ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ രുചിയൂറും ചക്ക അട

ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും,  മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...

വയനാട് ദുരന്തം പഠിപ്പിക്കുന്നത്.


ആലോചിച്ചാൽ എത്രയോ ദിവസം മുൻപേ, എഴുതാൻ തുനിഞ്ഞ ഒരു കുറിപ്പായിരുന്നു ഇത്. 

പക്ഷേ ഏതൊരു, മനുഷ്യനും, അൽപ്പംപോലും ഹൃദയഭാരം താങ്ങാതെ, അതല്ലെങ്കിൽ ഒരു തുള്ളി കണ്ണുനീർപോലും, വാർക്കാതെയോ ഒരു വരിപോലും ഈ കാഴ്ചയെക്കുറിച്ച് എഴുതുവാൻ കഴിയുമായിരുന്നില്ല.! 

കേരളത്തിൻെറ തന്നെ, സർവ്വ നാഡീഞെരമ്പുകളും ഒരു നിമിഷത്തേയ്ക്കെങ്കിലും നിലച്ചുപോയ നിമിഷം.! അതല്ലങ്കിൽ, കേരളം ഏതാനും വർഷം മുമ്പ് മരണത്തെ നേർക്കുനേർകണ്ട, വലിയൊരു പ്രളയ ദുരന്തത്തിനും ശേഷമുള്ള മറ്റൊരു ഭീദിജനകമായ കാഴ്ച്ച.!


https://www.vlcommunications.in/2024/08/blog-post.html
 ഒരു ഒറ്റരാത്രിയിൽ ചിതറിത്തെറിച്ച ഗ്രാമ ജീവിതം.! വയനാട്, നടുക്കുന്ന ഓരോർമ്മ.


'മുണ്ടക്കൈ', 'ചൂരൽമല'... ആ വാക്കുകൾക്കുമുന്നിൽ കേരളം പകച്ചു നിന്ന ദിനരാത്രങ്ങൾ... ! അനേകം സഞ്ചാരികളെ സ്വീകരിക്കുകയും, ഊട്ടിയുറക്കുകയും ചെയ്ത മനോഹരമായ ഗ്രാമം.

 എത്ര പെട്ടെന്നാണ്, അനേകം മനുഷ്യരുടെ തന്നെ ജീവിതസ്വപ്നങ്ങളെയെല്ലാം തച്ചുടച്ച്, ഭൂമിപിളർക്കുമാറുച്ചത്തിൽ തകർന്നുവീണ പാറക്കൂട്ടങ്ങൾക്കും, കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിനുമിടയിലേക്ക് എന്നെന്നേക്കുമായി ഒരു നാടിനെ തള്ളിയിട്ട്, തോരകണ്ണീരിലേക്കാഴ്ത്തിയത്.

എത്രയേറെ, സ്വപ്നങ്ങളുടേയും, പ്രതീക്ഷകളുടേയും, ചിതറിത്തെറിച്ച സൂക്ഷിപ്പുകളായിരുന്നു. വികൃതമാക്കപ്പെട്ട ആ മലയിടുക്കുകളുടെ ചെളിക്കൂമ്പാരങ്ങളിൽ.....! 
കല്യാണ ആൽബം മുതൽ കുഞ്ഞുങ്ങളുടെ ഷൂവും, ചെരുപ്പുകളും, കളിപ്പാട്ടങ്ങളും വരെ അക്കൂട്ടത്തിൽ പുതഞ്ഞുകിടന്നു..  

ചെളിക്കൂമ്പാരങ്ങൾക്കും കിലോമീറ്ററുകൾ അപ്പുറംവരെ, ആരെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ചിന്ന ഭിന്നമായ മൃതശരീരങ്ങൾ,! 
ദുർഗന്ധം വമിക്കുന്ന ശരീരരഭാഗങ്ങൾ...! യജമാനനെത്തേടിയലയുന്ന നായ്ക്കുട്ടികൾ...! ഇതിനിടയിൽ വീണ്ടും ശക്തമാകാവുന്ന പേമാരിയും, കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലും.!

https://www.vlcommunications.in/2024/08/blog-post.html
 വയനാട് ദുരന്തം

  ഉറ്റവരേയും, ബന്ധുക്കളേയും തേടിയുള്ള വിലാപങ്ങൾ, ഒരുകൂരയിൽ ഒരുമിച്ച് അന്തിയുറങ്ങിയവരെ തേടിയുള്ള ഒറ്റതിരിഞ്ഞുള്ള യാത്രകൾ...!ചുറ്റും ഇരുൾപരത്തി വിച്ഛേദിക്കപ്പെട്ട, വൈദ്യുതി , ടെലിഫോൺ ബന്ധങ്ങൾ. ഒരുഗ്രാമത്തെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന തകർന്നടിഞ്ഞപാലം!.

ഇതിനപ്പുറം മറ്റെന്തു വലിയദുരന്തമാണ് മനുഷ്യർ നേരിൽ കാണേണ്ടത്...?!

താത്ക്കാലികാശ്വാസത്തിനുള്ള, രക്ഷാപ്രവർത്തനം പോലും അസാദ്ധ്യമായ മണിക്കൂറുകൾ...!
 ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും, ആശുപത്രികളിലേയ്ക്കും മാറ്റപ്പെട്ട ഏതാനും മനുഷ്യർ അർത്ഥബോധത്തിൽ പറഞ്ഞ വാക്കുകളും, മനുഷ്യരുടെ ഉറവിടങ്ങളും തേടി ചെങ്കുത്തായ മലകൾ കയറി കൊടും കാടുകളിൽ എത്തിച്ചേർന്ന് സഹായ ഹസ്തം നീട്ടുന്നവനപാലകർ.!

 മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി മാത്രം ദൂരെദിക്കിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേർന്ന വീട്ടമ്മമാർ. വസ്ത്രങ്ങളും പാലും റൊട്ടിയുമായി വരുന്ന അനേകം വാഹനങ്ങൾ. രാത്രിയും, പകലും മാറ്റിവെച്ച് യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചേർന്ന സ്പെഷ്യലിസ്റ്റുകളായ ഡോക്ടർമാരുടെ സന്നദ്ധ സംഘം.

 എങ്കിലും, ഈ ദുരിതക്കാഴ്ചകൾക്കും, വിലാപങ്ങൾക്കും, പേമാരിക്കുമിടയിൽ , അനേകരുടെ കണ്ണുനീർ തുടച്ചുമാറ്റിക്കൊണ്ട് ഈ ലോകത്തോട് ഉറക്കെ വിളിച്ചുപറയുവാൻ തോന്നി...... ഇതാണ്,.....ഇതാണ് ഞങ്ങളുടെ കേരളമെന്ന്.! 

 എന്നിട്ടും ഇതിനിടയിലും ഇത്രയും ദാരുണവും, ദൈന്യതയും നിറഞ്ഞ പ്രതിസന്ധി ഘട്ടത്തിലും , യാതൊരു സങ്കോചവുമില്ലാതെ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും, സമൂഹത്തിൽ ഭിന്നിപ്പിൻറേയും, വെറുപ്പിൻ്റേയും, വലിയൊരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്, കേരളം ആർജ്ജിച്ചെടുത്ത സകല നന്മകളേയും പുച്ഛിച്ചുതള്ളി കേരളത്തെ തകർത്തെറിയാൻ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം തന്നെയാണ് കേരളം. ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്നത് ആർക്കും പറയാതിരിക്കാൻ കഴിയില്ല.!
     
തകർത്തുപെയ്യുന്ന, പേമാരിക്കും, മലവെള്ളപ്പാച്ചിലിനുമിടയിലൂടെ  സ്വജീവിതം തന്നെ, പണയപ്പെടുത്തി ദുരന്തമുഖത്തെ നൂൽപ്പാലത്തിലൂടെ പെരുമഴയത്തും, പ്രതീക്ഷയുടെ ഒരുനേർത്ത സ്വരമെങ്കിലും എവിടെനിന്നെങ്കിലും ഞരക്കം പോലെ കേൾക്കുന്നുണ്ടോ എന്ന് തേടിയിറങ്ങുന്നു, നൂറു കണക്കിന്, സന്നദ്ധപ്രവർത്തകർ..!
 പോലീസ് സേനാംഗങ്ങൾ, ഫയർഫോഴ്‌സ്, മുങ്ങൽ വിദഗ് ധർ, പ്രത്യേക പരിശീലനം സിദ്ധിച്ച സേനാംഗങ്ങൾ, ഇവരുടെയെല്ലാം വലിയതോതിലുള്ള അർപ്പണബോധവും, മനുഷ്യത്വപരമായ ഇടപെടലുകളും, സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതയോടെയുള്ള തുടർപ്രവർത്തനങ്ങൾ, മാത്രമാണ് വയനാട്, ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ദാരുണമായ അവസ്ഥയിലേക്ക് വഴുതിപ്പോകാതിരിക്കാൻ കാരണം.

https://www.vlcommunications.in/2024/08/blog-post.html
വയനാട് ദുരന്തം പഠിപ്പിക്കുന്നത്.


എങ്കിലും, ഒരു ഞൊടിയിട ചിന്തിക്കാൻ പോലും സമയംകിട്ടാത്തവിധം, തകർന്നുപോയ ഒരുഗ്രാമത്തേയും, അവിടെ അധിവസിച്ചിരുന്ന ഉറ്റവരും, ഉടയവരും, നഷ്ടപ്പെട്ട ആയിരക്കണക്കായ മനുഷ്യരുടെ പുനരാധിവാസവും, . അവരെയെല്ലാം യാതൊരുഭയശങ്കകൾക്കുപോലും ഇടമില്ലാത്തവിധം തിരികെ ജീവിതത്തിലേക്ക് ആത്മവിശ്വാസം നൽകി തിരിച്ചെത്തിക്കുകയും ചെയ്യുക എന്നത് മാത്രമാണ് , ഇപ്പോൾ സർക്കാരിനും, കേരള ജനതയ്ക്കും മുന്നിലുണ്ട് പ്രധാന വെല്ലുവിളിയും, അടിയന്തിരമായ കടമയും.

നമ്മൾ, ഈ ബ്ലോഗിൽ തന്നെ പലപ്പോഴും, ചർച്ചചെയ്യുകയും, പറയുകയും, വലിയഭയശങ്കകളോടെ എപ്പോഴും കാണുകയും ചെയ്തിരുന്ന , കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിഭാസം തന്നെയാണ് ഇവിടേയും, വയനാട് ദുരന്തത്തിനും പ്രധാനകാരണമായിത്തീർന്നത്.

 പണ്ട് സാധാരണരീതിയിൽ, ഒരുമാസമോ, ഒരു വർഷം കൊണ്ടോ പെയ്തുതീരേണ്ട കാലവർഷം, ഒരു പ്രത്യേക പ്രദേശത്ത്, അതിശക്തമായി കുറഞ്ഞ സമയത്തിനുള്ളിൽ , അതിതീവ്രമഴയായി പെ യ്തിറങ്ങുകയും, ആ പ്രദേശത്തെ മണ്ണിന് അത്രയും ജലാംശം സംഭരിക്കുവാനോ, കുതിർന്ന മണ്ണിന് വീണ്ടും അതിനെ ആഗിരണം ചെയ്യാൻ കഴിയാതെ, പാറയിടുക്കുകൾക്കുള്ളിൽ ആഴ്ന്നിറങ്ങി ഉയർന്ന പ്രഭാവത്തിൽ അത് പാറയിടുക്കുകൾ വഴി പൊട്ടിയൊലിച്ച് അതിശക്തമായി താഴേയ്ക്ക് പതിക്കുന്ന ഒരു പ്രക്രിയയാണ് സാധാരണയായി ഉരുൾപൊട്ടലെന്ന വാക്കിൽ വിശേഷിപ്പിക്കുന്നത് . കൂടാതെ ആ പ്രദേശത്തിൻറെ ഘടനയും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാകും അതിൻറെ ശക്തിയും, രൂക്ഷതയും വർദ്ധിപ്പിക്കുന്നത്. 
 
 കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായുള്ള, അതിതീവ്രമഴ ഇപ്പോൾ കേരളത്തെയെന്നല്ല, , മരുഭൂമികളെപ്പോലും ആശങ്കയിലാഴ്ത്താൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും വിചിത്രമായ പ്രതിഭാസം.

 2018-ൽ, കേരളത്തിൽ, ഇതുപോലെതന്നെ ആദ്യമായും, തീർത്തും അപ്രതീക്ഷിതമായി, വൃഷ്ടിപ്രദേശങ്ങളിൽ സംഭവിച്ച അതിതീവ്രമഴയുടെ ഭാഗമായുണ്ടായതാണ് കേരളം കണ്ട മഹാ പ്രളയം! 
എന്നാൽ ആ പ്രളയത്തോടനുബന്ധമായി, അന്ന് ഇടുക്കിയിൽ മാത്രം രണ്ടായിരത്തോളം ഉരുൾ പൊട്ടലുകൾ മാപ്പുചെയ്തിരുന്നതായും, അതിൽത്തന്നെ പകുതിയോളം, ഉൾക്കാടുകളിൽമാത്രം സംഭവിച്ചിരുന്നതായും, വിദഗ് ധർ പറയുന്നു.

എന്നാൽ ഇപ്പോഴത്തെ കലാവസ്ഥ വ്യതിയാനത്തിൻറെ ഭാഗമായി, പ്രളയകാലത്തേയും കവച്ചുവെക്കുന്ന രീതിയിൽ, മലയോരമേഖലകളിൽ മാത്രം, 42 ശതമാനം കൂടുതലാണ് മഴ ലഭിക്കുന്നതെന്ന വസ്‌തുതയും വളരെയേറെ ഞെട്ടിപ്പിക്കുന്നതുതന്നെയാണ്, 



https://www.vlcommunications.in/2024/08/blog-post.html
ഉരുൾപൊട്ടൽ


  മാറുന്ന പുതിയ ലോകസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തുവരുന്നു, ഓരോ പഠനങ്ങളുടേയും റിപ്പോർട്ടുകൾ പ്രകാരം ലോകത്തെവിടെയുമെന്നപോലെ നമ്മുടെ നാട്ടിലും വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് തന്നെയാകും, തുടർന്നും കേരളവും സാക്ഷ്യം വഹിക്കേണ്ടിവരിക.


അബദ്ധത്തിൽ തന്നെ നമ്മൾ ഓരോരുത്തരും അധിവസിക്കുന്ന പ്രദേശങ്ങൾ സുരക്ഷിതമാവുകയോ, അതല്ലങ്കിൽ സുരക്ഷിതമാക്കേണ്ടതോ ആയ വലിയൊരു സാമൂഹ്യ ബാദ്ധ്യതകൂടി, സംസ്ക്കാരസമ്പന്നമായ ഒരു സമൂഹമെന്നനിലയിൽ നമ്മളിൽ എല്ലാവരിലും സ്വയം അർപ്പിതമാണ്.. പ്രത്യേകിച്ച് മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അധിവസിക്കുന്നവരെ സംബന്ധിച്ച്.

മാത്രമല്ല കൂടുതൽ പരിസ്ഥിതി പഠനങ്ങളുടേയും, കാലാവസ്ഥാ പ്രവചനങ്ങളുടേയും അടിസ്ഥാനത്തിൽ കൂടുതൽ മുന്നൊരുക്കങ്ങളോടെതന്നെ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ എല്ലാ ജില്ലാതലങ്ങളിലും, സ്ഥിരമായി സജ്ജീകരിക്കുവാനും,കൂടാതെ ദുർബലമേഖലകളെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളും, വിശദമായ മാപ്പിംഗുകളും ഇപ്പോൾ സർക്കാരിൻ്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ നടക്കുന്നതുമെല്ലാം വളരെയേറെ ശുഭോദർഹവും, പെട്ടെന്നുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളിൽനിന്ന് അനേകായിരം മനുഷ്യരെ സംരക്ഷിക്കുവാനുമെല്ലാം പര്യാപ്തമാണ്.

 എങ്കിൽ പോലും, തുടർച്ചയായി സംഭവിക്കുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നമ്മൾ കുറച്ചുകൂടി ജാഗരൂഗരാവ, കഴിയുന്നതും അത്തരം പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ മാറിനിൽക്കുവാനോ, സാവധാനം ഒഴിഞ്ഞു പോകുവാനോ കാണിക്കേണ്ട സന്നദ്ധത തന്നെയാണ് ഇത്തരം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും കഴിഞ്ഞു പോയ ഈ വലിയ വലിയ ഒരു കാര്യം ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പല ശാസ്ത്ര നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...