്രം ലക്ഷ്യമിടുന്ന ഒരു വിഭാഗം തന്നെയാണ് കേരളം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്നത്  ആർക്കും പറയാതിരിക്കുവാൻ   കഴിയില്ല.!
     
തകർത്തുപെയ്യുന്ന, പേമാരിക്കും, മലവെള്ളപ്പാച്ചിലിനുമിടയിലൂടെ  സ്വജീവിതം തന്നെ, പണയപ്പെടുത്തി ദുരന്തമുഖത്തെ നൂൽപ്പാലത്തിലൂടെ പെരുമഴയത്തും, പ്രതീക്ഷയുടെ ഒരുനേർത്ത സ്വരമെങ്കിലും എവിടെനിന്നെങ്കിലും ഒരു ഞരക്കം പോലെ കേൾക്കുന്നുണ്ടോ എന്ന് തേടിയിറങ്ങുന്ന, നൂറു കണക്കിന്, സന്നദ്ധപ്രവർത്തകർ..!
 പോലീസ് സേനാംഗങ്ങൾ, ഫയർഫോഴ്‌സ്, മുങ്ങൽ വിദഗ് ധർ, പ്രത്യേക പരിശീലനം സിദ്ധിച്ച സേനാംഗങ്ങൾ, ഇവരുടെയെല്ലാം വലിയതോതിലുള്ള അർപ്പണബോധവും, മനുഷ്യത്വപരമായ ഇടപെടലുകളും, സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതയോടെയുള്ള തുടർപ്രവർത്തനങ്ങളും മാത്രമാണ് വയനാട്, ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ദാരുണമായ അവസ്ഥയിലേക്ക് വഴുതിപ്പോകാതിരിക്കാൻ കാരണമായത്.

https://www.vlcommunications.in/2024/08/blog-post.html


എങ്കിലും, ഒരു ഞൊടിയിട ചിന്തിക്കാൻ പോലും സമയംകിട്ടാത്തവിധം, തകർന്നുപോയ ഒരുഗ്രാമത്തേയും, അവിടെ അധിവസിച്ചിരുന്ന ഉറ്റവരും, ഉടയവരും, നഷ്ടപ്പെട്ട ആയിരക്കണക്കായ മനുഷ്യരുടെ പുനരാധിവാസവും, . അവരെയെല്ലാം യാതൊരുഭയശങ്കകൾക്കുപോലും ഇടമില്ലാത്തവിധം തിരികെ ജീവിതത്തിലേക്ക് ആത്മവിശ്വാസം നൽകി തിരിച്ചെത്തിക്കുകയും ചെയ്യുക എന്നതു മാത്രമാണ് , ഇപ്പോൾ സർക്കാരിനും, കേരള ജനതയ്ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളിയും, അടിയന്തിരമായ കടമയും.

നമ്മൾ, ഈ ബ്ലോഗിൽ തന്നെ പലപ്പോഴും വലിയഭയശങ്കകളോടെ എപ്പോഴും പറയുകയും കാണുകയും, എല്ലാം ചെയ്തിരുന്ന , കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിഭാസം തന്നെയാണ് ഇവിടെ, വയനാട് ദുരന്തത്തിനും പ്രധാനകാരണമായിത്തീർന്നത്.

 പണ്ട് സാധാരണരീതിയിൽ, ഒരുമാസമോ, ഒരു വർഷം കൊണ്ടോ പെയ്തുതീരേണ്ട കാല വർഷം, ഒരു പ്രത്യേക പ്രദേശത്ത്, അതിശക്തമായി കുറഞ്ഞ സമയത്തിനുള്ളിൽ , അതിതീവ്രമഴയായി പെ യ്തിറങ്ങുകയും, ആ പ്രദേശത്തെ മണ്ണിന് അത്രയും ജലാംശം സംഭരിക്കുവാനോ, കുതിർന്ന മണ്ണിന് വീണ്ടും അതിനെ ആഗിരണം ചെയ്യുവാനോ കഴിയാതെ, പാറയിടുക്കുകൾക്കുള്ളിൽ ആഴ്ന്നിറങ്ങി ഉയർന്ന സമ്മർദ്ദത്തിൽ അത് പാറയിടുക്കുകൾക്കിടയിലൂടെ പൊട്ടിയൊലിച്ച് അതിശക്തമായി താഴേയ്ക്ക് പതിക്കുകയും   ചെയ്യുന്നു . കൂടാതെ ഉരുൾപൊട്ടലിയുടെ ശക്തിയും, ഘടകവും വർദ്ധിപ്പിക്കുന്നതിൽ ആ പ്രദേശവുമായി ബന്ധപ്പെട്ട മറ്റനേകം ഘടകങ്ങളും സ്വാധീനം ചെലുത്തിയേക്കാം.
 
 കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായുള്ള,  അതിതീവ്രമഴ ഇപ്പോൾ രാജ്യത്തിൻറെ മാത്രമല്ല, ലോകത്തെ  മരുഭൂമികളെപ്പോലും ആശങ്കകളിലാഴ്ത്താൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വിചിത്രമായ കാലാവസ്ഥ പ്രതിഭാസം.

 2018-ൽ, കേരളത്തിൽ, ഇതുപോലെതന്നെ ആദ്യമായും, തീർത്തും അപ്രതീക്ഷിതമായും, വൃഷ്ടിപ്രദേശങ്ങളിൽ സംഭവിച്ച അതിതീവ്രമഴയുടെ ഭാഗമായുണ്ടായതാണ് മഹാ പ്രളയം! എന്നാൽ ആ പ്രളയത്തിൽ ഇടുക്കിയിൽ മാത്രം രണ്ടായിരത്തോളം ഉരുൾ പൊട്ടലുകൾ മാപ്പുചെയ്തിരുന്നതായും, അതിൽ പകുതിയോളം, ഉൾക്കാടുകളിൽ ആയിരുന്നതുമായാണ്, വിദഗ് ധർ പറയുന്നത്.

എന്നാൽ പ്രളയകാലത്തേയും കവച്ചുവെച്ച്, ഇപ്പോൾ മലയോരമേഖലകളിൽ മാത്രം, 42 ശതമാനം കൂടുതലായാണ് മഴ ലഭിക്കുന്നതെന്ന, ഏറ്റവും പുതിയ കണക്കുകളും പരിസ്ഥിതി ദുർബലമേ
ഖലകളെ വീണ്ടും ഭീതിയിലാഴ്ത്തുന്നു.



https://www.vlcommunications.in/2024/08/blog-post.html


  പുതുതായി വരുന്ന ഓരോ പഠനങ്ങളുടേയും റിപ്പോർട്ടുകൾ പ്രകാരം ലോകത്തെവിടെയുമെന്നപോലെ നമ്മുടെ നാട്ടിലും വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് തന്നെയാകും വരും കാലങ്ങളിലും, കേരളവും സാക്ഷ്യം വഹിക്കുക. അതുകൊണ്ട് തന്നെ ഓരോരുത്തരും അധിവസിക്കുന്ന പ്രദേശങ്ങൾ സുരക്ഷിതമാവുകയോ, അതല്ലങ്കിൽ സുരക്ഷിതമാക്കേണ്ടതോ ആയ വലിയൊരു സാമൂഹ്യ ബാദ്ധ്യതയും സംസ്ക്കാരസമ്പന്നമായ ഒരു സമൂഹമെന്നനിലയിൽ നമ്മളിൽ ഓരോരുത്തരിലും സ്വയം അർപ്പിതമാവുകയും ചെയ്തിരിക്കുന്നു.. പ്രത്യേകിച്ച് മലയോര മേഖലകളിലും, തീരപ്രദേശങ്ങളിലും അധിവസിക്കുന്നവരെ സംബന്ധിച്ച്.

മാത്രമല്ല കൂടുതൽ പരിസ്ഥിതി പഠനങ്ങളുടേയും, കാലാവസ്ഥാ പ്രവചനങ്ങളുടേയും അടിസ്ഥാനത്തിൽ കൂടുതൽ മുന്നൊരുക്കങ്ങളോടെ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ എല്ലാ ജില്ലാതലത്തിലും സ്ഥിരമായി സജീകരിക്കപ്പെടുകയും, ദുർബലമേഘലകളെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളും, വിശദമായ മാപ്പിംഗുമെല്ലാം ഇപ്പോൾ സർക്കാരിൻ്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ നടക്കുന്നതുമെല്ലാം ശുഭോദാർ ഹവുമാണ്.  എങ്കിലും, തുടർച്ചയായി സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നമ്മൾ കുറച്ചുകൂടി ജാഗരൂഗരാവുകയും, കഴിയുന്നതും അത്തരം പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ നിന്നും മാറിനിൽക്കുവാനോ, സാവധാനം ഒഴിഞ്ഞു പോകുവാനോ കാണിക്കേണ്ട സന്നദ്ധത തന്നെയാണ് ഏറ്റവും   പ്രധാനപ്പെട്ടതെന്നും കഴിഞ്ഞു പോയ ഈ വലിയ ഒരു ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പലരും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌