ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ

പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്. എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധ...

ഒരു മഴക്കാലത്തിൻറെ ഓർമ്മക്ക്


മഴക്കാലം 

വലിയ ഗൃഹാതുര സ്മരണകളിലേക്ക് നമ്മെ പലപ്പോഴും നയിക്കുന്ന ഒരു മനോഹരമായ കാലം! 
 ഒരു തലമുറയുടെ ,ബാല്യം മുതൽ വാർദ്ധക്യം വരെ ... ഉള്ളു നിറയ്ക്കുന്ന കുറേ ഓർമ്മകളുടെ പശ്ചാത്തലസംഗീതം പോലെ അത് പലപ്പോഴും നിറഞ്ഞു നിൽക്കുന്നു....!
ഒരു കാലത്ത് മനുഷ്യർ തങ്ങളുടെ ജീവിതം തന്നെ കരുപ്പിടിപ്പിച്ചിരുന്നത് , കൃഷിയും ... അതുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകളിലൂടെയുമായിരുന്നു.!

https://www.vlcommunications.in/2022/07/blog-post_17.html
കേരളം



അങ്ങിനെയുള്ള ഒരു കാർഷികേരളത്തിൻറെ നിത്യജീവിത യാഥാർത്ഥ്യങ്ങളിൽ, പ്രകൃതിയ്ക്കും, കാലാവസ്ഥയ്ക്കും വളരെയേറെ പ്രാധാന്യം കല്പിച്ചിരുന്നു.. 
മഴക്കാലം, ശൈത്യകാലം , എന്നിങ്ങനെ മാറി വരുന്ന ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിവിധയിനം കൃഷി രീതികൾ തുടർന്ന് വരികയും, , വിളവെടുക്കുകയും, ചെയ്തു.

അങ്ങിനെ കേരളത്തിൻറെ കാലാവസ്ഥയും,പ്രകൃതിയും, മനുഷ്യനും കൈകോർത്തതിൻറെ ഫലമെന്നോണം കേരളം പച്ചപുതച്ച സമൃദ്ധമായ കാർഷിക കേരളമാവുകയും, കേരളത്തിൻറെ ഏതൊരു ആഘോഷങ്ങളും, കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ഉത്സവങ്ങളായി മാറിത്തീരുകയും ചെയ്തു.!


ഇത്രയും പറയുവാൻ കാരണം പണ്ട് മഴക്കാലമെന്ന് പറയുമ്പോൾ , ആദ്യം മനസ്സിലേയ്ക്കൊടിയെത്തുക , വരലുകളും , പരൽ മീനുകളും , വലിയ കുളങ്ങളും , തോടുകളും , നിറഞ്ഞൊഴുകുന്ന പാടവരമ്പുമെല്ലാമായിരുന്നു .

അതിനിടയിൽ, ശക്തമായി ഒഴുകി വരുന്ന മഴവെള്ളപ്പാച്ചിലുകളെ ...ചാലു കീറി ഒഴുക്കിവിടുന്നതിനും , തെങ്ങിൻ തോപ്പുകളിൽ തടം മൂടുവാനും , മറ്റു കൃഷിപ്പണികളുമായി സദാ സമയവും പാളത്തൊപ്പിയും , തോർത്ത് മുണ്ടുമുടുത്ത് തൂമ്പയും , കലപ്പയുമായി നീങ്ങുന്ന നിരവധി കർഷക തൊഴിലാളികളും നാടിൻറെ നാനാ ഭാഗത്ത് ദൃശ്യമായിരുന്നു.!

 മറ്റൊരു ഭാഷയിൽ പറഞ്ഞാൽ കാർഷികേരളത്തിൻറെ ജീവനാഡി എന്നു തന്നെ പറയാം ! 
അന്നത്തെ കാലാവസ്ഥ പ്രവചനമെന്നാൽ ഒരു പരിധി വരെ മണ്ണും , കൃഷിയും, പ്രകൃതിയുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്ന ഇത്തരം കർഷകതൊഴിലാളികളുടെ ചില കണക്കുകളായിരുന്നു.!

 പലപ്പോഴും മഴക്കാല ചിത്രങ്ങൾക്കിടയിൽ എവിടെ
യെങ്കിലുമായി , മേൽപ്പറഞ്ഞ ഒരു കർഷകത്തൊഴിലാളിയുടെയെങ്കിലും ബിംബങ്ങളില്ലാത്ത ചിത്രങ്ങൾ അക്കാലത്ത് അപൂർവ്വം.! 

എന്തായാലും, പ്രത്യേകിച്ച് കള്ള കർക്കിടമെന്ന വിളിപ്പേരുള്ള ആ പെരുമഴക്കാലം സാധാരണക്കാരായ മനുഷ്യരും, കൂലിത്തൊഴിലാളികളുമെല്ലാം ഒരു വലിയ ദരിദ്ര കാലം കൂടിയായിരുന്നു..!

 പഞ്ഞമാസമെന്ന് ഓമനപ്പേരിട്ടു വിളിച്ചിരുന്ന, കൃഷിയും, ജോലിയും, കൂലിയുമൊന്നുമില്ലാതിരുന്ന ആ പട്ടിണി കാലങ്ങളിൽ, അന്നൊക്കെ പറമ്പുകളിലും തൊടിയിലെല്ലാം സമൃദ്ധമായി വളരുന്ന ചീര, മത്തൻ, കുമ്പളം, തഴുതാമ, പയർ ഇല, താൾ തുടങ്ങി അക്കാലത്ത് സുലഭമായി ലഭിച്ചിരുന്ന ഇലകൾ ഉപയോഗിച്ചുള്ള കറികളും , കഞ്ഞിയും, ചക്ക പപ്പടവും.
പ്രധാന ഭക്ഷണ വിഭവങ്ങളായിരുന്നു.!

 പക്ഷേ ... കാലങ്ങൾ വളരെയേറെ കഴിഞ്ഞു പോവുകയും, മനുഷ്യർ അതിലേറെ സാമൂഹ്യ പുരോഗതി കൈവരിച്ചു എന്നും അവകാശപ്പെടുന്ന ഇക്കാലത്ത്,
വലിയ തോതിലുള്ള പഞ്ഞത്തിൻ്റേയും, ഇല്ലായ്മയുടേയുമൊന്നും കഥകളൊന്നും പുതുതലമുറയ്ക്ക് പറയുവാനായില്ലങ്കിലും,
 ഇപ്പോഴും ബഹുഭൂരിപക്ഷവും ,
ആരോഗ്യസംരക്ഷണത്തിൻറെ കാര്യത്തിൽ , പണ്ട് ഇല്ലായ്മയുടെ കാലങ്ങളിൽ സ്വീകരിച്ചിരുന്ന ജീവിത രീതികളും ഭക്ഷണക്രമങ്ങളും എല്ലാം ഇപ്പോഴും തുടരുന്നു
 പഴയകാല തലമുറ എത്രമാത്രം പ്രകൃതിയോട് ചേർന്ന് ജീവിച്ചിരുന്നു എന്ന വലിയൊരു അടയാളമായിത്തന്നെ നമുക്ക് രേഖപ്പെടുത്താവുന്നതാണ്. 

മാത്രമല്ല പ്രകൃതിയിലൂടെയും , പ്രകൃതി ജീവിതത്തിലൂടെയും പരമ്പരാഗതമായി പഴയ തലമുറ ആർജ്ജിച്ചെടുത്ത പല കാര്യങ്ങളും ഇന്നത്തെ ശാസ്ത്ര യുഗത്തിലും മനുഷ്യർ അതിനെ
തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുന്നു എന്നതും വളരെ ശ്രദ്ധേയം.തന്നെ..!! 

മഴയും, മഴക്കാലവുമെല്ലാം ഒരു വിഭാഗത്തിൻ്റെ പട്ടിണിയുടെയും പരിവട്ടങ്ങളുടെയും കാലമായി നിലനിൽക്കുമ്പോൾ തന്നെ... മഴയുടെ ചില കാൽപ്പനിക ഭാവങ്ങൾ നമ്മുടെ കഥകളിലും, കവിതകളിലും, പാട്ടുകളിലും, സിനിമകളിലും, എന്തിന് നമ്മുടെ ചിന്തകളിൽ പോലും ഇപ്പോഴും മനോഹരമായി നിറഞ്ഞു നിൽക്കുന്നു.

 ഒരു പ്രമുഖ സിനിമയിൽ മരണത്തിൻറെ മിത്തായും. മറ്റൊരു സിനിമയിൽ പ്രണയത്തിൻറെ ഭാവമായും , ചിലയിടങ്ങളിൽ ഗൃഹാതുരത്വം പടർത്തുന്ന സംഗീതമായും ഇങ്ങിനെ ഏതു തരത്തിലുള്ള ഭാവങ്ങളിലാണ് മഴയെ നാം കൊണ്ടാടുന്നത്...!

 അൽപ്പം കൂടി പുറകോട്ട് പോയാൽ ബാല്യകാല സ്മരണകളിലാകും കുറച്ചു കൂടെ പഴയ തലമുറ തങ്ങളുടെ മഴക്കാലങ്ങളെ ഓർമ്മിച്ചെടുക്കുക...!

കാരണം വർണ്ണക്കുടകളും , സാധാരണ കുടകളുമെല്ലാം വരുന്നതിനും മുൻപേ വലിയ വലിപ്പത്തിലുള്ള ചേമ്പിലകളായിരുന്നു അന്നത്തെ മനുഷ്യരുടെ മഴയെ പ്രതിരോധിക്കുവാനുള്ള ഏക മാർഗ്ഗം.!

സ്കൂളുകളിലേക്ക് പോകുന്ന കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ അന്നത്തെ കാലത്ത് ചേമ്പില തലയിൽ ചൂടി പോകുന്ന കാഴ്ച സർവ്വസാധാരണമായിരുന്നു.!

 പിന്നീട് കാലവും, കാലാവസ്ഥയും, മനുഷ്യ ജീവിതവും ആധുനികത പ്രാപിക്കാൻ തുടങ്ങിയതോടെ ... മനുഷ്യർ, മഴയെന്നല്ല... മാറി വരുന്ന ഓരോ കാലാവസ്ഥയേയും, കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും , ആശങ്കപ്പെടാനും , ഭയക്കുവാനും തുടങ്ങി.!

 കാരണം, ഈ കാലഘട്ടത്തിൽ മഴയെന്നാൽ പ്രളയവും, വെയിലെങ്കിൽ വരൾച്ചയുമാണ് ...

 മഞ്ഞുകാലങ്ങളിൽ മഴ പെയ്യുകയും, ചിലപ്പോഴെല്ലാം കനത്ത ചൂടും അനുഭവപ്പെടുന്ന വല്ലാത്ത രോഗാതുരമായ ഒരു കാലാവസ്ഥയാണ് ഇന്ന് നമ്മളും , ലോകവും എല്ലാം തന്നെ അനുഭവിക്കുന്നതും, സാക്ഷ്യം വഹിക്കുന്നതും...!

 അതുകൊണ്ട് തന്നെ ഇനി പ്രകൃതിയെക്കുറിച്ചും . മനുഷ്യരെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ... മനോഹരമായ ഒരു മഴക്കാല ഓർമ്മകളെക്കുറിച്ചുമെല്ലാം
 ഇനി എത്ര കാലം നമുക്ക് സംസാരിക്കാൻ കഴിയും , വലിയ ഒരു ചോദ്യ ചിഹ്നമായും , ആശങ്കപ്പെടുത്തുന്ന കാര്യവുമായി എപ്പോഴും മുന്നിൽ നിറഞ്ഞു നിൽക്കുന്നു.!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് പൊതുവിൽ നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും  മുൻ നിർത്തിക്കൊണ്ടായിരുന്നു.!  പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് !  കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സ...

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! നാരകം വീട്ടിൽ വളർത്തിയാൽ വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...