ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

പൊളിയല്ലേ മലയാളി! അബ്ദുൾ റഹിമിനായി 34 കോടി രൂപ പിരിച്ച് കേരളം

  റഹീമിൻറെ മോചനം; 34 കോടിയുടെ ദയാധനം. "Abdul Rahim Kerala Crwdfunding 34 crore Malayali Unity "     അൽപ്പകാലം മുൻപുള്ള ഒരു സംഭവമാണ്.  അതിനാൽ തന്നെ, അത് മനുഷ്യത്വം നിറഞ്ഞതും മാതൃകാപരവും, പുരോഗമനപരവും സംസ്ക്കാരസമ്പന്നവുമായ മനുഷ്യരുടെ  കൂട്ടായ്മ എന്ന നിലയിൽ അതിനെ കാണുവാതിരിക്കുവാനും, പറയാതിരിക്കുവാനും  സാദ്ധ്യമല്ല താനും. കാരണം, പ്രത്യേകിച്ച് കേരളത്തെക്കുറിച്ച് ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന അസത്യപ്രചരണങ്ങൾക്കും, കല്ലുവെച്ച നുണക്കൂമ്പാരങ്ങൾക്കുമിടയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു സ്ഥലമെന്ന രീതിയിലും ഇത്തരം മഹത്തരമായ മനുഷ്യരുടെ  കൂട്ടായ്മകളെക്കുറിച്ച്  ആരും അറിയാതെ പോകുന്നതും ശരിയല്ല.! ചിന്തിച്ചാൽ ആരും മൂക്കത്തു വിരൽവെച്ചുപോകുന്ന പ്രകൃതമാണ് മലയാളികളുടേത്.  വിദേശങ്ങളിൽ മാത്രമല്ല. ചന്ദ്രനിൽചെന്നാൽ പോലും അവിടേയും ഒരു മലയാളിയുണ്ടാകുമെന്ന് പൊതുവിൽ ഹാസ്യരൂപേണ പറയുന്നതാണങ്കിലും, അതിലും അൽപ്പം അതിശയോക്തി കലർന്ന വാസ്‌തവമുണ്ട്.  കാരണം ഏതുമേഖലകളിലും കടന്നുകയറി കഴിവുതെളിയിക്കുവാനുള്ള മലയാളികള...

ഹുരുഡീസ് വീടുകൾ

 

ഹുരുഡീസ് വീടുകളുടെ ഗുണഫലം

കേരളത്തിൽ ദിവസേനയെന്നോണം, വീടു നിർമ്മാണത്തിൽ പലവിധ പരീക്ഷണങ്ങളും, വിപ്ളവകരമായ മാറ്റങ്ങളുമാണ് പലപ്പോഴും കാണാൻ കഴിയുന്നത്. 




https://www.vlcommunications.in/2022/11/blog-post.html
ഹുറുഡീസ് വീടുകൾ

അതിൽ ഇപ്പോൾ വ്യാപകമാകുന്നത് ഹുരിഡീസ് ഉപയോഗിച്ചുള്ള വീട് നിർമ്മാണമാണ്. 

സിമന്റ് പ്ളാസ്റ്ററിംഗ് ഒഴിവാക്കാമെന്നതും,ചൂടിനെ പ്രതിരോധിച്ച് വീടിന് ഉൾവശം തണുപ്പ് നിലനിർത്താൻ കഴിയുന്നതും അതിന്റെ പ്രധാന ഗുണവശങ്ങളായി പലരും ചൂണ്ടിക്കാട്ടുന്നു. സാധാരണ കാലാവസ്ഥയിൽ, ഫാനോ, എ.സിയോ പോലും ആവശൃമില്ലന്ന് അനുഭവസ്ഥർ പറയുന്നു.

ഇവിടെ ചിത്രത്തിൽ കാണുന്നത്, മലപ്പുറം മഞ്ചേരിയിൽ ഹുരിഡീസ് ഉപയോഗിച്ചു നിർമ്മിച്ച വിജീഷിൻറെ ആയിരം സ്ക്വയർ ഫീറ്റ് വീടാണ്. രണ്ട് ബെഡ്‌റൂമുകളും, ഹാളും, അടുക്കളയും, സിറ്റൗട്ടും, ഡൈനിംഗും അടങ്ങുന്നതാണ് വീട്.

പ്രതൃേകിച്ച് മേൽനോട്ടക്കാരൊന്നുമില്ലാതെ, ഓരോന്നിനും പരിചയ സമ്പന്നരായ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു നിർമ്മാണം.

ഹുരുഡീസ് ഇഷ്ടികകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്.

കേരളത്തിൽ പലസ്ഥലങ്ങളിലും, ഹുരിഡീസ് നിർമ്മിക്കുന്നുണ്ടങ്കിലും ഇതിനാവശൃമായത് ബാംഗ്ലൂരിൽ നിന്ന് വരുത്തുകയായിരുന്നു.

 ഒരു വർഷം മുമ്പ് വീടുനിർമ്മാണം ആരംഭിക്കുമ്പോൾ ഏകദേശം 61 രൂപയ്ക്ക് ലഭിച്ചിരുന്ന കട്ടകൾ ഇപ്പോൾ 75 രൂപയിൽ എത്തിയിരിക്കുന്നു.

 ഹുരിഡീസ് ഇഷ്ടികകൾ വാങ്ങുമ്പോൾ അതിൻറെ ക്വാളിറ്റി വൃക്തമായി പരിശോധിക്കാത്ത പക്ഷം വലിയ തോതിൽ നഷ്ടം സംഭവിക്കാമെന്നും വീട്ടുടമസ്ഥൻ പറയുന്നു

ആദ്യ ഘട്ടങ്ങളിൽ കൊണ്ടുവന്ന ഹുറുഡീസ് ഇഷ്ടികകളുടെ പ്രതലങ്ങൾക്ക് ചെറിയ വളവ് ഉണ്ടായിരുന്നതായും , തത്ഫലമായി അത് ഉപയോഗിക്കാൻ കഴിയാതെ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തു. ഏകദേശം 3700 ഹുരിഡീസ് ഇഷ്ടികകളാണ് ഇതിന്റെ നിർമ്മാണത്തിനായി വന്നത്.

ഇഷ്ടികകൾ തിരഞ്ഞെടുക്കുമ്പോൾ, വാങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ ഇഷ്ടികകൾ ഉപയോഗിച്ചു നിർമ്മിച്ച വീടുകൾ കണ്ട് വിലയിരുത്തി ബോധപൂർവ്വം മാത്രം വാങ്ങുകയാണ് ഉചിതമെന്ന് വീട്ടുടമ സാക്ഷ്യപ്പെടുത്തുന്നു.

ഹുരുഡീസ് വീടുകളുടെ നിർമ്മാണം

പില്ലറുകളൊന്നും നൽകാതെ നിർമ്മിച്ച ഈവീടിൻറെ, കട്ടിളകളും, ജനൽ ഫ്രെയിമുകളുമെല്ലാം കോൺക്രീറ്റിൽ നിർമ്മിച്ചവയും,വാതിലുകളും ,സ്റ്റെയർകെയ്സ് സ്റ്റെപ്പുകളുമെല്ലാം മരം കൊണ്ട് നിർമ്മിച്ചതുമാണ്.

22 ലക്ഷം രൂപയാണ്. ആയിരം സ്ക്വയർ ഫീറ്റുള്ള ഈ ചെറിയ വീടിന്റെ നിർമ്മാണച്ചിലവ്.

ഇഷ്ടികകളുടെ വലിയ ദ്വാരങ്ങളിലൂടെ വയറിംഗ്, പ്ലബ്ബിംഗ് വർക്കുകളുടെ പൈപ്പുകൾ കടത്തി വിടാമെന്നതും, അധികമായി ഭിത്തികൾ വെട്ടിപ്പൊളിക്കാതെ തന്നെ അത്തരം ജോലികൾ ഭംഗിയോടെ ചെയ്യാമെന്നതും ഇത്തരം വീടുകളുടെ മറ്റൊരു പ്രതൃേകതയാണ്.!

 നിർമ്മാണത്തിന്, പ്രവൃത്തി പരിചയം സിദ്ധിച്ച തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുവാനും കഴിഞ്ഞാൽ കൂടുതൽ സമയ നഷ്ടവും, പണവും ലാഭിക്കാനും കഴിയും!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...