ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

ഷുഗർ ഫ്രീ ബനാന ഐസ് ക്രീം

വേനൽച്ചൂടിനെ വെല്ലാൻ പഞ്ചസാരയില്ലാത്ത ഒരു ' സൂപ്പർ ഐസ് ക്രീം ' കുട്ടികൾക്കായി വീട്ടിൽ തയ്യാറാക്കാം .  കടുത്ത വേനൽക്കാലത്ത്  ചൂട് കൂടുമ്പോൾ തണുത്ത വിഭവങ്ങൾക്കു വേണ്ടി കുട്ടികൾ വാശിപിടിക്കുന്നത് സ്വാഭാവികമാണ്.  എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന പല ഭക്ഷണസാധനങ്ങളിലും അമിതമായി അടങ്ങിയിരിക്കുന്ന പഞ്ചസാരയും , നിറങ്ങളും, പ്രിസർവേറ്റികളുമെല്ലാം ചേർന്ന ഭക്ഷണങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നതും ആശാസ്യമല്ല. അതുകൊണ്ട്, കഴിയുന്നതും കുട്ടികൾക്കായാലും മുതിർന്നവർക്കായാലും വീട്ടിൽത്തന്നെ പാചകം ചെയ്തെടുക്കുന്ന ഭക്ഷണസാധനങ്ങൾ മാത്രമേ കഴിക്കുകയൊള്ളൂ എന്നൊരു ശീലം വളർത്തിയെടുക്കുന്നത് എപ്പോഴും മികച്ച കുടുംബാരോഗ്യത്തിനും, ധനലാഭത്തിനുമെല്ലാം നല്ലതാണ്.  അതിനാൽ,  ഇവിടെ നമ്മൾ തയ്യാറാക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും വളരെയേറെ ഇഷ്ടപ്പെടുകയും , കോൺഫ്ലവറും, പഞ്ചസാരയും , അരിപ്പൊടിയുമെല്ലാം പൂർണ്ണമായും ഒഴിവാക്കി പകരം പഴങ്ങൾ ഉപയോഗിച്ചുള്ള ഒരു പ്രകൃതിദത്ത ( Healthy Homemade Icecream ) ഐസ് ക്രീമാണ്. പ്രകൃതിദത്ത  ഷുഗർഫ്രീ ബനാന ഐസ് ക്രീം റസിപ്പി   ഈന്തപ്പഴം - നേന്ത്രപ്പഴം ഹെൽത്തി ഐസ് ...

വീടും, സ്പീച്ച് തെറാപ്പിയും


 വീട്, അല്ലങ്കിൽ കുടുംബമെന്നത് നാലുചുവരുകൾക്കുള്ളിൽ കഴിയുവാനുള്ള വെറും ഇടങ്ങളല്ലന്ന് വീണ്ടും, വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന എത്രയേറെ സംഭവങ്ങളാണ് നിത്യേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്...!

സ്പീച്ച് തെറാപ്പി



ഈ കഴിഞ്ഞ ദിവസമാണ്, കുറേക്കാലത്തിനുശേഷം പഴയ ഒരു പരിചയക്കാരനെ അവിചാരിതമായി കണ്ടുമുട്ടിയത്.

ഒരുപാട് വിശേഷങ്ങൾ സംസാരിച്ചശേഷമാണ്, അദ്ദേഹം നഴ്‌സറി സ്‌കൂളിൽ പഠിക്കുന്ന തൻ്റെ മകൻ്റെ കുഞ്ഞിനെ എല്ലാദിവസവും, സ്പീച്ച് തെറാപ്പിക്കുവേണ്ടി' കൊണ്ടുപോകുന്ന കാര്യം പറഞ്ഞതുടങ്ങിയത്.

"സ്പീച്ച് തെറാപ്പിയോ..?. അതെന്തേ... കുഞ്ഞിന് സംസാരിക്കാനെന്തെങ്കിലും..?!" ഞാൻചോദിച്ചു..!

"അതെ ചെറിയ സംസാര വൈകല്യം...! വൈകല്യമെന്നല്ല... മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംസാരിക്കുകയേ ഇല്ലന്ന് പറയാം...!"

"തലച്ചോറിൻ്റേയോ, മറ്റേതെങ്കിലും, നാഡീ ഞരമ്പുകളുടേയോ പ്രശ്നങ്ങളാണോ എന്നറിയാൻ ഒരുപാടു ടെസ്റ്റുകളും, ഡോക്ടർമാരേയും സമീപിച്ചു... എന്നാൽ യാതൊരുവിധ കുഴപ്പങ്ങളുമില്ല. ഫലവുമുണ്ടായില്ല."

 "താനും, ഭാര്യയും, മകനും കുഞ്ഞും, മരുമകളുമടങ്ങുന്ന ആ ചെറിയ കുടുബത്തിൽ, രാവിലെ എല്ലാവരും ജോലിക്കായി പുറത്തേയ്‌ക്കുപോകും,പിന്നീട് വീട്ടിലുള്ളത്, വളരെ ചെറിയ ആ കുഞ്ഞും തൻറെ ഭാര്യയായ അമ്മൂമ്മയും മാത്രമാണ്."

"ഏതുനേരവും, കുട്ടിയുടെ അരികിൽ പോയിരുന്നു അതിനെ ശ്രദ്ധിക്കുവാനുള്ള മടികൊണ്ടോ എന്തോ... ഒരു മൊബൈൽ ഫോണെടുത്ത് തൻറെ ഭാര്യ കുഞ്ഞിൻറെ കൈയിൽ സ്ഥിരമായി, കളിയ്ക്കാൻ കൊടുക്കുന്നതിലാണ് തുടക്കം...!

പിന്നീട് ഫോൺ എടുത്ത് അമ്മൂമ്മയും സോഫയിൽ ചാഞ്ഞു കിടക്കും. അതിനിടയിൽ ആകെ കുഞ്ഞുമായി എന്തെങ്കിലും ഭക്ഷണം കഴിക്കുന്ന സമയത്തുമാത്രവും സംസാരം."

  "ഇത് ഒരു സ്ഥിരം പ്രകൃതം എന്നത് മാത്രമല്ല... അച്ഛനമ്മമാർ വന്നാലും സ്ഥിതി ഇങ്ങിനെയൊക്കെത്തന്നെ."

 അവരും, അവരുടെ തിരക്കുകളെല്ലാം കഴിഞ്ഞ് സ്വസ്ഥമായാൽ അവരുടെ സ്വന്തം ഇടങ്ങളിലേക്ക് തന്നെ തിരിയും. 

 " ഒരു പക്ഷേ... കുഞ്ഞ്, ഇത്രയും കാലത്തിനിടയിൽ  ആൾക്കൂട്ടങ്ങളോ, ബഹളങ്ങളോ.. എന്തിന്,ശരിയായ രീതിയിൽ പുറംലോകം തന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ... അതും ,സംശയമാണ്.! 

ഇതിനിടയിലാണ് കോവിഡ് എന്ന മഹാമാരിയും വന്നുപെട്ടത്... അതോടെ സംഗതി പൂർണ്ണമായി...! അൽപ്പമെങ്കിലും ഉണ്ടായിരുന്ന ഇടപഴുകലും, സംസാരങ്ങളുമെല്ലാം അതോടെ പൂർണ്ണമായും നിലച്ചു..!" 

ഇപ്പോൾ ആരോ പറഞ്ഞതനുസരിച്ചാണ്  സ്പീച്ച് തെറാപ്പി സെൻററിൽ കൊണ്ടുചെന്നാക്കിയത്.

 "തെറാപ്പി സെൻറർ കാണേണ്ടതുതന്നെയാണ്,... "-അദ്ദേഹം തുടർന്നു -

 "എത്രയേറെ കുഞ്ഞു കുട്ടികളെക്കൊണ്ടാണ് അത് നിറഞ്ഞിരിക്കുന്നത്..! സങ്കടം തോന്നിപ്പോകും.."

"നമ്മുടെ കാലത്ത് എവിടെയായിരുന്നു ഈ തെറാപ്പി സെൻററുകളെല്ലാം...? ലോകത്തിൻറെ തന്നെ നെറുകയിൽ ഉന്നത സ്ഥാനം വഹിക്കുന്ന നമ്മുടെ ചുണക്കുട്ടികളായ മിടുക്കൻമാരെല്ലാം ഏതെങ്കിലും തെറാപ്പി സെൻററിയോ, സ്പെഷ്യൽ കോച്ചിംഗ് സെൻററിൻ്റേയോ ഭാഗമാണോ..?!" .... പറഞ്ഞാൽ ഒറ്റനവധി പറയുവാനുണ്ട്...!" - ആ മനുഷ്യൻ നിരാശയോടെ പതിയെ നടന്നു നീങ്ങി -

ആലോചിച്ചാൽ അയാളുടെ, രോഷത്തിലും, വേദനയിലും ഒരുപാടു കാര്യങ്ങളുണ്ട്. ഓർമ്മയിലേയ്ക് പെട്ടെന്ന് ഓടിവന്നത്,... വീടിനടുത്തുള്ള, പ്രശസ്ത വാഗ്മിയും, എഴുത്തുകാരനുമായ പഴയ ഒരുപ്രൊഫസറാണ്. ആവശ്യത്തിലധികം സമ്പത്തും, സൗകര്യങ്ങളുമെല്ലാമുണ്ടായിട്ടും ആ മനുഷ്യൻ തൻറെ കുട്ടികളെ, പഠനത്തിനായ് പറഞ്ഞയച്ചത്, തൊട്ടടുത്തുള്ള സർക്കാർ സ്ക്കൂളിലേയ്ക്കായിരുന്നു

.ചോദിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞു, "ഞാൻ കോളേജിൽ, എൻറെ കുട്ടികളെ ഇംഗ്ലീഷും, ഇംഗ്ലീഷ് സാഹിത്യവുമെല്ലാം പഠിപ്പിക്കുന്നത്, ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലും പോയി പഠിച്ചിട്ടൊന്നുമല്ല. എല്ലാവരേയും പോലെ, ഏറെ നടന്ന് ഒരുപാട് പരിമിതികൾ മാത്രമുണ്ടായിരുന്ന ഒലമേഞ്ഞ സാധാരണ സർക്കാർ സ്കൂളിൽ തന്നെയായിരുന്നു...! 

"അതുകൊണ്ട് ഒരു സ്കൂളിലും, സിലബസിലും കാണിച്ചുതരാത്ത ഒരുപാടു മനുഷ്യരേയും, ചുറ്റു പാടുകളേയും,, കാഴ്ച്ചകളേയും ജീവിതത്തിൽ അത് സമ്മാനിക്കുകയും ചെയ്തു. അതൊരു മുതൽക്കൂട്ടാവുകയും ചെയ്തു.ഇന്ന് ലോകത്തിലെവിടെയും, തീരെ ലഭിക്കാത്തതും, ഞാൻ എൻറെ ജീവിതം പടുത്തുയർത്താൻ ഉപയോഗിച്ചതുമായ മുഖ്യ മൂലധനവും അതുതന്നെയായിരുന്നു."

ഒരുപാട് സത്യസന്ധമായ വാക്കുകളായിരുന്നു അത്.

 പുറം ലോകത്തെ യാഥാർത്ഥ്യങ്ങളും, കാഴ്ചകളുമായി മനസ്സിനെ കൂട്ടിയിണക്കാനും, പരുവപ്പെടുത്താനും കഴിയുക എന്നത് ജീവിതത്തിൻറെ പ്രധാന പാഠങ്ങളിൽ ഒന്നുതന്നെ... മുൻപ് പറഞ്ഞതുപോലെ ..ഒരു പാഠശാലയ്ക്കും ഒരിക്കലും പഠിപ്പിച്ചു തരുവാൻ കഴിയാത്തതും, ഒരു സിലബസ്സിലും പെടാത്തതുമായ പാഠങ്ങൾ നമ്മുടെ കൈമുതലായി സൂക്ഷിക്കാൻ കഴിയുക എന്നത്, ഏതൊരു കനത്തവെല്ലുവിളികളേയും നേരിടുവാനുള്ള ഒറ്റമൂലിയെന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും.

 മനുഷ്യനെന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മധൈര്യവും, കരളുറപ്പും നൽകുന്നതും ഇത്തരം, വൈവിധ്യം നിറഞ്ഞ കാഴ്ചകളും, മനുഷ്യരും, അനുഭവങ്ങളുമെല്ലാം മനസ്സിൽ നിറയുമ്പോൾ   മാത്രമാണ്. 

 ഇന്നിപ്പോൾ പലരും, മോട്ടിവേഷൻ ക്ലാസുകൾക്കും, പലതരം മനശാസ്ത്ര ചികിത്സാ ഉപദേശങ്ങളുടെയല്ലാം. പിറകേ പായേണ്ടിവരുന്നതും,മിക്കവാറും,. ഇത്തരം സാമൂഹിക ബന്ധമില്ലായ്‌മയിൽ നിന്നുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നുതന്നെ.

 ഏതായാലും മുകളിൽ സൂചിപ്പിച്ച പ്രൊഫസറുടെ, ഒരുമകൻ, ഇപ്പോൾ രാജ്യത്തെ ഒരു പ്രധാന ഇംഗ്ലീഷ് പത്രത്തിൻ്റെ ലേഖകനും, മറ്റേയാൾ ഡോക്ടറുമാണ് എന്നതാണ് യാഥാർഥ്യം!  

യഥാർത്ഥത്തിൽ, വാക്കുകൾക്കും, ചിന്തകൾക്കും, മറു ചോദ്യങ്ങളുണ്ടാകുമ്പോൾ മാത്രമേ നമുക്ക്, സ്വതന്ത്രമായ ചിന്തകളിലേക്കും, നമ്മുടേതായ ഉത്തരങ്ങളിലേയ്ക്കും മനസ്സിനെ ചലിപ്പിക്കുവാൻ കഴിയൂ എന്നതാണ് സത്യവും!

അതിനാൽ തന്നെ, കുഞ്ഞുങ്ങൾ, ശൈശവാവസ്ഥയിൽ തന്നെ പുറം ലോകത്തെ വെളിച്ചം ആസ്വദിക്കുകയും, ലോകത്തോടും, പ്രപഞ്ചത്തോടും സംവദിക്കുകയും, സ്വതന്ത്രമായി ഓടിനടക്കുകയും, ബഹളം വെക്കുകയും തന്നെ ചെയ്യട്ടെ.

അതിന് സമൂഹത്തിൻറെ പുറം കാഴ്ചകളിൽ നിന്നുതന്നെ ആവശ്യമായ വെള്ളവും, വെളിച്ചവും നൽകലാകട്ടെ നമ്മുടെ ഓരോരുത്തരുടെയും കടമ. അക്ഷരങ്ങളും, വാക്കുകളും കാണാപ്പാഠം പഠിക്കുവാനല്ല... ചുറ്റപാടുമുള്ളവയോട് സ്വതന്ത്രമായി സംവദിക്കുകയും, പ്രതികരിക്കുകയും ചെയ്യുന്ന നല്ല ഒരു തലമുറയുടെ ബാല്യത്തേയാണ് നമ്മൾ വാർത്തെടുക്കേണ്ടത്. ഓരോ കുഞ്ഞുങ്ങളും വീടിൻറെ നിറ ദീപങ്ങളും, നാളത്തെ വാഗ്ദാനങ്ങളും തന്നെ.



.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...