<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 ഹരിത ഭംഗിയോടെ തുരുത്തിക്കര. ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

മതം കറുപ്പുതന്നെ.

 മോട്ടിവേഷൻ എന്നാൽ വിഷമാണത്രേ...! ഈ നൂറ്റാണ്ടിലെ സർവ്വജ്ഞാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മത പ്രഭാഷകൻറെ വാക്കുകളാണിത്. അല്ലങ്കിൽ തന്നെ മതത്തിനും, മതപണ്ഡിതർക്കും പൊതുവേ ഒരുഗുണമുള്ളത് അതിനെ സ്വന്തം ആവശ്യങ്ങൾക്കും, സാഹചര്യങ്ങൾക്കും അനുസരിച്ച് എപ്പോൾ വേണമെങ്കിലും എങ്ങിനേയും വ്യാഖ്യാനിക്കാമെന്നുള്ളതാണ്. മറ്റൊരു ഗുണം. തൊട്ടാൽ ചിലപ്പോൾ കൈപൊള്ളിയാലോ എന്നു ഭയന്ന് ആരും പെട്ടെന്ന് ചോദ്യം ചെയ്യുവാനോ , വിശദീകരണമാവശ്യപ്പെട്ടോ വരികയുമില്ല.  മതം കറുപ്പുതന്നെ. എന്നാൽ ഇവിടെ മതപണ്ഡിതൻ്റെ മുഖ്യ പ്രശ്നം , പ്രായപൂർത്തിയായ കുട്ടികൾ കല്യാണം കഴിക്കുവാൻ മടിക്കുന്നു എന്നതാണ്.! അതിൽ മതത്തിന് എന്താണ് കാര്യമെന്നൊക്കെ, ചോദിക്കുവാൻ വരട്ടെ.! സ്വന്തമായി ഒരു ജോലികിട്ടിയിട്ട് മാത്രം മതിയത്രെ , യുവതികൾക്ക് കല്യാണം!  - അത് എന്ത് തരം ന്യായമാണത്...? സ്വന്തമായി വരുമാനമുണ്ടങ്കിലേ സ്ത്രീകൾ കല്യാണം കഴിക്കൂ പോലും.!  ആ പറയുന്നത് ഒരു പുരുഷനാണങ്കിൽ ന്യായം.! കാരണം അവന് ജോലിയുണ്ടങ്കിലേ ഭാര്യയെ പോറ്റാൻ കഴിയൂ. പക്ഷെ ഇവിടെ അങ്ങിനെയല്ല സ്ഥിതി. പിന്നെയോ..? സ്ത്രീകൾക്കും ജോലിവേണമത്രെ...?! എന്തിന് ഭർത്താവിനെ വരച്ചവരയിൽ നിർത്താൻ.!  അതെങ്

ഹരിത ഭംഗിയോടെ തുരുത്തിക്കര.

കേരളത്തിലെ ആദ്യത്തെ ഹരിത ഗ്രാമമായി പ്രഖ്യാപിച്ച , എറണാകുളം ജില്ലയിലെ തുരുത്തിക്കര, ഇപ്പോൾ പലർക്കും ഒരു കൗതുകവും, മാതൃകയുമാണ്. നമുക്കു മുന്നിലുള്ള പല പ്രതിസന്ധികളേയും എങ്ങിനെ നമ്മുടെ പ്രവർത്തനങ്ങളിലൂടെ തന്നെ  മാറ്റിത്തീർക്കാമെന്നാണ് തുരുത്തിക്കര നമ്മെ ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തുന്നത്.!

https://www.vlcommunications.in/2022/02/blog-post_26.html#more
തുരുത്തിക്കര


മലയോര മേഖലകളിലെ കനത്ത ജലദൗർലഭ്യത്തിൽ നിന്നായിരുന്നു തുടക്കം.
 വറ്റിവരണ്ടു തുടങ്ങിയ കുടിവെള്ള സ്രോതസ്സുകളെ എന്തുകൊണ്ട് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്ന ചോദ്യത്തിൽ നിന്നുള്ള ചില ശ്രമങ്ങൾ!

-  രസകരമായ ചില വസ്തുതകൾ -

കുടിനീർ ക്ഷാമത്തേയും, ജലദൗർലഭ്യത്തേയും പറ്റി പറഞ്ഞു വന്നപ്പോൾ അമ്പരപ്പിക്കുന്ന ചില കണക്കുകളാണ് അവർ മുന്നോട്ടുവെച്ചത്.
 അതായത് ഒരു ദിവസം ഒരാളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വേണ്ടി വരുന്ന ജലത്തിൻറെ  ഏകദേശ കണക്ക് ഏതാണ്ട് നൂറു ലിറ്റർ . അപ്പോൾ അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിൻറെ ആവശ്യങ്ങൾക്ക് അഞ്ഞൂറ് ലിറ്റർ എന്നതാകും . അങ്ങിനെയെങ്കിൽ ഒരു വർഷക്കാലത്തേക്ക് ഒരു ലക്ഷത്തി എൺപതിനായിരം ലിറ്റർ ജലമാണ് നമുക്ക് വേണ്ടി വരുന്നതെന്ന് കണക്കാക്കിയാലും, ആയിരം സ്ക്വയർ ഫീറ്റുള്ള ഒരു വീടിന്റെ ടെറസ്സിൽ ഒരു തുലാവർഷവും , കാലവർഷവും കഴിയുമ്പോൾ  ഏറ്റവും കുറഞ്ഞത്  മൂന്നു ലക്ഷം ലിറ്റർ വെള്ളമെങ്കിലും പെയ്ത് ഒഴുകുന്നുണ്ടന്നാണ് കണക്കുകളിലൂടെ വെളിവാകുന്നത്.
 അപ്പോൾ നമുക്ക് വേണ്ടത് രണ്ടു ലക്ഷം ലിറ്റർ ജലം എന്നാണന്നിരിക്കെ, ഏറ്റവും കുറഞ്ഞത്    ഒരു ലക്ഷം ലിറ്റർ ജലമെങ്കിലും അനാവശ്യമായി ഒഴുകിപ്പോകുന്നു. അപ്പോൾപ്പിന്നെ  ഇങ്ങിനെ പാഴാകുന്ന  ഈ മഴ വെള്ളം ഉപയോഗപ്പെടുത്തി എന്തുകൊണ്ട് നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു കൂടാ..?  
അത്തരം ഒരു ചിന്തയിൽ നിന്നുമാണ് വീടിന് മുകളിൽ   പതിക്കുന്ന  വെള്ളം പൈപ്പുവഴി താഴേക്കിറക്കി ശുദ്ധീകരിച്ച് കിണർ റീ ചാർജു ചെയ്യുന്ന രീതിയിലേക്ക് പ്രവർത്തനം ആരംഭിച്ചത്.
 അത് വിജയമാണന്ന് കണ്ടതോടെ അത് ഓരോ വീടുകളിലേക്കുമായി വ്യാപിപ്പിക്കുകയായിരുന്നു. തത്ഫല മായി ആ പ്രദേശത്തെ ജലവിതാനത്തിൽ കാര്യമായ മാറ്റം സംഭവിക്കുകയും. ഒപ്പം വെള്ളത്തിൻറെ ഗുണനിലവാരവും , വാട്ടർ ടേബിളും എല്ലാം ഉയരുകയും അതു വഴി ഒരു പ്രദേശത്തിൻറെ ജലസുരക്ഷാ ഉറപ്പാക്കുവാനും കഴിഞ്ഞു എന്നതാണ് ഒരു മഹത്തായ കാര്യം.!
 
 പൊതുവിൽ പാടശേഖരങ്ങൾ നിറഞ്ഞ ഒരു പ്രദേശമായതിനാൽ അതിനോടു ചേർന്നു കിടക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം കിണർ വെള്ളം താരതമ്യേന കട്ടികൂടിയതും. മഞ്ഞ നിറത്തിൽ ഉള്ളതുമായിരുന്നു.അതുകൊണ്ടുതന്നെ പലവീടുകളിലും, വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ കഴിയാത്ത അവസ്ഥ. എന്നാൽ മഴ വെള്ളം ഉപയോഗിച്ചുള്ള കിണർ റീ ചാർജിംഗിലൂടെ ശുദ്ധമായ കുടിവെള്ളം എന്ന വലിയ ഒരു സ്വപ്നം കൂടി പൂവണിഞ്ഞു.

തുടർന്ന് ഊർജ സംരക്ഷണം എന്ന പദ്ധതിയുടെ ഭാഗമായി ഫിലമെൻറ് ബൾബുകളുടെ ഉപയോഗം അവസാനിപ്പിക്കുക എന്നതായിരുന്നു. അതിനായി എല്ലാ വീടുകളിലും എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്യുകയും, പഴയ കേടുവന്ന എൽ.ഇ.ഡി. ബൾബുകൾക്കു പകരം, എൽ.ഇ.ഡി. ക്ലിനിക്കുകൾ തന്നെ സ്ഥാപിച്ച് പുതിയതോ, റിപ്പയർ ചെയ്ത ബൾബുകളോ നൽകുവാനും തുടങ്ങി. മാത്രമല്ല എൽ.ഇ.ഡി. ക്ലിനിക്കുകൾ വഴി ഇ-മാലിന്യ സംസ്ക്കരണമെന്ന വലിയ ഒരു പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാനും കഴിഞ്ഞു.
അതുപോലെ തന്നെ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു കാമ്പയിനായിരുന്നു. സോളാർ വൈദ്യുതി. ഓരോ വീടുകൾക്കു മുകളിലും സോളാർഹീറ്ററുകൾ സ്ഥാപിച്ചുകൊണ്ട്, രൂക്ഷമാകുന്ന വൈദൃുതി പ്രതിസന്ധികൾക്ക് ഒരു ബദൽ എന്ന കാഴ്ച്ചപ്പാടുകളോടെ തുടങ്ങിവെച്ച ആ പ്രവർത്തനവും, വലിയസ്വീകാര്യതയോടെ തന്നെ നടപ്പിലാക്കുവാൻ കഴിഞ്ഞു.

 വീട്ടു മാലിന്യങ്ങളും, അതിൻറെ സംസ്ക്കരണത്തെ സംബന്ധിച്ചും. എല്ലാ വീടുകളിലും വീട്ടു മാലിന്യ സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിച്ചുകൊണ്ട് , അതിൽ നിന്നു കിട്ടുന്ന ജൈവ ലായിനികൾ ഉപയോഗിച്ച് വീടുകളിൽ അടുക്കളത്തോട്ട നിർമ്മാണവും , കൂടാതെ വീട്ടുമുറ്റത്ത് ഒരു മത്സ്യ കൃഷി എന്ന രീതിയിൽ വളരെ ചിലവു കുറഞ്ഞ അക്വാപോണിക്സ് കൃഷി രീതികളും വ്യാപകമാക്കി.

https://www.vlcommunications.in/2022/02/blog-post_26.html#more
ജൈവമാലിന്യങ്ങൾ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി.


ഇങ്ങിനെ ഒരു കൂട്ടായ പരിശ്രമം കൊണ്ട് തുരുത്തിക്കര പച്ചയണിഞ്ഞ ഒരു ഹരിത ഗ്രാമമായി കേരളക്കരയിൽ മാറുകയായിരുന്നു. ഒരു വിധത്തിൽ ഒരു വീട്ടിൽ ശുദ്ധമായ കുടിവെള്ളം മുതൽ ജൈവ കൃഷിരീതികൾ വരെ വികസിപ്പിച്ചു കൊണ്ടായിരുന്നു ഈ നേട്ടം കൊയ്തെടുത്തത്!.

 ഇത് ഒന്നോ രണ്ടോ ദിവസത്തെ പ്രയത്ന ഫലമായി ഉണ്ടായ ഒരു നേട്ടമായിരുന്നില്ല. ഇതിനു പിറകിൽ ഒരു പാട് സംഘടനകളുടേയും, വ്യക്തികളുടേയും ആത്മാർഥമായതും കൂട്ടായതുമായ ശ്രമങ്ങളുണ്ടായിരുന്നതായി ഇതിൻറെ പ്രധാന സംഘാടകനും , ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ പ്രവർത്തകനുമായ ശ്രീ. തങ്കച്ചൻ പറയുന്നു.

ഇത് നമ്മുടെ സംസ്ഥാനത്തിന് തന്നെ ഒരു മികച്ച മാതൃകയാണ്. സ്വപ്രയത്നം കൊണ്ട് സ്വയം പര്യാപ്തമാവുക എന്ന ഒരു വലിയ ആശയപൂർത്തീകരണമാണ് തുരുത്തിക്കര മുന്നോട്ടു വെച്ചിരിക്കുന്നത്.

എന്തിനും ഏതിനും മറ്റുള്ളവരുടെ കനിവുകൾക്കായി കാത്തിരിക്കുകയും, പലതും ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടുകളും. ജീവിതവും നമ്മുടെ അദ്ധ്വാനം കൊണ്ട് കൂടുതൽ ആരോഗ്യകരവും മികച്ചതുമാക്കി മാറ്റിത്തീർക്കാമെന്ന വലിയ പാഠമാണ് ഈ ഹരിത ഗ്രാമം നമുക്ക് നൽകുന്നത്.!

- കിണർ റീചാർജിംഗ് -

വർഷകാലത്ത് വീടിനുമുകളിൽ പെയ്യുന്ന മഴവെള്ളം പി.വി.സി. പൈപ്പുകൾ വഴി താഴേക്കിറക്കി, കിണറിന് സമീപം സ്ഥാപിച്ചിരിക്കുന്ന ആറു ലെയറുകളുള്ള ഒരു ടാങ്കുമായി ബന്ധിപ്പിക്കുന്നു.
അതിൽ ഏറ്റവും അടിയിലുള്ള തട്ടിൽ 6 mm.ബേബി മെറ്റലും, അതിനുമുകളിൽ മണലോ, 3 mm.ചിപ്സോ നിറച്ച ശേഷം, അതിനും മുകളിലെ തട്ടിൽ ചിരട്ടക്കരിയും, വീണ്ടും അതിനുമുകളിലെ തട്ടുകളിൽ ഓരോന്നായി 6 mm, 3 mm,ക്രമത്തിൽ നേരത്തേ പറഞ്ഞതുപോലെ തന്നെ മെറ്റലും, ചിപ്സും നിറച്ചശേഷം, ഒരു ലയർ ഒഴിച്ചിടുന്നു. വെള്ളത്തിൻറെ ഓവർഫ്ളോ ഒഴിവാക്കാൻ വേണ്ടിയാണിത്. ഇങ്ങിനെ അഞ്ചു തട്ടുകളായി നിറച്ചശേഷം അതിനിടയിൽ സ്ഥാപിച്ചിരിക്കുന്ന ഫൈബർ നെറ്റുവഴി വെള്ളം ശുദ്ധമായി അരിച്ചിറങ്ങിവരുന്നു.
 വർഷത്തിലൊരിക്കൽ ടാങ്കിൻറെ തട്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന ചെറിയ മെറ്റലുകൾ കഴുകി ശുദ്ധീകരിക്കുന്നതും നല്ലതാണ്. ഇതിന് പ്രത്യേകം പ്ളംബർമാരുടേയോ, ആരുടെയെങ്കിലും സഹായമില്ലാതെ തന്നെ  ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ ചിലപ്പോൾ  ചിരട്ടക്കരിമാത്രം  മാറ്റിക്കൊടുക്കുക.. !

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌