ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട്  പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...

ഉടമ സ്വന്തമായി നിർമ്മിച്ച ഹുരുഡീസ് വീട്


ഹുരുഡീസ് വീട്



 ഒരുപാട് വ്യത്യസ്തമായ ചിന്തകളുടേയും, അനുഭവങ്ങളുടേയും ആകെ തുകയാണ്, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, പുതിയകാവിലുള്ള ശ്രീ. ഷൺമുഖൻറെ രണ്ടായിരത്തി എഴുന്നൂറ് സ്ക്വയർ ഫീറ്റിലുള്ള" ജാനു "എന്ന പേരിലുള്ള വീട്.

https://www.vlcommunications.in/

ഹുറുഡീസിൽ നിർമ്മിച്ച വീട്



 വീട് ഒരു പിന്തുടർച്ചയാണന്നും, അത്, കടന്നുവന്ന വഴികളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ മനുഷ്യൻ അങ്ങനെയാണ്, തൻ്റെ അമ്മയുടെ ഓർമ്മകൾക്കായി വീടിന് ജാനു എന്ന പേര് നൽകിയത്.

വീട് എന്നത് കേവലം നമ്മുടെ സാമ്പത്തിക ഭദ്രതയോ പ്രൗഢിയോ കാണിക്കുവാനുള്ളതല്ലന്നും, കലഹിക്കുവാനുള്ളതാണങ്കിൽ, കലഹിക്കുവാനും, സ്നേഹിക്കുവാനുള്ളതാണങ്കിൽ സ്നേഹിക്കുവാനും, പരസ്പരം പങ്കുവെയ്ക്കപ്പെടേണ്ടതാണങ്കിൽ, പങ്കുവെയ്ക്കപ്പെടാനുള്ള ഇടം കൂടിയാകണം.എന്നതാണ് അദ്ദേഹത്തിൻ്റെ പക്ഷം.

 ഇത്തരം ഒരു ചിന്തയിലൂടെയാണ് വർഷങ്ങളായി ,ചെന്നെയിൽ വാസമുറപ്പിച്ച ഷൺമുഖനും, ഭാര്യയും, സിവിൽ എഞ്ചിനീയറായ മകൻ സരോദ് ഷായും നാട്ടിലെത്തി സ്വന്തം ഭൂമിയിൽ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്.  

വീട് നിർമ്മാണം

ഒരു മെട്രോ നഗരത്തിൻറെ തിരക്കുകളിൽ നിന്നും, ഇടുങ്ങിയ ജീവിതച്ചുവരുകളുടെ ഇരുളിൽ നിന്നും വ്യത്യസ്തമായി, വളരെ തുറസ്സായതും, വെളിച്ചവും, കാറ്റും, മഴയുമെല്ലാം യഥേഷ്ടം കയറിവന്ന് ഇറങ്ങിപ്പോകുന്നതുമായ ഒരു കോർട്ട്യാടാണ് ഈ വീടിനുവേണ്ടി ആദ്യം പ്ലാൻ ചെയ്തത്.

അതിനുശേഷം മാത്രമാണ് വീടിൻ്റെ മുഴുവൻ വലിപ്പത്തെക്കുറിച്ചും, ബജറ്റിനെക്കുറിച്ചുമെല്ലാം ചർച്ചപോലും തുടങ്ങിയത്.മകൻ സരോദ് ഷാ പറഞ്ഞു.

https://www.vlcommunications.in/

പ്രകൃതി ഭവനനിർമ്മാണത്തിൽ, കുപ്പികൾ ഉപയോഗിച്ചു ചെയ്തിരിക്കുന്ന ഇൻറീരിയർ വർക്കുകൾ



കയറിച്ചെല്ലുമ്പോൾ, വീടിൻ്റെ സിറ്റൗട്ടും കടന്ന് പ്രധാന ഹാളിന് ,ഇടതുവശത്തായി, തുറന്ന കിച്ചനോട് ചേർന്ന് നിൽക്കുന്ന  കോർട്ട്യാർഡ് തന്നെയാണ് ഈ വീടിൻ്റെ പ്രധാന ഹൈലൈറ്റ്.

മാത്രമല്ല എപ്പോഴും വീടിനുള്ളിൽ നിറഞ്ഞ പ്രകാശവും, വായുവും, കാറ്റുമെല്ലാം കടന്നുവരുന്നതിനനുസൃതമായി വല്ലാത്ത ഒരു പോസിറ്റീവ് എനർജി നിറയ്ക്കാനും ഈ കോർട്ട്‌യാർഡിൻറെ നിർമ്മാണം വഴി സാധിച്ചു.

ഇൻറർലോക് ഇഷ്ടികകൾ ഉൾപ്പടെ പല വസ്തുക്കളും വീടിൻ്റെ നിർമ്മാണത്തിനായി ആലോചിച്ചുവെങ്കിലും പലകാരണങ്ങൾ കൊണ്ടും അവസാനം പൊറോട്ടം (ഹുറുഡീസ്) ബ്രിക്സുകളിൽ ചെന്നെത്തുകയായിരുന്നു. 

ഹുരുഡീസ് ബ്രിക്കുകളുടെ ഗുണങ്ങൾ.

പൊറോത്തം ബ്രിക്കുകളുടെ പ്രധാന ഗുണം , ചൂടിനെ കുറയ്‌ക്കുക എന്നതു തന്നെ. രണ്ടാമതായി പ്ളാസ്റ്ററിംഗോ, പെയിൻറിംഗോ ആവശ്യമില്ല എന്നതും, ഈർപ്പം വലിച്ചെടുക്കുകയുമില്ലന്നുള്ളതും പൊറോത്തം ബ്രിക്സുകളെ ഇപ്പോൾ പ്രിയങ്കരമാക്കുന്നു.

ഓപ്പൺ കിച്ചൺ, ഹാൾ ,ഡൈനിംഗ്, വർക്ക് ഏരിയ, കോർട്ട്യാർഡ്, ബാൽക്കണി എന്നിവ ചേർന്നതാണ് രണ്ടായിരത്തി എഴുന്നൂറ് സ്‌ക്വയർഫീറ്റിൽ രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ വീട്

https://www.vlcommunications.in/

കേരളത്തിലെ ഹുറുഡീസ് ഭവനങ്ങൾ



ഓരോ മുറികൾക്കും മൺമറഞ്ഞവരുടെ പേരുകൾ!


ഇവിടെ, തീർത്തും വളരെ അത്ഭുതകരവും, വ്യത്യസ്ഥവുമായി തോന്നിയത്, ഓരോ ബഡ്‌റൂമുകൾക്കും മൺ മറഞ്ഞുപോയ മാതാ പിതാക്കളുടെ പേരുകൾ നൽകിയിരിക്കുന്നു എന്നതാണ്.  അതിനു കാരണം വീട് എന്നത് ഒരു തലമുറകളുടെ തുടർച്ചയാണ് എന്നതും .

ചിലവ് കുറഞ്ഞ വീട്

ചിലവ് വളരെ നന്നായി കുറച്ച്, എങ്ങനെ മനോഹരമാക്കാം എന്നതായിരുന്നു ആദ്യത്തെ ചിന്ത. 

അതിനായി നല്ല രീതിയിലുള്ള ഗൃഹപാഠം നടത്തി മികച്ച തൊഴിലാളികളെ ഉപയോഗിച്ച് സ്വന്തം നിലയിൽ തന്നെ നിർമ്മാണം നടത്തുകയായിരുന്നു.

രണ്ടാമതായി മരം പൂർണ്ണമായി ഒഴിവാക്കി പകരം ഇരുമ്പ്, ജി.ഐ. ഷൂ, എന്നിവ കൂടുതലായി ഉപയോഗിച്ചു.

അടുക്കളയുടെ ഇൻറീരിയർ വർക്കുകൾക്ക് എസ്.സി.പി. കബോർഡുകളും, ബെഡ്‌റൂമുകളും എൻ.പി.സി. ഡോറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഏകദേശം ആയിരത്തോളം ബിയർ കുപ്പികൾ ഈ വീടുനിർമ്മാണത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്നു. വിവിധ ഇടങ്ങളിൽ, പ്രകാശം കടത്തിവിടാൻ അനുയോജ്യമായ രീതിയിൽ വളരെ ഭംഗിയായി നിരത്തിവെച്ചതാണ് ഇത് സാദ്ധ്യമാക്കിയത്. 

മുകൾ നിലയിൽ വളരെ സൗകര്യത്തോടെ, മനോഹരമായി ഒരുക്കിയിരിക്കുന്ന ബാൽക്കണിയാണ് ഇതിൻ്റെ മറ്റൊരാകർഷണം. പൊറോട്ടം ബ്രിക്കുകളും, ഇഷ്ടികകളും, ബിയർകുപ്പികളും വ്യത്യസ്തമായ ഡിസൈനുകളിൽ അടുക്കി അതിൻ്റെ മനോഹാരിതയും പൂർണമാക്കിയിരിക്കുന്നു.കൂടാതെ മുകൾ നിലയിലുള്ള ഹാൾ, ചെറിയ കുടുംബ സംഗമം പോലുള്ളവ നടത്താവുന്ന രീതിയിലാണ് വിശാലമാക്കിയിട്ടുള്ളത്.

https://www.vlcommunications.in/
പ്രകൃതി സൗഹാർദ്ദ ഭവനത്തിലെ ഓപ്പൺ കിച്ചൺ.


 സ്‌പേയ്‌സുകൾ നന്നായി ഉപയോഗിക്കുകയും, അതിന് യോജിച്ച വിധത്തിലുള്ള നിർമ്മാണ വസ്തുക്കൾ കണ്ടെത്തുകയും, കാറ്റും, വെളിച്ചവും വീടിനുള്ളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന രീതിയിലാണ്. നിർമ്മാണ വൈദഗ്ദ്ധ്യം തന്നെയാണ് വീടിൻ്റെ വലിയ പ്രത്യേകതയും.

 നിർമ്മാണത്തിന് ആവശ്യമായ ബ്രിക്കുകളെല്ലാം ബാംഗ്ലൂരിൽ നിന്നാണ് വരുത്തിയത്. 

വീട് ഡിസൈൻ.

 ഏതൊരു നിർമ്മിതി എടുത്തുനോക്കിയാലും, അതിലെല്ലാം ചില പഴയകാല രാജകൊട്ടാരങ്ങളുടെ നിർമ്മാണരീതിയുടെ ശേഷിപ്പുകൾ കാണുവാൻ കഴിയുന്നു എന്നതാണ് പലവീടുകളുടേയും ഡിസൈനുകളിൽ ഒരു പോരായ്മയായി  തോന്നിയിട്ടുള്ളതെന്നാണ് വീട്ടുടമയുടെ നിഗമനം.

 പ്രത്യേകിച്ച് ഇപ്പോൾ എല്ലാവീടുകളിലും കണ്ടുവരുന്ന ചാരുബെഞ്ചുകൾ, ഗോവണികൾ, ആർച്ചുകൾ, എന്നുവേണ്ട തൂണുകൾ പോലും, നമ്മൾ അറിഞ്ഞോ, അറിയാതെയോ നിർമ്മിക്കുന്നത് അത്തരം ചില മാതൃകകൾ സങ്കൽപ്പങ്ങളുടെ ഭാഗമാകണം.

എങ്കിൽപ്പോലും പലരുടേയും അഭിപ്രായങ്ങളിൽ വീണ്ടും ഉയർന്നു വന്ന ഇത്തരം മാതൃകകൾ ബോധപൂർവ്വം ഉപേക്ഷിച്ച്. ഈ വീടിനെ മറ്റൊരു തരത്തിൽ നിർമ്മിക്കുകതന്നെയായിരുന്നു.

 വീട് എന്നത് ഒരു തുറന്ന മനസ്സിൻറെ ഇടംകൂടി ആയതിനാൽ, ഇവിടെ ബഡ്‌റൂമുകൾ ഒഴിച്ച് സ്വകാര്യ ഇടങ്ങൾ കുറവാണന്നും. ബാൽക്കണിയിലായാലും, അടുക്കളയിലായാലും, ഹാളിലായാലും, ആരെയും നേരിൽ കണ്ട് സംവദിക്കാമെന്നും ഈ വീടിൻ്റെ മറ്റൊരു പ്രത്യേകതയാണ്.  

എന്തായാലും വളരെ മനോഹരമായി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ വീടിൻ്റെ മൊത്തം നിർമ്മാണച്ചിലവിനായ് വന്നത് ഏകദേശം നാല്പത്തിയേഴ് ലക്ഷമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...